Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12 ലക്ഷം രൂപ വാങ്ങിയത് നോട്ട് ഇരട്ടിപ്പിന്; കരുനാഗപ്പള്ളിയിലെ ജ്യൂവലറി ഉടമയ്ക്കും തട്ടിപ്പിൽ പങ്ക്; മാവേലിക്കരയിലെ തയ്യൽക്കടക്കാരിയും വില്ലത്തി; സങ്കൽപത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും ഗുരുവായൂരിൽ വെച്ച് താലികെട്ടി സംരക്ഷിച്ചു കൊള്ളാമെന്നും വാഗ്ദാനം നൽകി പറ്റിച്ചു; ബഹുഭാര്യാത്വം സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ച് പീഡനം; എൻസിപി നേതാവിനെതിരെ യുവതി മറുനാടനോട് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ; മുജീബ് റഹ്മാൻ ഊരാക്കുടുക്കിൽ

12 ലക്ഷം രൂപ വാങ്ങിയത് നോട്ട് ഇരട്ടിപ്പിന്; കരുനാഗപ്പള്ളിയിലെ ജ്യൂവലറി ഉടമയ്ക്കും തട്ടിപ്പിൽ പങ്ക്; മാവേലിക്കരയിലെ തയ്യൽക്കടക്കാരിയും വില്ലത്തി; സങ്കൽപത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും ഗുരുവായൂരിൽ വെച്ച് താലികെട്ടി സംരക്ഷിച്ചു കൊള്ളാമെന്നും വാഗ്ദാനം നൽകി പറ്റിച്ചു; ബഹുഭാര്യാത്വം സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ച് പീഡനം; എൻസിപി നേതാവിനെതിരെ യുവതി മറുനാടനോട് നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ; മുജീബ് റഹ്മാൻ ഊരാക്കുടുക്കിൽ

ആർ പീയൂഷ്

കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത എൻ.സി.പി നോതാവ് മുജീബ് റഹ്മാൻ പണം ഇരട്ടിപ്പ് നടത്താനാണ് തന്റെ കയ്യിൽ നിന്നും 12 ലക്ഷം രൂപ വാങ്ങിയതെന്ന് പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. കരുനാഗപ്പള്ളിയിലെ പ്രമുഖ ജ്യൂവലറി ഉടമയുമായി ചേർന്നാണ് നോട്ടിരട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ മാവേലിക്കര താമരക്കുളം ഭാഗത്തു നിന്നുമുള്ള നിരവധിപേരുടെ കയ്യിൽ നിന്നും ആറുകോടി രൂപയോളം ഇയാൾ കൈവശപ്പെടുത്തി. അതിന്റെ മുഴുവൻ രേഖകളും തന്റെ കയ്യിലുണ്ടെന്നും അവർ പറഞ്ഞു.

പണമിരട്ടിപ്പിനായി മാവേലിക്കരയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയുമായും ഇയാൾക്ക് ബന്ധമുണ്ട്. ഇവിടെ പോകുമ്പോൾ തന്നെയും ഒപ്പം കൊണ്ടു പോകുമെങ്കിലും അവരുടെ അടുത്തേക്ക് കൊണ്ടു പോയിട്ടില്ല. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് പലരെയും നോട്ടിരട്ടിച്ച് തരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്. ഇങ്ങനെ പണം വാങ്ങിയവരുടെ പേരുവിവരങ്ങൾ അടങ്ങിയ ഡയറി കാണിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. എന്നാൽ പണമിരട്ടിപ്പ് നടത്താൻ കഴിയാതെ വന്നതോടെ പലരും പണത്തിനായി ഇയാളെ ബന്ധപ്പെടാൻ തുടങ്ങി. അപ്പോൾ പണം കൊടുക്കാൻ യാതൊരു നിർവ്വാഹവുമില്ലെന്നും എന്തെങ്കിലും മാർഗമുണ്ടോ എന്നും എന്നോട് ചോദിച്ചു. എന്റെ പക്കൽ ഇല്ലാ എന്ന് പറഞ്ഞതോടെ വസ്തുവകകൾ പണയപ്പെടുത്തി ലോൺ എടുക്കാമെന്ന് നിർബന്ധിപ്പിച്ചു. അതിന് വഴങ്ങാതെ വന്നതോടെ വലിയ ദേഷ്യമായിരുന്നു.

