മംഗളുരുവിലേക്ക് രോഗികളെ കടത്തി വിട്ടില്ലെങ്കിലും ഇനി യെദൂരിയപ്പയെ കുറ്റം പറയുന്നതിന് കേരളത്തിനും അർഹതയില്ല; ഗൾഫിൽ നിന്ന് പ്രവാസികളെ കൊണ്ടു വന്നാൽ സ്വീകരണം ഒരുക്കുമെന്ന് പറയുന്നവർ നിറ ഗർഭിണിയായ കണ്ണൂരുകാരിയോട് കേരള അതിർത്തിയിൽ കാട്ടിയതുകൊടും ക്രൂരത; മനസാക്ഷിയില്ലാത്ത ഇത്തരം തഹസിൽദാർമാർ മലയാളിക്കും അപമാനം; മുത്തങ്ങാ അതിർത്തിയിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥന്റെ മർക്കട മുഷ്ടിയിൽ കരഞ്ഞ് തളർന്നത് തലശ്ശേരിക്കാരി; കേരളത്തെ ഞെട്ടിച്ച് യുവതിയുടെ ദുരവസ്ഥ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: ബെംഗളൂരുവിൽ നിന്ന് വയനാട് അതിർത്തി വഴി കേരളത്തിലേക്ക് വരാൻ ശ്രമിച്ച മലയാളിയായ നിറഗർഭിണിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. ബെംഗളൂരുവിൽ നിന്ന് വയനാട് വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം ഗർഭിണിയായ ഷിജിലക്കാണ് ഈ അനുഭവം. കണ്ണൂരിലേക്കായിരുന്നു യാത്ര. കണ്ണൂരിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ച് ഐസുലേഷൻ ഉൾപ്പെടെ ഒരുക്കിയായിരുന്നു മലയാളിയുടെ വരവ്. എന്നിട്ടും മുത്തങ്ങയിൽ ദുരിതമാണ് യുവതിയെ കാത്തിരുന്നത്. ഇതോടെ തിരിച്ച് മടങ്ങേണ്ടി വന്നു. എന്നാൽ ബംഗളൂരുവിലേക്ക് കടക്കാനും പ്രയാസമുണ്ടായി.
പ്രസവത്തിന് സൗകര്യത്തിനായാണ് നാട്ടിലേക്ക് യുവതി മടങ്ങിയത്. കണ്ണൂരിലെ പ്രാദേശിക ഭരണ കൂടത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷം ബംഗളൂരു പൊലീസിന്റെ പാസും വാങ്ങി. ഇന്നലെ രാവിലെ 11.45ന് അതിർത്തിയിൽ എത്തി. എന്നാൽ അതിർത്തി കടക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുത്തു. കേരളാ പൊലീസ് മാത്രമായിരുന്നു ആശ്വാസം. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തുനിന്ന ശേഷമാണ് തലശേരി സ്വദേശിനിയായ ഷിജില മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് പത്ത് മണിക്കൂർ യാത്രചെയ്താണ് ഷിജിലയും സഹോദരിയും മുത്തങ്ങയിൽ എത്തിയത്. എന്നാൽ ചെക്പോസ്റ്റിൽ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ അനുവദിച്ചില്ല.
തഹസിൽദാരായിരുന്നു ഇവരെ കയറ്റി വിടില്ലെന്ന് ഉറച്ച നിലപാട് എടുത്തത്. മുത്തങ്ങാ ചെക് പോസ്റ്റിൽ നിന്ന് പറഞ്ഞു വിട്ടു. ഇതോടെ കുറച്ചു സമയം കാട്ടിൽ വാഹനം ഒതുക്കിയിടുകയും ചെയ്തു. എന്നാൽ വീണ്ടും ഉദ്യോഗസ്ഥരെത്തി. തീർത്തും മോശമായ ഭാഷയിൽ പെരുമാറി. രണ്ട് ഷിഫ്റ്റ് ഉദ്യോഗസ്ഥരെ ഇവർ കണ്ടു. രണ്ടു കൂട്ടരും ഒരേ ഭാഷയിലാണ് സംസാരിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ കടുംപിടത്തത്തിൽ പൊലീസും നിസ്സഹായരായി. ഇതോടെ മലയാളിയായ യുവതിയും കൂടെ എത്തിയവരും പ്രതിസന്ധിയിലായി. മതിയായ യാത്രാ രേഖകൾ ഉള്ളവരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് മുത്തങ്ങയിൽ ഉണ്ടായത്.
കണ്ണൂർ കളക്ടറേറ്റിൽ നിന്നും ചെക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടർന്നാണ് ഇവർ മുത്തങ്ങ ചെക്പോസ്റ്റിലേക്ക് വന്നത്. എന്നാൽ കണ്ണൂർ കളക്റ്റ്രേറ്റിൽ നിന്നും അനുമതി കത്ത് വന്നില്ലെന്ന് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ചെക്പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ഗർഭിണിയുടെ ഭർത്താവ് ആരോപിച്ചു. ഇവരുടെ കൈയിൽ കർണാടക അധികൃതരുടെ യാത്രാ അനുമതി ഉണ്ടായിരുന്നു. ഗർഭിണിയെന്ന പരിഗണന പോലും ഇവർക്ക് ചെക് പോസ്റ്റിൽ നൽകിയില്ല. കേരളത്തിൽ നിന്ന് മംഗളൂരുവിൽ പോകുന്ന രോഗികളെ അതിർത്തിയിൽ കർണ്ണാടക തടഞ്ഞിരുന്നു. അന്ന് വിമർശിച്ച കേരളമാണ് ഇപ്പോൾ പ്രസവ ചികിൽസയ്ക്കായി നാട്ടിലേക്ക് വന്ന മലയാളിയെ പോലും ചെക് പോസ്റ്റിൽ തടഞ്ഞത്.
മംഗളൂരുവിൽ കേരളത്തിലെ രോഗികളെ ചികിൽസിക്കാനാകില്ലെന്ന നിലപാട് കർണ്ണാടകം എടുത്തപ്പോൾ സുപ്രീംകോടതിയിൽ അതിനെ ചോദ്യം ചെയ്യുകയായിരുന്നു കേരളം. മാനുഷിക പരിഗണനയാണ് ഈ വിഷയത്തിൽ ചർച്ചയാക്കിയത്. ഗൾഫിലും മറ്റും പ്രതിസന്ധിയിലായ മലയാളികളെ തിരികെ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ മതിയായ സഹായമൊരുക്കുന്നില്ലെന്നും കേരളം പരാതിപ്പെടുന്നു. ഇതിന് വേണ്ടി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയയ്ക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർ. എന്നാൽ കേരള അതിർത്തിയിൽ എത്തിയ മലയാളിയായ ബംഗളൂരുവിൽ നിന്നെത്തിയ ഗർഭിണി യുവതിയെ പോലും പ്രവേശിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്നലെ പാലക്കാട്ടെ അതിർത്തിയിലും മലയാളി ഗർഭിണിക്ക് സമാന അനുഭവം നേരിട്ടു. പിന്നീട് കളക്ടറും എസ് പിയും ഇടപെട്ട് അവരെ കടത്തി വിട്ടു.
കോവിഡ് വ്യാപനത്തെ തടയാൻ കടുത്ത നടപടികൾ എടുക്കുന്നവർ മനുഷ്യരുടെ നിസ്സഹായാവസ്ഥ കാണുന്നില്ലെന്ന പരാതിയാണ് സജീവമാണ്. കൊറോണക്കാലത്ത് കൈക്കൂലിയുടെ സാധ്യതകളെല്ലാം അടച്ചു. അങ്ങനെ ആളുകളിൽ നിന്ന് മനുഷ്യത്വ രഹിതമായി കൈക്കൂലി വാങ്ങിയവർ തങ്ങളുടെ അമർഷം ഇത്തരം നടപടികളിലൂടെ തീർക്കുകയാണെന്ന വാദവും സജീവമാണ്. ഏതായാലും മലയാളിയോട് മനുഷ്യത്വപരമായി കോവിഡ് കാലത്ത് കേരളം ഇടപെടുന്നില്ലെന്നതിന് തെളിവാണ് മുത്തങ്ങയിലെ സംഭവം. മുംബൈയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വന്തം നാടായ തൃശൂരിലേക്ക് ആംബുലൻസിൽ എത്തിയ യുവതിയെ ലോക്ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിക്കാതെ രണ്ടു നാൾ കർണാടക അതിർത്തിയിൽ തടുത്തിട്ടതും വിവാദമായിരുന്നു. ആദ്യ ദിവസങ്ങളിൽ അനുമതി നൽകാതിരുന്ന ജില്ലാ ഭരണകൂടം ഒടുവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി.
