കണിക്കൊന്ന കണി കാണാൻ പോലും കിട്ടാത്തതിനാൽ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയതുകൊന്നയോട് സാമ്യമുള്ള പൂക്കൾ; രാജ്ഭവനിൽ കൃഷി ചെയ്ത അഞ്ചുതരം പച്ചക്കറികൾ; ഒപ്പം ആറന്മുള കണ്ണാടിയും ഉരുളിയിൽ; പുലർച്ചെ നാലിന് ആദ്യം കണി കണ്ടത് രാജ്ഭവനിലെ പ്രമുഖൻ തന്നെ; കണി കണ്ട്പോയവരെ അത്ഭുതപ്പെടുത്തി രാവിലെ എട്ടരയോടെ വിഷുക്കൈനീട്ടവും; മിസോറാംകാർക്ക് വിഷുക്കണി ഒരുക്കി ഗവർണർ പി.എസ്.ശ്രീധരൻ പിള്ള
എം മനോജ് കുമാർ
തിരുവനന്തപുരം: വിഷു ആഘോഷങ്ങളുടെ ഗരിമയിൽ മുങ്ങി മിസോറാം രാജ്ഭവൻ. ഗവർണർ മലയാളിയായതിനാൽ രാജ്ഭവൻ ഇക്കുറി വിഷുക്കാഴ്ചയിലേക്കാണ് ഇന്നു രാവിലെ കൺമിഴിച്ചത്. ഗവർണർ അടക്കമുള്ള രാജ്ഭവൻ ജീവനക്കാർ മുഴുവൻ പുലർച്ചെ വിഷുക്കണി കണ്ടു. രാവിലെ നാല് മണിക്ക് തന്നെ രാജ്ഭവനിൽ വിഷുക്കണി ഒരുങ്ങി. ഇന്നലെ തന്നെ കണിക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ പൂർത്തിയാക്കിയിരുന്നു. രാവിലെ നാല് മണിക്ക് മലയാളിയായ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയാണ് ആദ്യം കണികണ്ടത്. പിന്നീട് രാജ്ഭവൻ ജീവനക്കാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും കണികണ്ടു. മലയാളികൾ അല്ലാത്ത സിആർപിഎഫിനും രാജ്ഭവൻ ഉദ്യോഗസ്ഥർക്കും മലയാളികളുടെ സ്വന്തം വിഷു ഒരനുഭൂതിയായി നിറഞ്ഞു. രാജ്ഭവനിലെ മുഴുവൻ പേരും വിഷുക്കണി ദർശിച്ചു.
കണിക്കൊന്ന മിസോറാമിന് അന്യമായതിനാൽ കണിക്കൊന്നയ്ക്ക് പകരമുള്ള കൊന്നയോടു സാമ്യമുള്ള പൂക്കളാണ് കൊന്നയ്ക്ക് പകരം ഉപയോഗിച്ചത്. കൃഷ്ണ വിഗ്രഹത്തിൽ ഈ പൂക്കൾ കണിക്കൊന്ന പോലെ ചേർന്ന് കിടന്നു. രാജ്ഭവനിൽ കൃഷി ചെയ്ത കാബേജ് അടക്കമുള്ള അഞ്ചു തരം പച്ചക്കറികളും കണിക്ക് ഉപയോഗിച്ചിരുന്നു. ആറന്മുള കണ്ണാടിയും കണിയിൽ സ്ഥാനം പിടിച്ചു. കണികണ്ടു പോയവരെ അത്ഭുതപ്പെടുത്തി രാവിലെ എട്ടരയോടെ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണറുടെ വിളി വന്നു. എല്ലാവരുടെയും കൈകളിലേക്ക് ഗവർണർ വിഷുക്കൈ നീട്ടം നൽകി. കണി കണ്ട അത്ഭുതത്തിലായിരുന്ന രാജ്ഭവൻ ജീവനക്കാർ ഗവർണറിൽ നിന്നും കൈ നീട്ടം കിട്ടിയതോടെ മനവും നിറഞ്ഞു. മിസോറാം രാജ്ഭവന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിഷുക്കണി രാജ്ഭവൻ ദർശിക്കുന്നത്. രാജ്ഭവനിൽ വിഷു കൺമിഴിച്ചത് ശ്രീധരൻപിള്ളയ്ക്ക് ഒപ്പമുള്ള മലയാളി ഉദ്യോഗസ്ഥർക്കും സന്തോഷം പകരുന്ന കാഴ്ചയായി. കൊറോണ കാലമായതിനാൽ ഗവർണർ അടക്കമുള്ളവർ ഇപ്പോൾ രാജ്ഭവനിൽ തന്നെയാണ്. കേരളത്തിലേക്കും ഡൽഹിയിലേക്കുള്ള വരവും ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.
പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞ വിഷു ദിനമാണ് ഏതെന്നു മറുനാടന്‍ നൽകിയ സന്ദേശത്തിൽ ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. മാരകമായി പടർന്ന കൊറോണ നിമിത്തം നമുക്ക് വിഷു ആഘോഷിക്കാൻ കഴിയില്ല. അതിനാൽ പ്രതീകാത്മകമായാണ് ആഘോഷം. മാനവരാശി ഒന്നടങ്കം നേരിടുന്ന കൊറോണ വെല്ലുവിളി നേരിടാൻ രാജ്യത്തിന് സാധിക്കും എന്നത് ഉറപ്പായിക്കഴിഞ്ഞു. നമ്മുടെ കരുതൽ സഹജീവികൾക്ക് വേണ്ടി അർപ്പിക്കാനാണ് ഈ ഘട്ടത്തിലുള്ള എന്റെ അഭ്യർത്ഥന. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുകയാണ്. ശാന്തിയുടെയും നന്മയുടെയുമായ അന്തരീഷം വന്നു ചേരാനാണ് എന്റെ പ്രാർത്ഥന. വിഷു ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
കഴിഞ്ഞ നവംബർ ആറിനാണ് ഗവർണറായി മലയാളിയായ പി.എസ്.ശ്രീധരൻ പിള്ള ചാർജ് എടുക്കുന്നത്. ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ആയ കുമ്മനം രാജശേഖരൻ രാജിവെച്ച ശേഷം മിസോറാമിനു പ്രത്യേകമായി ഗവർണറെ നിയമിച്ചിരുന്നില്ല. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണ് മിസോറാം ഗവർണർ ആയിരുന്ന കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപി ദേശീയ നേതൃത്വം പിന്നീട് മിസോറാം ഗവർണർ ആയി മാറ്റുകയായിരുന്നു. തുടർച്ചയായ രണ്ടാമത് മലയാളി ഗവർണർ ആണ് മിസോറാമിനു ലഭിക്കുന്നത്. 2011-14 കാലത്ത് വക്കം പുരുഷോത്തമനും മിസോറം ഗവർണറായിരുന്നു.
കൊറോണ പിടിമുറുക്കിയതിനെ തുടർന്നു ഗവർണറും പുറത്തുള്ള പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്. സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങൾക്കായി ബിഎസ്എഫ്, സിആർപിഎഫ് സംഘടനകളുമായി മാസത്തിൽ ഒരു തവണ ഗവർണർ അവലോകനം നടത്തുന്നുണ്ട്. മാർച്ച് പതിനഞ്ചു മുതൽ പതിനേഴ് വരെ നാല് ജില്ലകൾ സന്ദർശിച്ചിട്ടുണ്ട്. പതിനൊന്നു ജില്ലകൾ സന്ദർശിക്കാനുള്ള പരിപാടികൾ തയ്യാറാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് കൊറോണ പിടിമുറുക്കുന്നത്. ഇന്ത്യൻ അതിർത്തി ജില്ല എന്ന നിലയിൽ മിസോറാമിൽ സ്റ്റേറ്റിന്റെ കാര്യങ്ങൾക്ക് ഗവർണർക്ക് കൂടുതൽ അധികാരമുണ്ട്. ഗവർണറോട് നാട്ടുകാർ പരാതിപ്പെടാറുണ്ട്. ആശുപത്രി സൗകര്യങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ഈ പരാതിയിൽ ഉയർന്നു വരാറുണ്ട്. ഇത്തരം പരാതികൾ ഗവർണർ . സംസ്ഥാന സർക്കാരിനു കൈമാറും. ഗവർണർ നൽകിയ നിർദ്ദേശം എന്ന നിലയിൽ ഇത്തരം പരാതികൾക്ക് അർഹമായ രീതിയിൽ മിസോറാം സർക്കാർ തീർപ്പ് കൽപ്പിക്കുന്നുണ്ട്.
കേന്ദ്രത്തിനു അഞ്ചു ലക്ഷം രൂപയും മിസോറാം സർക്കാരിനു രണ്ടു ലക്ഷം രൂപയും കൊറോണ ഫണ്ടിലേക്ക് ഗവർണർ നൽകിയിരുന്നു. കേരള സർക്കാർ കൊറോണ ഫണ്ടിലേക്കും ഗവർണർ രണ്ടു ലക്ഷം രൂപ കൈമാറിയിരുന്നു. . മിസോറാമിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന വിവിധ കൃസ്ത്യൻ സംഘടനകൾക്ക് ഗവർണറുടെ പ്രത്യേക ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഗവർണർ എന്ന നിലയിൽ ശ്രീധരൻ പിള്ള അനുവദിച്ചിട്ടുണ്ട്.
തിരക്കിട്ട പരിപാടികൾ തന്നെയാണ് മിസോറാമിലും ഗവർണർ എന്ന നിലയിൽ ശ്രീധരൻപിള്ളയ്ക്ക് ഉള്ളത്. രാവിലെ ഒമ്പത് മണിക്ക് തന്നെ ഗവർണർ ഓഫീസിലെത്തും. ഉച്ചവരെ ഔദ്യോഗിക കാര്യങ്ങളും ഓഫീസിൽ തന്നെയുള്ള ഫയൽ നോട്ടവുമാണ്. ഉച്ചയ്ക്ക് ശേഷവും വീട്ടിൽ എത്തിയാലും ഫയൽ നോട്ടം തുടരും. ഗ്രന്ഥകാരൻ കൂടിയായതിനാൽ വിശ്രമ സമയത്ത് മിസോറാമിനെ കുറിച്ചുള്ള ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് ഗവർണർ. മിസോറാമിനെ കുറിച്ചുള്ള കവിതകൾ പുസ്തകമാക്കുകയാണ്. മിസോറാമിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗങ്ങളും പുസ്തകമാക്കുന്നുണ്ട്. ഈ പുസ്തകങ്ങൾ അടുത്ത് തന്നെ ഇറങ്ങും. ഇത് കഴിഞ്ഞു മലയാളം കവിതാ സമാഹാരം ഇറക്കാനാണ് ഗവർണർ ആലോചിക്കുന്നത്. ഇതോടെ ഗ്രന്ഥകാരൻ എന്ന നിലയിൽ ശ്രീധരൻ പിള്ള 114 പുസ്തകങ്ങളുടെ രചയിതാവാകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