ദുരിത കാലത്ത് ദിവസ വേതനക്കാരുടെ പ്രശ്നങ്ങളോടുള്ള ഉത്കണ്ഠ മഹനീയം; ശ്രമിക്കുന്നത് സിനിമകൾ നിർമ്മിക്കുന്നത് അവർക്ക് കൂടി വേണ്ടിയെന്ന സന്ദേശം നൽകാനെന്ന് ബിഗ് ബി; കോളിവുഡിലെ സാധാരണക്കാരുടെ കണ്ണീരൊപ്പാനുള്ള ഫെഫ്കാ പദ്ധതിയുടെ ഗുണഫലം ഇനി ഇന്ത്യൻ സിനിമയിലെ ഒരു ലക്ഷത്തോളം വരുന്ന പാവങ്ങൾക്കും; സാക്ഷാൽ അമിതാഭ് ബച്ചനും കല്യാൺ ജ്യൂലറിയും ഉണ്ണികൃഷ്ണനൊപ്പം; സമ്മതം അറിച്ചുള്ള സൂപ്പർതാരത്തിന്റെ സന്ദേശം മറുനാടന്; കോവിഡിൽ ഫെഫ്കയുടേത് കുമ്മനടിയല്ല!
ആർ പീയൂഷ്
കൊച്ചി: സിനിമയിലെ ദിവസ വേതനക്കാരുടെ വേദനകൾ തിരിച്ചറിഞ്ഞ മലയാള സിനിമാ സംഘടനായ ഫെഫ്കയ്ക്കും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും കൈതാങ്ങായി എത്തുന്നത് സാക്ഷാൽ ബിഗ് ബി. മലയാള സിനിമയിലെ സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി ഫെഫ്ക അവതരിപ്പിച്ച പദ്ധതി അങ്ങനെ ഇന്ത്യൻ സിനിമയിലെ ബഹുഭൂരിഭാഗം ദിവസ വേതനക്കാർക്കും ആശ്വാസമാകുകയാണ്. കൊറോണക്കാലത്ത് ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർതാരം അമിതാഭ് ബച്ചൻ തന്നെ ഇതിന് മുന്നിട്ടിറങ്ങുകയാണ്. കല്യാൺ ജ്യുലേഴ്സിന്റെ പിന്തുണയോടെയാണ് ഫെഫ്കയുടെ പദ്ധതി രാജ്യമെങ്കും ബച്ചൻ വ്യാപിപ്പിക്കുന്നത്.
ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചത് ഫെഫ്കയായിരുന്നു. മലയാള സിനിമയിലെ അയ്യായിരത്തോളം വരുന്ന സാധാരണക്കാർക്ക് സഹായം നൽകുകയായിരുന്നു ലക്ഷ്യം. മോഹൻലാൽ ആണ് ആദ്യമായി സഹായ വാഗ്ദാനവുമായി എത്തിയത്. ഇതിന് പിന്നാലെ വിഷുക്കാലത്ത് സിനിമയിലെ സാധാരണക്കാർക്ക് കൈനീട്ടം നൽകാൻ ഫെഫ്ക തീരുമാനിച്ചു. ഇതിനായി പലരുടേയും സഹായം തേടി. ഇതിന്റെ ഭാഗമായി പല ചർച്ചകൾ നടന്നു. കല്യാൺ ജ്യൂലേഴ്സിന്റെ ബ്രാൻഡ് അംബാസിഡറാണ് ബച്ചൻ. ഇക്കാര്യം ബച്ചന്റെ ശ്രദ്ധയിലുമെത്തി. ഇതോടെയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർതാരം ഫെഫ്കയുമായി ചർച്ച നടത്തിയത്. എങ്ങനെ ഈ ആശയം ഇന്ത്യൻ സനിമയ്ക്ക് മൊത്തം ഗുണകരമാക്കാമെന്നും ആലോചനകളെത്തി. അങ്ങനെ കല്യാണിന്റെ സഹായത്തോടെ ഈ പദ്ധതിക്ക് പുതിയ തലം കിട്ടി. അപ്പോഴും മലയാളത്തിലെ സിനിമാക്കാർക്ക് കൂടുതൽ സഹായം പണമായി തന്നെ കിട്ടും.
