വ്യക്തികളുടെ അറിവോടെ ഡേറ്റ എടുക്കണം; നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നും ചട്ടം; ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതല്ല സ്പ്രിങ്ക്ളെറുമായുള്ള സർക്കാരിന്റെ ഇടപാടുകൾ എന്നത് തലവേദനയായി; ഐടി സെക്രട്ടറിയുടെ പരസ്യ ചിത്രം സർക്കാരിനെ വെട്ടിലാക്കി; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒരുമിച്ചതും ഐക്യ സ്വരമുയർത്തി; ബ്രൂവറിയിലെ മലക്കം മറിച്ചിലിനെ ഓർമ്മിപ്പിച്ച് കോവിഡ് കാലത്ത് പിണറായിയുടെ സ്പ്രിങ്ക്ളെറിലെ പിന്മാറ്റവും; തീരുമാനം കോടതിയെ ഭയന്ന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന പ്രതിപക്ഷത്തിന്റെ ആരോപണം കുറിക്കു കൊണ്ടു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. അതുകൊണ്ട് തന്നെ സ്പ്രിങ്ക്ളെറുമായുള്ള സർക്കാർ ഇടപെടൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും സർക്കാരിനുണ്ടായി. ഇതോടെയാണ് കരാറിൽ നിന്ന് പിന്മാറിയത്. എന്നാൽ അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനും മുതിർന്ന ഐഎഎസുകാരനുമായ ശിവശങ്കർ പ്രത്യക്ഷപ്പെട്ടത് വിവാദമായി തുടരാനാണ് സാധ്യത.
സംസ്ഥാനത്തുകൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ്. ഇനി വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗൽറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു
എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഏതായാലും പ്രതിപക്ഷം ആരോപിച്ചത് ശരിയാണെന്ന സൂചനയാണ് ഇപ്പോഴത്തെ പിന്മാറ്റത്തിലൂടെ സർക്കാർ നൽകുന്നതും. ഇതിൽ ജാഗ്രത കുറവല്ലെന്നും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവാദം ഇനിയും കത്തിപടരും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് യുവ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിൽ സത്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശദീകരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപണത്തിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷം രണ്ടും കൽപ്പിച്ചാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെയാണ് പിന്മാറ്റം. നേരത്തെ ബ്യൂവറിയിലും സർക്കാർ ഇത്തരത്തിൽ പിന്മാറിയിരുന്നു. പ്രതിപക്ഷ നിലപാടായിരുന്നു ഇതിന് കാരണം.
ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. എന്നാൽ ഇവിടെ സ്പ്രിങ്ക്ളെർ ഡോട്ട് കോം വ്യക്തികളുടെ അറിവോടെയല്ല ഡേറ്റകൾ എടുക്കുന്നത്. കമ്പനിക്ക് യഥേഷ്ടം ഡേറ്റ എടുക്കാനുള്ള അനുവാദമാണ് സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്നത്. ഇത് ആവശ്യത്തിന് ശേഷം നശിപ്പിക്കുമെന്നും എവിടെയും ആരും പ്രതിപാദിച്ച് കാണുന്നില്ല. അതുകൊണ്ടുതന്നെ സ്പ്രിങ്ക്ളെർ ഡോട്ട് കോമുമായി ഒപ്പുവച്ചിട്ടുള്ള എഗ്രിമെന്റ് കാണാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നായിരുന്നു ശബരിനാഥന്റെ ആവശ്യം.
സ്പ്രിങ്ക്ളെർ ഡോട്ട് കോമിന്റെ ലീഗർ പ്രോസസിൽ പറയുന്നതു പോലെ കേരള സർക്കാർ എന്തെങ്കിലും നിബന്ധന പറഞ്ഞിട്ടുണ്ടോ എന്നറിയാൻ എഗ്രിമെന്റ് പരസ്യപ്പെടുത്തിയേ മതിയാവൂ എന്നും ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. ഡേറ്റ നമ്മൾ അറിയാതെ സ്പ്രിങ്ക്ളെറിന് കൊടുക്കുകയും ആ ഡേറ്റ ഉപയോഗിച്ച് കേരളത്തിലെ എല്ലാ കാര്യവും സ്പ്രിങ്ക്ളെറാണ് ചെയ്യുന്നതെന്ന് പറഞ്ഞ് വലിയ ഒരു ബിസിനസ് ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമമാണ് ഈ കമ്പനി നടത്തുന്നത്, അതിന് കേരള സർക്കാർ കൂട്ടു നിൽക്കുന്നുവെന്നായിരുന്നു ആരോപണം. സ്പ്രിങ്ക്ളെർ ഡോട്ട് കോമിന്റെ ഈ പ്രോജക്ട് തന്നെ കേരള സർക്കാർ ഒഴിവാക്കണം. പകരം സർക്കാരിന്റെ തന്നെ എൻ.ഐ.സി.യുടേയോ ഐ.ടി. മിഷന്റെയോ സി-ഡിറ്റിന്റെയോ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ ഭാഗമായി നമുക്ക് ചെയ്യാവുന്ന രീതിയിലേക്ക് ഇതിനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഒന്നേകാൽ ലക്ഷത്തോളം ആളുകളുടെ ഡേറ്റ ഇതിനോടകം തന്നെ ക്വാറന്റൈനിന്റെ ഭാഗമായി കമ്പനി എടുത്തിട്ടുണ്ട്. ഇനിയും കേരളത്തിലെ എൺപത്തിയേഴ് ലക്ഷം കുടുംബങ്ങളുടെ ഡേറ്റ കൂടി നേരത്തേ പറഞ്ഞ പ്രോസസിന്റെ ഭാഗമായി കൊടുക്കാനായിരുന്നു തീരുമാനം. കോവിഡിനെ ഒരുമിച്ച് പ്രതിരോധിക്കുന്നതിനൊപ്പം തന്നെ കോവിഡിന്റെ മറവിൽ അന്താരാഷ്ട്ര കച്ചവട കണ്ണുമായി വന്നിട്ടുള്ള കമ്പനികൾ, അതു മലയാളിയുടെ കമ്പനി ആണെങ്കിലും മറ്റൊരു രാജ്യത്തിന്റെ കമ്പനി ആണെങ്കിലും അതിന് പാവപ്പെട്ട മലയാളിയെ സംബന്ധിച്ച ഡേറ്റയും ആത്മാഭിമാനവും പണയം വയ്ക്കാൻ സർക്കാർ അനുവദിക്കരുതെന്നും ശബരീനാഥൻ എംഎൽഎ. ആവശ്യപ്പെട്ടിരുന്നു.
ഇത് തന്നെയാണ് രമേശ് ചെന്നിത്തലയും നേരത്തെ ചർച്ചയാക്കിയത്. ഇതോടെ സർക്കാർ പിൻവലിയുകയായിരുന്നു. പലവിധത്തിൽ ചർച്ച ചെയ്താണ് സർക്കാർ പിൻവലിയാനുള്ള നയപരമായ തീരുമാനം എടുത്തത്.
Stories you may Like
- കെഎസ്ആർടിസി സിറ്റി ബസുകളിൽ ചില്ലറ തർക്കം തീരും!
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊവിൻ ആപ്പ് വിവര ചോർച്ച: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ഐടി മന്ത്രാലയം
- 81.5 കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ, സിബിഐ അന്വേഷണം
- നിത്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഫോൺ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ സൂക്ഷിക്കുക
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്