ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു.. എന്റെ പ്രായം ഇതായതു കൊണ്ടാണ്... സോഷ്യൽ മീഡിയ ചർച്ച ചെയ്ത വാക്കുകളിൽ നിറഞ്ഞത് വേദനയായിരുന്നു, മലപ്പുറം കരുളായിയിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ അവഹേളിച്ചുവെന്ന് പരാതി അതുകൊണ്ട് തന്നെ വലിയ ചർച്ചയുമായി. ഭക്ഷണം വാങ്ങിക്കാൻ ചെന്ന തന്നെ കമ്മ്യൂണിറ്റി കിച്ചൺ വളണ്ടിയർ അപമാനിച്ചുവെന്ന പരാതിയുമായി 85 കാരനായ ആലക്കൽ ഖാലിദാണ് രംഗത്ത് എത്തിയത്. ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ വീഡിയോ എടുത്തവർക്കെതിരെ വ്യാജ പരാതിയും ഉണ്ടായി. സിപിഎം നേതാവിന്റെ മകനെ രക്ഷിക്കാനുള്ള ഈ തന്ത്രവും പൊളിഞ്ഞു. ഇതോടെ കമ്യൂണിറ്റി കിച്ചണിലെ ആക്ഷേപങ്ങൾക്ക് പുതിയ തലം വരികയാണ്.
സിപിഎം പ്രവർത്തനായ വളണ്ടിയറിൽ നിന്നാണ് ഖാലിദിന് അവഹേളനം നേരിടേണ്ടി വന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് താൻ കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫൽ കണക്ക് പറഞ്ഞെന്ന് ഖാലിദ് ആരോപിക്കുന്നു. സൗജന്യ റേഷൻ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയർ ചോദിച്ചതായി ഖാലിദ് പറയുന്നത്. അപമാനിക്കപ്പെട്ടതിനെ തുടർന്ന് ഭക്ഷണപ്പൊതി തിരിച്ചു കൊടുത്ത വൃദ്ധൻ അഞ്ച് ദിവസം കഴിച്ച ഭക്ഷണത്തിന് വിലയായി മുന്നൂറ് രൂപ പഞ്ചായത്ത് ഓഫീസിൽ കൊണ്ടുപോയി കൊടുത്തു. എന്നാൽ, പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടി മടക്കി അയക്കുകയായിരുന്നു. സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് കമ്മ്യൂണിറ്റി കിച്ചൺ വളണ്ടിയറായ അബു നൗഫൽ. അതുകൊണ്ട് തന്നെ ഈ വീഡിയോ വൈറലായപ്പോൾ പ്രതിസന്ധിയിലായത് നിലമ്പൂരിലെ സിപിഎം നേതൃത്വമാണ്. അങ്ങനെയാണ് സത്യം പുറത്തെത്തിച്ചവർക്കെതിരെ കേസുണ്ടായത്. ഇതിന് പിന്നിലെ കഥും വൃദ്ധൻ തുറന്നു പറയുമ്പോൾ പിന്നിൽ പ്രവർത്തിച്ചവരെല്ലാം വെട്ടിലാവുകയാണ്.
കമ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണത്തിന് എന്തുകൊണ്ടും അർഹനായിരുന്നു ഖാലിദ്. ഖാലിദ് ആരോപണം ഉന്നയിച്ച വാളണ്ടിയർ രണ്ടാം വാർഡിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത വളണ്ടിയർ ലിസ്റ്റിൽ ഇല്ലാത്തയാളാണെന്ന് വാർഡ് മെമ്പർ വ്യക്തമാക്കുന്നത്. സംഭവം പഞ്ചായത്ത് ഭരണ സമിതിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മെമ്പർ വ്യക്തമാക്കി. വൃദ്ധനെ അപമാനിച്ചതിൽ പ്രതിഷേധവുമായി കരുളായി പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് ലീഗു നേതാക്കളുടെ ഗൂഢാലോചനയെന്ന് സ്ഥാപിക്കാനുള്ള നീക്കം നടന്നത്. കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കൊണ്ടുനൽകിയ വളണ്ടിയർ അപമാനിച്ച സംഭവത്തിൽ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയവർക്കെതിരെ നൽകിയ പരാതിയിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചതാണെന്ന് വയോധികൻ ഇപ്പോൾ പറയുന്നു. ഇതോടെ കഥ വീണ്ടും മാറുകയാണ്.
