Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പേപ്പട്ടിയെ പോലെ ഇവൻ കറങ്ങി നടന്നാൽ എറിഞ്ഞ് കൊല്ലണം; വീട് കയറി അടിച്ചാൽ ആര് അറിയാനാ; മുക്കിലിട്ട് നാല് കീറ് കീറിയാൽ എന്ത് കേസ് കൊടുക്കാനാ'; ഹോം ക്വാറന്റൈനിൽ തുടരുന്ന വിദ്യാർത്ഥിയുടെ പിതാവ് വീടിന് പുറത്തിറങ്ങിയതിന്റെ പേരിൽ തല്ലണമെന്ന് ആഹ്വാനം ചെയ്ത് വാട്‌സ് ആപ്പ് കൂട്ടായ്മ; മുഖ്യമന്ത്രിക്ക് പരാതി സമർപിച്ചതോടെ വീടു കയറി തല്ലിയും വീട്ടുപകരണങ്ങൾ നശിപ്പിച്ചും സാമൂഹികവിരുദ്ധരായ നാട്ടുകാർ; അക്രമികളിൽ സിപിഎം പ്രവർത്തകരുമെന്ന് ആക്ഷേപം

'പേപ്പട്ടിയെ പോലെ ഇവൻ കറങ്ങി നടന്നാൽ എറിഞ്ഞ് കൊല്ലണം; വീട് കയറി അടിച്ചാൽ ആര് അറിയാനാ; മുക്കിലിട്ട് നാല് കീറ് കീറിയാൽ എന്ത് കേസ് കൊടുക്കാനാ'; ഹോം ക്വാറന്റൈനിൽ തുടരുന്ന വിദ്യാർത്ഥിയുടെ പിതാവ് വീടിന് പുറത്തിറങ്ങിയതിന്റെ പേരിൽ തല്ലണമെന്ന് ആഹ്വാനം ചെയ്ത് വാട്‌സ് ആപ്പ് കൂട്ടായ്മ; മുഖ്യമന്ത്രിക്ക് പരാതി സമർപിച്ചതോടെ വീടു കയറി തല്ലിയും വീട്ടുപകരണങ്ങൾ നശിപ്പിച്ചും സാമൂഹികവിരുദ്ധരായ നാട്ടുകാർ; അക്രമികളിൽ സിപിഎം പ്രവർത്തകരുമെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

തണ്ണിത്തോട്: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിനിയുടെ വീടു കയറി ആക്രമിച്ച് സാമൂഹിക വിരുദ്ധർ. തണ്ണിത്തോട്  സുഭാഷ് ഭവനിൽ സുഭാഷിനെയാണ് അകാരാമായി വീട്ടിൽ കയറി നാട്ടിലെ ഒരുപറ്റം ആളുകള് ആക്രമിച്ചത്. കോയമ്പത്തൂരിലെ അമൃത കോളജിലെ ബിരുദ വിദ്യാർത്ഥിനിയായ ഇവരുടെ മകൾ കഴിഞ്ഞാഴ്ച വീട്ടിലെത്തിയിരുന്നു.

രോഗപ്രതിരോധത്തിന്റെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം പ്രകാരം പെൺകുട്ടി ഹോം ക്വാറന്റൈനിൽ തുടരുകയായിരുന്നു. കേബിൾ ടിവി ബ്രോഡ്ബാന്റ് സർവീസ് നടത്തുന്ന ആളാണ് വിദ്യാർത്ഥിനിയുടെ പിതാവ്. അതിനാൽ തന്നെ പലപ്പോഴും വീടിന് പുറത്തേക്ക് ഇയാൾക്ക് ഇറങ്ങേണ്ടിയും വന്നു.

മകൾ നിരീക്ഷണത്തിലുള്ളുപ്പോൾ നാട്ടിൽ ഇവൻ കറങ്ങി നടക്കുകയാണെന്നും ഇവനെ പട്ടിയെ പോലെ തല്ലിക്കൊല്ലണമെന്നും ആഹ്വാനം ചെയ്താണ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സിപിഎം പ്രവർത്തകർ ഉൾപ്പെടുന്ന ഒരു സംഘം ആളുകൾ ആക്രമണത്തിന് ആഹ്വാനം ചെയ്തത്. പിതാവിനെതിരെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ തല്ലുമെന്ന് ആഹ്വാനവും കൊലവിളിയും നടത്തിയതോടെ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി സമർപിച്ച് വിദ്യാർത്ഥിനി രംഗത്തെത്തുകയായിരുന്നു. എന്നാൽ പരാതി നൽകിയതിൽ പ്രകോപിതരായ സംഘം രാത്രിയോടെ വീട്ടിലെത്തി പെൺകുട്ടിയുടെ മാതാവിനേയും പിതാവിനേയും അടക്കം ആക്രമിക്കുകയായിരുന്നു,

എട്ട് മണിയോടെ വീട്ടിലെത്തിയ സംഘം കതകുപൊളിച്ച് അകത്തുകയറുകയായിരുന്നു. പരക്കെ തെറിവിളിച്ച ശേഷം വീട്ടുപകരണങ്ങളും അക്രമി സംഘം തല്ലിത്തകർത്തു. കുട്ടിയുടെ അമ്മയുടെ മാല നഷ്ടപ്പെട്ടതായും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ തകർത്തു. കുട്ടിയുടെ അമ്മയുടെ മാല നഷ്ടപ്പെട്ടതായി പറയുന്നു. അച്ഛന് കല്ലേറിൽ പരിക്കേറ്റു. നിലവിളി കേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെയാണ് അക്രമികൾ പിൻതിരിഞ്ഞത്.

കോയമ്പത്തൂരിലെ ഒരുകോളേജിലെ വിദ്യാർത്ഥിനിയായ കുട്ടി കഴിഞ്ഞ 17-നാണ് വീട്ടിലെത്തുന്നത്. തണ്ണിത്തോട് പി.എച്ച്.സിയിൽ വിവരമറിയിച്ച് സ്വമേധായ ഗാർഹിക നിരീക്ഷണത്തിലായി. കുട്ടിക്കും വീട്ടുകാർക്കുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. അച്ഛന് വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്ന് പറയുന്നു. തണ്ണിത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഗോപിക മുഖ്യമന്ത്രിക്ക് സമർപിച്ച പരാതി ചുവടെ:-

From
Gopika S Kumar
Subhash Bhavan
Thannithode po
Pathanamthitta

ഉമലേ : 07/04/2020

To
The chief minister of Kerala

Sir,

ഞാൻ Amrita institute Coimbatore - ൽ B.Sc (hons) Agriculture student ആണ്. March മാസം 17 - ന് ഞാൻ എന്റെ കൂട്ടുകാരിയുടെ അച്ഛന്റെ കാറിൽ തണ്ണിത്തോട്ടിൽ എത്തി. അന്നു തന്നെ Health centre ൽ വിവരം അറിയിക്കുകയും തുടർന്ന് ഞാൻ സ്വമേധയാ quarandine നിൽ ഇരിക്കുകയും ആണ്. അന്നു മുതൽ അവശ്യ Service ആയ Cable TV bpw Broadband service നടത്തുന്നയാള്ളാണ് എന്റെ അച്ഛൻ . അതുകൊണ്ടുത്തനെ എന്റെ അച്ഛന് വീടും ആയി സമ്പർക്കത്തിൽ അല്ലാതെ ീള്ളശരലൽ ആണ് കഴിയുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കോവിസ് രോഗിയാണ് എന്ന് പ്രചരിപ്പിക്കുകയും കോവിസ് രോഗിയുടെ അച്ഛൻ ഇറങ്ങിനടക്കുന്നു എന്നും പറഞ്ഞ് നിരവധി രൃശാശിമഹൽ ഇമലെകളിലെ പ്രതികളായിട്ടുള്ള സാമൂഹ്യവിരുദ്ധർ നടത്തുന്ന തണ്ണിത്തോട് മാഗസിൻ Whatsapp group ൽ അച്ഛന്റെ Photo post ചെയ്യുകയും സംഘം ചേർന്ന് അച്ഛനെ അപായപ്പെടുത്തണം എന്നും പറഞ്ഞ് voice - message അയക്കുന്നു. ഇതിന്റെ Screenshot , voice message കളും എന്റെ കയ്യിൽ കിട്ടിയിട്ട് ഉണ്ട് ആയതിനാൽ എനിക്ക് ഭയമാണ്. ആയതിനാൽ നിയമ സഹായം തരുമാറാകണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിശ്വസ്തയോടെ ,
ഗോപിക എസ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP