അരിപ്പയിലെ നൂറ്റമ്പത്തോളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ; എട്ടുവർഷമായി തുടരുന്ന ഭൂസമരത്തെ കൊല്ലാൻ ഇറക്കിയത് നെൽകൃഷി വിധ്വംസക പ്രവർത്തനമെന്ന ഉത്തരവ്; നെൽകൃഷി നിരോധിച്ചിരുന്നില്ലെങ്കിൽ ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്ന് മറുനാടനോട് ശ്രീരാമൻ കൊയ്യോൻ; ലോക്ക് ഡൗൺ കാലത്തും അരിപ്പ സമരക്കാരോട് പക പോക്കി ഇടത് സർക്കാർ
എം മനോജ് കുമാർ
പുനലൂർ: കുളത്തൂപ്പുഴ അരിപ്പയിൽ ഭൂസമരം നടത്തുന്ന നൂറ്റമ്പത്തോളം ഓളം കുടുംബങ്ങൾ കടുത്ത പട്ടിണിയിൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നും വന്നു അരിപ്പയിൽ ഭൂ സമരം നടത്തുന്ന കുടുംബങ്ങളിലെ നാനൂറോളം പേരാണ് ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിൽ തുടരുന്നത്. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് നാഴികയ്ക്ക് നൂറ്റൊന്നു തവണ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറയുമ്പോഴും അരിപ്പയിൽ ഉള്ളവർ പട്ടിണിയിൽ തന്നെയാണ്. ഭൂ സമരം നടത്തിയതിന്റെ പേരിൽ ഇവരെ പട്ടിണിക്കിട്ടു പുകച്ചു കൊല്ലാനാണ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഭക്ഷണമില്ലെന്ന പരാതിയുമായി ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങിയപ്പോൾ ഇവരുടെ പട്ടിണി മാറ്റാൻ മത്സരിച്ച് ഭക്ഷ്യസാധനമെത്തിച്ച സർക്കാർ നടപടി മുന്നിൽ നിൽക്കുമ്പോൾ തന്നെയാണ് കേരളീയ കുടുംബങ്ങൾ ആരാലും തിരിഞ്ഞു നോക്കാതെ പട്ടിണിയിൽ തുടരുന്നത്. അറുനൂറോളം കുടുംബങ്ങളാണ് തങ്ങൾ കുഞ്ഞു മുസലിയാരിൽ നിന്ന് സർക്കാർ തിരികെ ഏറ്റെടുത്ത അരിപ്പയിലെ റവന്യൂ ഭൂമിയിൽ സമരം ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് പല കുടുംബങ്ങളും തിരികെ വന്നെങ്കിലും ഇവർക്ക് ജില്ലയിൽ പ്രവേശിക്കാൻ ജില്ലാ ഭരണകൂടം തിരികെ അനുമതി നൽകിയില്ല. അതിനാൽ ആ കുടുംബങ്ങൾ തിരികെ പോയി. പക്ഷെ അരിപ്പയിൽ കുടുങ്ങിയവർ പട്ടിണിയിലുമായി. ചെങ്ങറ ഭൂ സമരം ഒത്തുതീർന്നിട്ടും അരിപ്പ ഭൂ സമരം തീർന്നിട്ടില്ല. സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണമായി നിൽക്കുന്ന സമരമായതിനാലാണ് അരിപ്പ സമരക്കാർക്ക് സഹായമെത്തിക്കാത്തത് എന്നാണ് ലഭിക്കുന്ന സൂചന.
എട്ടു വർഷമായി നിരന്തരം തുടരുന്ന സമരമാണ് അരിപ്പയിലെ ഭൂ സമരം. ഭൂമിയില്ലാത്ത ദളിതർക്കും ആദിവാസികൾക്കും ഭൂമി ലഭ്യമാക്കണമെന്നു പറഞ്ഞു ആരംഭിച്ച സമരമാണ് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നത്. ഏഴുവർഷം മുൻപ് പണിത കുടിലുകളിൽ ഭൂരിഭാഗവും നശിച്ചു. പട്ടിണിയും രോഗവും മൂലം സമരഭൂമിയിലെ ചിലർ അവിടം വിട്ടു. അവശേഷിക്കുന്ന സമരസമിതി പ്രവർത്തകർ ഒരു തുണ്ടു ഭൂമിക്കായി പോരാട്ടം തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും കബളിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അതിന്നിടയിൽ തന്നെയാണ് സമരത്തെ ഞെക്കിക്കൊല്ലാനുമുള്ള ശ്രമങ്ങളും നടക്കുന്നത്. നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമാക്കി സർക്കാർ ഇറക്കിയ ഉത്തരവും ഇതിന്റെ ഭാഗം തന്നെ. അരിപ്പയിലെ സമര ഭൂമിയിൽ നെൽകൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് 2017 നവംബർ 16 നു 'ചരിത്ര പ്രസിദ്ധമായ' ഒരു ഉത്തരവ് സർക്കാർ ഇറക്കുന്നത്. ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇവർ തങ്ങുന്ന ഭൂമിയിൽ നെൽകൃഷി ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല. 2017 വരെ ഈ ഭൂമിയിൽ ഇവർ നെൽകൃഷി ചെയ്തിരുന്നു. നെൽകൃഷി വഴി ഇവർക്ക് ഭക്ഷ്യധാന്യം ലഭ്യമാകാൻ തുടങ്ങിയപ്പോഴാണ് നെൽകൃഷി വിധ്വംസക പ്രവർത്തനമായി പ്രഖ്യാപിച്ച് അരിപ്പയിൽ സർക്കാർ ഉത്തരവ് ഇറക്കിയത്. ഇതോടെ ഇവരുടെ അന്നവും മുട്ടി.
നെൽകൃഷി നിയമവിരുദ്ധം എന്ന ഉത്തരവ് സർക്കാർ ഇറക്കിയിരുന്നെങ്കിൽ ഈ ലോക്ക് ഡൗൺ കാലത്ത് തങ്ങൾക്ക് ചോറ് വയ്ക്കാനുള്ള അരിയെങ്കിലും ലഭ്യമാകുമായിരുന്നെന്നാണ് അരിപ്പ സമര പ്രവർത്തകർ മറുനാടനോട് പറഞ്ഞത്. നെൽകൃഷി വിധ്വംസക പ്രവർത്തനം എന്ന് ഏതെങ്കിലും സർക്കാർ ഉത്തരവിറക്കുമോ? കീഴാളർക്കും ആദിവാസി വിഭാഗങ്ങൾക്കും ഒപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടത് സർക്കാരിന്റെതാണ് ഈ ഉത്തരവ്-അരിപ്പ ഭൂസമരക്കാർ ചൂണ്ടിക്കാട്ടുന്നു. സമാധാന അന്തരീക്ഷത്തെ തകർക്കും വിധം വിധ്വംസക പ്രവർത്തനങ്ങളാണ് അരിപ്പയിൽ നടക്കുന്നത്. സർക്കാർ ഭൂമി കയ്യേറി ലാഭേച്ഛയോടെ നടത്തുന്ന അരിപ്പയിലെ നെൽകൃഷി നിയമവിരുദ്ധമാണ്. അതിനാൽ സ്ഥലത്തെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നിരോധിക്കുന്നു എന്നാണ് ഉത്തരവിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ഇതൊക്കെ തന്നെ അരിപ്പ സമരക്കാരെ അരിശം കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സാമൂഹിക അടുക്കളയിൽ ഇവർ ഭക്ഷണം തേടിയിട്ടില്ല. ഞങ്ങൾക്ക് കുടിലുണ്ട്. ഏഴു വർഷമായി ഈ ഭൂമിയിലാണ് ജീവിതം. ഞങ്ങൾ ഇവിടെ പാകം ചെയ്ത് ഭക്ഷണം കഴിക്കും. അതിനു സൗജന്യ റേഷൻ ഞങ്ങൾക്കും ലഭ്യമാക്കണം-ഇവർ ആവശ്യപ്പെടുന്നു. ഈ ആവശ്യം മുന്നിൽ നിൽക്കുന്നതിനാൽ പട്ടിണിയായിട്ടും സാമൂഹിക കിച്ചണിൽ നിന്ന് ഇവർ ഭക്ഷണം തേടിയിട്ടില്ല.
