നിസ്കാരത്തിനും കുർബാനയ്ക്കും കേസെടുക്കും; ഗുരുവായൂരിൽ ആനയൂട്ട് ചാനലുകളെ വിളിച്ച് ചടങ്ങായി നടത്തിയാൽ കോവിഡ് നിയമത്തിൽ എഫ് ഐ ആർ ഇടില്ല; ഭക്തരില്ലെങ്കിലും ക്ഷേത്രത്തിനുള്ളിൽ ഡ്യൂട്ടി എടുക്കുന്നത് പത്തിൽ അധികം സെക്യൂരിറ്റിക്കാരും; ആനക്കൊട്ടിലിലെ ഗുരുവായൂർ ദേവസ്വം ചെയർമാന്റെ കോറോണക്കാലത്തെ ആന പ്രേമം വിവാദത്തിൽ
ആർ പീയൂഷ്
തൃശൂർ: കോവിഡ് വിലക്കുകൾ ലംഘിച്ച് ഗുരുവായൂരിൽ ആനകൾക്ക് ചക്കയൂട്ട് ചടങ്ങ് നടത്തിയ സംഭവം വിവാദത്തിൽ. വിഷുദിനത്തിൽ പുന്നത്തൂർ കോട്ടയിലെ ആനകൾക്കാണ് ചക്കയൂട്ട് നടത്തിയത്. സർക്കാർ വിലക്കുകൾ ലംഘിച്ച് അഞ്ചിലധികം പേരാണ് ചക്കയൂട്ടിനെത്തിയത്. ചാനലുകളെ പോലും വിളിച്ചു വരുത്തി ചടങ്ങായി നടത്തുകയും ചെയ്തു. തൃശൂർ പൂരം പോലും വേണ്ടെന്ന് വച്ച് അഞ്ചിൽ താഴെ പേരുമായി ചടങ്ങായി നടത്താനാണ് തീരുമാനം. ഇതിനിടെയാണ് ഗുരുവായൂർ ദേവസ്വം ബോർഡിലെ ചക്കയൂട്ട് വിവാദമാകുന്നത്.
ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ചക്കയൂട്ട് നടത്തിയത്. അഞ്ചിലധികം പേർ സംഘടിച്ച് നടത്തിയ സംഭവം പ്രമുഖ വാർത്താ ചാനലിൽ ഉൾപ്പെടെ വാർത്ത വന്നിട്ടും നടപടി എടുക്കാതെ ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറിയിരിക്കുകയാണ്. നിസ്ക്കാരം നടത്തിയതിനും കുർബാന നടത്തിയതിനും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന നിയലംഘനത്തിൽ മാത്രം നടപടി എടുക്കാതിരിക്കുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ഇത് കൂടാതെ ക്ഷേത്രത്തിൽ നിരവധിപേർ ജോലി ചെയ്യുന്നുണ്ട്. ദേവസ്വം ബോർഡ് പറഞ്ഞിരിക്കുന്നത് ലോക്ക് ഡൗൺ പ്രമാണിച്ച് ജീവനക്കാരെ കുറച്ചു എന്നാണ്. എന്നാൽ ശാന്തിക്കാരുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതിൽ കൂടുതൽ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഗുരുവായൂർ ടെമ്പിൾ പൊലീസിനാണ്. ഇവിടെ പൊലീസിന്റെ സംരക്ഷണം ഉള്ളപ്പോഴും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.
ഭക്തരെത്തുമ്പോൾ അവരെ നിയന്ത്രിക്കാനായിട്ടാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഭക്തർ വരാതിരിക്കുന്ന സമയത്ത് എന്തിനാണ് ഇത്രയും സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ദർശനം നടത്താനായി ദേവസ്വം ബോർഡ് ചെയർമാൻ തൃശൂരിൽ നിന്നും കാറിൽ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനം നടത്തുമ്പോൾ പൊലീസും ജില്ലാ ഭരണകൂടവും ഗുരുവായൂർ ക്ഷേത്രത്തിന് മാത്രം ഇളവ് നൽകുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്.
ഏതാനം ദിവസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ ജീവനക്കാരെ വിളിച്ചു കൂട്ടി കീഴ് ശാന്തി കൂട്ട പ്രാർത്ഥന നടത്തി എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് ക്ഷേത്രത്തിലെ നിയമ ലംഘനങ്ങൾ ഓരോന്നായി പുറത്തറിയുന്നത്. ക്ഷേത്രത്തിലെ കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയാണ് വിലക്ക് മറികടന്ന് കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ ക്ഷേത്രത്തിനുള്ളിൽ കൂട്ട പ്രാർത്ഥന നടത്തുകയായിരുന്നു ഇവരെല്ലാം ക്ഷേത്രം ജീവനക്കാർ തന്നെയായിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായപ്പോൾ ദേവാലയങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിൽ തന്നെ കഴിയുമ്പോഴായിരുന്നു ഗുരുവായൂരിൽ കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചു. ഇതേ തുടർന്നാണ് ജീവനക്കാരനെതിരെ നടപടി എടുത്തത്.
