കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു; വിടവാങ്ങിയത് 53 കാരനായ ഡർബിയിലെ മലയാളി; കൂത്താട്ടുകുളം സ്വദേശി സിബി മാണിയെ ആശുപ്രത്രിയിൽപ്രവേശിപ്പിച്ചത് ശനിയാഴ്ച്ച; രോഗം ബാധിച്ച ലണ്ടൻ മലയാളി ആശുപത്രിയിൽ തന്നെ; യുകെയിൽ അനേകം മലയാളികൾക്ക് കോവിഡ് ബാധയെന്ന് റിപ്പോർട്ടും ആശങ്കപ്പെടുത്തുന്നു; റാംഫോർഡ് ആശുപത്രിയിലെ ഡോക്ടറടക്കം ഇതിനോടകം മരിച്ചത് 17 എൻഎച്ച്എസ് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡെർബിലെ ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയായിരുന്ന മലയാളിയാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് അൽപ നേരം മുമ്പ് മരണത്തിനു കീഴടങ്ങിയത്. 53 വയസായിരുന്നു സിബിയുടെ പ്രായം. കൊവിഡ് 19 ബാധയെ തുടർന്ന് ശനിയാഴ്ചയാണ് സിബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്ന്ലെ ഹാർട്ട് അറ്റാക്ക് ഉണ്ടായാതായും വിവരം ലഭിച്ചിരുന്നു. ഭാര്യ അനുവും രണ്ട് മക്കളും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. അതേസമയം, ലണ്ടനിലെ ആശുപത്രിയിൽ ഒരു ലണ്ടൻ മലയാളിയും കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്. മൂന്നു ദിവസം മുൻപാണ് ലണ്ടനിലെ മലയാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
യുകെയിലെ മലയാളികളുടെയും കൊറോണാ രോഗികളെ ചികിത്സിക്കുന്ന നഴ്സുമാരുടെയും ഡോക്ടർമാരുടെയും കെയറർമാരുടെയും എല്ലാം അവസ്ഥ അതി ഭയങ്കരമായ രീതിയിൽ മോശമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അനേകം മലയാളി നഴ്സുമാരും ഡോക്ടർമാരും ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചു വീട്ടിൽ ഇരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചാലും ആർക്കും ചികിത്സ കിട്ടുന്നില്ല എന്നതു ഭയങ്കരമായ അവസ്ഥയാണ്. മലയാളികൾ അടങ്ങിയ കുടിയേറ്റക്കാരായ എൻഎച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ തള്ളിവിടുന്നു എന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ 15 ഓളം മലയാളികൾ വെന്റിലേറ്ററിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഇത്തരത്തിൽ കോവിഡ് ബാധിതരായും രോഗ ലക്ഷണങ്ങളുമായും നിരവധി മലയാളികൾ യുകെയിൽ ഉണ്ട്.
അതേസമയം, യുകെയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്നതും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുമായ മലയാളികളുടെ ജീവൻ വച്ച് കളിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ എന്നാണ് പൊതുവെ മലയാളി സമൂഹത്തിൽ നിന്നും ഉയരുന്ന പൊതു വികാരം. മലയാളികൾ അടങ്ങിയ കുടിയേറ്റക്കാരായ എൻഎച്ച്എസ് ജീവനക്കാരെ കൊവിഡ് രോഗികളെ ചികിത്സിക്കാൻ തള്ളിവിടുമ്പോൾ നൽകുന്നത് മാസ്കും ഗ്ലൗസുകളും മാത്രമാണെന്നാണ് ആക്ഷേപം. ഇതിനെതിരെ പ്രതികരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലുമാണ് മലയാളി നഴ്സുമാർ. മലയാളി നഴ്സുമാരെ ചൂഷണം ചെയ്യുന്ന നിരവധി ഉദാഹരണങ്ങളാണ് ഓരോ ആശുപത്രിയിൽ നിന്നും പുറത്തു വരുന്നത്.
കോവിഡ് രോഗികൾ അല്ലാത്തവരെ നോക്കുന്നവർക്കും മാസ്ക് നൽകാനോ പി പി ഇ നൽകാനോ മാനേജർമാർ തയ്യാറാകുന്നില്ല. ഷോർട്ടേജ് എന്നതാണ് ഇതിനുള്ള കാരണമായി പറയുന്നത്. ഇതിനോട് പ്രതികരിക്കൻ മലയാളി നഴ്സുമാർ അധൈര്യപ്പെടുകയാണ്. ന്യൂകാസിലിൽ ഇങ്ങനെ ചോദ്യം ചെയ്ത മലയാളി നഴ്സിനെ കോവിഡ് രോഗികളുടെ ഇടയിലേക്ക് തട്ടിയാണ് മാനേജർ പ്രതികാരം തീർത്തതെന്നും വിവരം ലഭിക്കുന്നു. ഡെർബി ഹോസ്പിറ്റലിൽ പിപിഇ നൽകാതിരുന്നതിനെ തുടർന്ന് ജോലി ചെയ്യാൻ തയ്യാറാകാത്ത മെയിൽ നഴ്സിനെ വിരട്ടാൻ നോക്കിയ മാനേജരെ ധിക്കരിച്ച് ആ യുവാവ് ജോലി സ്ഥലത്തു നിന്നും ബോയ്കോട്ട് നടത്തി. മാനേജർമാരെ പേടിച്ചു മിഡിൽസെക്സ് ഹോസ്പിറ്റലിൽ മലയാളി നഴ്സുമാരുടെ കൂട്ട അവധിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ചില മലയാളികൾ എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ബ്രിട്ടന് അനുകൂല മനോഭാവവുമായി പ്രവർത്തിക്കുന്നുണ്ട്.
