കോവിഡ് പടരുമ്പോളും ഇറ്റലിയിൽ നടന്നത് 'ഹഗ് എ ചൈനീസ്' കാമ്പയിൻ; ലക്ഷ്യമിട്ടത് ചൈനക്കാർ അനുഭവിക്കുന്ന വംശീയ വിവേചനത്തിനെതിരെ സന്ദേശം നൽകുക; എല്ലാവരും വിശ്വസിച്ചത് രോഗത്തെക്കുറിച്ച് ചൈന പറഞ്ഞ തെറ്റായ കഥകൾ; മാസ്‌ക്കും ഗ്ലൗസും പോലുമില്ലാതെ ഇറ്റലിക്കാർ മരിച്ചുവീഴുമ്പോൾ സഹായിക്കാതെ കൈ കഴുകി ഷീജിൻ പിൻ; യൂറോപ്പിലെ ഏക സൗഹൃദ രാജ്യത്തെ ചൈന നിഷ്‌ക്കരുണം വഞ്ചിച്ചെന്ന് മാധ്യമങ്ങൾ; ഇറ്റലിയെ ശവപ്പറമ്പാക്കിയതിന് പിന്നിലും ചൈനീസ് ചതി
എം മാധവദാസ്
'ഇറ്റലിയുടെ ദേശീയ ശബ്ദം ഇന്ന് ആംബുലൻസുകളുടെ സൈറനാണ്. രാജ്യത്തിന്റെ ഗന്ധം ശവങ്ങളുടെതും'- കോവിഡിൽ ഇരുപതിനായിരത്തോളം പേർ മരിക്കുകും ഒന്നരലക്ഷത്തിലധികം പേർ രോഗികളാവുകയും ചെയ്ത ഇറ്റലിയുടെ സമകാലീന അവസ്ഥയെക്കുറിച്ച് യുവ കവി
അന്റോണിയോ ലോറെ പറഞ്ഞ വാക്കുകളാണിത്. ചിരിച്ചും ഉല്ലസിച്ചും ചുബിച്ചും യുവത്വം ആർത്തിരിമ്പിയിരുന്നു മിലാനും വെനീസുമെല്ലാം ഇന്ന് ശ്മശാന മൂകമാണ്. ലോക ടൂറിസം വ്യവസായത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഇറ്റലിയിലേക്ക് ഇന്ന് ആരും വരുന്നില്ല എന്നുമാത്രമല്ല, വൈറസ് വാഹകർ എന്ന രീതിയിൽ ഭീതിയോടെയാണ ഇറ്റലിക്കാരെ ലോകം കാണുന്നത്. ചൈനീസ് വൈറസ് എന്നപേര് വളരെ പെട്ടെന്ന് ഇറ്റാലിയൻ വൈറസ് എന്നായി മാറുകയാണെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ ഇറ്റലിൽ മാധ്യമ പോസ്റ്റുമോർട്ടങ്ങളുടെ കാലം കൂടിയാണ്. ഈ വൈറസ് പടർന്നതിനു പിന്നിൽ ചൈനയുടെ ചതിയാണെന്നാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിവാദം. യൂറോപ്പിൽ ചൈനയുമായി ഏറ്റവും നല്ല ബന്ധം പുലർത്തുന്നത് ഇറ്റലിയാണ്. എന്നിട്ടും ചൈന തങ്ങളെ ചതിച്ചുവെന്നാണ് ലാ റിപ്പബ്ലിക്ക എന്ന പ്രമുഖ പത്രം ചൂണ്ടിക്കാട്ടുന്നത്.