എന്നാൽ ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലാ എന്ന് വ്യക്തമാക്കി ചെയർമാൻ പത്രകുറിപ്പിറക്കിയിരുന്നു. വ്യാജ വാർത്തയാണെന്നും അത്തരത്തിൽ ഒരു നിയമലംഘനവും നടന്നിട്ടില്ലാ എന്നുമൊക്കെയായിരുന്നു വിമർശനം. എന്നാൽ ദേവസ്വം ബോർഡ് ചെയർമാൻ പുറത്ത് വിട്ട പത്രകുറിപ്പിൽ നിയമലംഘനം നടന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്...
ആ വാർത്ത ശരിയല്ല
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയെ സസ്പെന്റ്് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞതായി ചില സാമൂഹ്യ മാധ്യമങ്ങൾ വാർത്ത പസിദ്ധീകരിച്ചതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് തീർത്തും തെറ്റാണ്. ഞാൻ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല. അഡ്മിനിസ്ട്രേററർ തുടങ്ങിയ അധികാരികളുടെ സാന്നിദ്ധ്യത്തിൽ പോലും കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുവരുന്നതായി അറിഞ്ഞതിനാൽ ടിയാനെ പ്രവർത്തിയിൽനിന്ന് മാറ്റിനിർത്താനാണ് ചെയർമാൻ എന്ന നിലയ്ക്ക് അഡ്മിനിസ്ട്രേറ്റർക്ക് രേഖാമൂലം നിർദ്ദേശം നൽകിയത്. അപ്രകാരം താൽക്കാലികമായി ജോലിയിൽനിന്ന്മാറ്റിനിർത്തുക മാത്രമേ ഉണ്ടായിട്ടുള്ളൂ. കീഴ്ശാന്തിയെ പറ്റി ഉണ്ടായ ആക്ഷേപങ്ങളെസംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡി.എയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികളെപ്പറ്റി പരിശോധിയക്കുകയുള്ളൂ. അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ നിർദ്ദേശത്തിന്റെ പ്രസക്തഭാഗം താഴെ ചേർക്കുന്നു.
'സർക്കാർ നിർദ്ദേശം ലംഘിച്ച് 5 ലിധികം ആളുകൾ കൂട്ടം കൂടുന്ന രീതി ഇപ്പോഴും ക്ഷേത്രത്തിൽ തുടർന്നുവരുന്നതായി അറിയുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കീഴ്ശാന്തി കീഴിയടം രാമൻനമ്പൂതിരിയാണെന്നും അറിയുന്നു. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ എല്ലാവരും കൂട്ടമായി നിർമ്മാല്യം, ദീപാരാധന തുടങ്ങിയ സന്ദർഭങ്ങളിൽ ശ്രീകോവിലിന് മുമ്പിൽ തടിച്ചുകൂടുന്നത് സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിയക്കണം. കീഴിയേടം രാമൻനമ്പൂതിരിയെ തുടർച്ചയായി എല്ലാ ദിവസവും കീഴ്ശാന്തി പ്രവർത്തിക്ക് നിയോഗിയേക്കണ്ടതില്ല. ടിയാൻ ഈ ലോക്ക്ഡൗൺ കാലത്ത് കീഴ്ശാന്തി പ്രവർത്തി ചെയത അത്രയും ദിവസം മററു കീഴ്ശാന്തിമാർ പ്രവർത്തി ചെയ്യുന്നതുവരെ ടിയാനെ മാറ്റിനിർത്തുക. ക്ഷേത്രം അടച്ചുപൂട്ടേണ്ട സാഹചര്യത്തിൽ എത്താതിരിയക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ രേഖാമൂലം നൽകുന്നത്.
എന്ന് ചെയർമാൻ'
രണ്ടു മാധ്യമപ്രവർത്തകർ ഫോൺ വഴി അന്വഷിച്ചപ്പോൾ മുകളിൽ ചേർത്ത വിവരം മാത്രമേ അവരോട് പറഞ്ഞിട്ടുള്ളൂ. അതിന് വിപരീതമായി 'രാമൻ നമ്പൂതിരിയെ സസ്പെന്റ് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞു' എന്ന് കളവായി വാർത്ത പസിദ്ധീകരിച്ച് കാണുന്നത് തെറ്റും മാധ്യമധർമ്മത്തിന് നിരയക്കാത്തതുമാണ്. ടി വാർത്ത പിൻവലിച്ച് തെറ്റ് തിരുത്താൻ ടി മാധ്യമം തയ്യാറാകണം.
എന്ന്
അഡ്വ.കെ.ബി.മോഹൻ ദാസ് (ചെയർമാൻ, ഗുരുവായൂർ ദേവസ്വം)
ഈ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ മറുനാടനും റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ എന്തുകൊണ്ടാണ് ചെയർമാൻ ഇത്തരത്തിൽ ഒരു വാർത്താകുറിപ്പ് ഇറക്കിയതെന്ന് വ്യക്തമല്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