അഞ്ഞൂറിൽ അധികം പേർ വീതം ഇപ്പോഴും ദിവസവും മരിച്ചുവീഴുമ്പോഴും ലോക്ക്ഡൗൺ മാറ്റി പതിവ് ജീവിതത്തിലേക്ക് മടങ്ങി ഇറ്റലിയും സ്പെയിനും; മെയ് 11 വരെ ലോക്ക്ഡൗൺ നീട്ടിയ ഫ്രാൻസിലും ഇളക്കം; നാട്ടുകാർ പൊലീസിനെ തല്ലാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ മാറ്റാൻ ആലോചിച്ച് ജർമ്മനിയും; മരണം കുതിച്ചുയരുന്ന ബ്രിട്ടന് രാജ്യം തുറക്കാൻ ഭയം; വിപണി തുറക്കാൻ അമേരിക്കയും; ലോക്ക് ഡൗണിൽ നിന്നും ലോകം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കൊറോണയെ പൂർണ്ണമായി കീഴടക്കാനായില്ലെങ്കിലും നിയന്ത്രണവിധേയമാക്കാനായി എന്ന ആത്മവിശ്വാസത്തിൽ സ്പെയിനും ഇറ്റലിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഇന്നലെ ദശലക്ഷക്കണക്കിന് സ്പാനിഷുകാരാണ് നീണ്ട ഇടവേളക്ക് ശേഷം ജോലിക്ക് പോയി തുടങ്ങിയത്. അത്യാവശ്യ ഉദ്പന്നങ്ങൾ അല്ലാത്ത വ്യവസായ മേഖലയിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നാണിത്. രണ്ടാഴ്ച്ചയായി ഈ മേഖലയിൽ തുടരുന്ന ലോക്ക്ഡൗൺ സ്പെയിനിന്റെ സമ്പ്ദ്മേഖലയെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
കഴിഞ്ഞ മൂന്നാഴ്ച്ചകളിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമായ പ്രതിദിനം 3,477 പുതിയ രോഗബാധിതർ എന്നനിലയിലേക്ക് എത്തുകയും കുറഞ്ഞ മരണസംഖ്യയായ 517 രേഖപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ചത്. എന്നിരുന്നാലും സാമൂഹ്യ അകലം പാലിക്കുന്നത് ജനങ്ങൾ തുടരണമെന്നും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരിൽ ജോലിസ്ഥലത്ത് നിന്നും അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ അതാത് സ്ഥാപനങ്ങൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്.
രോഗവ്യാപനത്തിന്റെ നിരക്ക് 2 ശതമാനമായതോടെ ഇറ്റലിയും പടിപടിയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അത്യാവശ്യ വസ്തുക്കളിൽ ഉൾപ്പെടാത്ത ബുക്ക് സ്റ്റോറുകൾ കുട്ടികളുടെ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ എന്നിവ ഇന്ന് മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കും. എന്നാൽ സാമൂഹിക അകലം പാലിക്കൽ, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കൽ, അത്യാവശ്യമല്ലാത്ത വസ്തുക്കൾ ഉദ്പ്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ അടച്ചിടൽ എന്നിവ ഇനിയും തുടരും. ഇറ്റലിയിൽ ഔദ്യോഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത് മെയ് 9 വരെയാണ്.