ഹഗ് എ ചൈനീസ് ക്യാമ്പയിൻ ഒരു ചതി
യൂറോപ്പിൽ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായി (Belt and Road Initiative (BRI)
ഒപ്പുവെക്കുന്ന ഏക യൂറോപ്യൻ രാജ്യമായി 2019 മാർച്ചിൽ അവർ മാറി. ലോകമെമ്പാടും ചൈനയുടെ സഹായത്തോടെ പാലങ്ങളും റോഡുകളും തുറമുഖങ്ങളും നിർമ്മിക്കുന്ന അതി ബൃഹത്തായ പദ്ധതിയാണിത്. ഇറ്റലി ചൈനയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിൽ യൂറോപ്യൻ യൂണിയനും അമേരിക്കയ്ക്കും എതിർപ്പുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേക്ക് ചൈനയുമായി അടുത്ത ബന്ധമാണ്. ചൈനയുമായുള്ള സൗഹൃദം വ്യാപാര വാണിജ്യരംഗങ്ങളിൽ ഗുണം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ വുഹാനിൽ വൈസ് ബാധ ഉണ്ടായപ്പോൾ ചൈനക്ക് എല്ലാ പിന്തുണയും കൊടുത്ത രാജ്യമായിരുന്നു ഇറ്റലി.
കോവിഡ പൊട്ടിപ്പുറപ്പെട്ടതോടെ ലോകത്തെമ്പാടും ചൈനക്കാരെ മറ്റൊരു കണ്ണിൽ നോക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ വർഷങ്ങളായുള്ള വ്യാപാര വാണിജ്യ ബന്ധവും ചൈനക്കാരുടെ സ്ഥിര സാന്നിധ്യവും ഇറ്റലിയിൽ മാത്രം ഇതുണ്ടായില്ല. മാത്രമല്ല ചൈനക്കാരെ ഒറ്റപ്പെടുത്തുന്നതിനെതിരെ വലിയ പ്രതിഷേധം രാജ്യത്ത് ഉയർന്നു. ഫെബ്രുവരി ആദ്യവാരം ഇറ്റയിൽ നടന്ന ഹഗ് എ ചൈനീസ് (ഒരു ചൈനക്കാരനെ ആലിംഗനം ചെയ്യുക) കാമ്പെയിൻ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. ഫ്‌ളോറൻസ് മേയർ ഡാരിയോ നാർഡെല്ലയാണ് തുടക്കമിട്ടത്. കോവിഡ് വ്യാധിയുടെ പേരിൽ ഇറ്റലിയിൽ ചൈനക്കാർ അനുഭവിക്കുന്ന വംശീയ വിവേചനത്തിനും വെറുപ്പിനും ഏതിരെ സന്ദേശം നൽകാനുള്ള ശ്രമമായിരുന്നു അത്. നൂറ് കണക്കിന് ഇറ്റാലിയൻ പൗരന്മാർ ചൈനക്കാരെ ആലിംഗനം ചെയ്തും ചുംബിച്ചും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വാരിവിതറി. സാമൂഹികമായ അകലംപാലിക്കാൻ ലോകമെമ്പാടും പരസ്പരം ഉപദേശിക്കുന്ന കാലത്ത് ഇത്തരമൊരു സ്‌നേഹപ്രകടനം വലിയ വിമർശനം ക്ഷണിച്ചുവരുത്തി. മറ്റേതെല്ലാം രീതിയിൽ ചൈനീസ് ജനതയോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കാമായിരുന്നു എന്ന ചോദ്യം പലരും ഉന്നയിച്ചു.
ഈ സമയത്താണ് കോവിഡ് ഇറ്റലിയിൽ ഏറ്റവും കൂടുതൽ പടർന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ വുഹാനിൽ മാത്രം ഉള്ള ഒരു പ്രാദേശിക പ്രതിഭാസം ആയാണ് ചൈന അത് ഇറ്റലിയെ ധരിപ്പിച്ചത്. പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേ അടക്കമുള്ളവർ അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. മാത്രമല്ല ഈ സമയത്ത് ഹഗ് കാമ്പയിൻ നടത്തിയാൽ അത് ഇരുരാജ്യങ്ങളിലെയും ബന്ധം സുദൃഡമാവുമെന്നും കോണ്ടെ കരുതി. പക്ഷേ ചൈന പറഞ്ഞതെല്ലാം കളവായിരുന്നു. അപ്പോഴേക്കും രോഗം വുഹാൻ കടന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിയിരുന്നു. ലക്ഷങ്ങൾ കോവിഡ് ബാധിതരായിട്ടും ആയിരങ്ങളുടെ കണക്ക് മാത്രമാണ് ചൈന പുറത്തു്വിട്ടത്. ഇപ്പോഴും വുഹാനിൽ വെറും മൂവായിരത്തിലധികം പേർ മരിച്ചുവെന്ന് മാത്രമാണ് ചൈന പറയുന്നത്. പക്ഷേ നാൽപ്പതിനായിരത്തോളംപേർ മരിച്ചുവെന്നായിരുന്നു അനൗദ്യോഗിക കണക്ക്.
കോവിഡ് പകർച്ചയെ തുടർന്ന് ഇരുരാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഫെബ്രുവരി ആദ്യ വാരത്തിലാണ് ഹഗ് എ ചൈനീസ് കാമ്പയിൻ നടന്നത്. വിമാനത്താവളം അടക്കുംവരെയും വുഹാനിൽനിന്ന് മിലാനിലേക്ക് നിരവധി സർവീസുകൾ ദിവസവും നടന്നിരുന്നു. ചൈനയിലുള്ള തങ്ങളുടെ ബന്ധുക്കളെ കാണാൻ എത്തിയവും വ്യാപാര ആവശ്യങ്ങൾക്ക് വന്നവരും അപ്പോഴേക്കും ഇറ്റലിയിൽ രോഗം പടർത്തിയിരുന്നു. എന്നാൽ ഇതറിയാതെ തങ്ങളുടെ നേതാക്കളുടെ വാക്ക വിശ്വസിച്ച് ചൈനാക്കാരെ കെട്ടിപ്പടിച്ച് നടന്ന ഇറ്റലിക്ക് പണികിട്ടുകയും ചെയതു.
അതുകൊണ്ടുതെന്നെ ഇതൊരു ചൈനീസ് ചതിയാണെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ഇപ്പോൾ രോഷം കൊള്ളുന്നത്. നാടിനുണ്ടായ നഷ്ടം തിരിച്ചു പിടിക്കാൻ ചൈനക്കെതിരെ അന്താരാഷ്ട്ര കോടതയിൽ പോവണമെന്നുള്ള ആവശ്യങ്ങൾവരെ മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. വ്യാപാര ബന്ധങ്ങളുടെപേരിൽ ചൈനയെ അനുകൂലിക്കാൻ പോയ പ്രധാനമന്ത്രിക്കെതിരെയും വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ചൈന കൃത്യമായ കണക്കുകൾ പുറത്തുവിടുകയും രോഗത്തിന്റെ വ്യാപനം വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നെങ്കിൽ ഈ കെണിയിൽ്നിന്ന് തങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നെന്നാണ് മാധ്യമങ്ങൾ വിമർശിക്കുന്നത്. ഇപ്പോൾ ഇറ്റലി കോവിഡിന്റെ തലസ്ഥാനമായപ്പോൾ ചൈനയിൽ കോവിഡിൽ നിന്ന് വിമുക്തി നേടിയതിന്റെ ആഘോഷം നടക്കയാണ്. ഇപ്പോൾ ഇറ്റലിക്കാരനെയാണ് ലോകം വൈറസ് വാഹകൻ എന്ന വംശീയ മുൻവിധിയോടെ കാണുന്നത്. അപ്പോൾ എന്തുകൊണ്ട് ചൈനയിൽ ഹഗ് ആൻ ഇറ്റാലിയൻ എന്ന പേരിൽ കാമ്പയിൻ നടക്കുന്നില്ല എന്നാണ് മാധ്യമപ്രവർത്തകനായ പാട്രിക്ക് ഹാർക്ക് രോഷം കൊള്ളുന്നത്. പേരിന് കുറച്ച് ഡോക്ടർമാരെ അയച്ചു എന്നല്ലാതെ മാസ്‌ക്കും, ഗ്ലൗസും, വെന്റിലേറ്റും ഒന്നുമില്ലാതെ ജനങ്ങൾ മരിക്കുന്നത് കൈയും കെട്ടിനിൽക്കുന്ന ഇറ്റാലിയൻ ആരോഗ്യമേഖലയെ സഹായിക്കാനുള്ള ഒരു നടപടിയും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. ചൈന എന്തുകൊണ്ട് ഇറ്റലിയിലേക്ക് മാസ്‌ക്ക്പോലും എത്തിക്കുന്നില്ല എന്നാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. ഡോക്ടർമാരെ അയച്ചുവെന്ന് പറഞ്ഞ് കൈ കഴുകുകയാണ്
ഷീ ജിൻ പിൻ അടക്കമുള്ളവർ ചെയ്തത്.
ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം
ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം എന്നാണ് ഇപ്പോൾ പാശ്ചാത്യമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നിസ്സാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നത്തെ
ഭരണകുടത്തിന്റെ ധാർഷ്ട്യം മൂലം ആണവദുരന്തമാക്കിയ സോവിയറ്റ് യൂണിയനെപ്പോലെ തന്നെയാണ്, ഒരു മാംസ മാർക്കറ്റിൽനിന്ന് ഉണ്ടായ വൈറസിനെ അവിടെതന്നെ കെടുത്താനുള്ള എല്ലാ അവസരങ്ങളും നശിച്ചിച്ച് ഒരു മഹാമാരിയെ ലോകത്തിലേക്ക് കയറ്റുമതി ചെയ്ത ചൈനയിലും സംഭവിക്കുന്നത്.
ചെർണോബിൽ ദുരന്തത്തിൽ 31പേർ മാത്രമാണ് മരിച്ചതെന്ന്
കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയൻ നൽകിയ കണക്ക് ഓർക്കണം. ഈ ഇരുമ്പുമറ ഇപ്പോഴും നിലനിൽക്കുന്നു. നാൽപ്പതിനായിരത്തോളംപേർ വൂഹാനിൽ കോവിഡ് മൂലം മരിച്ചുവെന്ന് പാശ്ചാത്യമാധ്യമങ്ങൾ അവിടുത്തെ ശ്മാനങ്ങളിൽനിന്ന് കൊടുത്ത ചിതാഭസ്മത്തിന്റെ കണക്കും, പേരു വെളിപ്പെടുത്താത്ത പ്രദേശവാസികളുമായുള്ള അഭിമുഖവുമൊക്കെ എടുത്തതിന്റെ
അടിസ്ഥാനത്തിൽ പറയുമ്പോഴും ചൈന പറയുന്നത് വെറും മൂവായിരത്തിലേറെ മരണങ്ങളുടെ കണക്ക് മാത്രമാണ്! മരണസംഖ്യയിൽ മാത്രമല്ല ചെർണോബിൽ ദുരന്തവും കോവിഡ് വ്യാപനവും തമ്മിലുള്ള അഭൂതപൂർവമായ സാമ്യം ഇരിക്കുന്നത്. ചെർണോബിൽ ദുരന്തത്തിനു ശേഷം, പതിനായിരക്കണക്കിനു കുട്ടികളെ ആണവധൂളിയിലൂടെ മാർച്ച് ചെയ്യാൻ നിര്ബ്ബന്ധിതരാക്കും വിധം കീവ് നഗരത്തിലെ മെയ് ദിന പരേഡ് നടത്തിയേ പറ്റൂ എന്ന് സോവിയറ്റ് അധികൃതർ നിർബ്ബന്ധം പിടിക്കുകയുണ്ടായി. ഇതേ നിർബ്ബന്ധബുദ്ധിയുടെ സമാനദൃശ്യമാണ് കഴിഞ്ഞ മാസം വുഹാനിൽ കാണാനായത് .വുഹാനിലെ ബൈബുട്ടിങ് ജില്ലയിൽ , നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സര വിരുന്നു നടത്താൻ അധികൃതർ തീരുമാനിച്ചു.