Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാത്ത് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി ക്ലാസിലേക്ക് വന്നത്; മറ്റു ടീച്ചർമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നു; നാലാം ക്ലാസുകാരിയെ സ്‌കൂളിൽവെച്ച് അദ്ധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ സഹപാഠിയുടെ മൊഴി; കണ്ണൂരിലെ പീഡനവീരനായ അദ്ധ്യാപകനെതിരെ കൂടുതൽ തെളിവുകൾ; ആയുധമാക്കി സിപിഎമ്മും രംഗത്ത്  

ബാത്ത് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി ക്ലാസിലേക്ക് വന്നത്; മറ്റു ടീച്ചർമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നു; നാലാം ക്ലാസുകാരിയെ സ്‌കൂളിൽവെച്ച് അദ്ധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ സഹപാഠിയുടെ മൊഴി; കണ്ണൂരിലെ പീഡനവീരനായ അദ്ധ്യാപകനെതിരെ കൂടുതൽ തെളിവുകൾ; ആയുധമാക്കി സിപിഎമ്മും രംഗത്ത്   

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: നാലാം ക്ലാസുകാരിയെ സ്‌കൂളിൽവെച്ച് അദ്ധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. കണ്ണൂർ പാനൂരിലാണ് നാലാം ക്ലാസുകാരി പീഡനത്തിനിരയായത്. പ്രതിയായ പത്മരാജൻ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. ബാത്ത് റൂമിൽ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി ക്ലാസിലേക്ക് വന്നത്. മറ്റു ടീച്ചർമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് പത്മരാജൻ. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായിരുന്നു.

വൈദ്യപരിശോധന റിപ്പോർട്ടിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടും കുട്ടിയെയും കുടുംബത്തെയും നിരന്തരം ചോദ്യം ചെയ്യുകയാണ് പൊലീസ് ചെയ്തത്. കുട്ടിയുടെ മാനസികനിലപോലും വിദഗ്ധരെകൊണ്ട് പരിശോധിപ്പിച്ചു. സമ്മർദം ചെലുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതി നൽകി ഒരുമാസമായിട്ടും പ്രതിയെ പൊലീസ് പിടികൂടാത്തിൽ പാനൂർ പൊലീസിനെതിരെ സിപിഎം രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു. ഒരുമാസമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ആദ്യം അന്വേഷിച്ച പാനൂർ സിഐ കേസ് അട്ടി മറിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ബിജെപി ശ്രമത്തിന് പൊലീസ് കൂട്ടുനിൽക്കരുത്.

കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ട്. അദ്ധ്യാപകൻ പീഡിപ്പിച്ചു എന്ന് മജിസ്ട്രേറ്റിന് കുട്ടി മൊഴിയും നൽകി. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സിപിഎം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ച് ഫേസ്്ബുക്ക് കുറിപ്പുമായിട്ടാണ് വിമൻ ജസ്റ്റിസ് മൂവ്മന്റെ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് രംഗത്തെത്തു വന്നതോടെയാണ് സിപിഎമ്മും പ്രശ്‌നം ഏറ്റെടുത്തത്. പൊലീസിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അന്വേഷണത്തിന്റെ നാൾവഴികളടക്കം വിശദമാക്കിയിരുന്നു.

ഫേസ്‌ബുക് പോസ്റ്റിൽ നിന്ന്:

''എൽ.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം കുട്ടിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ നിന്നെയും ഉമ്മയെയും കൊന്ന് കളയുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി വല്ലാതെ ഭയന്നു പോയി. ദിവസങ്ങൾ കഴിഞ്ഞാണ് സംഭവങ്ങൾ ബന്ധുക്കളോട് പറയാൻ പോലും കഴിഞ്ഞത്. ലോകം മുഴുവനും മഹാമാരിയുടെ പകർച്ചയിൽ പകച്ചു നിൽക്കുമ്പോാൾ ആ നീചനെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന പൊലീസുദ്യോഗസ്ഥരും അധികാരികളും ...