അതിന് ശേഷമാണ് തയ്യൽക്കടക്കാരിയുമായി ഇയാൾക്ക് അവിഹിതബന്ധമുണ്ടെന്നും ഇവരുമായി ചേർന്ന് മറ്റ് പല ബിസിനസുകളും ഉണ്ടെന്ന് മനസ്സിലായത്. ഇതോടെയാണ് ഞാൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി. എന്റെ കയ്യിൽ നിന്നും വാങ്ങിയ പണം നിരന്തരം ചോദിക്കാൻ തുടങ്ങിയതോടെയാണ് ഭീഷണിയുമായി രംഗത്ത് വന്നത്. ഗുണ്ടകളുമായി ചേർന്ന് എന്നെ വകവരുത്താനുള്ള നീക്കങ്ങളായിരുന്നു മൂജീബും തയ്യൽക്കാരിയും നടത്തിയത്. രക്ഷയില്ലെന്ന് കണ്ടതോടെയാണ് പൊലീസിൽ പരാതി നൽകാൻ തയ്യാറായതെന്നും അവർ പറഞ്ഞു.

മുജീബ് റഹ്മാനെതിരെ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ യുവതി നടത്തിയതോടെ പരാതിക്ക് പുതിയമാനം കൈവരുകയാണ്. എൻ.സി.പി നേതാവിന്റെ പല നിയമവിരുദ്ധ പ്രവർത്തനങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയുമാണ്. പണമിരട്ടിപ്പിനായി പണം നൽകിയവർ പരാതിയുമായി മുന്നോട്ട് വന്നാൽ അടുത്ത ഒരു കേസും കൂടി പൊലീസിന് ചാർജ്ജ് ചെയ്യാൻ കഴിയും. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരാതി നിയമപോരാട്ടം നടത്തുകയും രാഹുൽഗാന്ധി ആലപ്പുഴയിൽ പര്യടനം നടത്തിയപ്പോൾ വാഹനത്തിന് മുകളിൽ കയറിയിരുന്നതിന് പരാതി നൽകിയതും മൂജീബ് റഹ്മാനാണ്.

കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പെൺകുട്ടിയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് പോക്സോ കേസ് നൽകിയതും ഇയാൾ തന്നെയായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ഇത്തരത്തിൽ ഒരു കേസ് വന്നിരിക്കുന്നത്. രാഷ്ട്രീയ എതിരാളികൾ ഇത് വലിയൊരു ആയുധമാക്കിയിരിക്കുകയാണ്. മാവേലിക്കര ബാറിലെ അഭിഭാഷകനുമായ മുജീബ് റഹ്മാൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, 12 ലക്ഷം രൂപ തട്ടിച്ചുവെന്നും പണം തിരികെ ചോദിച്ചപ്പോൾ കൊല ചെയ്യുമെന്ന് പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ഓച്ചിറ പൊലീസിൽ യുവതി പരാതി നൽകിയിരിക്കുന്നത്.

ഭർത്താവുമായി വേർപിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വർഷം മുമ്പ് ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്മാനുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ മൊബൈലിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. തന്റെ സങ്കൽപത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായി സംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തന്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ യുവതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. യുവതിയും മുജീബ് റഹ്മാനുമായുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഒന്നര വർഷം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബലമായി കീഴ്‌പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. നഗ്‌ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്നും പറയുന്നു. കൂടാതെ അടുത്തിടെ മറ്റൊരു യുവതിയെ ഇയാൾ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പി,ക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതിയുടെ കോപ്പി സമർപ്പിച്ചിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യ വിമർശനങ്ങൾ നടത്തിവന്നതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന മുജീബ് റഹ്മാന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതുമായി ബന്ധപ്പെട് നടത്തിയ അന്വേഷണത്തിന് മറുപടിയായി എൻ.തയ്യൽക്കാരിയും ഒളിവിൽ പോയിരിക്കുകയാണ്. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ അതിവിശ്‌സ്തനാണ് മുജീബ് റഹ്മാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP