Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട് വീണ്ടും കോവിഡ് വിമുക്ത ജില്ലയാകാൻ ഒരുങ്ങുന്നു; ജില്ലയിലെ രണ്ട് കോവിഡ് രോഗികൾ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് ഒരാൾ മാത്രം

വയനാട് വീണ്ടും കോവിഡ് വിമുക്ത ജില്ലയാകാൻ ഒരുങ്ങുന്നു; ജില്ലയിലെ രണ്ട് കോവിഡ് രോഗികൾ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി; ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് ഒരാൾ മാത്രം

സ്വന്തം ലേഖകൻ

മാനന്തവാടി: വയനാട് ജില്ല വീണ്ടും കോവിഡ് വിമുക്തമാകാൻ ഒരുങ്ങുന്നു. ജില്ലയിലെ മൂന്ന് കോവിഡ് രോഗികളിൽ രണ്ട് പേർ രോഗമുക്തി തേടി വീടുകളിലേക്ക് മടങ്ങി. ജില്ല ആശുപത്രിയിലെ കോവിഡ് ഐസ്വലേഷൻ വാർഡുകളിൽ കഴിഞ്ഞിരുന്ന തൊണ്ടർനാട് കുഞ്ഞോം കോക്കോട്ടിൽ ആലിക്കുട്ടി (52) കമ്പളക്കാട് മുക്കിൽ വളപ്പിൽ അബ്ദുൾ റസാഖ് (56) എന്നിവരാണ് രോഗവിമുക്തരായത്.

ദുബായിൽ നിന്ന് മാർച്ച് 22 ന് എത്തിയ ആലി കുട്ടി 26നും റസാഖ് 31 നുമാണ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയമായത്. രണ്ട് സാമ്പിളുകളും നെഗറ്റീവായതോടെയാണ് ഇരുവരുടെയും ചികിത്സ അവസാനിപ്പിച്ചത്. ഇനിയുള്ള 28 ദിവസം ഇരുവരും വീട്ടു നിരീക്ഷണത്തിൽ കഴിയും. ?

ഉച്ചക്ക് 12 മണിയോടെ ജില്ല ആശുപത്രി പരിസരത്ത് ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ കൈകൾ കൊട്ടിയാണ് ഇരുവരെയും യാത്രയാക്കിയത്. ജില്ല കലക്ടർ ഡോ.അദീല അബ്ദുള്ളയും ജില്ല മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുകയും ആശുപത്രിയിലെത്തിയിരുന്നു.

ഒ.ആർ.കേളു എംഎ‍ൽഎ, ജില്ല പഞ്ചായത്ത് പ്രസി.കെ.ബി.നസീമ, നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, ജില്ല പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എ .ദേവകി, നഗരസഭ വികസന കാര്യ ചെയർമാൻ പി.ടി.ബിജു, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.എം.ദിനേശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇനി രോഗബാധയുള്ള നെടുങ്കരണ സ്വദേശി മാത്രമാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP