Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം ജൂവലറിക്കാർക്ക് നൽകും; കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കും; കരുനാഗപ്പള്ളിയിൽ നടത്തിയത് കോടികളുടെ ബിസിനസ്സ്; പത്ത് ലക്ഷം നൽകിയാൽ ദിവസങ്ങൾക്കുള്ളിൽ തിരികെ 12 ലക്ഷം നൽകുന്ന പണം ഇരട്ടിപ്പ്; സ്ത്രീപീഡനാരോപണത്തിൽ കുടുങ്ങിയ നേതാവ് ചില്ലറക്കാരനല്ലെന്ന് കണ്ടെത്തി സ്‌പെഷ്യൽ ബ്രാഞ്ച്; പണം നഷ്ടമായവരെല്ലാം പരാതി നൽകിയേക്കും; എൻസിപി നേതാവ് മുജീബ് റഹ്മാനെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലം

ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം ജൂവലറിക്കാർക്ക് നൽകും; കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കും; കരുനാഗപ്പള്ളിയിൽ നടത്തിയത് കോടികളുടെ ബിസിനസ്സ്; പത്ത് ലക്ഷം നൽകിയാൽ ദിവസങ്ങൾക്കുള്ളിൽ തിരികെ 12 ലക്ഷം നൽകുന്ന പണം ഇരട്ടിപ്പ്; സ്ത്രീപീഡനാരോപണത്തിൽ കുടുങ്ങിയ നേതാവ് ചില്ലറക്കാരനല്ലെന്ന് കണ്ടെത്തി സ്‌പെഷ്യൽ ബ്രാഞ്ച്; പണം നഷ്ടമായവരെല്ലാം പരാതി നൽകിയേക്കും; എൻസിപി നേതാവ് മുജീബ് റഹ്മാനെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലം

ആർ പീയൂഷ്

കൊല്ലം: സ്ത്രീ പീഡനക്കേസിലും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഒളിവിൽ പോയിരിക്കുന്ന എൻ.സി.പി നേതാവ് അഡ്വ.മുജീബ് റഹ്മാൻ പണം ഇരട്ടിപ്പ് നടത്തിയത് സ്വർണ്ണക്കടകൾ വഴിയാണെന്ന് പൊലീസിന് വിവരം. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. കരുനാഗപ്പള്ളിയിലെ ചില ജൂവലറികൾ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്.

മുജീബ് നിരവധിപേരുടെ കയ്യിൽ നിന്നുമാണ് കോടികൾ പണമിരട്ടിപ്പിനായി വാങ്ങിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുമാത്രമായി ആറുകോടി രൂപയോളം ഇയാൾ വാങ്ങി. ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് രണ്ട് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം വാങ്ങിയത്. എപ്പോൾ വേണമെങ്കിലും വാങ്ങിയ തുക തിരികെ നൽകും. ഇടപാടുകൾ കൃത്യമായി നടന്നിരുന്നതിനാൽ പണം കൊടുത്തവർക്ക് വലിയ വിശ്വാസമായിരുന്നു. അതിനാൽ കൂടുതൽ പണം നൽകുകയും മറ്റുള്ളവരെകൂടി ഇതിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരാളുമായാണ് ഇത്തരത്തിൽ പണമിരട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ കരുനാഗപ്പള്ളിയിലെ പ്രമുഖ ജൂവലറി ഉടമയും ഇതിൽ കണ്ണിയാണെന്നാണ് ലഭിക്കുന്ന വിവരം.

ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം കരുനാഗപ്പള്ളിയിലെത്തിച്ച് ജൂവലറിക്കാർക്ക് നൽകുകയാണ് രീതി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കുന്നു. ഇത്തരത്തിൽ കോടികളുടെ ബിസിനസാണ് മുജീബ് റഹ്മാൻ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് നടത്തിയത്. എന്നാൽ അടുത്തിടെ എയർപോർട്ടുകളിൽ പരിശോധനകൾ കർശനമാക്കിയപ്പോൾ സ്വർണം നാട്ടിലേക്ക് എത്തിക്കാൻ കഴിയാതെയായി. പല സ്വർണ്ണക്കടത്തും എയർപോർട്ടുകളിൽ പിടികൂടിയതോടെ വലിയ നഷ്ടം സംഭവിച്ചു. അങ്ങനെ പണമിരട്ടിപ്പിനായി പണം നൽകിയവർക്ക് പലിശ ലഭിക്കാതെയായി. പലരും പണം ആവിശ്യപ്പെട്ട് ഇയാളുടെ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. അതിനായി കണ്ടെത്തിയ മറ്റൊരു മാർഗ്ഗം പണമിരട്ടിപ്പ് ബിസിനസ്സ് പൊളിഞ്ഞിട്ടില്ല എന്ന് അറിയാത്തവരുടെ കയ്യിൽ നിന്നും പണം വാങ്ങി തിരികെ കൊടുക്കാൻ തുടങ്ങി. കൂടാതെ ഇയാളുടെ ഭാര്യയുടെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം തിരികെ നൽകി. എന്നാൽ ഇപ്പോഴും നിരവധിപ്പേർക്ക് പണം ഇയാൽ നൽകാനുണ്ട്.

പണം നഷ്ടപ്പെട്ടവർ ഇയാൾക്കെതിരെ പരാതി നൽകാനായി മാവേലിക്കരയിലെ വനിതാ അഭിഭാഷകയെ സമീപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം പരാതി കോടതിയിൽ നൽകുമെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം പണം നഷ്ട്ടപ്പെട്ടവരിൽ മാവേലിക്കരയിൽ സേവനമനുഷ്ടിച്ചിട്ടുള്ള ഒരു സിഐ യുടെ കൂട്ടുകാരിയും ഉണ്ടെന്ന് മറുനാടൻ മലയാളിക്ക് വിവരം ലഭ്യമായിട്ടുണ്ട് സിഐ വഴിയാണ് പണം മുജീബ് റഹ്മാൻ വാങ്ങിയിരിക്കുന്നത്. കൂടാതെ ഇയാൾ പണം നൽകാനുള്ള നാൽപതോളം പേരുടെ ലിസ്റ്റിന്റെ പകർപ്പും ലഭ്യമായിട്ടുണ്ട്. 48 ലക്ഷം രൂപവരെ ഒരാൾ കൊടുത്തിരുന്നതായി ലിസ്റ്റിൽ വ്യക്തമാണ്. ഇതോടെ മുജീബ് റഹ്മാൻ നടത്തി വന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. ഓച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാൾക്കെതിരെയുള്ള പല വിവരങ്ങളും പുറത്ത് വരുന്നത്.

മാവേലിക്കര ബാറിലെ അഭിഭാഷകനുമായ മുജീബ് റഹ്മാൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, 12 ലക്ഷം രൂപ തട്ടിച്ചുവെന്നും പണം തിരികെ ചോദിച്ചപ്പോൾ കൊല ചെയ്യുമെന്ന് പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ഓച്ചിറ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വർഷം മുമ്പ് ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്മാനുമായി പരിചയപ്പെട്ടത്.

പിന്നീട് ഇയാൾ മൊബൈലിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. തന്റെ സങ്കൽപത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായി സംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തന്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ യുവതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. യുവതിയും മുജീബ് റഹ്മാനുമായുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഒന്നര വർഷം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബലമായി കീഴ്‌പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. നഗ്‌ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷമിപ്പെടുത്തിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്നും പറയുന്നു. കൂടാതെ അടുത്തിടെ സോണിയ എന്ന യുവതിയെ ഇയാൾ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യ വിമർശനങ്ങൾ നടത്തിവന്നതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന മുജീബ് റഹ്മാന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതുമായി ബന്ധപ്പെട് നടത്തിയ അന്വേഷണത്തിന് മറുപടിയായി എൻ.സി.പി.നേതാക്കമാർ പറഞ്ഞു.

ഈ മെയിലിൽ ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും മുജീബ് റഹ്മാൻ ഒളിവിൽ പോയിരിക്കുകയാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വിശ്വസ്തനാണ് ഇയാൾ. അതിനാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP