മേൽശാന്തി വിലക്കിയിട്ടും ധിക്കാരം കാട്ടിയത് പൊറുക്കാനാവില്ല; ചുറ്റമ്പലത്തിന് അകത്ത് നിലവിളക്ക് കൊളുത്തി ജീവനക്കാരെ വിളിച്ചുകൂട്ടി കൂട്ടപ്രാർത്ഥന നടത്തിയത് ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച്; ദേവാലായങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിലിരിക്കുമ്പോൾ കീഴ്ശാന്തി സർക്കാർ നിർദ്ദേശം ലംഘിച്ചത് ഗുരുതര വീഴ്ച; കീഴേടം രാമൻ നമ്പൂതിരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടനോട്; വിഷുക്കണിക്ക് ചട്ടം ലംഘിച്ചാൽ കടുത്ത നടപടി
ആർ പീയൂഷ്
തൃശൂർ: ലോക്ക് ഡൗൺ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥന നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് നടപടി എടുത്തു. ക്ഷേത്രത്തിലെ കീഴ് ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് കൂട്ട പ്രാർത്ഥന നടത്തിയത്. രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായപ്പോൾ ദേവാലയങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിൽ തന്നെ കഴിയുമ്പോഴായിരുന്നു ഗുരുവായൂരിൽ കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചു. ഇതേ തുടർന്നാണ് ജീവനക്കാരനെതിരെ നടപടി എടുത്തത്.
കൂട്ട പ്രാർത്ഥന നടത്തിയ കീഴ്ശാന്തിക്കെതിരെ ക്ഷേത്രത്തിൽ നേരത്തെ തന്നെ വ്യാപക പരാതിയുയർന്നിരുന്നു. അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നതും പൂജയ്ക്കായി എത്തുന്ന ഭക്ത ജനങ്ങൾക്ക് അലോസരമുണ്ടാക്കുകയും ചെയ്യുന്നതായായിരുന്നു പരാതി. അതിനിടയിലാണ് കഴിഞ്ഞ ദിവസം ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് നിലവിളക്ക് കൊളുത്തി ജീവനക്കാരെ
വിളിച്ചു കൂട്ടി പ്രാർത്ഥന നടത്തിയത്. മേൽശാന്തി വിലക്കിയിട്ടും ഇയാൾ പ്രാർത്ഥനയിൽ നിന്നും പിന്മാറിയില്ലാ എന്നാണ് ലഭിക്കുന്ന വിവരം. സംഭവം അറിഞ്ഞ മറ്റ് ക്ഷേത്രം ജീവനക്കാർ വിവരം അഡ്മിനിസ്ട്രേറ്ററെ വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥന നടന്നു എന്ന വിവരം ലഭിച്ച ജില്ലാ ഭരണകൂടം ദേവസ്വം ബോർഡ് ചെയർമാനോട് വിശദീകരണം ചോദിച്ചു. അതിന് ശേഷമാണ് കീഴ് ശാന്തിക്കാരനെ പുറത്താക്കിയതായി ചെയർമാൻ വിവരം അറിയിച്ചത്. ക്ഷേത്രത്തിനുള്ളിലെ ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് തന്ത്രിയാണ്. അതിന് ശേഷം മേൽശാന്തിയും. കീഴ് ശാന്തിക്കാരുടെ ജോലി ചന്ദനം അരക്കുക, നിവേദ്യം തയ്യാറാക്കുക, ഉപദേവതകളെ പൂജിക്കുക എന്നിങ്ങനെയാണ്. സർക്കാർ നിർദ്ദേശം ലംഘിച്ചത് വളരെ ഗുരുതരമായ വീഴ്ചയാണെന്നും അതിനാലാണ് കീഴ് ശാന്തിക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നും ചെയർമാൻ പറഞ്ഞു.
അതേ സമയം നാളെ ക്ഷേത്രത്തിൽ നടക്കുന്ന വിഷുക്കണിയിൽ പങ്കെടുക്കുന്നവർ ആരൊക്കെയെന്ന് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് കർശന നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശം ലംഘിച്ച് ആരെങ്കിലും പ്രവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് ഐ.എ.എസ് അറിയിച്ചു.
