ആരാധനാലയങ്ങൾ ഏതു മതത്തിന്റെ ആയാലും ആളുകൾ കൂടരുത്; ബാറുകളും തിയേറ്ററുകളും ഷോപ്പിങ് കോംപ്ലക്സുകളും മെയ് 3 വരെ അടഞ്ഞുകിടക്കും; കാർഷിക മേഖലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മേഖല പൂർണ ലോക്ക്ഡൗൺ തുടരും; ഗ്രാമപ്രദേശങ്ങളിൽ വീടുകൾ നിർമ്മിക്കാൻ അനുമതി; ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് അടക്കം ഇളവുകളില്ല; സംസ്ഥാനങ്ങൾ കൂടുതൽ ഇളവുകൾ നൽകരുതെന്ന് എടുത്തു പറഞ്ഞത് കേരളത്തിനും തിരിച്ചടി; കേന്ദ്രം സർക്കാർ പുറപ്പെടുവിച്ച ലോക്ക്ഡൗൺ മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ വേണ്ടി ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി നിശ്ചയിച്ചു കൊണ്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കടുകട്ടി തന്നെ. ഏപ്രിൽ 20ന് ശേഷം കൂടുതൽ ഇളവുകൾ കാർഷിക മേഖലയിലാണ് കേന്ദ്രസർക്കർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഉള്ള നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവു ലഭിച്ചത് കാർഷിക മേഖലയിൽ ആണ്. വിളവെടുപ്പു കാലം കൂടി ആയതിനാലാണ് കാർഷിക മേഖലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പൊതു ഗതാഗതത്തിന് ഒരു കാരണവശാലും അനുമതിയില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ അനുവദിക്കില്ല. അവശ്യസർവീസുകൾക്കല്ലാതെ ഉള്ള വ്യവസായമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകളില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിങ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക, മത പരിപാടികളൊന്നും പാടില്ല. ക്വാറന്റൈൻ കാലാവധി പൂർത്തിയായ ആളുകൾ നിശ്ചിത പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചത്. അതല്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.
സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സ്, ജിം, സ്വിമ്മിങ് പൂൾ, ബാറുകൾ തുടങ്ങിയവ മാർച്ച് 3 വരെ അടഞ്ഞു കിടക്കും. പ്രധാനമായി കാർഷിക മേഖലയ്ക്ക് ഇളവ് അനുവദിച്ച് കൊണ്ടു പുറത്തിറക്കിയ മാർഗരേഖയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക്ക്ഡൗൺ കാലയളവ് പൂർത്തിയാകുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കണമെന്നും നിർദ്ദേശിക്കുന്നു. ഓട്ടോ, സൈക്കിൾ റിക്ഷ ഉൾപ്പെടെ എല്ലാ ടാക്സികളുടെയും ക്യാബുകളുടെയും സർവീസും ഇക്കാലയളവിൽ നിരോധിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടരുത്. അതിനാൽ ജനങ്ങൾ തടിച്ചൂകൂടാൻ സാധ്യതയുള്ള പൊതു ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. ശവസംസ്കാരചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. സാമൂഹിക അകലം കൃത്യമായി പാലിച്ചും മുഖാവരണം ധരിച്ചും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താം. ഇത് ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്. കർഷകരുടെ ഉത്പനങ്ങൾ വിറ്റഴിക്കാൻ കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് കമ്പോളങ്ങൾ തുറക്കാം.പച്ചക്കറി കൃഷിക്കും ഇളവ് ബാധകമാണ്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാം. ഈ കടകളുടെ അനുബന്ധ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന സ്പെയർ പാർട്സ് കടകൾക്കും തുറന്നുപ്രവർത്തിക്കാവുന്നതാണെന്നും മാർഗരേഖയിൽ പറയുന്നു.