മലയാള സിനിമയുമായി സഹകരിക്കുന്നവർക്ക് നിശ്ചിത തുകയാകും നൽകു. ഇതിന് വേണ്ടി ഫെഫ്ക ഫണ്ട് സമാഹരിച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും വീതിച്ച് നൽകും. അതിന് ശേഷം നിശ്ചയിക്കുന്ന തുകയിൽ ബാക്കിയുള്ളത് കല്യാൺ ജ്യൂലറിയും നൽകും. അമിതാഭ് ബച്ചന്റെ പങ്കായാട്ടായിരിക്കും ഈ തുക മലയാളത്തിലെ ചലച്ചിത്ര മേഖലയിലെ സാധാരണക്കാർക്ക് കിട്ടുക. ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തോളം ദിവസ വേതനക്കാർക്ക് 1500 രൂപയുടെ കൂപ്പണമാകും നൽകുക. ബച്ചനും കല്യാൺ ജ്യൂലേഴ്സും ചേർന്നാകും ഇതും നടപ്പാക്കുക. അതിനിടെ ഇത്തരമൊരു പദ്ധതിയിൽ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനും പങ്കില്ലെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഫെഫ്കയ്ക്ക് ബദലായി നിൽക്കുന്ന മാക്ടയുടെ നേതാക്കളാണ് ഇത്തരത്തിൽ വാദങ്ങൾ ഉയർത്തുന്നത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റെന്ന് തെളിയിക്കുന്ന അമിതാബ് ബച്ചന്റെ ഇമെയിൽ സന്ദേശം മറുനാടന് കിട്ടി.
കഷ്ടതയുടെ കാലത്ത് ദിവസ വേതനക്കാരോടും സാധാരണ സിനിമാ പ്രവർത്തകർക്കും വേണ്ടി താങ്കൾ മുന്നോട്ട് വയ്ക്കുന്നത് മഹത്തായ ആശയമാണെന്ന് ഉണ്ണികൃഷ്ണന് ബച്ചൻ കൈമാറിയ സന്ദേശത്തിൽ പറയുന്നു. ഇത് വ്യക്തിപരമായ പുകഴ്ത്തലുകളുടെ സമയമല്ലെന്നും സാധാരണക്കാരന്റെ വേദനകൾ തുടയ്ക്കേണ്ട സമയമാണെന്നും ബച്ചന്റെ സന്ദേശത്തിൽ വ്യക്തമാണ്. സിനിമകൾ നിർമ്മിക്കുന്നതിന്റെ യഥാർത്ഥ ലക്ഷ്യം ഇത് കൂടെയാണെന്ന് അവർക്ക് പകർന്ന് നൽകേണ്ട സമയാണ് ഇത്. താങ്കളുടെ എല്ലാ നല്ല പ്രവർത്തികൾക്കും ഒരിക്കൽ കൂടി നന്ദി-ഇങ്ങനെയാണ് അമിതാഭ് ബച്ചന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഇതിൽ നിന്ന് തന്നെ ഫെഫ്കയുടെ ഇടപെടൽ അമിതാഭ് ബച്ചൻ പോലും അംഗീകരിച്ചുവെന്നത് വ്യക്തമാണ്. ഈ വിഷയത്തിലാണ് മാക്ടയുടെ വ്യാജ പ്രചരണം.
