നിലച്ചിരിക്കുന്നത് ഫ്ളൈറ്റും ട്രെയിനും കൊറിയർ സർവീസും; ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാർക്ക് അടിപതറുമ്പോൾ മാന്ദ്യം മറികടക്കാൻ സ്വതന്ത്ര സോഫ്റ്റ്വെയറുമായി പ്രവാസി മലയാളി എഞ്ചിനീയർ; സ്ഥാപനങ്ങൾക്ക് ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും കമ്മീഷനില്ലാതെ ഉപഭോക്താക്കൾക്ക് സാധനം വാങ്ങിക്കാനും സ്വതന്ത്ര വെബ്സൈറ്റ്; പരിഹാരമാകുന്നത് ഉപഭോക്താവിന് നേരിട്ട് ഇടപാട് നടത്താൻ കഴിയുന്നില്ലായെന്ന ന്യൂനതയും; കൊറോണാ കാലത്ത് ഷൈൻ ചെയ്യുന്നത് ആൽബി ജോയിയുടെ ക്യൂഡിസ്ക്കൗണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോം
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണാ കാലത്ത് മലയാളി സോഫ്റ്റ്വെയർ എഞ്ചിനീയർ ഒരുക്കിയ ഓൺലൈൻ ഷോപ്പിങ് സംവിധാനം ശ്രദ്ധേയമാകുന്നു. കൊറോണ കാരണം ഇ-കൊമേഴ്സ് പ്രതിസന്ധിയിലായിരിക്കെയാണ് ഉപഭോക്താവിനെയും ബിസിനസ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാൻ wwwq-discounts.com എന്ന പുതിയ വെബ്സൈറ്റുമായി ആൽബി ജോയ് രംഗത്ത് വന്നത്. ഗൾഫിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നോക്കവേ തന്നെയാണ് ആൽബി പുതിയ വെബ്സൈറ്റ് അവതരിപ്പിക്കുന്നത്. കൊറോണ കാലമായതിനാൽ വൻകിട ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ഉത്പ്പന്നങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ കഴിയുന്നില്ല. ഫ്ളൈറ്റും ട്രെയിനും കൊറിയർ സർവീസുമൊന്നുമില്ല. ഈ ഘട്ടത്തിലാണ് ആൽബിയുടെ വെബ്സൈറ്റ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നത്. തങ്ങൾക്ക് അടുത്ത് തുറന്നിരിക്കുന്ന കടകൾ കാണുകയും നേരിട്ട് ബന്ധപ്പെട്ടു സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഉത്പ്പന്നങ്ങൾ വാങ്ങാൻ കഴിയും എന്നതാണ് ക്യു ഡിസ്ക്കൗണ്ട്സിന്റെ മേന്മ. ഈ കൊമെഴ്സിലെ ശ്രദ്ധിക്കപ്പെടുന്ന മലയാളി ടച്ച് കൂടിയാണിത്. പതിനഞ്ചു വർഷമായി സോഫ്റ്റ്വെയർ എഞ്ചിനീയറായി ഗൾഫിൽ ജോലി ചെയ്യുകയാണ് ആൽബി ജോയ്. ഉൽപ്പന്നവും സേവനവും അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങൾക്ക് ആൽബി വികസിപ്പിച്ച സംവിധാനം സൗജന്യമായി ഉപയോഗിക്കാൻ കഴിയും.