എന്നാൽ 4000 ത്തിൽ അധികം പുതിയ രോഗബാധകൾ രേഖപ്പെടുത്തുകയും ഇന്നലെ 500 ൽ ഏറെ പേർ മരണമടയുകയും ചെയ്ത ഫ്രാൻസിൽ ലോക്ക്ഡൗൺ മെയ് 11 വരെ നീട്ടിയിട്ടുണ്ട്. രാജ്യം ഇത്തരമൊരു പകർച്ചവ്യാധിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല എന്ന് സമ്മതിച്ച പ്രസിഡണ്ട് പക്ഷെ, പ്രത്യാശക്ക് വകയുണ്ടെന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ അപര്യാപ്തതകളുണ്ടെങ്കിലും വൈറസിനെ ഒരു പരിധിവരെ നിയന്ത്രണാധീനമാക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതേസമയം ലോക്ക്ഡൗൺ നീക്കുവാൻ ജർമ്മനിയിലും സമ്മർദ്ദമേറുകയാണ്.ലോക്ക്ഡൗൺ വയവസ്ഥകൾ ലംഘിച്ച് ഒരുകൂട്ടം ആളുകൾ വെള്ളിയാഴ്ച്ച ഫ്രാങ്ക്ഫർട്ട് തെരുവുകളിൽ അഴിഞ്ഞാടുകയയിരുന്നു. ഇരുമ്പ് വടികൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി പൊലീസിനെ വരെ ജനങ്ങൾ ആക്രമിക്കുന്ന നിലയിലെത്തി ജർമ്മനിയിലെ കാര്യങ്ങൾ. വേറെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.തിങ്കളാഴ്ച്ച മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ഒരുപറ്റം വിദ്യാഭ്യാസ വിദഗ്ദർ ചാൻസലറോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളോടെ ഇത് സാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. മരണ നിരക്ക് 2 ശതമാനത്തിൽ ഒതുക്കി നിർത്താൻ കഴിഞ്ഞ യൂറോപ്പിലെ ഒരേയൊരു രാജ്യമാണ് ജർമ്മനി. ഇറ്റലിയിൽ ഇത് 13 ശതമാനമായിരുന്നു എന്നോർക്കണം. ബുധനാഴ്ച്ച മുതൽ പടിപടിയായി നിയന്ത്രണങ്ങൾ എടുത്തുമാറ്റാനാണ് ഇപ്പോൾ ജർമ്മനി ആലോചിക്കുന്നത്.
ഓസ്ട്രിയ, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തുവാൻ ആലോചിക്കുന്നുണ്ട്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒറ്റയടിക്ക് എടുത്ത് മാറ്റരുതെന്നും, അത് പടിപടിയായി ചെയ്യണമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദനോം ഘെബ്രെയേസുസ് പറഞ്ഞു. ഡെന്മാർക്കിൽ സ്കൂളുകൾ ബുധനാഴ്ച്ച മുതൽ പ്രവർത്തനമാരംഭിക്കും. വ്യവസായശാലകളും തുറന്ന് പ്രവർത്തനമാരംഭിക്കും. എന്നാൽ ബാറുകൾ, പബ്ബുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഈ രാജ്യങ്ങളിൽ ഒക്കെത്തന്നെയും ഇനിയും അടഞ്ഞു തന്നെ കിടക്കും. റെസ്റ്റോറന്റുകൾക്ക് മാത്രം ഡോർ ഡെലിവറി നടത്താനുള്ള അനുമതി നൽകിയിട്ടുണ്ട്.
മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങൾ സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ ബ്രിട്ടൻ ഇപ്പോൾ അതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത നിലയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രതിദിന മരണനിരക്കിൽ കുറവുണ്ടെങ്കിലും അത് സ്ഥിരമായ ഒരു ട്രെൻഡ് ആയി കാണാനാകില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഞായർ, തിങ്കൾ ദിവസങ്ങളിൽ മുൻപും മരണസംഖ്യ കുറവായിരുന്നു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ബ്രിട്ടൻ ഇനിയും രോഗബാധയുടെ മൂർദ്ധന്യ ഘട്ടത്തിൽ എത്തിയിട്ടുമില്ല.
ഈ അവസരത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ എന്തെങ്കിലും ഇളവുകൾ നൽകുന്നത് തിരിച്ചടിക്ക് കാരണമായേക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിനെ കുറിച്ച് ആലോചിക്കാൻ വ്യാഴാഴ്ച്ച ഒരു ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട് അതിനു ശേഷമായിരിക്കും ലോക്ക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരിക. എന്തായാലും മെയ് 7 വരെയെങ്കിലും ലോക്ക്ഡൗൺ നീട്ടും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതിനിടെ വിപണി തുറക്കാൻ അമേരിക്കയും തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതു കൊണ്ടാണ് ഇത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