പുലർച്ചെ 2.30 മുതൽ 3 വരെയാണ് നാളെ ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നത്. ഇക്കൊല്ലം ചടങ്ങ് മാത്രമായതിനാൽ അരമണിക്കൂർ മാത്രമാക്കി ചടങ്ങ് ചുരുക്കിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് തൃപ്പുകയ്ക്കുശേഷം ചുമതലയിലുള്ള ശാന്തിയേറ്റ നമ്പൂതിരി വിഷുദിവസം പുലർച്ചെ ഗുരൂവായൂരപ്പന് കാണാനുള്ള കണി ഓട്ടുരുളിയിൽ ഒരുക്കി വയ്ക്കും. വാൽക്കണ്ണാടി, ഗ്രന്ഥം, സ്വർണം, വെള്ളവസ്ത്രം, കണിക്കൊന്ന, വെളുത്ത പൂവ്(മുല്ല, നന്ത്യാർവട്ടം), വെള്ളരിക്ക, മാമ്പഴം, ചക്ക, ഉണക്കലരി, നാണയം, നാളികേരമുറിയിൽ നെയ്തിരി എന്നിവ വച്ചാണ് കണി ഒരുക്കുന്നത്.
മേൽശാന്തി പഴയത്ത് സുമേഷ്നമ്പൂതിരി പുലർച്ചെ 2ന് ഉറക്കമുണർന്ന് മേൽശാന്തി മുറിയിൽ മേൽശാന്തിക്കായി ഒരുക്കിവെച്ചിട്ടുള്ള കണി കണ്ടശേഷം കുളിച്ചുവന്ന് 2.15 ന് ശ്രീകോവിൽ തുറന്ന് അകത്ത് പ്രവേശിച്ച് വാതിൽ അടക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ തെക്കുഭാഗത്ത് ഭഗവാന്റെ ശീവേലിതിടമ്പ്, സ്വർണ്ണസിംഹാസനത്തിൽ എഴുന്നള്ളിച്ച് വയ്ക്കും. ഭഗവാന്റെ തിടമ്പിന് പുറകിലായി നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം എന്നിവയാൽ അലങ്കരിച്ചിട്ടുണ്ടാകും. 2.30ന് തലേദിവസം ഒരുക്കിവെച്ചിട്ടുള്ള കണിയിലെ തേങ്ങാമുറിക്കകത്തുള്ള നെയ്തിരി കത്തിച്ചുവെച്ച് കണി ഗുരുവായൂരപ്പനെ കാണിക്കും. അതോടൊപ്പം വിഷുക്കണി ദർശനത്തിനായി നട തുറക്കും. ശേഷം മുഖമണ്ഡപത്തിൽ തെക്കുവശത്ത് ഒരുക്കിവെച്ചിട്ടുള്ള ഭഗവാന്റെ സ്വർണ്ണ സിംഹാസനത്തിൽ എഴുന്നള്ളിച്ച സ്വർണ്ണതിടമ്പും അതിന് കിഴക്കുവശത്തുള്ള വിഷുക്കണിയും ദർശിക്കും. തുടർന്ന് 3 വരെ വിഷുക്കണി ദർശനം തുടരും. 3 മണിക്ക് കൂട്ടികൊട്ടോടുകൂടി തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും.
ഗുരുവായൂരപ്പനെ വിഷുക്കണി കാണിച്ചശേഷം മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ആദ്യ വിഷുകൈനീട്ടം ഗുരുവായൂരപ്പന് സമർപ്പിക്കും. തുടർന്ന് ശ്രീകോവിലിൽനിന്ന് പുറത്തു വരുന്ന മേൽശാന്തി ഗുരുവായൂരപ്പനെ കണികണ്ട് വരുന്ന ഭക്തർക്ക് വിഷുകൈനീട്ടം നൽകും. ഇത്തവണ, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ളലോക്ക്ഡൗൺ നിലനിലക്കുന്നതിനാൽ പതിവുപോലെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നതല്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യപ്രവർത്തിക്കാരും ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ.
3 മണിമുതൽ കേളി മുതൽക്കുള്ള നിത്യനിദാനചടങ്ങുകൾ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷു നമസ്ക്കാരസദ്യ ഇത്തവണ ആഘോഷമില്ലാതെ ബഹുത്വമായി രണ്ട്പേർക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകർച്ച ഉണ്ടാകില്ല. രാവിലെ നിർമ്മാല്യ സമയത്ത് വിഷുക്കണിക്ക് പതിവുള്ളതുപോലെ പലകപ്പുറത്ത് നെയ് വിളക്ക് തെളിയിക്കും. കുരുത്തോല, കണിക്കൊന്ന ഇത്യാദികൾ കൊണ്ട് കൊടിമരത്തിനുസമീപം ചെറിയതോതിൽ അലങ്കരിക്കുമെന്നും ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ എസ്.വി ശിശിർ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