ഇ കൊമേഴ്സ് വിപണിയിൽ സ്വന്തമായി സാന്നിധ്യം തെളിയിക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ചൂഷണം ഒഴിവാക്കിയുള്ള പ്ലാറ്റ് ഫോം അൽബി രൂപപ്പെടുത്തിയത്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താവിന് നേരിട്ട് ഇടപെടൽ നടത്താൻ കഴിയുന്നില്ലായെന്നത് വലിയ ന്യൂനതയായി നിലനിൽക്കുമ്പോഴാണ് ഈ ന്യൂനത പരിഹരിച്ച് ആൽബി ജോയി പുതിയ വെബ്സൈറ്റ് രൂപപ്പെടുത്തിയത്. വ്യത്യസ്തമായ ബിസിനസ് ശൈലിയാണ് പുതിയ വെബ്സൈറ്റ് വഴി ആൽബി തുറന്നിടുന്നത്. ഇ കൊമേഴ്സ് വമ്പന്മാർ വൻകിടക്കാരെയാണ് സാധാരണ പ്രോത്സാഹിപ്പിക്കുക പതിവ്. ഇവിടെ ചെറുകിടക്കാർക്ക് സ്വതന്ത്രമായി വിപണനം നടത്താം. ചെറുകിടക്കാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വെബ്സൈറ്റ് രൂപീകരിച്ചത്. ചെറുകിടക്കാർക്കും അതേസമയം വൻകിടക്കാർക്കും ബിസിനസ് വർദ്ധിപ്പിക്കാൻ നേരിട്ട് കഴിയുന്ന എളുപ്പമാർഗം കൂടിയാണിത്. ഇതിൽ രജിസ്റ്റർ ചെയ്യുന്ന കച്ചവട സ്ഥാപനങ്ങൾക്ക് ഈ ലിങ്ക് അവരുടെ വാട്സ് ആപ്പ് ഫെയ്സ് ബുക്ക് പേജിലുമിട്ടു സ്വയം പ്രമോഷനും നടത്താൻ കഴിയും.
വിശ്വാസ്യതയാണ് വെബ്സൈറ്റ് വഴി ആൽബി ഉയർത്തിക്കാട്ടുന്നത്. ഇവിടെ ഉപഭോക്താവിന് വ്യക്തിപരമായി തന്നെ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാം. അതുകൊണ്ട് തന്നെ ഇടപാടിൽ എല്ലാ തരത്തിലുള്ള കൃത്രിമത്വങ്ങളും പൂർണമായി ഒഴിവാക്കി നിർത്താനും കഴിയും. ഓൺലൈൻ ഇടപാടുമായി ബന്ധപ്പെട്ട ലാഭവിഹിതം എന്ന വാക്ക് തന്നെ ഈ ഓൺലൈൻ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടു വരുന്നില്ല. സ്വതന്ത്ര വിനിമയമാണ്. സ്ഥാപന ഉടമ നൽകുന്ന ഓഫർ അതേ പടി സ്വീകരിച്ച് ഉപഭോക്താവിന് ഉത്പ്പന്നങ്ങൾ വാങ്ങാം. മറ്റു വൻകിട ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ചെയ്യുന്ന രീതിയിൽ ഉപഭോക്താവ് നൽകുന്ന തുക വെബ്സൈറ്റ് കൈപ്പറ്റുന്നില്ല. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തുകയൊന്നും നൽകേണ്ടതുമില്ല. തീർത്തും സൗജന്യമായാണ് ഇടപാടുകൾ വെബ്സൈറ്റ് വഴി നടത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമാണ് ലക്ഷ്യമെങ്കിലും മറ്റു രാജ്യങ്ങളിൽ ഉള്ളവർക്കും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും.
വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെല്ലാം തങ്ങളുടെ ചാർജ് ഈടാക്കിയാണ് ഓൺലൈൻ കച്ചവടം നടത്തുന്നത്. എല്ലാ ഇടപാടുകളിലും പെയ്മെന്റ് സ്വീകരിക്കുന്നത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. തങ്ങളുടെ ചാർജ് എടുത്ത ശേഷമാണ് തുക ഇവർ കമ്പനിക്ക് കൈമാറുന്നത്. എന്നാൽ ആൽബി വികസിപ്പിച്ചെടുത്ത wwwq-discounts.com പോർട്ടലിൽ സൗജന്യമായാണ് ഇടപാടുകൾ നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് തങ്ങളുടെ രേഖ നൽകി വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. കടക്കാർക്ക് ഇമെയിൽ വിലാസവും ലൊക്കേഷനും വെബ്സൈറ്റിൽ നൽകാം. ഒപ്പം ഉത്പ്പന്നങ്ങളുടെ വിവരവും നൽകാം. ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് നേരിട്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം.