സമൂഹവിരുന്നിന്റെ ഇരുപതാം വർഷത്തിൽ, വിഭവങ്ങളുടെ എണ്ണത്തിൽ ഒരു റിക്കാർഡ് സൃഷ്ടിക്കാൻ സംഘാടകർ ശ്രമിച്ചു . നാൽപ്പതിനായിരം കുടുംബങ്ങൾ ഉണ്ടാക്കിയ 13, 986 തരം വിഭവങ്ങൾ വിളമ്പിക്കൊണ്ടാണ് , ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ആ സമൂഹവിരുന്ന് നടന്നത് ! അപ്പോഴും കോവിഡ് പടരുകയായിരുന്നു. ഭരണകൂടം നൽകിയ ഉറപ്പിൽ നിരപരാധികളായ മനുഷ്യർ അതൊന്നും അറിഞ്ഞില്ല.
ഇതേ ഫീഡ്ബാക്കാണ് ചൈന തങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാരാജ്യങ്ങൾക്കും നൽകിയത്. ഇതിൽ ഇറ്റലിയും ഉൾപ്പെടും. അത് വിശ്വസിച്ചവർക്കൊക്കെ
പണി കിട്ടിയെന്ന് ചുരുക്കം. ഒരൊറ്റ മാംസമാർക്കറ്റിൽ നിന്ന് ഉടലെടുത്ത ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ ചൈന വഷളാക്കി. രോഗം ആദ്യം കണ്ടെത്തിയ ഡോക്ടറെ പിടിച്ച് അകത്തിടുകയാണ് ചൈന ചെയ്തത്. ആളുകൾ മരിച്ചുവീഴുമ്പോളും രോഗം മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരും എന്നതിന് തെളിവില്ലെന്ന് ഭരണകൂടം പറഞ്ഞു. ഇതു വിശ്വസിച്ച പാവം ജനം ഒന്നുമറിയാതെ ഇടപഴകി വീണ്ടും കോവിഡ് പടർത്തി. ലോകത്തിന്റെ നാനാഭാഗത്തേക്കും കയറ്റുമതി ചെയ്തു. ആ രീതിയിൽ നോക്കുമ്പോൾ ചൈനീസ് ഭരണകൂടത്തിന് ഈ രോഗത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുണ്ട്. അതുകൊണ്ടാണ് ചൈനക്കെതിരെ കേസ് പോകണണെന്ന് ഇറ്റലിയിൽനിന്നുവരെ ആവശ്യം ഉയരുന്നത്.
രോഗം പടർത്തിയതിന് പിന്നിലും ചുംബനവും കെട്ടിപ്പിടുത്തവും
ചൈനക്കാരനെ ചുംബിച്ചതിന് പിന്നാലെ ഇറ്റലിക്കാരുടെ അഭിസംബോധന രീതികളും കോവിഡ് പടരുന്നതിന് ഇടയാക്കിയെന്ന് ദ ഗാർഡിയൻ അടക്കമുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്. ചൈന ഹസ്തദാനം നിരോധിച്ചുതുകൊണ്ടാണ് പിടിച്ചു നിന്നത്. ഹസ്താദാനത്തിനു പകരം കാലുകൾ പരസ്പരം മുന്നോട്ടുവെച്ച് ഒരു അഭിവാദന രീതയാണ് ചൈന സ്വീകരിച്ചത്. എന്നാൽ കൊറോണയുടെ സ്റ്റേജ് ഒന്നും രണ്ടും ഘട്ടത്തിനും ഇറ്റലിക്കാർ ചുംബനവും കെട്ടിപ്പിടുത്തവും ഒഴിവാക്കിയല്ല. കാരണം അമിത ആത്മവിശ്വാസം തന്നെ.
