ഇന്നലെ 987 മരണം രേഖപ്പെടുത്തിയിട്ടും പ്രതീക്ഷ കൈവിടാതെ ഫ്രാൻസ്; 510 പേർ മാത്രം മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതി സ്പെയിൻ; എല്ലാം ശരിയാകുന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടൽ മാറാതെ ഇറ്റലി; യൂറോപ്പിന്റെ മൂന്ന് ഹോട്ട്സ്പോട്ടുകളുടെ ഏറ്റവും ഒടുവിലത്തെ അവസ്ഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ചൈനയിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഏറ്റവും കൂടുതൽ രോഗികളും പ്രതിദിന മരണങ്ങളും നടക്കുന്നത് യുഎസിലാണെങ്കിലും ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ കൊറോണ കടുത്ത താണ്ഡവം നടത്തുന്നത് യൂറോപ്പിലാണ്. ഇതിൽ യൂറോപ്പിന്റെ മൂന്ന് കൊറോണ ഹോട്ട്സ്പോട്ടുകളായ ഫ്രാൻസിലും സ്പെയിനിലും ഇറ്റലിയിലും സ്ഥിതിഗതികൾക്ക് വലിയ മാറ്റമൊന്നുമില്ലെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ വെളിപ്പെടുത്തുന്നത്. സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇവിടങ്ങളിൽ കുറവുണ്ടെങ്കിലും ദിവസവും നൂറ് കണക്കിന് പേർ കോവിഡ്-19 ബാധിച്ച് മരിച്ച് വീഴുന്ന അവസ്ഥയാണ് ഇവിടങ്ങളിലുള്ളത്.
ഇന്നലെ 987 മരണം രേഖപ്പെടുത്തിയിട്ടും പ്രതീക്ഷ കൈവിടാതെയാണ് ഫ്രാൻസ് മുന്നോട്ട് പോകുന്നത്. 510 പേർ മാത്രം ഇന്നലെ മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതിയാണ് സ്പെയിൻ നിലകൊള്ളുന്നത്. രാജ്യത്തെ കൊറോണയുടെ താണ്ഡവം അതിന്റെ മൂർധന്യാവസ്ഥയിൽ നിന്നും താഴോട്ടിറങ്ങി വന്ന് എല്ലാം ശരിയാകുന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടലിൽ നിന്നും ഇറ്റലി മുക്തമായിട്ടില്ല. യൂറോപ്പിന്റെ മൂന്ന് കോവിഡ്-19 ഹോട്ട്സ്പോട്ടുകളുടെയും ഏറ്റവും ഒടുവിലത്തെ അവസ്ഥ ഇങ്ങനെയാണ്.
ഐസിയു അഡ്മിഷനുകൾ കുറഞ്ഞിട്ടും ഇന്നലെ മാത്രം മരിച്ചത് 987 പേർ; പ്രതീക്ഷ കൈവിടാതെ ഫ്രാൻസ്
ഫ്രാൻസിൽ കോവിഡ്-19 ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാം ദിവസവും കുറവ് രേഖപ്പെടുത്തിയിട്ടും ഇന്നലെയും രാജ്യത്തുകൊറോണ കാരണം 987 പേർ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്-19 മരണം 13,832 ആയാണ് വർധിച്ചിരിക്കുന്നത്.ദേശീയവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കാരണം രോഗത്തിന്റെ വ്യാപനത്തിൽ നിർണായകമായ കുറവുണ്ടായിരിക്കുന്നുവെന്ന ആശ്വാസവും ഫ്രാൻസിൽ നിന്നുയരുന്നുണ്ട്.
ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ കഴിയുന്നവരുടെ എണ്ണം 24 മണിക്കൂറുകൾക്കിടെ 7004ൽ നിന്നും 6883 ആയാണ് കുറഞ്ഞിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 31,320ആണെന്നും ഇതിൽ സമീപദിവസങ്ങളിൽ കാര്യമായ വർധനവുണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യം മരണം വിതയ്ക്കുന്ന മഹാമാരിക്ക് കീഴടങ്ങിയിരിക്കുന്ന അവസ്ഥയിലാണെന്നും ഇത് മുമ്പെങ്ങുമില്ലാതെ മരണം വിതച്ച് രൂക്ഷമായിരിക്കുമെന്നുവെന്നുമാണ് ഫ്രഞ്ച് ഹെൽത്ത് മിനിസ്ട്രി ഡയറക്ടറായ ജെറോം സാലോമൺ പ്രതികരിച്ചിരിക്കുന്നത്.
