രോഗവുമായി ബന്ധപ്പെട്ട് യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്ത വ്യക്തിയിൽ നിന്ന് പോലും വൈറസുകൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യത; ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും കോവിഡ്19 വൈറസ് അന്തരീക്ഷത്തിൽ വ്യാപിച്ചേക്കും; മാസ്ക് ധരിക്കുന്ന ശീലം മലയാളി വളർത്തിയെടുക്കണം; സിന്ധു പ്രഭാകരൻ എഴുതുന്നു
സിന്ധു പ്രഭാകരൻ
കൊറോണ രോഗബാധിതനായ ഒരു വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാത്രമല്ല, ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോൾ പോലും കോവിഡ് 19 വൈറസ് അന്തരീക്ഷത്തിൽ പടരാനുള്ള സാധ്യതയുണ്ട്. ഈ കാര്യത്തിൽ ഇപ്പോൾ വ്യക്തമായ ഉറപ്പില്ലെങ്കിൽപ്പോലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ കെമിക്കൽ എൻജിനീയറായ വില്യം റിസ്റ്റൻപാർട്ട് പറയുന്നു. അഞ്ച് മൈക്രോൺ വരെ മാത്രം വലിപ്പമുള്ള എയ്റോസോൾ എന്നറിയപ്പെടുന്ന ദ്രവകണങ്ങൾക്കുള്ളിലായാണ് ഇത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് യാതൊരു ലക്ഷണങ്ങളും പ്രകടമാകാത്ത ഒരു വ്യക്തിയിൽ നിന്ന് പോലും ഇത്തരത്തിൽ വൈറസുകൾ അന്തരീക്ഷത്തിൽ പടരാനുള്ള സാധ്യത ശാസ്ത്രലോകം തള്ളികളയുന്നില്ല. പരസ്പരം സംസാരിക്കുമ്പോൾ പോലും ഇത്തരം ധാരാളം ദ്രവകണങ്ങൾ പുറത്തു വരുന്നുണ്ട്.
ഈ ദ്രവകണങ്ങൾക്ക് വൈറസുകളെ വഹിക്കാനുള്ള ശേഷിയുണ്ട് എന്നും റിസ്റ്റൻപാർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വൈദ്യ ശാസ്ത്ര സമൂഹം, രോഗം പരത്തുന്ന ഒരു പ്രക്രിയയായി സംസാരത്തെ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ പത്തിരട്ടി വലിപ്പത്തിലുള്ള ദ്രവകണങ്ങളാണ് സംസാരിക്കുമ്പോൾ പുറത്തുവരുന്നത്. ഒരു വ്യക്തി സംസാരിക്കുമ്പോൾ ഓരോ സെക്കൻഡിലും ഒന്നു മുതൽ 50 വരെ എയ്റോസോൾ കണങ്ങൾ പുറത്തുവരുന്നതായി റിസ്റ്റൻപാർട്ടും സഹപ്രവർത്തകരും നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 2019ൽ പുറത്തിറങ്ങിയ നാച്വർ സയന്റിഫിക് റിപ്പോർട്ട് എന്ന ജേർണലിലാണ് ഈ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസാരത്തിന്റെ ഒച്ച കൂടുന്നതിനനുസരിച്ച് പുറത്തുവരുന്ന എയ്റോസോൾ കണങ്ങളുടെ എണ്ണവും കൂടുതലായിരിക്കും.
കോവിഡ് 19 വൈറസ് വ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒട്ടനവധിയാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന അഞ്ച് മൈക്രോണിനേക്കാൾ വലിപ്പമുള്ള ദ്രവകണങ്ങൾ വളരെ പെട്ടെന്ന് തന്നെ നിലത്തേക്ക് വീഴും. എന്നാൽ ചെറിയ കണങ്ങൾ കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റവും ഈ വൈറസുകളുടെ വ്യാപനത്തിന്റെ തോത് നിർണയിക്കുന്നതിന് കാരണമാകുന്നു. നല്ല കാറ്റുള്ള കാലാവസ്ഥയാണെങ്കിൽ ഈ വൈറസ് വാഹികളായ ദ്രവകണങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കാനും ഒപ്പം തന്നെ അവ ചിതറിപ്പോകാനും സാധ്യതയുണ്ട്.
അത് രോഗവ്യാപനത്തിനുള്ള സാധ്യത കുറയ്ക്കും. അതോടൊപ്പം തന്നെ സംസാരത്തിലൂടെ പുറത്തുവരുന്ന കണങ്ങളിൽ എത്രത്തോളം വൈറസ് അടങ്ങിയിട്ടുണ്ട് എന്നതും കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. കൂടാതെ ഒരാളിന് രോഗം ബാധിക്കണമെങ്കിൽ എത്ര അളവിൽ വൈറസ് ഉള്ളിൽ കടക്കണമെന്നും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. കൂടുതൽ വൈറസ് ഉള്ളിൽ കടക്കുന്നത് രോഗം പെട്ടെന്ന് ബാധിക്കുന്നതിനുള്ള സാധ്യതയാണ്. ചൈനയിലെ ആദ്യ കോവിഡ് രക്തസാക്ഷിയായ ഡോക്ടർ ലി വെൻലിയാങ്, തന്റെ 33 ആം വയസ്സിൽ മരിച്ചതും ഈ സാഹചര്യവുമായി കൂട്ടിച്ചേർത്തു വായിക്കേണ്ടതുണ്ട്.
ചൈനയ്ക്ക് പുറത്ത് ഏറ്റവും ആദ്യം കൊറോണ വൈറസ് എത്തിച്ചേർന്ന വികസിത രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. എന്നാൽ താരതമ്യേന കുറച്ച് ആളുകൾ രോഗം ബാധിച്ച ഒരു രാജ്യമായി ഇപ്പോഴും ജപ്പാൻ തുടരുന്നു. ആരോഗ്യവിദഗ്ധരെത്തന്നെ അമ്പരപ്പിക്കുന്ന ഒരു വസ്തുതയാണിത്. സ്ഥിരമായി മാസ്ക് ധരിക്കുന്നത് വർഷങ്ങളായി ജപ്പാൻ തുടർന്നുവരുന്ന ശീലങ്ങളിലൊന്നാണ്. ഒരു പക്ഷെ ഇതും മറ്റ് ഘടകങ്ങളോടൊപ്പം വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിൽ അവരെ സഹായിച്ചിരിക്കും.
കോവിഡ് 19 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങളിലൂടെ ഇനിയും പുറത്ത് വരേണ്ടതുണ്ട്. അതുവരെ സ്വയരക്ഷയ്ക്കും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകരാതിരിക്കുന്നതിനും തുണികൊണ്ടും മറ്റും നിർമ്മിച്ച മാസ്ക്കുകൾ ധരിക്കുന്നത് നല്ലതാണ് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ഥിരമായി മാസ്ക് ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതുകൊറോണയെ മാത്രമല്ല, വായുവിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായകമാകും. അതിനോടൊപ്പം തന്നെ ഉറക്കെ സംസാരിക്കുകയും ഒരു മറയുമില്ലാതെ ചുമക്കുകയും തുമ്മുകയും ചീറ്റുകയും ചെയ്യുന്ന സ്വഭാവം അവസാനിപ്പിക്കേണ്ട സമയമായി എന്നും ഈ കൊറോണക്കാലം ഓർമപ്പെടുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