പുതുതായി പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിലും ഒന്നാം ഘട്ടത്തിലുള്ള നിയന്ത്രണങ്ങൾ സമാനമായി തുടരുമെന്നാണ് വിവരം. 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങൾ യാതൊരുവിധത്തിലുള്ള ഇളവുകളും നൽകരുതെന്നും നിർദ്ദേശമുണ്ട്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴശിക്ഷ ലഭിക്കും. സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കും, പൊതുഗാതാഗതത്തിനുള്ള വിലക്ക് തുടരും, വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും, ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കരുതെന്നും വ്യവസായ ശാലകൾ അടച്ചിടണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ശവ സംസളകാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ഒത്തു ചേരരുത്, തീയേറ്റർ, ബാർ, ഷോപ്പിങ്മാളുകൾ എന്നിവ തുറക്കരുത് എന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, അവശ്യ സാധനങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കാമെന്നും ചരക്കു ഗതാഗതം ഉറപ്പാക്കണമെന്നും ആഭ്യന്തര വിഭാഗം വ്യക്തമാക്കി. ചന്തകൾ തുറക്കാം, നിലവിൽ തുടരുന്ന നിയന്ത്രണങ്ങളിൽ മറ്റ് ഇളവുകളൊന്നുംതന്നെ ഇപ്പോൾ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ അനുവദിക്കുകയില്ല. ശവസംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ ഇക്കാലയളവിൽ പങ്കെടുക്കരുതെന്നും മാർഗരേഖയിൽ പറയുന്നു.കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമങ്ങളിൽ വീടു പണിയുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
പ്രധാനമായി കാർഷിക മേഖലയ്ക്ക് ഇളവ് അനുവദിച്ച് കൊണ്ടു പുറത്തിറക്കിയ മാർഗരേഖയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക്ക്ഡൗൺ കാലയളവ് പൂർത്തിയാകുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കണമെന്നും നിർദ്ദേശിക്കുന്നു. ഓട്ടോ, സൈക്കിൾ റിക്ഷ ഉൾപ്പെടെ എല്ലാ ടാക്സികളുടെയും ക്യാബുകളുടെയും സർവീസും ഇക്കാലയളവിൽ നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നതാണ് മാർഗരേഖയുടെ മുഖ്യ ലക്ഷ്യം. സാമൂഹിക അകലം കൃത്യമായി പാലിച്ചും മുഖാവരണം ധരിച്ചും തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നടത്താം. ഇത് ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.
സേവനമേഖലയെ സംബന്ധിച്ച് വിഷമകരവും രാജ്യത്തിന്റെ വളർച്ചയ്ക്ക് വളരയേറെ പ്രധാനപ്പെട്ടതുമാണ് ഡിജിറ്റൽ ഇക്കോണമി. അതനുസരിച്ച്, ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ, ഐടി പ്രവർത്തനങ്ങൾ, ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ, സർക്കാർ പ്രവർത്തനങ്ങൾക്കായുള്ള ഡാറ്റ, കോൾ സെന്ററുകൾ, ഓൺലൈൻ അദ്ധ്യാപനം, വിദൂരപഠനം എന്നിവയെല്ലാം ഇപ്പോൾ അനുവദനീയമായ പ്രവർത്തനങ്ങളാണ്.
പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ആരോഗ്യസേവന മേഖലയും സാമൂഹ്യമേഖലയും യാതൊരു തടസവുമില്ലാതെ പ്രവർത്തനക്ഷമമായി തുടരാവുന്നതാണ്. അവശ്യവസ്തുക്കളുടെ വിതരണശ്യംഖലയ്ക്കും യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കാവുന്നതാണ്. നിശ്ചയിച്ചിട്ടുള്ള അത്രയും ഉദ്യോഗസ്ഥരുമായി സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകളും യാതൊരു തടസവുമില്ലാതെ തുറന്നു പ്രവർത്തിക്കേണ്ടതാണ്. ചുരുക്കത്തിൽ, പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഗ്രാമീണ, കാർഷികവികസന, തൊഴിൽ എന്നീ മേഖലകളുടെ പ്രവർത്തനമാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷ പ്രോട്ടോക്കോളുകളും പാലിക്കണം.
ഇന്ന് രാവിലെ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ സുഗമവും ഫലപ്രദവുമായി നടപ്പാക്കുന്നതിന് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരും പങ്കെടുത്തു. എല്ലാ കളക്ടർമാരും, മുൻസിപ്പൽ കമ്മിഷണർമാർ, സിവിൽ സർജന്മാർ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ
സാമൂഹിക അകലം പാലിച്ച്, മാസ്കുകൾ ഉപയോഗിച്ച് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനം നടത്താം.