വിദ്യാർത്ഥിനിയുടെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ് അറിഞ്ഞത്. സാധാരണ പോക്സോ പ്രകാരം കേസെടുത്താൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. ഇവിടെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് കുട്ടിയെ മാനസികമായി തളർത്താനുള്ള ശ്രമമാണ് നടന്നത്. പൊലീസിന്റെ നടപടികൾ പരിശോധിച്ചാൽ ഇത് മനസ്സിലാവും.

മാർച്ച് 17ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തു. അന്നേ ദിവസം തന്നെ പാനൂർ പൊലീസ് വീട്ടിൽ വന്ന് മൊഴി എടുത്തു. രാത്രിയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പിറ്റേന്ന് മാർച്ച് 18ന് കുട്ടിയെ തലശ്ശേരിയിൽ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി കൊടുത്തു.

മാർച്ച് 19ന് രാവിലെ പാനൂർ സിഐ വീട്ടിൽ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു. വീണ്ടും മാർച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്‌പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്തു. അന്നേ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ എഫ്.ഐ.ആർ എന്ന പ്രോഗ്രാമിൽ തലശ്ശേരി ഡി.വൈ.എസ്‌പി കെ.വി. വേണുഗോപാൽ കുറ്റകൃത്യം നടന്നു എന്നത് തെളിയിക്കപ്പെട്ടതായി പറഞ്ഞു. കേസിന്റെ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സ്‌കൂളിനകത്ത് അതേ സ്‌കൂളിലെ അദ്ധ്യാപകൻ ക്രൂരമായി ലൈംഗിക പീഡനം നടത്തിയെന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിക്ക് ഒരു പഴുതും ഇല്ലാത്ത വിധം ശിക്ഷ വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം പൊലീസിന് ഉണ്ടെന്നും ഡി.വൈ.എസ്‌പി വ്യക്തമാക്കി. മാർച്ച് 22ന് ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്തു.

അതിനുശേഷം കുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഐ ആവശ്യപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ വിസമ്മതിച്ചെങ്കിലും ആവർത്തിച്ച് നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. മാർച്ച് 27ന് പൊലീസിന്റെ കൂടെ കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഇംഹാൻസിൽ കൊണ്ടുപോയി ഡോക്ടറെ കണ്ടു. ഒരു ലേഡി ഡോക്ടറും ഒരു മെയിൽ ഡോക്ടറും കുട്ടിയെ ഒറ്റക്ക് വിളിച്ച് സംസാരിച്ചിട്ടുണ്ട്. 'നിന്നെ പീഡിപ്പിച്ചത് മദ്രസാധ്യാപകനല്ലേ, അയാളുടെ പേര് പറയൂ' എന്ന് ഡോക്ടർ ചോദിച്ചതായും താൻ അത് നിഷേധിച്ചതായും പിന്നീട് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോക്സോ പ്രകാരം കേസെടുക്കുകയും വൈദ്യ പരിശോധന റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയുകയും ചെയ്തതാണ്. മജിസ്ട്രേറ്റിനു മുന്നിൽ വ്യക്തമായ മൊഴി രേഖപ്പെടുത്തിയിട്ടും പ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ച് 9 വയസ്സുള്ള കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്തത് കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നു''

പ്രതി ബിജെപി നേതാവായതുകൊണ്ടുള്ള രാഷ്ട്രീയ സ്വാധീനവും കേസ് തേച്ചുമായ്ക്കുന്നതിന് പിന്നിലുണ്ടെന്ന് ജബീന ആരോപിക്കുന്നു. രക്ഷിതാക്കൾ തങ്ങളുടെ മക്കളെ സ്‌കൂളിലേക്കയക്കുന്നത് അദ്ധ്യാപകർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ്. ആ അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയുമാണെങ്കിൽ ഇത് മുഴുവൻ സമൂഹത്തിനും നീതി നിഷേധിക്കുന്നതിന് തുല്യമാണ്.

സമാന മനസ്‌കരായ കുറ്റവാളികൾക്കും അത് നൽകുന്ന സന്ദേശം ഭീകരമായിരിക്കും. ഈ കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മന്റെ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും ജബീന അറിയിച്ചു. ഡി.ജി.പി, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ജില്ല പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP