ലോക്ക് ഡൗൺ കഴിഞ്ഞാൽ വ്യാപാരികളെ കാത്തിരിക്കുന്നത് വാറ്റിന്റെ പേരിലുള്ള പ്രഹരം; കൊറോണ ക്ഷീണം തീർക്കാൻ പിരിച്ചെടുക്കാൻ ഒരുങ്ങുന്നത് 5000 കോടി യുടെ കുടിശ്ശിക; ധനവകുപ്പ് ഇന്റേണൽ ഓഡിറ്റ് വിഭാഗം രഹസ്യമായി വീട്ടിലിരുന്ന് തയ്യാറാക്കുന്നത് വ്യാപാരികൾക്കുള്ള നോട്ടീസുകൾ; തകർന്നടിഞ്ഞ് വീട്ടിലിരിക്കുന്ന വ്യാപാരികൾക്ക് മേൽ വെള്ളിടിയായി തോമസ് ഐസക്കിന്റെ പ്രഹരം; വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തം ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്ക് ഡൗണിൽ തകർന്നടിഞ്ഞ വ്യാപാരികൾക്ക് മേൽ വെള്ളിടിയായി വാറ്റ് കുടിശിക കൂടി വന്നേക്കും. വാറ്റ് നികുതിയുടെ പഴയ കുടിശികയായ 5000 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. വാറ്റ് നികുതിയിൽ വീണ്ടും അസസ്മെന്റ് നടത്തി വ്യാപാരികളിൽ നിന്ന് കുടിശിക പിരിച്ചെടുക്കാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. സംസ്ഥാന ജി.എസ്. ടി വകുപ്പിന് കീഴിലുള്ള ഇന്റേണൽ ഓഡിറ്റ് വിഭാഗമാണ് പിരിച്ചെടുക്കൽ ശ്രമം തുടങ്ങിയത്. സാലറി ചാലഞ്ചിൽ അന്തിമ തീരുമാനം കൈക്കൊള്ളാതെ മന്ത്രിസഭാ യോഗം ഇന്നു പിരിഞ്ഞിരിക്കെയാണ് അണിയറയിൽ പഴയ വാറ്റ് നികുതി പിരിച്ചെടുക്കാനുള്ള നീക്കം സജീവമായിരിക്കുന്നത്.
2013-14ലെ വാറ്റ് നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിൽ ഉൾപ്പെട്ട കേസുകൾ പരിശോധിച്ച് നോട്ടീസ് അയക്കാനാണ് നീക്കം. ഇതിനായി 2014-15, 2015-2016, 2016-2017 വരെയുള്ള വർഷങ്ങളിലെ നികുതി നിർണയം വീണ്ടും നടത്താനാണ് ഒരുങ്ങുന്നത്. 2013-14 ലെ നികുതി പിരിച്ചെടുക്കാനായി തയ്യാറാക്കിയ മൊഡ്യൂളിനെക്കുറിച്ച് വ്യാപാരികളിൽ നിന്ന് ശക്തമായ എതിർപ്പ് വന്നിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്നുള്ള വ്യാപാരിയുടെ ആത്മഹത്യയും വ്യാപാരികളിൽ നിന്നുള്ള എതിർപ്പും വന്നപ്പോൾ നീക്കം അന്ന് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് പഴയ വാറ്റ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം ജീവനക്കാരാണ് വീട്ടിലിരുന്നു വരെ ജോലികൾ തീർക്കുന്നത്. നികുതി കുടിശിക പിരിക്കൽ എന്ന ഓമനപ്പേരാണ് ഇതിനു നൽകിയിരിക്കുന്നത്. സർക്കാർ ഖജനാവിന് ആശ്വാസം ലഭിക്കുന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങേണ്ടതില്ല എന്ന തീരുമാനമാണ് ഈ കാര്യത്തിൽ ധനവകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.
