കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്‌സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ നഷ്ടമായേക്കും ''- മാർച്ച് 12 നു രാജ്യത്തെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞ വാക്കുകൾ ആണിത് . ഒരു രാജ്യത്തിന്റെ തലവൻ ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യം . പക്ഷെ ബോറിസ് ഒരു നുണയൻ ആയി മാറുകകയായിരുന്നോ ആ വാക്കുകളിലൂടെ ? കോവിഡ് ലോകം ഒന്നാകെ ഒരു തീക്കാറ്റ് പോലെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുമ്പോളാണ് മുൻകൂർ ആയി ബോറിസ് ഈ പ്രഖ്യാപനം നടത്തുന്നത് . ബോറിസ് ഇതുപറയുമ്പോൾ യുകെയിലെ പോസിറ്റീവ് കോവിഡ് രോഗികൾ 596 പേരും മരണം വെറും പത്തും മാത്രമായിരുന്നു.
അന്ന് താനടക്കമുള്ള ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആവമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. ആ ഘട്ടത്തിൽ സർക്കാർ കരുതിയത് ഏറിയാൽ 5000 - 10000 നും ഇടയിൽ രോഗികളെ ആണെന്നും ചീഫ് സയന്റിഫിക് ഓഫിസർ പാട്രിക് വാലൻസ് അതേ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു . എന്നിട്ടും മറ്റു പല രാജ്യങ്ങൾ ചെയ്തതുപോലെ കോവിഡ് പ്രതിരോധത്തിനായി രാജ്യം ലോക് ഡൗൺ ചെയ്യുകയോ എന്തിനു സ്‌കൂളുകൾ , ഹോട്ടലും പബും ഒക്കെ ഉൾപ്പെടുന്ന പൊതു സ്ഥലങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനോ ബ്രിട്ടൻ തയ്യാറായിരുന്നില്ല . ബോറിസ് ജോൺസണും പാട്രിക് വാലൻസും ഒക്കെ പെരും നുണകൾ പറഞ്ഞു ബ്രിട്ടീഷ് ജനതയെ വഞ്ചിക്കുക ആയിരുന്നോ ?
മാർച്ച് 12 ൽ നിന്നും ഏപ്രിൽ നാലിൽ എത്തിയപ്പോൾ 41903 രോഗികളും 4313 മരണവുമാണ് ബ്രിട്ടൻ കണ്ടുകൊണ്ടിരിക്കുന്നത് . ഇതെങ്ങനെ സംഭവിച്ചു? സർക്കാരിന്റെ സകല കണക്കുകളും തെറ്റിച്ചു എങ്ങനെ രോഗികളും മരണവും ഇപ്രകാരം പെരുകി കയറി . കഴിഞ്ഞ മാസം അവസാന വാരത്തിൽ ''ദി ലാൻസെറ്റ്'' എന്ന വെബ് പോർട്ടൽ ചൂണ്ടിക്കാണിച്ച വിധം ബ്രിട്ടീഷ് സർക്കാർ ലോകാരോഗ്യ സംഘടനാ അടക്കം ഉള്ളവരുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ചത് മാത്രമാണോ കാരണം ? അതോ ബ്രിട്ടീഷ് ജനത അറിയാതെ പോയ ചില ദുഷ്ട ചിന്തകൾ കോവിഡ് മരണങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടോ ? ഓരോ ദിവസവും പെരുകി കയറുന്ന കോവിഡ് മരണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ചില ദൃഷ്ട്ടാന്തങ്ങൾ ഞെട്ടിപ്പിക്കുന്നതാണു .