510 പേർ മാത്രം മരിച്ചതിന്റെ ആശ്വാസത്തിൽ തീവ്രത കുറഞ്ഞുവെന്ന് കരുതി സ്പെയിൻ
സ്പെയിനിൽ ഇതുവരെ കൊറോണ ബാധിച്ച് 16,606 പേർ മരിക്കുകയും 163,027 രോഗികൾ സ്ഥിരീകരിക്കുകയും ചെയ്തെങ്കിലും ഇന്നലെ വെറും 510 പേർ മാത്രമാണ് കൊറോണ ബാധിച്ച് മരിച്ചതെന്നത് രാജ്യത്തിന് കടുത്ത ആശ്വാസമേകുന്നുണ്ട്. 19 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. വൈറസിനെ പിടിച്ച് കെട്ടുന്നതിനായി തിങ്കളാഴ്ച മുതൽ പൊതു ഗതാഗതസംവിധാനം ഉപയോഗിക്കുന്നവരെല്ലാം നിർബന്ധമായും മാസ്ക് ധരിക്കാൻ നിർദേശമുണ്ട്. ഇതിലൂടെ പൊതുഗതാഗത സംവിധാനങ്ങൽ സഞ്ചരിക്കുന്നവർക്ക് വൈറസ് ബാധയിൽ നിന്നും രക്ഷപ്പെടാനാകുമെന്നാണ് ഹെൽത്ത് മിനിസ്റ്ററായ സാൽവദോർ ഇല്ല പറയുന്നത്.
സ്പെയിനിലെ ട്രെയിൻ, മെട്രോസ്റ്റേഷനുകളിൽ മാസ്കുകൾ വിതരണം ചെയ്യുന്നതിന് വ്യാപകമായി വളണ്ടിയർമാരെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്.നിലവിൽ സ്പെയിനിൽ മഹാമാരി അതിന്റെ മൂർധന്യത്തിലെത്തിയെന്നാണ് ഹെൽത്ത് ചീഫുമാർ പറയുന്നത്. അതിനാൽ രോഗത്തെ പിടിച്ച് കെട്ടുന്നതിനായി ഏവരും നാഷണൽ ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കണമെന്നും അവർ മുന്നറിയിപ്പേകുന്നു. മാർച്ച് 14നായിരുന്നു രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഏപ്രിൽ 26 വരെയാണ് ഇവിടെ ലോക്ക്ഡൗൺ നിലനിൽക്കുന്നത്. ആവശ്യമാണെങ്കിൽ മെയ് പത്ത് വരെ ഇത് നീട്ടിയേക്കും.
കൊറോണയുടെ താണ്ഡവം തീർന്നുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെയും 619 മരണം നടന്നതിന്റെ ഞെട്ടൽ മാറാതെ ഇറ്റലി
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇറ്റലിയിൽ കൊറോണ മരണം 19,500ന് അടുത്തെത്തിയിരിക്കുകയാണ്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 152,271 ലെത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊറോണ താണ്ഡവം മുൻദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞുവെന്ന് ആശ്വസിക്കുമ്പോഴും ഇന്നലെ മാത്രം രാജ്യത്ത് 619 ജീവനുകളെ കൊറോണ തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ഇറ്റലി. മരണസംഖ്യ കുറഞ്ഞെങ്കിലും ലോക്ക്ഡൗൺ പാലിച്ച് ഏവരും വീട്ടിലിരിക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്. ഇതിനിടെ രാജ്യത്തെ ലോക്ക്ഡൗൺ മെയ് ആദ്യം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
മരണത്തിലും പുതിയ കേസുകളിലും നേരിയ കുറവുണ്ടായതിന്റെ ആശ്വാസത്തിൽ ഈസ്റ്റർ ഹോളിഡേ വീക്കെൻഡിൽ പുറത്തിറങ്ങി ഉല്ലസിക്കാൻ ആരും ശ്രമിക്കരുതെന്നും രാജ്യം ഇപ്പോഴും കൊറോണയുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്നത് മറക്കരുതെന്നും ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു. രാജ്യത്തുകൊറോണ ഏറ്റവും ആഘാതമേൽപ്പിച്ചിരിക്കുന്ന ലോംബാർഡി റീജിയന്റെ തലസ്ഥാനമായ മിലാനിലെ പ്രധാന റോഡുകളിലെല്ലാം കനത്ത പൊലീസ് സാന്നിധ്യമാണുള്ളത്.
ഈ ഒരു സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടേണ്ടിയിരിക്കുന്നുവെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ഗിയുസെപ്പ് കോൺടെ രംഗത്തെത്തിയിരുന്നു.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- വീണ്ടും ആശങ്കയായി നിപയെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