കൊലപാതകവും ബലാത്സംഗവും ഭവനഭേദനവുമായി രജിസ്റ്റർ ചെയ്യപ്പെടാറുള്ളത് പ്രതിദിനം 900 ലേറെ കേസുകൾ; ഇപ്പോഴുള്ളത് ലോക്ക് ഡൗൺ ലംഘനവും വല്ലപ്പോഴും എത്തുന്ന വ്യാജവാറ്റ് കേസുകളും മാത്രം; രാഷ്ട്രീയ സംഘർഷങ്ങളും വാഹനാപകടങ്ങളും കുറഞ്ഞു; ജയിലിലെ ശിക്ഷാപ്രതികൾക്കും രണ്ടുമാസം പരോളിനു വഴി തെളിച്ചതും കോവിഡ് പേടി; ലോക്ക് ഡൗണിൽ അച്ചടക്കം ഉള്ളവരായി സ്ഥിരം ക്രിമിനലുകളും; മദ്യവിൽപ്പന നിലച്ചതും ഗുണകരമായെന്ന് പൊലീസ്; ലോക്ക് ഡൗണിൽ കുറ്റകൃത്യരഹിത സംസ്ഥാനമായി കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കുറ്റകൃത്യരഹിത സംസ്ഥാനമായി കേരളം മാറുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിലും കുറ്റകൃത്യങ്ങൾ കുറഞ്ഞു. പ്രതിദിനം 900 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥ ലോക്ക് ഡൗൺ കാലത്ത് പഴം കഥയായി മാറുകയാണ്. മിക്ക പൊലീസ് സ്റ്റേഷനുകളിലും കോവിഡ് വിലക്ക് ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമേ വരുന്നുള്ളൂ. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീടുകളിൽ അടച്ചിരിക്കുകയാണ്. ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ഭാഗവും ഈ കാലത്ത് വീടുകളിൽ തുടരുകയാണ്. കുറ്റവാളികളും തുടരുന്നത് വീടുകളിൽ തന്നെ. കുറ്റവാളികളും ലോക്ക് ഡൗണിൽ ആയ സാഹചര്യത്തിനു കുറ്റകൃത്യങ്ങൾ കുറയുന്നതിൽ വലിയ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളുകൾ വീടുകളിൽ കഴിയുന്നതും മദ്യം, മയക്കുമരുന്ന് വിൽപ്പന നിലച്ചതും കുറ്റകൃത്യങ്ങൾ കുറയാനുള്ള പ്രധാന കാരണമെന്നു പൊലീസ് പറയുന്നു. വളരെ വിരളമായ പരാതികളാണ് പൊലീസിന് മുൻപാകെ വരുന്നത്. ലോക്ക് ഡൗൺ ലംഘനങ്ങളും മദ്യഷാപ്പുകൾ അടച്ചിട്ടത് കാരണം വർദ്ധിച്ച വ്യാജ വാറ്റ് കേസുകളുമല്ലാതെ പൊലീസിന് തലവേദന സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങൾ അപ്രത്യക്ഷമായ അവസ്ഥയാണ്.
കൊറോണയുടെ കാര്യത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷൻ പറയുമ്പോൾ, കേരളത്തിൽ രണ്ട് പരാതികൾ മാത്രമാണ് വന്നത്. കേരളത്തിലെ അവസ്ഥ മാത്രമല്ല ഇത്. . രാജ്യത്തുടനീളം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 12 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തെങ്കിൽ നിലവിൽ അത് രണ്ടെണ്ണം മാത്രമാണ്. സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ ഈ കാലയളവിൽ പത്തെണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ബലാത്സംഗക്കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ലോക്ഡൗണിനെതുടർന്ന് മദ്യശാലകൾ അടച്ചിട്ടതിനാൽ വ്യാജമദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കേസുകൾ ഏറെ വർധിച്ചിട്ടുണ്ട്.
രാഷ്ട്രീയ സംഘർഷം, വിദ്യാർത്ഥി സംഘട്ടനം, പ്രതിഷേധ പ്രകടനങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ കേസുകളാണ് സാധാരണ ഗതിയിൽ അധികം വരുന്നത്. പക്ഷെ നിലവിൽ ഒരു സമരങ്ങളുമില്ല. പ്രതിഷേധ പ്രകടനങ്ങളുമില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ധർണ്ണയോ പ്രതിഷേധമോ സംഘടിപ്പിക്കുന്നില്ല. കൊയ്ത്തിന്റെ ഈ കാലത്ത് ആള് കൂടുന്ന കൊയ്ത്തുൽസവം പോലും കേരളത്തിൽ ഇപ്പോൾ നടക്കുന്നില്ല. വിവിധ കേസുകളിൽപ്പെട്ട് ജയിലിൽ എത്തുന്നവരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. വാഹന പരിശോധന നടത്താമെങ്കിലും കാര്യങ്ങൾ അറസ്റ്റിലേക്കു പോകരുതെന്നു ഹൈക്കോടതിയും സംസ്ഥാന സർക്കാരും നിർദേശിച്ചിട്ടുണ്ട്. ഇതും കേസുകൾ കുറയാൻ കാരണമായി. ജയിലുകളിൽ തന്നെ കൊറോണ പേടി കാരണം പരോൾ നൽകി പ്രതികളെ പറഞ്ഞുവിടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ആകെയുള്ള 932 ശിക്ഷാ തടവുകാരിൽ 852 പേർക്ക് രണ്ടു മാസത്തേക്കു പരോൾ ലഭിച്ചു. പരോൾ വേണ്ടാത്തവരും പുറത്തിറങ്ങിയാൽ പോകാനിടമില്ലാത്തവരും ഇതര സംസ്ഥാനക്കാരുമാണു ജയിലിൽ തുടരുന്നതിൽ ഭൂരിപക്ഷവും.