ബാങ്കുകൾ, എ.ടി.എമ്മുകൾ, ആർ.ബി.ഐ, ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കും തുറന്നു പ്രവർത്തിക്കാം
കാർഷികവൃത്തിക്ക് തടസമുണ്ടാവില്ല.
കാർഷിക ഉത്പന്നങ്ങളുടെ സംഭരണം നടത്തുകയും ചെയ്യാം.
കാർഷിക ഉപകരണങ്ങൾ ലഭിക്കുന്ന കടകൾ, സ്പെയർ പാർട്സ് കടകൾ എന്നിവ തുറക്കാം.
കാർഷിക ഉൽപന്നങ്ങളുടെ വിതരണത്തിനും തടസമുണ്ടാവില്ല.
വളം, വിത്ത്, കീടനാശിനി കടകളുമ തുറന്നു പ്രവർത്തിക്കാം.
വിതക്കാനും കൊയ്യാനുമുള്ള യന്ത്രങ്ങളുടെ ഗാതാഗതത്തിന് തടസമുണ്ടാവില്ല.
സമുദ്ര മത്സ്യബന്ധനം, ഉൾനാടൻ മത്സ്യ ബന്ധനം എന്നിവയും നടത്താം.
മത്സ്യം ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയും കച്ചവടം നടത്തുകയും ചെയ്യാം.
കാപ്പി, തേയില പ്ലാൻേറഷനുകൾ, പാക്കിങ്, വിപണനം, മാർക്കറ്റിങ് എന്നിവ 50 ശതമാനം തൊഴിലാളികളെ വെച്ച് പ്രവർത്തിപ്പിക്കാം.
പാലിന്റെയും പാലുൽപന്നങ്ങളുടെയും സംഭരണം, സംസ്കരണം, വിതരണം എന്നിവക്കും അനുമതി.
ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ ലാബുകൾ, ഫാർമസികൾ, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങി ആരോഗ്യ സേവന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാം
വളർത്തു മൃഗങ്ങളുടെ ഫാമുകൾക്കും തുറന്നു പ്രവർത്തിക്കാം
നിയന്ത്രണങ്ങൾ തുടരുന്നവ:
വിമാന, റെയിൽ, റോഡ് യാത്രകൾ രാജ്യത്ത് ഉടനീളം നിരോധനം മെയ് മൂന്നു വരെ തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോച്ചിങ് സെന്റുകൾ എന്നിവയുടെ പ്രവർത്തനം, വ്യാവസായിക വാണിജ്യ സ്ഥാപങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, എന്നിവയും അടച്ചിടണം.
എല്ലാ സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകൾ, പൊതുവായുള്ള മതചടങ്ങുകൾ ഒഴിവാക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും വേണം.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHF & W) പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇളവുകൾ അനുവദിക്കുന്ന 2020 ഏപ്രിൽ 20 മുതലും സംസ്ഥാനങ്ങൾ / കേന്ദ്രഭരണപ്രദേശങ്ങൾ / ജില്ലാ ഭരണകൂടങ്ങൾ എന്നിവ നിർണ്ണയിച്ചിട്ടുള്ള നിയന്ത്രണ മേഖലകൾക്കുള്ളിൽ അവശ്യസേവനങ്ങൾക്കായുള്ള യാത്രകൾ മാത്രമെ അനുവദിക്കു. അതായത്, ആരോഗ്യപ്രവർത്തകർക്കും ക്രമസമാധാപാലകർക്കും മറ്റ് അവശ്യ സർക്കാർ വകുപ്പ് ജീവനക്കാർക്കുമായിരിക്കും അനുമതി. ഈ മേഖലകളിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്ര അനുവദിക്കുകയില്ല.
കോവിഡ് 19 കേസുകളുടെ എണ്ണം വളരെ വേഗത്തിലായതോ കേസുകളുടെ വേഗത്തിലുള്ള വളർച്ചയോ ഉള്ള ഹോട്ട്സ്പോട്ട് ജില്ലകളിൽ വളരെ ശക്തമായ നിയന്ത്രണ നടപടികൾ തുടരും. നിയന്ത്രിതമേഖലകൾ നിർവചിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്