നെൽകൃഷി നിരോധിച്ചതോടെ അന്നം മുട്ടി. ഇതോടെ വരുമാനം കണ്ടെത്താൻ ഇവർ കുട നിർമ്മാണവും ചൂല് നിർമ്മാണവും നടത്തുകയാണ്. ഓഫ് സീസൺ ആയതിനാൽ കുട വാങ്ങാൻ ആളില്ല. പത്തും പന്ത്രണ്ടും മണിക്കൂർ നേരം ജോലി ചെയ്തുണ്ടാക്കുന്ന ചൂലുകൾക്ക് ലഭിക്കുന്നത് ഇരുപത്തിയഞ്ചു രൂപയാണ്. ലോക്ക് ഡൗൺ കാലമായതിനാൽ ഇവർക്ക് ചൂല് വിൽക്കാൻ പുറത്തിറങ്ങാൻ കഴിയുന്നുമില്ല. ഇതോടെയാണ് ഇവർ പട്ടിണിയിൽ മുങ്ങിയത്. ഇപ്പോൾ ലോക്ക് ഡൗൺ മൂന്നാഴ്ച പിന്നിടുമ്പോഴും അരിപ്പ ഭൂ സമരക്കാരെ സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. ചെങ്ങറ ഭൂ സമരക്കാർക്ക് ഭക്ഷണകിറ്റുകളും സൗജന്യ റേഷനും ലഭ്യമാക്കിയത് ഇതേ സർക്കാരാണ്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടു സമരം ചെയ്തവർക്കും സഹായം ലഭ്യമായി. പക്ഷെ അരിപ്പയിൽ ഉള്ളവർക്ക് ഒന്നുമില്ല. ഭരണമുന്നണി പാർട്ടികളായ സിപിഎമ്മും സിപിഐയും വ്യത്യസ്തകാരണങ്ങളാൽ അരിപ്പ ഭൂസമരക്കാർക്ക് എതിരാണ്. അതിനാൽ അരിപ്പ ഭൂസമരക്കാരെ ലോക്ക് ഡൗൺ കാലത്ത് പട്ടിണിക്കിട്ട് പുകച്ചു കൊല്ലാനാണ് ശ്രമം നടക്കുന്നത്.
വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ നിയോജകമണ്ഡലത്തിൽപ്പെട്ടവരാണ് ലോക്ക് ഡൗൺ കാലത്ത് അക്ഷരാർത്ഥത്തിൽ പട്ടിണിയിലായത്. ചില കുടുംബങ്ങളിൽപ്പെട്ടവർക്ക് റേഷൻ ലഭിക്കുന്നതിനാൽ ഇവർ വാങ്ങുന്ന റേഷൻ പങ്കിട്ടാണ് നിലവിൽ ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇടവിട്ട ദിവസങ്ങളിൽ മാത്രം അടുപ്പ് പുകച്ച് ഭക്ഷണം കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നത്. ഇവരുടെ പട്ടിണി ശ്രദ്ധയിൽ വന്നതിനെ തുടർന്നു താലൂക്ക് സപ്ലൈ ഓഫീസറെയും ആർഡിഒയും ചുമതലപ്പെടുത്തി കെ.രാജു ഉത്തരവ് ഇറക്കിയെങ്കിലും പിന്നീടും ഒരു സഹായവും ഇവർക്ക് ലഭ്യമായില്ല. ബിഡിഒവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അവിടെ എത്തി വിവരങ്ങൾ തിരക്കിയെങ്കിലും മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓർഡർ വേണമെന്നാണ് പിന്നീട് അധികൃതർ അറിയിച്ചത്. എന്തിനാണ് സൗജന്യ റേഷന്‍ സ്പെഷ്യൽ ഓർഡർ എന്നത് ഇവർക്ക് ഇനിയും മനസിലായിട്ടുമില്ല. അരിപ്പയിലെ നെൽകൃഷി വിധ്വംസക പ്രവർത്തനം എന്ന് പറഞ്ഞു ഉത്തരവിട്ട തഹസിൽദാരാണ് ഇപ്പോൾ പുനലൂർ ആർഡിഒ. ഇദ്ദേഹത്തിന്റെ കാലത്ത് അരിപ്പയിലെ ഭൂ സമരക്കാർ പട്ടിണി കിടന്നു മരിച്ചാലും ആരെങ്കിലും തിരിഞ്ഞു നോക്കുമോ എന്നാണ് ഈ സമരത്തെ ഇപ്പോഴും നയിക്കുന്ന ആദിവാസി ദലിത് മുന്നേറ്റ സമര സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ മറുനാടനോട് ചോദിച്ചത്. സിപിഎം, സിപിഐ ചെയ്യാത്ത സമരങ്ങൾ ഒന്നും സമരമല്ല. സർക്കാരിനെതിരായി സമരം ചെയ്യുന്നവരാണെങ്കിൽ അവർ പട്ടിണി കിടന്നു മരിച്ചോട്ടെ എന്നാണോ സർക്കാർ നിലപാട്-ശ്രീരാമൻ കൊയ്യോൻ ചോദിക്കുന്നു.
2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് ദളിതരും ആദിവാസികളും കളത്തൂപ്പുഴക്ക് സമീപം അരിപ്പയിൽ സമരം തുടങ്ങിയത് ഓരോ കുടുംബത്തിനും ഒരേക്കർ കൃഷി ഭൂമി എന്നായിരുന്നു ആവശ്യം. 2000 കുടുംബങ്ങളാണ് ഇവിടെ സമരംനടത്തിയിരുന്നത്. എട്ടു വർഷമായി നടക്കുന്ന സമരം ഇതുവരെ തീർപ്പായിട്ടില്ല. അരിപ്പയിൽ ഈ സർക്കാർ ഭൂമി 99 വർഷം പാട്ടത്തിനു കൊടുത്ത ശേഷം തങ്ങൾ കുഞ്ഞ് മുസലിയാറിൽ നിന്നുമാണ് തിരിച്ചെടുത്തത്. തിരിച്ചെടുത്ത ഭൂമിയിൽ ഏതാനും ഏക്കർ ഭൂമി അംബേദ്കർ മോഡൽ റെസിഡെൻഷ്യൽ സ്കൂളിനും, 21 ഏക്കർ ഭൂമി ഒരേക്കർ വീതം ചെങ്ങറയിൽ സമരം ചെയ്ത ആദിവാസി കുടുംബങ്ങൾക്കും നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ഭൂമി ആർക്കും വിതരണം ചെയ്തിട്ടില്ല.
മാറിമാറിവന്ന സർക്കാരുകൾ നാളിതുവരെ ഒരു സെന്റ്ഭൂമി പോലും ആർക്കും നൽകിയിട്ടില്ല. ഈ ഭൂ സമരം തുടർന്നു കൊണ്ടിരിക്കുമ്പോൾ സമരം പൊളിക്കാനാണ് സർക്കാരും രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നത്. ഭക്ഷണമെത്തിക്കാതെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നതും ഇതിന്റെ ഭാഗം തന്നെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