കൂടില്ലാ വീടും പത്ത് സെന്റ് സ്ഥലവും പന്ത്രണ്ടു ലക്ഷം മുടക്കി വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയത് സുരേഷ് ഗോപി; കൈമാറ്റ ചടങ്ങിൽ പരിപാലന തുകയായി അഞ്ച് ലക്ഷവും കെപിസിസിയുടെ വകയായി സുധീരൻ നൽകിയത് നൽകിയത് അഞ്ചു ലക്ഷവും; പത്ത് ലക്ഷം ലഭിച്ചിട്ടും സ്വദേശാഭിമാനിയുടെ സ്മാരകത്തെ തിരിഞ്ഞു നോക്കാതെ പ്രസ് ക്ലബ്; സംരക്ഷണ ചുമതല പൂർണമായും സർക്കാരിനു കൈമാറണമെന്നു സ്വദേശാഭിമാനി സംരക്ഷണ സമിതി മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: തൂലിക പടവാളാക്കി അനീതിക്കും അഴിമതിക്കുമെതിരെ പടപൊരുതിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാതൃഗൃഹമായ കൂടില്ലാ വീട് നാശോന്മുഖമായ അവസ്ഥയിൽ. കൂടില്ലാ വീടിന്റെ ഒരു മതിൽ കൂടി ഇടിഞ്ഞുവീണാൽ കൂടില്ലാ വീട് വെറും ഓർമ്മയായി മാറും. നെയ്യാറ്റിൻകര അതിയന്നൂരിലാണ് കൂടില്ലാ വീട് സ്ഥിതി ചെയ്യുന്നത്. നിലവിൽ സ്മാരകത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബാണ്. പ്രസ് ക്ലബ് തിരിഞ്ഞു നോക്കാത്ത അവസ്ഥ വന്നതോടെയാണ് വീട് നാശോന്മുഖമായി മാറുന്നത്. ധീരനായ മാധ്യമ പ്രവർത്തകനായ സ്വദേശാഭിമാനിയെ ഓർമിക്കാൻ സ്മാരകങ്ങൾ ഏറെയില്ല. ഈ ഘട്ടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ മാതൃഗൃഹം അവഗണന കാരണം സ്മൃതിയിലേക്ക് മറയാൻ തുടങ്ങുന്നത്. പത്രസ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട പ്രതികാരത്തിന്റെ കേരളത്തിലെ ആദ്യത്തെ ഇരയോട് മാധ്യമ ലോകം നീതി ചെയ്യേണ്ടതല്ലേ എന്ന ചോദ്യമാണ് കൂടില്ലാ വീട് ഉയർത്തുന്നത്.
കൂടില്ലാ വീടും പത്ത് സെന്റു സ്ഥലവും 2014-ലാണ് എംപിയും നടനുമായ സുരേഷ് ഗോപി വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറുന്നത്. സ്വദേശാഭിമാനിയുടെ ബന്ധുക്കൾക്ക് 12,86,000 രൂപ നൽകിയാണ് സ്മാരകം സുരേഷ് ഗോപി പ്രസ് ക്ലബിന് കൈമാറിയത്. ഇത് സംരക്ഷിക്കാൻ പത്ത് ലക്ഷം രൂപ കൂടി വേണം എന്ന് കൈമാറ്റ ചടങ്ങിൽ തന്നെ ആവശ്യമുയർന്നപ്പോൾ സുരേഷ് ഗോപി വീണ്ടും അഞ്ചു ലക്ഷം രൂപ ചടങ്ങിൽ വെച്ച് നൽകി. അന്ന് ചടങ്ങിൽ സംബന്ധിച്ച കെപിസിസി അധ്യക്ഷൻ വി എം.സുധീരനും കെപിസിസിയുടെ വകയായി അഞ്ച് ലക്ഷം രൂപ നൽകി. കൂടില്ലാ വീടും പത്ത് ലക്ഷം രൂപയും വന്നു ചേർന്നത് പ്രസ് ക്ലബിൽ തന്നെയാണ്. . പക്ഷെ പണം കൈപ്പറ്റിയതല്ലാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഒന്നും പ്രസ് ക്ലബിന്റെ ഭാഗത്ത് നിന്നും വന്നില്ല. ഇപ്പോൾ കൂടില്ലാ വീട് എതു നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. കൂടില്ലാ വീട് സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റാണ്. ഒന്നുകിൽ പ്രസ് ക്ലബ് കൂടില്ലാ വീട് സംരക്ഷിക്കണം. അല്ലെങ്കിൽ ഉടമസ്ഥാവകാശവും സംരക്ഷണ ചുമതലയും സർക്കാരിനു കൈമാറണം- സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റിന്റെ സെക്രട്ടറി നന്ദനം ജയകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രസ് ക്ലബ് തിരിഞ്ഞു നോക്കാത്ത അവസ്ഥ വന്നപ്പോഴാണ് നാട്ടുകാർ തന്നെ സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റും മുഴുവൻ രാഷ്ട്രീയപാർട്ടികളെയും ഉൾപ്പെടുത്തി വീടിനെ സംരക്ഷിക്കാൻ ജനകീയ സമിതിയും രൂപീകരിച്ചത്. അതിനു ശേഷമാണ് ഇവർസ്മാരകത്തിന്റെ സംരക്ഷണ ചുമതല പേറുന്ന പ്രസ് ക്ലബ് ഭാരവാഹികളെ കണ്ടത്. പത്ത് ലക്ഷം ഓഫർ ചെയ്തെങ്കിലും കെപിസിസിയുടെ വകയായ അഞ്ച് ലക്ഷം വന്നില്ലാ എന്നാണ് അന്നത്തെ പ്രസ് ക്ലബ് ഭാരവാഹികൾ ഇവരോട് പറഞ്ഞത്. സുരേഷ് ഗോപി നൽകിയ അഞ്ച് ലക്ഷം മാത്രമാണ് ഉള്ളത് എന്നും പറഞ്ഞിരുന്നു. കെപിസിസിയുടെ ഭാഗത്ത് നിന്നും പണം വന്നിട്ടില്ലാ എന്ന് പ്രസ് ക്ലബ് അറിയിച്ചതോടെ ജനകീയ സമിതി നേതാക്കൾ സുധീരനെ കണ്ടു. ഇതോടെ സുധീരൻ കെപിസിസിയുടെ അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്തതിന്റെ വിശദാംശങ്ങൾ ജനകീയ സമിതിക്ക് കൈമാറി. ഇതോടെ വീണ്ടും ജനകീയ സമിതി പ്രസ് ക്ലബ് ഭാരവാഹികളെ കണ്ടു. പക്ഷെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണമല്ലാതെ പിന്നീടും പ്രസ് ക്ലബിന്റെ ഭാഗത്ത് നിന്നും കൂടില്ലാ വീട് സംരക്ഷിക്കേണ്ട നീക്കങ്ങൾ ഒന്നും വന്നില്ല. ഇപ്പോൾ സ്വദേശാഭിമാനിയുടെ സ്മാരകമായ കൂടില്ലാ വീട് ഏത് നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ അതിവേഗമുള്ള ഇടപെടൽ ആവശ്യമാണ്-ജയകൃഷ്ണൻ പറയുന്നു.
ഈ കാര്യത്തിൽ ഒരു വ്യക്തത തിരുവനന്തപുരം പ്രസ് ക്ലബിനുമില്ല. കുറേപ്പേർ സ്ഥാനം ഏറ്റെടുക്കുകയും ഒഴിയുകയും ചെയ്തിട്ടുണ്ട്. ഫണ്ടിന്റെ പേരിലുള്ള യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഒന്നും ലഭിച്ചിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. അന്വേഷിച്ചാലല്ലാതെ ഒന്നും പറയാൻ കഴിയില്ല-പ്രസ് ക്ലബിലെ നിലവിലെ താത്കാലിക ചുമതല വഹിക്കുന്ന സെക്രട്ടറി സാബ്ല്യു തോമസ് പറയുന്നു. പ്രസ് ക്ലബ് നിലവിൽ പ്രശ്നങ്ങളുടെ കാണാക്കയത്തിലാണ്. സദാചാര ഗുണ്ടായിസം എന്ന ആരോപണത്തിന്റെ പേരിൽ പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ പ്രസ് ക്ലബിൽ നിന്നും അറസ്റ്റിലായതോടെ തുടങ്ങിയ പ്രശ്നത്തിൽ നിന്നും പ്രസ് ക്ലബ് കരകയറിയിട്ടില്ല. മാധ്യമ പ്രവർത്തകർ തന്നെ പ്രശ്നത്തിൽ രണ്ടു ചേരിയിലാണ്. അതുകൊണ്ട് തന്നെ നിലവിലേ അവസ്ഥയിൽ പ്രസ് ക്ലബിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുക പ്രയാസമാകും. അതുകൊണ്ട് തന്നെ സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റ് പറയുന്ന രീതിയിൽ സർക്കാർ ഇടപെടൽ തന്നെയാകും ഫലപ്രദമായ വഴി. പ്രസ് ക്ലബിന്റെ പ്രശ്നം ഇങ്ങനെയാണെങ്കിൽ സ്വദേശാഭിമാനിയുടെ ചരിത്രം കേരളത്തിലെ മാധ്യമ പ്രവർത്തകരോട് പലതും പറയുന്നുണ്ട്. സംഭവ ബഹുലമായ ജീവിതകഥയാണ് സ്വദേശാഭിമാനിയുടേത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും ശക്തനായ വക്താവായിരുന്നു സ്വദേശാഭിമാനി.
ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തുന്നത്. 1907-ൽ തിരുവിതാംകൂർ ദിവാനായ പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ 'സ്വദേശാഭിമാനി' പത്രം നിശിതമായി വിമർശിച്ചു. പത്രത്തിന്റെ പത്രാധിപർ രാമകൃഷ്ണപിള്ളയായിരുന്നു. ദിവാന്റെ അഴിമതിയും സ്വഭാവദൂഷ്യങ്ങളും സ്വദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തത് അധികാരികളെ ചൊടിപ്പിച്ചു. ദിവാനും സേവകരും രാജാവും ചേർന്ന് പത്രം കണ്ടുകെട്ടാനും പത്രാധിപരെ നാടുകടത്താനും തീരുമാനിച്ചു. 1910 സെപ്റ്റംബർ 26-ന് സ്വദേശാഭിമാനി പ്രസ്സും പിള്ളയുടെ വീടും പൊലീസ് അടച്ചുപൂട്ടി മുദ്രവെച്ചു. അന്നുരാത്രിതന്നെ അദ്ദേഹത്തെ നാടുകടത്തി. 1915-ൽ സ്വദേശാഭിമാനിയും കുടുംബവും കണ്ണൂരിലെത്തി. 1916 മാർച്ച് 28-ന് സ്വദേശാഭിമാനി തന്റെ 38-മത്തെ വയസിലാണ് കണ്ണൂരിൽ വെച്ച് സ്വദേശാഭിമാനി മരിക്കുന്നത്. തിരുവിതാംകൂറിൽ രാഷ്ട്രീയ പത്രപ്രവർത്തനത്തിന് ഹരിശ്രീ കുറിച്ചത് സ്വദേശാഭിമാനിയായി രുന്നു. സംഭവബഹുലമായ ജീവിതകഥയാണ് സ്വദേശാഭിമാനിയുടേത്. നെയ്യാറ്റിൻകര നരസിംഹൻപോറ്റിയുടെയും ചക്കിയമ്മയുടെയും മകനായിരുന്നു രാമകൃഷ്ണപിള്ള. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ നെയ്യാറ്റിൻകര കോടതിയിലെ കൈക്കൂലിക്കാരനായ മുൻസിഫിനെതിരെ അദ്ദേഹം പത്രത്തിൽ കുറിപ്പ് എഴുതി.
'വഞ്ചിഭൂപഞ്ചിക', 'കേരളദർപ്പണം' എന്നീ പത്രങ്ങളുടെ പത്രാധിപരായി രാമകൃഷ്ണപിള്ള പ്രവർത്തിച്ചത് അമ്മാവൻ കേശവപിള്ളയെ ക്ഷുഭിതനാക്കി. അമ്മാവൻ അദ്ദേഹത്തെ വീട്ടിൽനിന്നു പുറത്താക്കി. ആദ്യ പുറത്താക്കൽ ഇങ്ങനെ. ഭരണത്തിന്റെ ഉന്നതതലങ്ങളിൽ നിലനിന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ റിപ്പോർട്ടുചെയ്തതിന്റെ പേരിൽ രാമകൃഷ്ണ പിള്ള നോട്ടപ്പുള്ളിയായി. തുടർന്ന് 'കേരള പഞ്ചിക' വിട്ടു. മറ്റുള്ള പ്രസിദ്ധീകരണങ്ങളിൽ നിന്നും അദ്ദേഹത്തിനു ഇതേ പ്രശ്നങ്ങളുടെ പേരിൽ രാജി വയ്ക്കേണ്ടി വന്നു. കോളജ് വിദ്യാർത്ഥിയായപ്പോഴേയ്ക്കും രാമകൃഷ്ണപിള്ളയെ തേടി സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപർ സ്ഥാനം എത്തി. 1906 ജനുവരിയിലാണ് അദ്ദേഹം സ്വദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുക്കുന്നത്. വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്വദേശാഭിമാനി പത്രം.
തിരുവിതാംകൂറിലെ അഴിമതികൾക്കെതിരായ തുടരൻ മുഖ പ്രസംഗങ്ങൾ അന്നത്തെ ദിവാൻ പി. രാജഗോപാലാചാരിയെയും അഴിമതിക്കാരായ രാജസേവകന്മാരെയും പ്രകോപിപ്പിച്ചു. ഇതിനെ തുടർന്നാണ് നാടുകടത്തൽ വരുന്നത്. 1956ൽ ഐക്യ കേരളം രൂപീകൃതമായി ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് സ്വദേശാഭിമാനിക്ക് സ്മാരകമുണ്ടാകുന്നത്. 1957 ഓഗസ്റ്റ് 13ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് സ്വദേശാഭിമാനിയുടെ പ്രതിമ നാടിന് സമർപ്പിച്ചത്. നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ സ്വദേശാഭിമാനിയുടെ പ്രതിമയുണ്ട്. ഈ പ്രതിമയും കൂടില്ലാ വീടും മാത്രമാണ് അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നത്. പ്രസ് ക്ലബിന്റെ നോട്ടക്കുറവ് കാരണം കൂടിലാ വീടും നശിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് സർക്കാരിനു കൂടില്ലാ വീട് കൈമാറണമെന്ന് സ്വദേശാഭിമാനി സംരക്ഷണ സമിതി ട്രസ്റ്റിന്റെ ആവശ്യത്തിനു അർത്ഥ തലങ്ങൾ ഏറുന്നത്. ഇനി കൂടില്ലാ വീടിനെ സംരക്ഷിച്ചു നിർത്തണമെങ്കിൽ പ്രധാനമാകുന്നത് സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപടൽ മാത്രമാണ്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്