ആർസിഎന്നിനെയോ എൻഎംസിയെയോ നേരിട്ട് പരാതി അറിയിക്കുവാനാണ് മലയാളികൾ ശ്രമിക്കുന്നത്. അതിന് ഏറ്റവും വേഗത്തിൽ ഓൺ ലൈൻ പെറ്റീഷനോ മറ്റോ ആരംഭിക്കുവാനുള്ള ആലോചനയും യുകെ മലയാളികൾക്കിടയിൽ സജീവമാണ്. ഇന്നു പുലർച്ചെ ഒരു മണിയോടെ റോംഫോർഡ് ക്വീൻസ് ഹോസ്പിറ്റലിൽ ഒരു ഡോക്ടർ കൂടി മരണത്തിനു കീഴടങ്ങി. കഴിഞ്ഞ 15 ദിവസമായി കൊറോണാ വൈറസിനോട് പോരാടിയ ശേഷമാണ് ഡോക്ടർ അബ്ദുൽ മബൂദ് ചൗധരിക്കു മരണത്തിനു കീഴടങ്ങേണ്ടി വന്നത്. 53 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. യുകെയിൽ ജോലി ചെയ്യുന്ന എല്ലാ എൻഎച്ച്എസ് ജോലിക്കാർക്കും പിപിഇ കിറ്റുകൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് അദ്ദേഹം ഏതാണ്ട് മൂന്നാഴ്ച മുമ്പ് അദ്ദേഹം ബോറിസ് ജോൺസണിന് കത്തയച്ചിരുന്നു. ഈസ്റ്റ് ലണ്ടനിൽ യൂറോളജിസ്റ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നു. അടുത്തിടെയാണ് അദ്ദേഹം 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്.
കൊവിഡ് 19 ബാധിച്ചു മരിച്ച എൻഎച്ച്എസ് ജീവനക്കാർ ഇവർ
യുകെയിൽ ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടർമാരും നഴ്സുമാരും മറ്റ് ഹെൽത്ത് കെയർ വർക്കർമാരുമാണ് മരിച്ചിരിക്കുന്നത്. 17 എൻഎച്ച്എസ് ജീവനക്കാരാണ് ഇതുവരെ കൊവിഡ് 19 ബാധിതരായി മരണത്തിനു കീഴടങ്ങിയത്. എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പേഷ്യന്റ് ഡിസ്ചാർജ് ഓഫീസറായ 54 കാരി ബാർബറ മൂറും ന്യൂകാസിലിലെ റോയൽ വിക്ടോറിയ ഇർഫേർമറിയിലെ ചൈൽഡ് കാൻസർ നഴ്സായ 29 കാരി റെബേക്ക മാക്കുമാണ് എൻഎച്ച്എസ് ജീവനക്കാരിലെ അവസാന കൊവിഡ് ഇരകൾ.
സിംഗപ്പൂരിൽ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വർഷങ്ങളായി എൻഎച്ച്എസിൽ സ്തുത്യർഹമായ സേവനം നടത്തിയ നഴ്സ് കൊറോണക്ക് കീഴടങ്ങിയ ആലീസ് കിറ്റ് ടാക് ഓൻഗിനും ശ്രീലങ്കയിൽ നിന്നും യുകെയിലെത്തി ദീർഘകാലമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടറായ ആന്റൻ സെബാസ്റ്റ്യൻ പിള്ളയും കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ അധികരിച്ചതിനെ തുടർന്ന് കിങ്സ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. രോഗം വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ആലീസ് മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
കാർഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യൻ ഡോക്ടർ ജിതേന്ദ്ര റാത്തോഡ് (58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്. റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റർ എന്ന 68 കാരി എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ദീർഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു. എസെക്സിലെ ഹാർലോയിലെ ദി പ്രിൻസസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിൻസെ കവൻട്രി (54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു. ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോൺ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
കൂടാതെ വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ്ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർവർക്കറായ ഗ്ലെൻ കോർബിൻ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാർക്ക് റോയൽ സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ 1995 മുതൽ ജോലി ചെയ്ത് വരുകയും റിട്ടയർ ചെയ്യുകയും ചെയ്ത കോർബിൻ കൊറോണയുടെ സാഹചര്യത്തിൽ വീണ്ടും സേവനത്തിനായി എൻഎച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാർച്ച് 31ന് വിറ്റിങ്ടൺ ഹോസ്പിറ്റലിലെ ഡോ. അൽഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വർഷങ്ങളായി എൻഎച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.
മാർച്ച് 28ന് ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലെ ഇഎൻടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എൽ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോൺ ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായ പൂജ ശർമ(33)മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാർച്ച് 25ന് സൗത്തൻഡ് ഹോസിപിറ്റലിൽ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരൻ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെർഫോർഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആൻഡ് ഇയിൽ ജോലി ചെയ്തിരുന്ന ഡോ. ടയാർ വെസ്റ്റ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്