അടുത്തറിയുമ്പോൾ ഭീകരത തോന്നും വിധമാണ് ബ്രിട്ടീഷ് സർക്കാർ കോവിഡ് രോഗ വ്യാപനത്തെ കൈകാര്യം ചെയ്തതെന്നും ഉള്ള വെളിപ്പെടുത്തലുകളാണ് മറുനാടൻ മലയാളി നടത്തിയ അനൗഷണത്തിൽ ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥത്തിൽ എത്ര കോവിഡ് രോഗികളാണ് എൻഎച്എസ് ആശുപത്രികളിൽ മരിച്ചത് ? എത്ര പേരാണ് സോഷ്യൽ കെയർ സംരക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞിരുന്നവർ മരണത്തിനൊപ്പം നടന്നെത്തിയത് ? എത്ര പേരാണ് നേഴ്‌സിങ് ഹോമുകളിൽ സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത് ? ഇതിന്റെയൊക്കെ വേർതിരിച്ച കണക്കുകൾ എന്നെങ്കിലും പുറത്തു വരാതിരിക്കുമോ ? നിലവിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേഴ്‌സിങ് ഹോമുകളിലും സോഷ്യൽ കെയർ സംരക്ഷണത്തിലും കഴിഞ്ഞ വൃദ്ധരാണ് ഏറ്റവും അധികം മരണത്തിനു കീഴടങ്ങിയിരിക്കുന്നത് .
കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾ വരെ കോവിഡിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കെയാണ് യുകെയിൽ ഒരു ചികിത്സയും ലഭിക്കാതെ പ്രായമായവർ മരണത്തിനു വേണ്ടി വെറുതെ നിന്ന് കൊടുക്കുന്നത് എന്നത് തികച്ചും അവിശ്വസനീയമായ വസ്തുതയാണ് . ഓരോ നേഴ്‌സിങ് ഹോമുകളിലും കോഴി വസന്ത പിടിപെട്ടു കൂട്ടത്തോടെ പക്ഷികൾ മരിച്ചു വീഴുന്നതിനു സമാനമായാണ് വൃദ്ധർ പിടഞ്ഞു വീഴുന്നതെന്നു നേഴ്‌സിങ് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുമ്പോൾ ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമം എന്ന മുഖം മൂടി കൂടിയാണ് അഴിഞ്ഞു വീഴുന്നത് .
എന്തുകൊണ്ടാണ് നേഴ്‌സിങ് ഹോമുകളിൽ കോവിഡ് രോഗികൾ അനായാസം മരണത്തിനു കീഴടങ്ങുന്നത് ? ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആദ്യമായി ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഗ്ലാസ്ഗോയിലെ ഒരു നേഴ്‌സിങ് ഹോമിൽ 13 രോഗികൾ ഒരാഴ്ച കൊണ്ട് മരിച്ചു വീണത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് നേഴ്‌സിങ് ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത് . ക്രോയ്ഡോണിലേ ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞ ആഴ്ച തന്നെ പത്തു രോഗികൾ മരിച്ചു കഴിഞ്ഞു .
അടുത്ത 16 പേര് ഏതു നിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നു . ഈ നേഴ്‌സിങ് ഹോമിൽ ആകെയുള്ളത് 40 ഓളം വൃദ്ധരാണ് . ഇതാരത്തിൽ രാജ്യത്തെ എല്ലാ നേഴ്‌സിങ് ഹോമുകളിലും വൃദ്ധർ പിടഞ്ഞു വീണു മരിക്കുകയാണ് . കാരണം വളരെ ലളിതം , അവർക്കാവശ്യമായ പ്രാഥമിക ഒരു ചികിത്സയും ലഭിക്കുന്നില്ല , അഥവാ സർക്കാർ അത് മനപ്പൂർവം തടഞ്ഞിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തിയിരുന്നവർ എന്ന് വീമ്പിളക്കിയിരുന്ന ബ്രിട്ടന്റെ അതി ദയനീയമായ ഒരു കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു ജലദോഷ പനി വന്നാൽ ഡോക്ടറും ആംബുലൻസ് സേവനവും അടക്കം ഉള്ള സംവിധാനങ്ങൾ ഒരു ഫോൺ കോളിനും അഞ്ചു മിനിട്ടു സമയത്തിനും അപ്പുറം ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അരികിൽ നിന്ന ഒരു രാജ്യത്താണ് അത്തരം സേവനങ്ങൾ എല്ലാം അപ്രാപ്യമായിരിക്കുന്നത് . കാൽ തെറ്റി വീണാൽ 95 വയസുള്ള ആൾക്കും തുടയെല്ല് ശസ്ത്രക്രിയയും പേസ്മേക്കകർ അടക്കമുള്ള ചിലവേറിയ ശസ്ത്രക്രിയയും നടത്തിയിരുന്ന രാജ്യത്താണ് കോവിഡ് വന്നതോടെ ഒരു ഡോക്ടറെ ഫോണിൽ പോലും വിളിക്കാൻ സാധിക്കാതെ വൃദ്ധർ മരണത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നത് .അത്യസാന്ന നിലയിൽ പോലും ആംബുലൻസ് വിളിക്കാനാകില്ല . നേഴ്‌സിങ് ഹോം ജീവനക്കാരും കുടുംബ അംഗങ്ങളെല്ലാം വെറും നിസ്സഹായാർ . ഒന്നും ചെയ്യാനില്ല . ഒരു വൃദ്ധ രോഗി പോലും ആശുപത്രിയിൽ എത്താൻ പാടില്ലെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് . അതിനർത്ഥം ഇറ്റലിയിലും സ്പെയിനിലും സംഭവിച്ച പോലെ ബ്രിട്ടനും വൃദ്ധരായവരെ മരിക്കാൻ അനുവദിച്ചിരിക്കുന്നു . ഇതാണോ മാർച്ച് 12 നു ബോറിസ് ജോൺസൺ പറഞ്ഞതിന്റെ അർഥം . എങ്കിൽ മിസ്റ്റർ ബോറിസ് ജോൺസൺ , നിങ്ങളൊരു മഹാ നുണയനാണ് . സത്യം ജനങ്ങളിൽ നിന്നും മറച്ചു വച്ച ഭരണാധികാരി .
ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണപ്പെരുപ്പം കണ്ടു ബ്രിട്ടീഷ് ജനത ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . ഒരു ദിവസം തന്നെ 700 ലേറെ പേരുടെ മരണം കണ്ട രാജ്യം അടുത്ത ദിവസങ്ങളിൽ അത് ആയിരം പേരിലേക്ക് വളരുന്നതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത് . ഒരു സാധാരണ പനിയുടെയും ചുമയുടെയും രോഗ ലക്ഷണത്തോടെ എത്തുന്ന കോവിഡിനെ പ്രതിരോധിക്കാൻ മരുന്നുകളും പ്രാഥമിക ചികിത്സയും നൽകുന്നതിൽ എന്തുകൊണ്ടാണ് ബ്രിട്ടൻ വലിയൊരു പരാജയമായി മാറിയിരിക്കുന്നത് . മരിക്കാൻ കിടക്കുന്ന രോഗിക്ക് ശ്വാസ തടസം ഒഴിവാക്കാൻ കഫം പുറത്തെടുക്കുന്ന സക്ഷൻ , ശ്വാസകോശത്തിന് വായു നൽകുന്ന വെന്റിലേറ്റർ , കൃത്രിമ ശ്വസന സഹായം എന്നിവയൊക്കെ എന്തെ ബ്രിട്ടനിലെ വൃദ്ധർക്കു നിക്ഷേധിക്കപ്പെട്ടു? ബ്രിട്ടൻ , നാളെകളിൽ ലോകത്തോട് തന്നെ മറുപടി പറയേണ്ടി വരുന്ന ഗുരുതരമായ തെറ്റ് കൂടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഒരു ജീവിതകാലം മുഴുവൻ പണിയെടുത്തു അതിൽ നിന്നുള്ള നികുതിപ്പണം സർക്കാരിന് നൽകിയ ശേഷം തന്റെ ജീവിതത്തിന്റെ അന്ത്യ നാളുകൾ ഭരണാധികാരികളെ വിശ്വസിച്ചു ഏൽപ്പിച്ച ഒരു ജനതയാണ് അവസാന ശ്വാസം നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നത് . ഇത്ര വലിയ ക്രൂരത ലോകത്തു മറ്റൊരിടത്തും ഇപ്പോൾ കാണാനാകില്ല .
ദിവസന്തങ്ങൾക്കകം നാലായിരം പേരെ ചികിൽസിക്കാൻ കെൽപ്പുള്ള നൈറ്റിംഗേൽ ആശുപത്രി പണിതുയർത്തിയ ബ്രിട്ടന് എന്തുകൊണ്ട് അത്തരം സംവിധാനങ്ങൾ കൂടുതൽ സൃഷ്ടിച്ചു ഈ വൃദ്ധ ജനതയെ രക്ഷിക്കാനായില്ല ? അവരുടെ ജീവനുകൾ ചുരുങ്ങിയ പക്ഷം അവരുടെ കുടുംബത്തിന് കൂടിയെങ്കിലും പ്രധാനമല്ലേ. നേഴ്‌സിങ് ഹോമുകളിൽ ഉള്ളത് കൂടാതെ ക്രോയ്ഡോൺ അടക്കമുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളിലും വീട്ടുകാരുടെ സംരക്ഷണയിൽ ആയിരക്കണക്കിന് വൃദ്ധർ ജീവിക്കുന്നുണ്ട് . ഏകദേശം 15 ലക്ഷം വൃദ്ധരാണ് സോക്ഷ്യൽ കെയർ സംവിധാനത്തിൽ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവർക്കാർക്കും ചകിത്സ വേണ്ടന്നാണോ സർക്കാർ നയം ? വൃദ്ധയായ അമ്മക്ക് കോവിഡ് കാലത്തു ഒരു പനിപോലും വരാതെ കാക്കണമേയെന്നാണ് ക്രോയ്ഡോണിലേ മലയാളിയായ കുടുംബം ഈ ഫീച്ചർ തയാറാകുന്നതിന്റെ ഭാഗമായി വിളിച്ചപ്പോൾ തങ്ങളുടെ ആശങ്ക പങ്കിട്ടത് . വൃദ്ധർ ഉള്ള മുഴുവൻ വീടുകളിലെയും ഭയവും പ്രാർത്ഥനയും ഇപ്പോൾ മറ്റൊന്നല്ല .
എന്തുകൊണ്ടാണ് ഇത്തരം ഒരു വലിയ തെറ്റിലേക്ക് ബ്രിട്ടൻ എത്തിപ്പെട്ടത് . അതിനു കൃത്യമായ ഉത്തരം ഇപ്പോൾ ലഭ്യമല്ല , വെറും നിഗമനങ്ങൾ മാത്രമാണ് നല്കാനാകുന്നത് . സോഷ്യൽ കെയർ സംവിധാനത്തിനായി 140 ബില്യൺ പൗണ്ട് ബജറ്റിൽ മാറ്റിവച്ച ഒരു സർക്കാർ അതൊരു ഭാരമായി കണക്കാക്കുകയാണോ ? അതിൽ നിന്നും അല്പം ഇളവ് കിട്ടാൻ സോഷ്യൽ കെയർ സംവിധാനത്തെ പരിപൂർണമായും ആശ്രയിക്കുന്ന വൃദ്ധ ജനതയെ ഇല്ലാതാക്കാൻ ഇതൊരു അവസരമായി ബോറിസ് സർക്കാർ കരുതിക്കാണുമോ. അല്ലെങ്കിൽ വൃദ്ധർക്കു കൊറോണ ഭീതിയിൽ വൈദ്യ സഹായം നിക്ഷേധിക്കപ്പെടുന്നതിന് കാരണമെന്ത് ? മരണക്കിടക്കയിൽ പോലും ഒരു ഡോക്ടറുടെയോ ആധുനിക വൈദ്യ സംവിധാനത്തിന്റെയും സേവനം ഈ പാവം രോഗികൾക്കു നിക്ഷേധിച്ചതു എന്തിനു ? തീർച്ചയായും ഒരു നാൾ ഇന്നത്തെ ഭരണാധികാരികൾ മറുപടി പറയേണ്ടി വരും . ലോകം ഇപ്പോൾ കരുതുന്ന പോലെ ബ്രിട്ടനിൽ കോവിഡ് ബാധയിൽ മരിച്ചു വീഴുന്നവർ മുഴുവൻ അങ്ങനെ മരിക്കേണ്ടി വരുന്നവരല്ല . കുറെയധികം പേരെങ്കിലും ചികിത്സ നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു വീണു മരിച്ചവരാണ് , അതാണ് സത്യം. ബ്രിട്ടീഷ് ബാധ്യമങ്ങളും ഇപ്പോൾ പഴിക്കുന്നത് സർക്കാർ സംവിധാനങ്ങളെ തന്നെ.
Stories you may Like
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- മലയാളി കെയർ ജീവനക്കാരന് യുകെയിൽ ജയിൽശിക്ഷ
- പുതിയ കെയർ വിസാ നിയമങ്ങൾ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