ഇവിടെ ഇടപാട് നടക്കുന്നത് കമ്പനിയും ഉപഭോക്താവും നേരിട്ടാണ്. ഇടനിലക്കാരനായി ക്യു ഡിസ്ക്കൗണ്ട്സ് മാറുന്നില്ല. അതുകൊണ്ട് തന്നെ ഒരധിക ചാർജും ഉപഭോക്താവിന് നൽകേണ്ടി വരുകയോ സ്ഥാപനങ്ങൾക്ക് ഈടാക്കേണ്ടി വരുകയോ ചെയ്യുന്നില്ല. ഇടനില ഒഴിവാക്കി നേരിട്ട് ഇടപാട് നടത്താൻ ഉപഭോക്താവിനെ പര്യാപ്തമാക്കുന്ന വെബ്സൈറ്റ് ആണിത്. വെബ്സൈറ്റിൽ കയറി നോക്കിയാൽ തങ്ങളുടെ തൊട്ടടുത്ത് തുറന്നിരിക്കുന്ന സ്ഥാപനങ്ങളും ഇവയിലെ ഉത്പ്പന്നങ്ങളും കാണാം. ഇടപാടുകാർക്ക് നേരിട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യാം. കച്ചവട സ്ഥാപനങ്ങളെ ബന്ധപ്പെട്ടു ഹോം ഡെലിവറി ഉണ്ടെങ്കിൽ അത് ആവശ്യപ്പെടുകയും ചെയ്യാം. ഇതാണ് ക്യു ഡിസ്ക്കൗണ്ട്സിന്റെ മേന്മ. അധിക തുക ഈടാക്കാതെ സ്വതന്ത്രമായുള്ള വിനിമയ ഉപാധിയാണ് ഈ പ്ലാറ്റ്ഫോം.
ചെറുകിട സംരംഭകർക്ക് വലിയ സാധ്യതയാണ് താൻ തുറന്നിട്ടിരിക്കുന്നത് എന്നാണ് ആൽബി മറുനാടനോട് പറഞ്ഞത്. എല്ലാവരും ഇത് ഉപയോഗിക്കുകയും മാക്സിമം പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യണം. അതിനായാണ് സൗജന്യമായി ഈ പ്ലാറ്റ് ഫോം രൂപകൽപ്പന ചെയ്തത്. ഇവിടെ നേരിട്ട് കച്ചവടം ചെയ്യാം. ഒരു പൈസയും ആർക്കും അധികമാകുന്നില്ല. കച്ചവട സ്ഥാപനത്തിനു വില നിർണ്ണയിക്കുകയും അതിന്റെ മെച്ചം ഉപഭോക്താവിന് നേരിട്ട് ലഭിക്കുകയും ചെയ്യും. അതിനുള്ള വഴിയാണ് തുറന്നിട്ടിരിക്കുന്നത്. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്ന പ്രശനം മാത്രമേ കച്ചവട സ്ഥാപനത്തിനുള്ളൂ. അവർ നൽകുന്ന രേഖ പരിശോധിച്ച ശേഷം ഞങ്ങൾ അവർക്ക് രജിസ്റ്റർ ചെയ്ത് നൽകും. അതിനു ശേഷം സ്വതന്ത്രമായി ഇവർക്ക് നേരിട്ട് ഇടപാട് നടത്താം. തങ്ങളുടെ പ്ലാറ്റ് ഫോമിനു ഒരു ചാർജും നൽകേണ്ടതില്ല. ആത്മവിശ്വാസത്തോടെ തങ്ങളുടെ ഉത്പ്പന്നങ്ങൾ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി വിറ്റഴിക്കാനുള്ള വഴിയാണിത്-ആൽബി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