സാലറി ചാലഞ്ച് വഴി 2500 കോടി പിരിച്ചെടുക്കാനുള്ള ധനവകുപ്പിന്റെ തീരുമാനത്തിനു പച്ചക്കൊടി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് പകരം 5000 കോടി രൂപ വ്യാപാരികളിൽ നിന്നും പിരിച്ചെടുക്കാൻ ധനവകുപ്പ് ഒരുങ്ങുന്നത്. ലോക്ക് ഡൗൺ കാരണം സർക്കാർ ഓഫീസുകൾ അവധിയാണെങ്കിലും ധനവകുപ്പിന്റെ ജീവനക്കാർക്ക് ഈ ജോലി നൽകിയിട്ടുണ്ട്. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഈ സംഭവം നടന്നപ്പോൾ അതിനു പിന്നാലെ സർക്കാർ മരവിപ്പിച്ച നീക്കമാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി അന്ന് രംഗത്ത് വരുകയും ചെയ്തിരുന്നു. ധനവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കുടിശിക ലിസ്റ്റിൽ ഒട്ടനവധി തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് ഇടപെട്ടു നടപടികൾ മരവിപ്പിച്ചത്. നികുതി നിർണയ ഉത്തരവ് കിട്ടിയാൽ അപ്പീൽ പോകണമെങ്കിൽ പോലും നികുതിയുടെ 20 ശതമാനം ആദ്യം അടയ്ക്കണം. ഇത് വ്യാപാരികൾക്ക് കുരുക്കായി മാറും. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ ആശങ്കൾ കൂടുതൽ ശക്തമാകുന്നത്.
ലോക്ക് ഡൗണും കൊറോണയും സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ താറുമാറാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗം തന്നെയാണ് പഴയ കണക്കുകൾ നോക്കി ഖജനാവ് നിറയ്ക്കാൻ ധനമന്ത്രി തോമസ് ഐസക്ക് ഒരുങ്ങുന്നത്. ജിഎസ്ടി വന്ന ശേഷം വാറ്റ് നിലവിലില്ല. പക്ഷെ വാറ്റ് കുടിശിക വ്യാപാരികൾ നൽകാനുണ്ട്. ഈ തുക എങ്ങിനെയെങ്കിലും പിരിച്ചെടുക്കാനാണ് ധനവകുപ്പ് ഒരുങ്ങുന്നത്. സാലറി ചാലഞ്ച് പോലെ മന്ത്രിസഭാ യോഗം കൈക്കൊള്ളേണ്ട തീരുമാനമല്ല ഇത്. ധനവകുപ്പിന്റെ സ്വന്തം തീരുമാനമാണ്. ഈ കാര്യത്തിൽ ധനവകുപ്പിന് മുന്നോട്ട് പോകാനും കഴിയും. അതുകൊണ്ട് തന്നെ 5000 കോടി പിരിച്ചെടുക്കാനാണ് ധനവകുപ്പിന്റെ നീക്കം. ലോക്ക് ഡൗൺ കാരണം തകർന്നടിഞ്ഞ വ്യാപാരികൾക്ക് മരണക്കയർ നൽകുന്ന തീരുമാനമാണ് ഇതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാറ്റ് നികുതി അടയ്ക്കാൻ നോട്ടീസ് ലഭിച്ച വ്യാപാരി ഇതിനെ തുടർന്നു ആത്മഹത്യ ചെയ്തിരുന്നു. വാറ്റ് നികുതിയായി 27 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് പത്തനംതിട്ടയിലെ മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്തത്. ഇതോടെയാണ് വ്യാപാരികളിൽ നിന്നുള്ള എതിർപ്പ് ശക്തമായത്.