മാത്രമല്ല കത്തിയും മുള്ളും ഉപയോഗിക്കുന്നതിനാൽ ഇറ്റലിയടക്കമുള്ള യൂറോപ്പ്യൻസിന് പൊതുവെ കൈ കഴുകേണ്ടി വരുന്നില്ല. ഇതും രോഗം പടരുന്നതിന് ഇടയാക്കി. അതുപോലെ അച്ചടക്കമില്ലാത്ത പൗരന്മാരും എന്തിന് സർക്കാർ വാർത്ത ചോർത്തുന്ന മാധ്യമങ്ങളും ഇന്ന് ഇറ്റലിയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ഒരു ഇറ്റലിക്കാരനായ പത്തനംതിട്ട 'അച്ചായനും' കുടുംബവുമാണ് കൊറോണ കേരളത്തിൽ പടർത്തിയതിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ, ഐസോലേഷനിൽ നിന്ന് ചാടിപ്പോയ കുറേ ഇറ്റാലിയൻ പൗരന്മാരാണ് അവിടെയും സ്ഥിതിഗതികൾ വഷളാക്കിയത്. ഇറ്റലിയുടെ 25 ശതമാനം ക്വാറന്റൈൻ ചെയ്ത് റെഡ് സോൺ പ്രഖ്യാപിച്ച സമയത്ത് 10000 ത്തോളം ആളുകൾ സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോയതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് എപ്പിഡമോളജി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2, 3 എന്നീ തീയതികളിലായാണ് ഇവർ കടുന്നു കളഞ്ഞത്. ഇറ്റലിയിൽ പ്രമുഖർക്ക് രണ്ട് വീടുകൾ ഉണ്ട്. യാത്രചെയ്യാൻ പാടില്ലാത്ത റെഡ് സോണിൽനിന്ന് അവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീട്ടിലേക്ക് കടന്നു.
പക്ഷേ ഇതോടെ രോഗം രാജ്യം മുഴുവൻ എത്തി. രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു. വൃദ്ധർ മാത്രമാണ് ഈ രോഗം വന്നാൽ മരിക്കുക എന്ന തെറ്റിദ്ധാരണയും ഇക്കാലത്ത് യുവാക്കൾക്ക് ഉണ്ടായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗും വയോധികർ ആയിരുന്നെങ്കിലും ഇപ്പോൾ യുവാക്കളും മരിക്കുന്നുണ്ട്. ജപ്പാൻ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കുടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ഇറ്റലി. മരണ നിരക്ക് കൂടാൻ അതും ഒരു കാരണമായി. പക്ഷേ കൊറോണ സ്റ്റേജ് 2വിലേക്ക് കടന്നിട്ടും. ഇറ്റലിക്കാർ വീട്ടിൽ ഒതുങ്ങിയില്ല. അവർ അപ്പോഴുംവലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടന്നു. അതിനുള്ള വലിയ വിലയാണ് പിന്നീട് കൊടുക്കേണ്ടി വന്നത്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനപോലുള്ള രാജ്യങ്ങൾ ചെയ്യുന്നപോലെ, ആളുകളെ അടിച്ചമർത്താൻ അപ്പോളും ഇറ്റാലിയൻ ഭരണകൂടം ശ്രമിച്ചിട്ടുമില്ല. പുറത്തിറങ്ങുന്നവർക്ക് പിഴയുൾപ്പെടയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടുപോയിരുന്നു. ഇപ്പോഴിതാ ശക്തമായ മാധ്യമ വിചാരണ ഇറ്റലിയിൽ നടക്കയാണ്. അതിൽ അവർ കാര്യമായി കുറ്റപ്പെടുത്തുന്നതും ചൈനീസ് ഇരുമ്പുമറയെ തന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