ബാത്ത് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി ക്ലാസിലേക്ക് വന്നത്; മറ്റു ടീച്ചർമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നു; നാലാം ക്ലാസുകാരിയെ സ്കൂളിൽവെച്ച് അദ്ധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ സഹപാഠിയുടെ മൊഴി; കണ്ണൂരിലെ പീഡനവീരനായ അദ്ധ്യാപകനെതിരെ കൂടുതൽ തെളിവുകൾ; ആയുധമാക്കി സിപിഎമ്മും രംഗത്ത്
മറുനാടൻ ഡെസ്ക്
കണ്ണൂർ: നാലാം ക്ലാസുകാരിയെ സ്കൂളിൽവെച്ച് അദ്ധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. കണ്ണൂർ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്. പ്രതിയായ പത്മരാജൻ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. ബാത്ത് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി ക്ലാസിലേക്ക് വന്നത്. മറ്റു ടീച്ചർമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് പത്മരാജൻ. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായിരുന്നു.
വൈദ്യപരിശോധന റിപ്പോർട്ടിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടും കുട്ടിയെയും കുടുംബത്തെയും നിരന്തരം ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്തത്. കുട്ടിയുടെ മാനസികനിലപോലും വിദഗ്ധരെകൊണ്ട് പരിശോധിപ്പിച്ചു. സമ്മർദം ചെലുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതി നൽകി ഒരുമാസമായിട്ടും പ്രതിയെ പൊലീസ് പിടികൂടാത്തിൽ പാനൂർ പൊലീസിനെതിരെ സിപിഎം രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു. ഒരുമാസമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ആദ്യം അന്വേഷിച്ച പാനൂർ സിഐ കേസ് അട്ടി മറിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ബിജെപി ശ്രമത്തിന് പൊലീസ് കൂട്ടുനിൽക്കരുത്.
കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. അദ്ധ്യാപകൻ പീഡിപ്പിച്ചു എന്ന് മജിസ്ട്രേറ്റിന് കുട്ടി മൊഴിയും നൽകി. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സിപിഎം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ച് ഫേസ്്ബുക്ക് കുറിപ്പുമായിട്ടാണ് വിമൻ ജസ്റ്റിസ് മൂവ്മന്റെ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് രംഗത്തെത്തു വന്നതോടെയാണ് സിപിഎമ്മും പ്രശ്നം ഏറ്റെടുത്തത്. പൊലീസിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അന്വേഷണത്തിന്റെ നാൾവഴികളടക്കം വിശദമാക്കിയിരുന്നു.
ഫേസ്ബുക് പോസ്റ്റിൽ നിന്ന്:
''എൽ.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം കുട്ടിയെ സ്കൂളിലേക്ക് വിളിപ്പിച്ചാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ നിന്നെയും ഉമ്മയെയും കൊന്ന് കളയുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി വല്ലാതെ ഭയന്നു പോയി. ദിവസങ്ങൾ കഴിഞ്ഞാണ് സംഭവങ്ങൾ ബന്ധുക്കളോട് പറയാൻ പോലും കഴിഞ്ഞത്. ലോകം മുഴുവനും മഹാമാരിയുടെ പകർച്ചയിൽ പകച്ചു നിൽക്കുമ്പോാൾ ആ നീചനെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന പൊലീസുദ്യോഗസ്ഥരും അധികാരികളും ...
വിദ്യാർത്ഥിനിയുടെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ് അറിഞ്ഞത്. സാധാരണ പോക്സോ പ്രകാരം കേസെടുത്താൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. ഇവിടെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് കുട്ടിയെ മാനസികമായി തളർത്താനുള്ള ശ്രമമാണ് നടന്നത്. പൊലീസിന്റെ നടപടികൾ പരിശോധിച്ചാൽ ഇത് മനസ്സിലാവും.
മാർച്ച് 17ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തു. അന്നേ ദിവസം തന്നെ പാനൂർ പൊലീസ് വീട്ടിൽ വന്ന് മൊഴി എടുത്തു. രാത്രിയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പിറ്റേന്ന് മാർച്ച് 18ന് കുട്ടിയെ തലശ്ശേരിയിൽ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി കൊടുത്തു.
മാർച്ച് 19ന് രാവിലെ പാനൂർ സിഐ വീട്ടിൽ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു. വീണ്ടും മാർച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്തു. അന്നേ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ എഫ്.ഐ.ആർ എന്ന പ്രോഗ്രാമിൽ തലശ്ശേരി ഡി.വൈ.എസ്പി കെ.വി. വേണുഗോപാൽ കുറ്റകൃത്യം നടന്നു എന്നത് തെളിയിക്കപ്പെട്ടതായി പറഞ്ഞു. കേസിന്റെ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സ്കൂളിനകത്ത് അതേ സ്കൂളിലെ അദ്ധ്യാപകൻ ക്രൂരമായി ലൈംഗിക പീഡനം നടത്തിയെന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിക്ക് ഒരു പഴുതും ഇല്ലാത്ത വിധം ശിക്ഷ വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം പൊലീസിന് ഉണ്ടെന്നും ഡി.വൈ.എസ്പി വ്യക്തമാക്കി. മാർച്ച് 22ന് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്തു.
അതിനുശേഷം കുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഐ ആവശ്യപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ വിസമ്മതിച്ചെങ്കിലും ആവർത്തിച്ച് നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. മാർച്ച് 27ന് പൊലീസിന്റെ കൂടെ കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഇംഹാൻസിൽ കൊണ്ടുപോയി ഡോക്ടറെ കണ്ടു. ഒരു ലേഡി ഡോക്ടറും ഒരു മെയിൽ ഡോക്ടറും കുട്ടിയെ ഒറ്റക്ക് വിളിച്ച് സംസാരിച്ചിട്ടുണ്ട്. 'നിന്നെ പീഡിപ്പിച്ചത് മദ്രസാധ്യാപകനല്ലേ, അയാളുടെ പേര് പറയൂ' എന്ന് ഡോക്ടർ ചോദിച്ചതായും താൻ അത് നിഷേധിച്ചതായും പിന്നീട് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോക്സോ പ്രകാരം കേസെടുക്കുകയും വൈദ്യ പരിശോധന റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയുകയും ചെയ്തതാണ്. മജിസ്ട്രേറ്റിനു മുന്നിൽ വ്യക്തമായ മൊഴി രേഖപ്പെടുത്തിയിട്ടും പ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ച് 9 വയസ്സുള്ള കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്തത് കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നു''
പ്രതി ബിജെപി നേതാവായതുകൊണ്ടുള്ള രാഷ്ട്രീയ സ്വാധീനവും കേസ് തേച്ചുമായ്ക്കുന്നതിന് പിന്നിലുണ്ടെന്ന് ജബീന ആരോപിക്കുന്നു. രക്ഷിതാക്കൾ തങ്ങളുടെ മക്കളെ സ്കൂളിലേക്കയക്കുന്നത് അദ്ധ്യാപകർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ്. ആ അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയുമാണെങ്കിൽ ഇത് മുഴുവൻ സമൂഹത്തിനും നീതി നിഷേധിക്കുന്നതിന് തുല്യമാണ്.
സമാന മനസ്കരായ കുറ്റവാളികൾക്കും അത് നൽകുന്ന സന്ദേശം ഭീകരമായിരിക്കും. ഈ കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മന്റെ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും ജബീന അറിയിച്ചു. ഡി.ജി.പി, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ജില്ല പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്