ഗുരുവായൂർ കണ്ടാനശേരി കറുപ്പം വീട്ടിൽ ഫാത്തിമ(37)യും ഭർത്താവ് ഉസ്മാൻ ഷെയ്ക്കുമാണ് കേരള അതിർത്തിയിൽ കുടുങ്ങിയത്. മുംബൈയിൽ നിന്ന് ആംബുലൻസിൽ റോഡു മാർഗം 1200 കിലോമീറ്റർ പിന്നിട്ട് കർണാടക അതിർത്തി കടന്ന് കേരളത്തിലെ മുത്തങ്ങ ചെക് പോസ്റ്റിൽ 31 ന് രാത്രി എട്ടരയോടെ എത്തിയെങ്കിലും ഇവരെ ലോക് ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിച്ചില്ല.അതിർത്തി കടക്കാൻ കഴിയാത്തതിനാൽ ഒരു ദിവസം വനമേഖലയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ ഇവർ രണ്ടാം ദിവസം ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിലും കഴിഞ്ഞു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഷിജിലയ്ക്കും ഉണ്ടാകുന്നത്. മുംബൈയിലെ ആശുപത്രിയിൽ 19 നായിരുന്നു ഗർഭാശയ സംബന്ധമായ ഫാത്തിമയുടെ ശസ്ത്രക്രിയ. ലോക് ഡൗൺ വന്നതിനാൽ 21 ന് ഡിസ്ചാർജ് ചെയ്തു. ഉടൻ യാത്ര സാധ്യമല്ലാത്തതിനാൽ 3 ദിവസം ഹോട്ടലിൽ കഴിഞ്ഞു. 24 ന് ബുക്ക് ചെയ്ത ഫ്ളൈറ്റ് റദ്ദായതിനാൽ തുടർന്നും ഹോട്ടലിൽ കഴിയേണ്ടി വന്നു. ലോക്ഡൗൺ നിമിത്തം ഭക്ഷണ സാധനങ്ങൾ വരെ കിട്ടാതായതോടെ ആംബുലൻസ് വിളിച്ച് കേരളത്തിലേക്ക് പോന്നു. തമിഴ്നാട് അതിർത്തിയിലേക്കാണ് ആദ്യം പോയത്. അവർ മുത്തങ്ങ വഴി പോകാൻ പറഞ്ഞു.
എന്നാൽ മുത്തങ്ങ അതിർത്തിയിലെത്തിയപ്പോൾ കേരളത്തിലേക്കും വിട്ടില്ല. കേരളത്തിലെ ആശുപത്രിയിലോ മുറിയിലോ നിരീക്ഷണത്തിൽ കഴിയാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. തിരികെ പോയപ്പോൾ കർണാടക അതിർത്തിയിൽ മൂലഹൊളെ ചെക് പോസ്റ്റിന് സമീപം ബന്ദിപ്പുര വനമേഖലയിൽ രാത്രി മുഴുവൻ കഴിച്ചു കൂട്ടി. പിറ്റേന്നും കേരള ചെക്പോസ്റ്റിലെത്തി അപേക്ഷിച്ചെങ്കിലും കടത്തി വിട്ടില്ല. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചു. ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിൽ ഒരു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു.കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും കടത്തി വിട്ടില്ല. ശസ്ത്രക്രീയ കഴിഞ്ഞ രോഗിയെന്ന നിലയിൽ സ്വന്തം നാട്ടിലേക്ക് യാത്ര അനുവദിക്കണമെന്നു മാത്രമായിരുന്നു ആവശ്യം. കോവിഡ് കെയർ സെന്ററുകളിലോ നിരീക്ഷണത്തിലോ കഴിയാനും തയാറായിരുന്നു. പിന്നീട് കേരളത്തിലേക്ക് വരാൻ അനുവദിക്കുകയായിരുന്നു ഈ മലയാളിയെ.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കർണാടകയിലെ ജനവിധി മലയാളികൾക്കും നിർണായകം
- ആളെ കൊല്ലി ആനയെ വെടിവെക്കാനുള്ള ഓപ്പറേഷൻ ബേലൂർ മഖ്ന ഉടൻ
- മൂന്നാം ദിനവും പിടികൊടുക്കാതെ 'ബേലുർ മഖ്ന'
- മുത്തങ്ങ ചെക് പോസ്റ്റിലെ പരിശോധനയ്ക്കിടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്