വീട് പൂട്ടി ആരും പോകുന്നില്ല. ജനങ്ങൾ എല്ലാം വീട്ടിൽ തന്നെ. മോഷണമോ മറ്റോ നടത്തി തടിതപ്പാൻ റോഡിലേക്ക് ഇറങ്ങിയാൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. അല്ലെങ്കിൽ നേരെ സ്റ്റേഷനിലേക്ക് പോകേണ്ടിയും വരും. കേസ്, പിഴ ഇതെല്ലാം വഴിയേ വരും. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ കുറ്റകൃത്യങ്ങൾ തത്ക്കാലം വിട ചൊല്ലിയ അവസ്ഥയിലാണ്. കേസുകൾ കുറഞ്ഞു എന്ന് പറയുമ്പോൾ ക്രൈം മാത്രമാണ് കുറഞ്ഞത്. ലോക്ക് ഡൗൺ ലംഘിച്ച കാര്യത്തിൽ 30,000ത്തിന് മുകളിലാണ് കേസുകൾ. 20,000വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഈ കേസുകൾ ക്രൈം എന്ന രീതിയിൽ പൊലീസ് വീക്ഷിക്കുന്നുമില്ല. മദ്യം മയക്കുമരുന്ന് വിൽപ്പന കുറഞ്ഞതും റോഡുകളിലെ പൊലീസിന്റെ തുടർച്ചയായ സാന്നിധ്യവും കർശനമായ വാഹന പരിശോധനകളുമാണ് കുറ്റകൃത്യങ്ങളുടെ തോത് കുറച്ചത് എന്നാണ് ക്രൈം റിക്കോർഡ്സ് ബ്യൂറോ വിരൽ ചൂണ്ടുന്നത്.
സംസ്ഥാനത്ത് രണ്ട് തരത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഐപിസി (ഇന്ത്യൻ പീനൽ കോഡ്) കേസുകളും എസ്എൽഎൽ (സ്പെഷ്യൽ ആൻഡ് ലോക്കൽ ലോ) കേസുകളും. ഇവ രണ്ടിലും ഗണ്യമായ കുറവുണ്ടെന്നാണ് നിലവിലെ അവസ്ഥ വിരൽ ചൂണ്ടുന്നത്. മോഷണക്കേസുകളും ഇതര സംസ്ഥാനക്കാർ പ്രതികളാകുന്ന കേസുകളും ലോക്ഡൗൺ കാലയളവിൽ കുറഞ്ഞു. കഴിഞ്ഞവർഷം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലായി 4,52,787കേസുകളാണു രജിസ്റ്റർ ചെയ്തത്.അതായത് പ്രതിദിനം 900 ലേറെ കേസുകൾ. ഇപ്പോൾ വളരെ വിരളമായാണ് കേസുകൾ വരുന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിലും സ്ഥിതി വിഭിന്നമല്ല. കൊറോണ കാലത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടായിരം കേസുകൾ കുറഞ്ഞിട്ടുണ്ടെന്നാണ് ഡൽഹി പൊലീസ് വെളിപ്പെടുത്തുന്നത്. മാർച്ച് 15 മുതൽ ഇതുവരെ 1971 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, കഴിഞ്ഞ വർഷം ഇക്കാലയളവിൽ 3415 കേസുകളുണ്ടായിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്താൽ 42 ശതമാനം കുറവെന്നാണ് പൊലീസ് കണക്കുകൾ പറയുന്നത്. ഡൽഹിയിലെ മൊത്തം കേസുകളിൽ 53 എണ്ണം കവർച്ചയാണ്. പിടിച്ചുപറിയുമായി ബന്ധപ്പെട്ട 181 കേസുകളും 55 കൊള്ളകളും 1243 വാഹനമോഷണവും 66 ഭവനഭേദനവും റിപ്പോർട്ടു ചെയ്യപ്പെട്ടു. സ്ത്രീകളെ അക്രമിച്ച 72 കേസുകളുണ്ടായി. ഇതിനു പുറമെ, 150 തട്ടിക്കൊണ്ടുപോവലും 112 അപകടങ്ങളുമുണ്ടായെന്നും പൊലീസ് പറയുന്നു.
Stories you may Like
- കാഞ്ഞങ്ങാട്ട് വലിയ സാഹസികത കാട്ടിയ മോഷ്ടാവ് ഒടുവിൽ കുടുങ്ങി
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ബിന്ദു അമ്മിണി ഇനി സുപ്രീം കോടതി അഭിഭാഷക
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- നവകേരള മുഖാമുഖം പരിപാടിക്ക് സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെന്നും പിണറായി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