പദവി വേണ്ട ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാം എന്ന് പറഞ്ഞു സഞ്ചരിച്ചത് ട്രെയിനിലും ബസിലും മാത്രം; എഐസിസി ഇടപെട്ടപ്പോൾ ആദ്യം ജനറൽ സെക്രട്ടറിയും പിന്നീട് വർക്കിങ് കമ്മിറ്റി അംഗവുമായി; കാൻസറാണ് വിശ്രമത്തിലാണ് എന്ന് പ്രചാരണം വന്നപ്പോൾ എല്ലാം തള്ളിക്കളഞ്ഞ് വീണ്ടും ജനങ്ങൾക്ക് മുന്നിൽ; മുല്ലപ്പള്ളിയും ചെന്നിത്തലയുമുണ്ടെങ്കിലും കൊറോണ കാലത്ത് കോൺഗ്രസിൽ പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് തന്നെ ജനപ്രിയനായകൻ
എം മനോജ് കുമാർ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണെങ്കിലും കോൺഗ്രസിൽ ഇപ്പോഴും മുറവിളി ഉയരുന്നത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി. പിണറായി സർക്കാരിന്റെ അനായാസ ഭരണത്തിനു അവസരമൊരുക്കുന്നത് ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം കാരണമെന്നാണ് കോൺഗ്രസ് അണികളിൽ നിന്നും വരുന്ന വിമർശനം. കഴിഞ്ഞ ദിവസം ഇന്ദിരാഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലും തിളങ്ങി നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചാണ് വാർത്താ സമ്മേളനം വിളിച്ചു കൂട്ടിയത്. കാതലായ ആരോപണങ്ങൾ ഉന്നയിക്കുന്ന കാര്യത്തിലും ആ ആരോപണങ്ങൾക്ക് ഇടത് സർക്കാരിനെക്കൊണ്ട് മറുപടി പറയുന്ന കാര്യത്തിലും തനിക്കുള്ള കഴിവുകൾ മറ്റാർക്കുമില്ലെന്ന് ഇന്നലെ ഉമ്മൻ ചാണ്ടി അനായാസം തെളിയിക്കുകയും ചെയ്തു.
കാസർകോട് മെഡിക്കൽ കോളജ് പൂർത്തിയാവാത്തത് ദുഃഖകരമെന്നാണ് ഉമ്മൻ ചാണ്ടി ഇന്നലെ പറഞ്ഞത്. കാസർകോടിന്റെ കാര്യത്തിൽ യുഡിഎഫ് സർക്കാർ കമ്മിഷനെ വെച്ചിരുന്നു. മെഡിക്കൽ കോളെജിനു സ്ഥലമെടുത്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങും മുമ്പ് മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയായി. ആശുപത്രിയുടെ പണി ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. സർക്കാരിന്റെ അലംഭാവം കാരണമാണ് കാസർകോട് മെഡിക്കൽ കോളേജ് വൈകിയയത്. കൊറോണ വന്നപ്പോൾ കർണാടകത്തിനു മുന്നിൽ കേരളം അപമാനിതമായി മാറിയത് ഈ നിലപാട് കാരണമാണ്. ഉമ്മൻ ചാണ്ടിയുടെ വിമർശനം വന്ന ശേഷം തന്നെ ഇടത് സർക്കാരിന്റെ മറുപടിയും വന്നു. മെഡിക്കൽ കോളേജ് ഉടനടി യാഥാർത്യമാക്കും. അടിയന്തിര നടപടികൾ ഈ കര്യതില്സ് സർക്കാർ കൈക്കൊള്ളുന്നുണ്ട്- സർക്കാർ അറിയിച്ചു. ഈ രീതിയിലുള്ള ഇടപെടൽ നടത്തുന്നതുകൊണ്ട് കൂടിയാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുള്ള മുറവിളി കോൺഗ്രസിൽ ശക്തമാവുന്നത്. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി സജീവമാകില്ല എന്ന പ്രചാരണം വന്നെങ്കിലും അതെല്ലാം അതിജീവിച്ച് അദ്ദേഹം ഇപ്പോഴും സജീവമാണ്. ഇന്നലെത്തെ സംയുക്ത വാർത്താ സമ്മേളനത്തിലും കൊറോണാ പ്രശ്നങ്ങളിലുമെല്ലാമുള്ള ഇടപെടൽ ഈ സജീവതയ്ക്കുള്ള തെളിവുമാകുന്നു. ഇതെല്ലാം തന്നെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുറവിളി ഉയർത്താൻ അണികളെ പ്രേരിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്.