പഴയ വാറ്റിന്റെ പേരിൽ 5000 കോടിയോളമുള്ള കുടിശിക പിരിച്ചെടുക്കാനുള്ള നീക്കം കൊറോണയെക്കാൾ വലിയ ദുരന്തമാകുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി എസ്.എസ്.മനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാർ നീക്കമാണിത്. ജിഎസ്ടി വന്നപ്പോൾ വാറ്റിന്റെ ഇടപാടുകൾ ഒരു വർഷത്തിനകം തീർക്കണമെന്ന് പറഞ്ഞിരുന്നു. ഈ നിബന്ധന മറച്ചുവച്ചാണ് വാറ്റിന്റെ പേരിലുള്ള പിരിവ്. വയ്യാതിരിക്കുന്ന ഒരാൾ ഒരു കാറ്റാടിച്ചാൽ തീർന്നു പോകുന്ന അവസ്ഥയുണ്ട്. അത്തരം ഒരു അവസ്ഥയാണ് നിലവിൽ വ്യാപാരികളുടെത്. 5000 കോടി പിരിച്ചെടുക്കാനുള്ള നീക്കമുണ്ടെന്നു ഞങ്ങൾക്ക് അറിയാം. വലിയ പ്രക്ഷോഭം, അതായത് സ്വാഭാവിക പ്രക്ഷോഭം തന്നെ ഈ കാര്യത്തിൽ ഉയർന്നു വരും. ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ഒരു ടീമുണ്ടാക്കിയാണ് ഈ കാര്യത്തിൽ സർക്കാർ നീക്കം നടത്തുന്നത്.
52000 പേർക്ക് അയച്ചിട്ടുള്ള കത്തുകളും ഇടപാടുകളും നിരീക്ഷണത്തിലാക്കി വലിയ തുകകൾ പിഴ ഈടാക്കാനുള്ള നീക്കമാണിത്. ഒരു ലക്ഷം തൊണ്ണൂറു ലക്ഷമാക്കും. അതിന്റെ നാല്പത് ശതമാനം അടപ്പിക്കാൻ നോട്ടീസ് അയക്കും. ഇതാണ് സർക്കാർ പരിപാടി. ഇത് വലിയ ചതിക്കുഴിയാണ്. കുടിശിക നിവാരണ പദ്ധതിയെന്ന ഓമനപ്പേരിലാണ് ഇത് നടപ്പിലാക്കുന്നത്. കഴിഞ്ഞ തവണ നോട്ടീസ് അയച്ചപ്പോൾ തന്നെ ആത്മഹത്യ വന്നു. വ്യാപാരി ആത്മഹത്യ ചെയ്തു. ഇത് സർക്കാർ ഓർക്കണം. നോട്ടീസ് വരുമ്പോൾ പഴയ രേഖയില്ലാ എന്ന് വന്നാൽ വ്യാപാരികൾ പെടും. വർഷങ്ങൾക്ക് മുൻപുള്ള ബിൽ കോപ്പികൾ എങ്ങനെ സൂക്ഷിച്ച് വയ്ക്കും. അപ്പോൾ പിഴ മൂന്നു മടങ്ങാകും. കുടുംബവീട് പോലും വിറ്റാലും വീട്ടാൻ കഴിയാത്ത കുരുക്കാണ് സർക്കാർ മുറുക്കുന്നത്-എസ്.എസ്.മനോജ് പറയുന്നു.
കടകൾ ഇപ്പോൾ ഒരു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. വലിയ നഷ്ടമാണ് വ്യാപാരികൾക്ക് വന്നിരിക്കുന്നത്. അതിനു മുകളിലാണ് വാറ്റിന്റെ പേരിലുള്ള അധിക പിരിവ്. വ്യാപാരികളിൽ നിന്നും രോഷം പതഞ്ഞുയരുമ്പോൾ ഈ നീക്കം വന്നാൽ സർക്കാർ ഒരു ഭാഗത്തും വ്യാപാരികൾ മറുഭാഗത്തുമായി യുദ്ധ പ്രഖ്യാപനം തന്നെ നടക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നുള്ള പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. വാറ്റിന്റെ പേരിൽ തോമസ് ഐസക്ക് എടുത്ത് പ്രയോഗിക്കുന്ന മാന്ത്രിക വടി സർക്കാരിനു നേരെ തന്നെയുള്ള ആഞ്ഞുള്ള പ്രഹരമാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്