വെന്റിലേറ്ററിൽ കിടന്ന 34 പേരിൽ 13 ശതമാനം പേരൊഴികെ ബാക്കിയെല്ലാവരും രക്ഷപ്പെട്ടു; റെംഡിസിവിയർ മെഡിസിൻ പുതിയ പ്രതീക്ഷ; പാർശ്വഫലങ്ങൾ കിഡ്നിക്കും മറ്റ് അവയവങ്ങൾക്കും തകരാറുണ്ടാകുമോ എന്നത് ആശങ്ക; ഈ മരുന്ന് പരീക്ഷണവും അതിനിർണ്ണായകം; പേനിനെ തളർത്തി വീഴ്ത്തുന്ന ഇവെർമെക്ടിൻ രണ്ട് ദിവസം കൊണ്ട് കൊറോണയെ തളയ്ക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ പുതിയ വെളിപ്പെടുത്തൽ; ഇന്ത്യയുടെ മലേറിയ മരുന്നിനൊപ്പം കൂടുതൽ കോമ്പിനേഷനുകൾ ചർച്ചയിൽ; മനുഷ്യകുലം രക്ഷപ്പെടുമോ?
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൻ: വീണ്ടും ലോകത്തിന് പ്രതീക്ഷ. കോവിഡിൽ പുതിയ മരുന്ന് കണ്ടെത്തിയെന്ന് അമേരിക്കയിൽ നിന്ന് സൂചനകൾ. കോവിഡ്19 രോഗം ബാധിച്ച് അതീവഗുരുതര നിലയിൽ കഴിഞ്ഞ ചിലരിൽ പരീക്ഷിച്ച മരുന്ന് ഫലം കണ്ടതായാണ് വാർത്ത. കലിഫോർണിയയിലെ ഗിലിയഡ് സയൻസസ് എന്ന മരുന്നു കമ്പനിയുടെ മരുന്നാണ് ഫലം കണ്ടതെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ലേഖനം വിശദീകരിക്കുന്നു. ലബോറട്ടറി പരീക്ഷണത്തിൽ കോവിഡ്19 രോഗമുണ്ടാക്കുന്ന വൈറസിനെതിരെ റെംഡിസിവിയർ എന്ന ഈ മരുന്നു വിജയകരമാണെന്നു കണ്ടെത്തിയിരുന്നു. ഈ മരുന്ന് രോഗികൾക്ക് നൽകാൻ അനുവാദമില്ല. എന്നാൽ അടിയന്തരഘട്ടങ്ങളിൽ 1700 ഓളം പേർക്ക് ഈ മരുന്നു നൽകിയതായാണ് സൂചന.
23 മുതൽ 82 വരെ വയസ്സുള്ള 53 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവിട്ടത്. യുഎസ്, യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങി രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. ഇതിൽ 34 പേർ വെന്റിലേറ്ററിലായിരുന്നു. 10 ദിവസം ഐവി വഴിയാണ് ശരീരത്തിലേക്കു മരുന്നു നൽകിയത്. 18 ദിവസത്തെ ശരാശരി പരിഗണിച്ചപ്പോൾ 68% രോഗികൾക്കാണ് ശ്വസന സഹായം ഒഴിവാക്കാനായത്. എന്നാൽ എട്ടു പേരുടെ നില ഗുരുതരമായി. 70 വയസിനു മേൽ പ്രായമുള്ള ഏഴുപേർ മരിച്ചു. ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി നാലുപേരിലെ പരീക്ഷണം വേണ്ടെന്ന് വച്ച് ഉപേക്ഷിച്ചു. അതേസമയം, ഇതിന്റെ പാർശ്വഫലങ്ങൾ എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് സൂചന.
കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട മറ്റു വൈറസുകൾക്കെതിരെ ഗിലിയഡ് സയൻസസിന്റെ മരുന്നുകൾ പരീക്ഷിച്ചു വിജയിച്ചിരുന്നു. അഞ്ച് കമ്പനികളാണ് റെംഡിസിവിയർ മരുന്നിൽ പരീക്ഷണം നടത്തുന്നത്. മറ്റു മരുന്നു പരീക്ഷണങ്ങളെ അപേക്ഷിച്ച് ഗിലിയഡ് സയൻസസ് നടത്തിയ പരീക്ഷണത്തിൽ മരണനിരക്ക് കുറവാണ്. 13% മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. രോഗം ഗുരുതരമായവർക്ക് മരുന്ന് ചെന്നതിന്റെ പാർശ്വഫലത്തിൽനിന്നാണോ അവസ്ഥ മോശമായതെന്നു വ്യക്തമല്ല. ചില രോഗികൾക്ക് വൃക്കകൾക്കും മറ്റു അവയവങ്ങൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർ ഗവേഷണങ്ങൾ നടക്കും.