ആശാവഹമായി അണികൾ കോൺഗ്രസിൽ കാണുന്നത് ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമാണ്. ഇടത് സർക്കാരിനെ രാഷ്ട്രീയമായി എതിർക്കാൻ ഉമ്മൻ ചാണ്ടിക്കുള്ള ശേഷി കോൺഗ്രസിലെ മറ്റാർക്കുമില്ലെന്ന തിരിച്ചറിവ് കൂടി അണികളുടെ ഈ ആവശ്യത്തിനു പിന്നിലുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെങ്കിലും എ ഗ്രൂപ്പ് ഇപ്പോഴും ആഗ്രഹിക്കുന്നത് മുഖ്യമന്ത്രി കസേരയിൽ ഉമ്മൻ ചാണ്ടിക്ക് ഒരവസരം കൂടി വേണമെന്നാണ്. വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു രാഷ്ട്രീയമാറ്റമുണ്ടാകുമെന്നു തന്നെയാണ് എ ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയായി വരുന്ന ഒരു കീഴ്വഴക്കം നിലനിൽക്കുന്നില്ലെന്നും എ ഗ്രൂപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. പിണറായി വിജയനെ രാഷ്ട്രീയമായി എതിർക്കാൻ ചെന്നിത്തലയേക്കാൾ ഉമ്മൻ ചാണ്ടിയാണ് എന്ന കണക്കുകൂട്ടലാണ് കോൺഗ്രസ് അണികൾക്കുള്ളത്. ഒരു തവണകൂടി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന ആഗ്രഹവും മിക്ക കോൺഗ്രസ് അണികൾക്കുമുണ്ട്
എ-ഐ ഗ്രൂപ്പുകളായി ഒരു കാലത്ത് ശക്തമായി വിഘടിച്ച് നിന്നിരുന്ന കോൺഗ്രസിൽ ഇപ്പോൾ ഐ ഗ്രൂപ്പിന് ആധിപത്യമില്ല.
കെ.മുരളീധരൻ, രമേശ് ചെന്നിത്തല എന്നിങ്ങനെ ഈ ഗ്രൂപ്പ് വിഘടിച്ച് വിഘടിച്ച് ഇല്ലാതായ അവസ്ഥയാണ്. . യഥാർത്ഥ ഐ ഗ്രൂപ്പിനെ നയിക്കുന്നത് താൻ തന്നെയാണ് എന്ന അവകാശവാദവുമായാണ് കെ.മുരളീധരൻ എംപി ഇപ്പോഴും മുന്നോട്ടു പോകുന്നത്. ഇതൊന്നും കണക്കാക്കാതെ ഐ ഗ്രൂപ്പിന്റെ ആധിപത്യം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ചെന്നിത്തല. പക്ഷെ മറുവശത്ത് ഉമ്മൻ ചാണ്ടി തന്നെയാണ് എ ഗ്രൂപ്പിന്റെ നേതാവ്. ഉമ്മൻ ചാണ്ടിയുടെ ആധിപത്യത്തിനു ഗ്രൂപ്പിൽ ഇപ്പോഴും ഒരനക്കവും തട്ടിയിട്ടില്ല. കരുത്തരായ ഒരു പറ്റം നേതാക്കളും എ ഗ്രൂപ്പിലുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഷാഫി പറമ്പിലിനെ തീരുമാനിക്കുന്നതിൽ പിന്നിൽ നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. യൂത്ത് കോൺഗ്രസിലും കെഎസ് യുവിലും ഇപ്പോഴും എ ഗ്രൂപ്പിന്റെ തന്നെ ആധിപത്യമാണ് തുടരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടമായതോടെ പദവി വേണ്ടാ എന്ന് പറഞ്ഞു ട്രെയിനിലും ബസിലും സഞ്ചരിച്ചെങ്കിലും എഐസിസി നേതൃത്വം തന്നെ ഇടപെട്ടു ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയും പിന്നീട് കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവുമാക്കി. ഇതോടെയാണ് ഉമ്മൻ ചാണ്ടി വീണ്ടും സജീവമായത്.
ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പദവി ലഭിക്കില്ല എന്ന സൂചനകൾ ഇപ്പോഴും കോൺഗ്രസിൽ നിന്നും ലഭിക്കുന്നില്ല. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിക്ക് നറുക്ക് വീഴില്ല എന്നും ആരും ഉറപ്പിക്കുന്നുമില്ല. പാർലമെന്റ്റി പാർട്ടി യോഗമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. എംഎൽഎ മാരിൽ നിന്നും ഈ രീതിയിൽ ഒരാവശ്യം മുഴങ്ങിയാൽ എതിർക്കുക ഐ വിഭാഗത്തിനും പ്രയാസമാകും. നിലവിൽ തകർന്നടിഞ്ഞ അവസ്ഥയിലാണ് ഐ ഗ്രൂപ്പ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെയാണ്. ഈ കാര്യത്തിൽ മാറ്റമൊന്നുമില്ലെന്നാണ് എ ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിയുന്നത്. കോൺഗ്രസിൽ ഇപ്പോഴും ശക്തം എ ഗ്രൂപ്പുമാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിക്കുള്ള സാധ്യതകൾ തള്ളിക്കളയുക പ്രയാസമാകും. ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചാൽ കെപിസിസിയുടെ പ്രിയങ്കരനായ മുൻ പ്രസിഡന്റ് എന്ന നിലയിലും കെ.കരുണാകരന്റെ അനന്തരാവകാശി എന്ന നിലയിൽ ഐ ഗ്രൂപ്പിൽ നിന്നും കെ.മുരളീധരന്റെ പേരും ഉയർന്നുവരാം. നിലവിലെ എംപി എന്ന ന്യായമൊന്നും വിലപ്പോയെന്നും വരില്ല. ചിന്നിച്ചിതറി ഐ ഗ്രൂപ്പ് നിലകൊള്ളുമ്പോൾ എ ഗ്രൂപ്പ് പക്ഷെ ഇപ്പോഴും ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിച്ചാൽ അതിനെ മറികടന്നു പോവാൻ ഐയ്ക്കും ചെന്നിത്തലയ്ക്കും പ്രയാസവുമാകും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തന്നെ എന്ന് എവിടെയും എഴുതിവെച്ചിട്ടില്ലല്ലോ എന്ന ന്യായവും അപ്പോൾ എ ഉയർത്തുകയും ചെയ്യും.
കഴിഞ്ഞ യുഡിഎഫ് കാലത്ത് സ്വീകാര്യനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ ലൈംഗികാപവാദത്തിന്റെ കാർമേഘങ്ങളും കെ.എം.മാണിയുടെ ബാർക്കൊഴാ വിവാദവും വരും വരെ കസേരയ്ക്ക് ഒരിളക്കവും തട്ടിയില്ല. സോളാറും ബാർക്കോഴയും ഇടത് പക്ഷത്തിന്റെ രാഷ്ട്രീയായുധമായി മാറിയതോടെയാണ് ഭരണത്തിൽ നിന്നും യുഡിഎഫ് തെറിച്ചത്. അങ്ങിനെയാണ് പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. ശബരിമല പ്രശ്നമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനു പ്രതിബന്ധം സൃഷ്ടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ വിശ്വാസികളുടെ വികാരം മുറിപ്പെടുത്തുന്ന നടപടികളിൽ നിന്നും പിണറായി സർക്കാർ പിൻവലിയുകയും ചെയ്തു. ഇപ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വഴി സംസ്ഥാനത്തിന്റെ വിശ്വാസം കരഗതമാക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തോടെയാകും പിണറായി സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അപ്പോൾ അമരത്ത് ചെന്നിത്തല മതിയോ അതോ ഉമ്മൻ ചാണ്ടി തന്നെ വേണ്ടേ എന്ന ചോദ്യമാണ് കോൺഗ്രസിനുള്ളിൽ നിന്നും മുഴങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്