നേരത്തെ ബച്ചന് ഉണ്ണികൃഷ്ണനും കത്ത് അയച്ചിരുന്നു. ഇപ്പോൾ, 2020 ൽ, ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം അതിന്റെ മഹത്തായ, പരിശോധിച്ച ചരിത്രത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അഭൂതപൂർവമായ അടച്ചുപൂട്ടൽ ഞങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്നു, വ്യവസായത്തിലെ ദൈനംദിന തൊഴിലാളികളെ കഷ്ടപ്പാടുകളുടെ പരിധിയിലേക്ക് തള്ളിവിട്ടു. സർ, കഴിഞ്ഞ ആറ് വർഷമായി ഞാൻ എഫെക് ജനറൽ സെക്രട്ടറിയായും കഴിഞ്ഞ 12 വർഷമായി കേരള ഫെഡറേഷന്റെ ഫെഫ്ക ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ഞങ്ങളുടെ വ്യവസായത്തിലെ തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ സൂക്ഷ്മതകളിലും ഞാൻ സാക്ഷ്യം വഹിച്ചു; അവരുടെ പോരാട്ടം, ചടുലത, നിരാശ, എല്ലാറ്റിനുമുപരിയായി അവരുടെ സ്ഥിരോത്സാഹം. പക്ഷേ, സർ, അതിജീവിക്കാനുള്ള അവരുടെ ഇച്ഛ ഒരിക്കലും ഇതുപോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല. അവരിൽ പലരും പട്ടിണിയിലാണ് എന്നതാണ് വസ്തുത. ഇടയ്ക്കിടെയുള്ള ദയാപ്രവൃത്തികൾ വരുന്നു. പക്ഷേ, നിങ്ങളെപ്പോലെ ആരും ചിന്തിച്ചിട്ടില്ല-ഈ കത്തിൽ ഉണ്ണിക്കൃഷ്ണൻ ബച്ചന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
താങ്കളുടെ ഓഫീസുമായി ഞാൻ ബന്ധപ്പെടുമ്പോൾ, ഇന്ത്യയിലെ ചലച്ചിത്രമേഖലയിലെ മുഴുവൻ തൊഴിലാളിവർഗത്തിനും വേണ്ടിയുള്ള ഒരു സമഗ്ര പാക്കേജിനെക്കുറിച്ച് താങ്കളും ചിന്തിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങളുടെ സംരംഭത്തിൽ നിർമ്മിച്ച ഹ്രസ്വചിത്രത്തിൽ വ്യക്തമാകുന്നതുപോലെ, പ്രദേശത്തിന്റെയോ ഭാഷയുടെയോ തടസ്സങ്ങളാൽ വിഭജിക്കപ്പെടാത്ത ഒരു വലിയ കുടുംബമായിട്ടാണ് താങ്കൾ മുഴുവൻ വ്യവസായത്തെയും കാണുന്നത്. താങ്കൾ ഉൾക്കൊള്ളുന്ന കാഴ്ചപ്പാട് തൊഴിലാളികളുടെ പ്രശ്നങ്ങൾ ഗണ്യമായി ലഘൂകരിച്ചു. അടുത്ത ഒരു മാസത്തേക്ക് കുട്ടികൾക്കും മാതാപിതാക്കൾക്കും എങ്ങനെ ഭക്ഷണം നൽകാമെന്ന് അവരിൽ പലരും വിഷമിക്കേണ്ടതില്ല. സർ, നിങ്ങൾ ഒരു മികച്ച സൂപ്പർസ്റ്റാറിന്റെയും മികച്ച മനുഷ്യന്റെയും സവിശേഷമായ സംയോജനമാണെന്നും ബച്ചന്റെ ഇടപെടലിനെ ഉണ്ണിക്കൃഷ്ണൻ വിശേഷിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി സന്ദേശത്തിലാണ് ഈ വിഷയത്തിലെ ഉണ്ണികൃഷ്ണന്റെ ഇടപെടലിനെ പ്രശംസിച്ച് ബച്ചനും സന്ദേശം അയച്ചത്.
ഇനി അഞ്ച് മാസം ഷൂട്ടിംഗുകൾ ഒന്നും നടക്കില്ലെന്ന വിലയിരുത്തലിലേക്ക് മലയാള സിനിമാ ലോകം നേരത്തെ എത്തിയിരുന്നു. അതുകൊണ്ട് തന്നെ സിനിമാക്കാരായ ദിവസ വേതനക്കാരെ സഹായിക്കാൻ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണ് ഫെഫ്ക ചെയ്തത്. ഏപ്രിൽ 14ന് ആദ്യ ഘട്ട സഹായം ദിവസ വേതനക്കാരായ അണിയറ പ്രവർത്തകരെ തേടിയെത്തും. മെയ് അവസാനം രണ്ടാം ഘട്ട സഹായവും. വലിയ പ്രതിസന്ധിയിലേക്ക് വ്യവസായം നീങ്ങുന്നുവെന്ന് തന്നെയാണ് ഫെഫ്കയുടെ വിലയിരുത്തൽ. മോഹൻലാൽ 10 ലക്ഷം രൂപ സഹായനിധിയിലേക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഫെഫ്കെ മോഹൻലാൽ അറിയിച്ചതാണ് ഈ സഹായ വാഗ്ദാനം. ഇതിന് ശേഷം മഞ്ജു വാര്യരും ഫെഫ്കയ്ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. തന്നെക്കൊണ്ടാകുന്ന വലിയ തുക തന്നെ ദിവസ വേതനക്കാരെ സഹായിക്കാൻ നൽകുമെന്നാണ് മഞ്ജു അറിയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ബച്ചനും എത്തുന്നതും പദ്ധതി പുതിയ തലത്തിലേക്ക് കടക്കുന്നതും.
ഫെഫ്ക ജനറൽ ബോഡി നേരത്തെ വാട്സാപ്പ് ലൈവിലൂടെ കൂടിയിരുന്നു. ഇതിലാണ് പക്കേജിൽ വിശദ ചർച്ച നടന്നത്. 5000ഓളം ദിവസ വേതനക്കാർ മലയാള സിനിമയിലുണ്ട്. ഇവരുടെ വിശദാംശങ്ങൾ ഏപ്രിൽ ആദ്യത്തോടെ തയ്യാറാക്കും. ഒരോരുത്തരുടേയും സാമ്പത്തിക സ്ഥിതി, വീട്ടിലെ അംങ്ങളുടെ എണ്ണം, അവരുടെ സാമൂഹിക ആരോഗ്യ അവസ്ഥകൾ എന്നിവയെല്ലാം ശേഖരിക്കും. ഇതെല്ലാം പരിശോധിച്ചാകും ഒരോരുത്തർക്കും നൽകേണ്ട സഹായത്തിന്റെ തോത് നിശ്ചിക്കുക. ചെറിയ ചിത്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർക്കും ഇതിന്റെ സഹായം ഉറപ്പാക്കും. ബച്ചന് മുമ്പ് മോഹൻലാലും മഞ്ജു വാര്യരും മാത്രമാണ് സഹായം നേരിട്ട് വാഗ്ദാനം ചെയ്തത്. ഇരുവരും അങ്ങോട്ട് ചോദിക്കാതെയാണ് മുമ്പോട്ട് വന്നത്. ഇതിൽ മോഹൻലാൽ ഇത്തരമൊരു ആശയം ചർച്ചയാകും മുമ്പ് തന്നെ 10 ലക്ഷം നൽകാമെന്ന് പറഞ്ഞു. ഇനിയും സിനിമാക്കാർ സഹായവുമായെത്തുമെന്നാണ് പ്രതീക്ഷ.
400 കോടിയുടെ നഷ്ടമാണ് സിനിമാ വ്യവസായത്തിന് ഉണ്ടാകാൻ പോകുന്നത്. ഇതിലെ പിന്നണിയിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും ദിവസ വേതനക്കാരാണ്. സിനിമയുണ്ടെങ്കിൽ കൂലി കിട്ടുന്നവർ. എല്ലാ സിനിമയും ചിത്രീകരണം മുടങ്ങി. ഇനി എന്ന് തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഇതോടെ പാവപ്പെട്ട സിനിമാ തൊഴിലാളികളെല്ലാം പട്ടിണിയിൽ ആയി. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാൻ സാങ്കേതിക പ്രവർത്തക സംഘടനയായ ഫെഫ്ക തീരുമാനം എടുത്തത്.
Stories you may Like
- അഭിഷേക് ബച്ചൻ രാഷ്ട്രീയത്തിലേക്ക്? തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്
- മലയാള സിനിമയിലെ പ്രശ്നക്കാരായ ആ 'വില്ലന്മാർ' ഇവർ
- എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നു പറഞ്ഞ് വാശിപിടിച്ചത് ഷെയിൻ നിഗം
- ഗോസിപ്പുകാരുടെ വായടപ്പിച്ചു ബച്ചൻ കുടുംബം!
- താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്