ലോകമെമ്പാടും ഇപ്പോൾ തന്നെ ആന്റി പാരസെറ്റ് മരുന്നായി ഉപയോഗിച്ച് വരുന്ന ഇവെർമെക്ടിൻ ഉപയോഗിച്ചാൽ രണ്ട് ദിവസം കൊണ്ട് കൊറോണയെ കൊല്ലാൻ സാധിക്കുമെന്നാണ് കണ്ടെത്തലും പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ഈ മരുന്നുപയോഗിച്ചാൽ കൊറോണ വൈറസ് ഞൊടിയിടയിൽ തളർന്ന് വീഴുമെന്നാണ് അവകാശപ്പെടുന്നത്. മനുഷ്യനിൽ ഈ മരുന്ന് പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവെർമെക്ടിൻ വൈകാതെ രംഗത്തിറങ്ങുമെന്നുറപ്പാണ്. പിന്നീട് കൊറോണ ബാധിച്ച ആർക്കും എച്ച്ഐവി, മലേറിയ എന്നിവയുടെ മരുന്നുകൾ പരീക്ഷിച്ച് ജീവൻ കളയേണ്ടി വരില്ലെന്നുറപ്പാണ്. തലയിലെ പേനിനെ കൊല്ലാൻ ഉപയോഗിക്കുന്ന മരുന്നാണ് ഇത്. ഇതിലും പരീക്ഷണങ്ങൾ തുടരുകയാണ്.
മാസങ്ങൾക്കിടെ കടുത്ത പ്രതിസന്ധിയിലും മരണഭയത്തിലും അറ്റമില്ലാത്ത ആശങ്കകളിലുമായ മനുഷ്യകുലത്തെ അവയിൽ നിന്നും സർവോപരി കൊറോണയിൽ നിന്നും രക്ഷപ്പെടുത്തുന്ന പ്രതീക്ഷാ നിർഭരമായ വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇൻഫ്ളുവൻസ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോൾ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ശക്തമാക്കുന്നുണ്ട്. ഈ മരുന്നിന്റെ ഒറ്റ ഡോസ് അകത്തെത്തുന്നതിലൂടെ തന്നെ എല്ലാ വൈറൽ ആർഎൻഎയെയും അഥവാ വൈറസിന്റെ എല്ലാ ജനറ്റിക് മെറ്റീരിയലിനെയും നീക്കം ചെയ്യാൻ സാധിക്കുമെന്ന് കണ്ടെത്താൻ സാധിച്ചിരിക്കുന്നുവെന്നാണ് ഡോ. കൈലി വെളിപ്പെടുത്തുന്നത്.
ഈ മരുന്ന് മനുഷ്യരിൽ എത്ര ഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരിൽ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടർന്ന് പിടിച്ച് നിരവധി പേരുടെ ജീവൻ ദിനംപ്രതി കവർന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ പുതിയ കണ്ടെത്തൽ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെർമെക്ടിൻ പോലെ ലോകമെമ്പാടും അനായാസം ലഭ്യമാകുന്ന ആന്റി പാരസെറ്റിന് കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവർത്തനപ്പെടുത്താൻ സാധിച്ചാൽ അത് വളരെ വേഗത്തിൽ കൊറോണ രോഗികൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഈ മരുന്ന് മനുഷ്യരിൽ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന് മുമ്പ് ഇത് സംബന്ധിച്ച പ്രീ-ക്ലിനിക്കൽ ടെസ്റ്റിംഗിനും ക്ലിനിക്കൽ ട്രയലുകൾക്കും നല്ല ഫണ്ട് വേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. എഫ് ഡി എ അംഗീകരിച്ചിരിക്കുന്ന ആന്റി പാരസെറ്റ് ഡ്രഗാണ് ഇവെർമെക്ടിൻ. മൊനാഷ് ബയോമെഡിസിൻഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടും പീറ്റർ ഡോഹെർടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷൻ ആൻഡ് ഇമ്യൂണിറ്റിയും ചേർന്നാണ് ഇത് സംബന്ധിച്ച നിർണാക ഗവേഷണങ്ങൾ നടത്തുന്നത്. ആന്റിവൈറൽ റിസർച്ചിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധകരിക്കുന്നതാണ്. കൊറോണയ്ക്കെതിരായ പ്രതിരോധ മരുന്നുകൾ യൂറോപ്പിൽ നിന്നുണ്ടാവുമെന്ന് റിപ്പോർട്ട് പുറത്തു വരുന്നുണ്ട്്. 14 കമ്പനികൾ വേറെ തന്നെ വാക്സിൻ കണ്ടെത്താനായി രംഗത്തുണ്ട്. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കഡില്ല എന്നിവരാണ് പ്രധാന ഇന്ത്യൻ കമ്പനികൾ.
ഇന്ത്യയിൽ ട്ഊബർകുലോസിസിനെ പ്രതിരോധിക്കാനായി ജനനം മുതൽ നൽകുന്ന കുട്ടിക്ക് നൽകുന്ന ബിസിജി വാക്സിൻ കൊറോണയ്ക്കെതിരെ മരുന്നാവാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വാദം. ഗെയിം ചേഞ്ചർ എന്നാണ് ഇതിനെ യുഎസ് വിശേഷിപ്പിക്കുന്നത്. ഈ വാക്സിൻ നിർബന്ധമല്ലാത്ത രാജ്യങ്ങളിലാണ് കൊറോണ അധികം പടർന്നതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇറ്റലി, ഹോളണ്ട്, അമേരിക്ക എന്നിവ ഉദാഹരണങ്ങളാണെന്നും ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പറയുന്നു. ഇന്ത്യ ഇത് ശക്തമായി നടപ്പാക്കുന്നതിൽ ഇതുവരെ കുറഞ്ഞ രോഗങ്ങളാണ് രേഖപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു. ഇത്തരം ചർച്ചകൾക്കിടയാണ് ഓസ്ട്രേലിയയിൽ നിന്നും വ്യക്തമായ സൂചനകളുമായി ഗവേഷകർ ചർച്ചകളിൽ എത്തുന്നത്.
ഏറ്റവും അധികം അപകടസാധ്യതയുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും മലേറിയയെ ചെറുക്കാനുള്ള മരുന്നുകൾ നൽകി അവരിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം 40,000 ഡോക്ടർമാർക്കും നഴ്സുമാർക്കും ക്ലോറോക്വിൻ അല്ലെങ്കിൽ ഹൈഡ്രോക്ലോറോക്വിൻ മരുന്നുകൾ നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ എച്ച് ഐ വി പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രീ എക്സ്പോഷർ പ്രോഫലാക്സിസ് എന്ന രീതിയിലായിരിക്കും ഇത് മുന്നോട്ട് കൊണ്ടുപോവുക. ഇന്ത്യ ഈ മരുന്നുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
2020 മാർച്ച് 11 ന് കോവിഡ്-19 ഒരു മഹാമാരി (pandemic) ആയി ലോകാരോഗ്യ സംഘടന (WHO) യ്ക്ക് പ്രഖ്യാപിച്ചത്. കോവിഡ്-19 (COVID-19, Coronavirus Disease-19) എന്ന രോഗത്തിന് കാരണകാരിയായ വൈറസിന്റെ പേര് 'സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം-കൊറോണവൈറസ്-2' (SARS-CoV-2) എന്നാണ്. ആർഎൻഎ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തിൽ പെട്ട ഒന്നാണ് SARS-CoV-2. തൊട്ടാവാടിപൂവുകളുടെ പുറത്തെ പോലെ പൊങ്ങിനിൽക്കുന്ന മുള്ള് (spikes) തോരണങ്ങൾ കൊറോണവൈറസിന്റെ പുറംചട്ടയിൽ കാണാം. ജ്വലിച്ചുനിൽക്കുന്ന സൂര്യന് ചുറ്റുമുള്ള വലയം (solar corona) പോലെ ഇത് കാണുന്നതു കൊണ്ടാണ് കൊറോണവൈറസ് എന്നു പേരിട്ടത്. മനുഷ്യരിൽ മാത്രമല്ല. വവ്വാൽ ഉൾപ്പടെയുള്ള സസ്തനികളിലും പക്ഷികളിലും ഇവ രോഗങ്ങൾ വരുത്തുന്നു.
കോവിഡ്-19 വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). നാലു പ്രോട്ടീനുകൾ പ്രധാനമായും വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്പൈക് പ്രോട്ടീന്‍ 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്. സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.
2003 ൽ ഭീതിയുണർത്തിയ സാർസ് വൈറസിലെ സ്പൈക് പ്രോട്ടീനെതിരെ മൂന്നു ആന്റിബോഡി വാക്സിനുകൾ വികസിപ്പിച്ചിരുന്നു. അവ തന്നെ ഇപ്പോഴത്തെ വൈറസ് വകഭേദത്തിനെതിരെ ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. SARS-CoV-2 എന്ന പുതിയ വൈറസ് വകഭേദം യുദ്ധതന്ത്രം മാറ്റിപ്പിടിച്ചിരിക്കുന്നു. പഴയ വൈറസിലെ സ്പൈക് പ്രോട്ടീൻ തന്നെ മാറ്റിയിരിക്കുന്നു. പുതിയ വൈറസിലെ സ്പൈക് പ്രോട്ടീന്‍ 98 ശതമാനവും സാമ്യം വവ്വാലിലെ വൈറസുകളുടെ സ്പേക് പ്രോട്ടീനുമായാണ്. വവ്വാലിലെയോ, SARS-CoV-2 വിലെയോ സ്പൈക് പ്രോട്ടീനുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ പുതിയയിനം വാക്സിനുകൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ ശ്രമം ഫലം കാണുന്നുവെന്നാണ് ഓസ്ട്രേലിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