നേരത്തെ അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ എന്ന തരത്തിൽ വിഷയത്തെ മറ്റൊരു തലത്തിലേക്ക് സൈബർ സഖാക്കൾ കൊണ്ടു പോയിരുന്നു. ഇതിലെ കള്ളക്കളിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലും ആകുന്നു. ഇത് സംബന്ധിച്ച് ഖാലിദ് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഉച്ചഭക്ഷണം വൈകിട്ട് മൂന്ന് മണിയോടെയാണ് ഖാലിദിന്റെ വീട്ടിലെത്തിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത ഖാലിദിനോട് മൂന്ന് ദിവസം സൗജ്യന്യമായി കഴിച്ചില്ലെ, വേണമെങ്കിൽ കഴിച്ചാൽ മതിയെന്നല്ലാം വളണ്ടിയറായ അബു നൗഫൽ പറഞ്ഞു എന്നായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ വീഡിയോ യൂത്ത് ലീഗ് പ്രവർത്തകർ തന്റെ അനുവാദമില്ലാതെ പകർത്തിയതാണെന്നും വീഡിയോ വന്നപ്പോഴാണ് താൻ വിവരമറിയുന്നതെന്നും ഇന്നലെ വയോധികൻ പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. തന്റെ അുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെതിരെ ഖാലിദ് ഒപ്പിട്ട ഒരു പരാതിയും പൊലീസിന് ലഭിച്ചു. ആ പരാതിയിൽ തന്നെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഒപ്പുവെപ്പിച്ചതെന്നാണ് ഇപ്പോൾ ഖാലിദ് പറയുന്നത്. തന്നെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്ത പ്രാദേശിക വാർത്ത ചാനലിനെതിരെയുള്ള പരാതിയെന്ന് പറഞ്ഞാണ് തന്നോട് അതിൽ ഒപ്പുവെപ്പിച്ചതെന്നും, തന്റെ അനുവാദമില്ലാതെ വീഡിയോ പകർത്തിയതിന് ആർക്കെതിരെയും പരാതിയില്ലെന്നും ഇപ്പോൾ ഖാലിദ് പറയുന്നു.
വളണ്ടിയറുമായുള്ള പ്രശ്നം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും അത് പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചിട്ടുണ്ടെന്നും വയോധികൻ പറയുന്നു. അതേ സമയം പ്രശ്നത്തിൽ പിന്നിൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയാണ് എന്ന കരുളായി പഞ്ചായത്ത് ഭരണ സമിതിയുടെ ആരോപണം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത കമ്മറ്റി നിഷേധിച്ചു. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനത്തിൽ ഉണ്ടായ വീഴ്ച്ച മറച്ച് വെക്കാനാണ് യൂത്ത് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. വൃദ്ധനോട് അമര്യാദയായി പെരുമാറിയ വളണ്ടിയറെ പുറത്താക്കണമെന്നും,വളണ്ടിയർ ലിസ്റ്റിൽ അപാകതയുണ്ടെന്നും അപാകത തീർത്ത പുതിയ വളണ്ടിയർ ലിസ്റ്റ് ഉണ്ടാക്കണമെന്നും എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തണമെന്നും കരുളായി പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെടി സൈതലവി, സെക്രട്ടറി സൈതലവി തേക്കുംകുന്ന് ,ട്രഷറർ കെ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.
കരുളായി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് വളണ്ടിയർമാരെ അനതികൃതമായി യൂത്ത് കോഡിനേറ്ററും പഞ്ചായത്ത് സിക്രട്ടറിയും നിയമിച്ചുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വളണ്ടിയർമാരുടെ പട്ടികയിൽ നിന്നും യുഡിഎഫ് പ്രവർത്തകരെ ഒഴിവാക്കുന്നതായുള്ള ആക്ഷേപവും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെ മാത്രം മാത്രമാണ് കിച്ചൺ ഭാരവാഹികളായി വിളിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ പരാതിയുമായി രംഗത്ത് ഇറങ്ങിയപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെന്നും പേര് വിവരങ്ങൾ നേരിട്ട് നൽകണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പിന്നീട് യുഡിഎഫ് പ്രവർത്തകർ നേരിട്ട് ലിസ്റ്റ് കൈമാറിയിട്ടും ഡിവൈഎഫ്ഐ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രാദേശിക യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
കൊറോണ വൈറസിനെ നേരിടാൻ രാജ്യത്തുടനീളം 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ കേരള സർക്കരാർ പ്രഖ്യാപിച്ച പദ്ധതിയാണ് കമ്മ്യുണിറ്റി കിച്ചൽ. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുമായോ മറ്റ് സംഘടനകളുമായോ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തെ ബന്ധപ്പെടുത്തരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മികച്ച രീതിയിലാണ് പൊതുവെ കിച്ചൺ പ്രവർത്തിച്ച് വരുന്നതെങ്കിലും ഇത്തരത്തിൽ ചില പരാതികളും ഉയർന്നു വരുന്നുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്