സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്; പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും; അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി: വിജയ കുമാരൻ നായർക്ക് ബഹറിനിലെ ജോലി പോയി; സുനിതാ ദേവദാസിനെ അപമാനിച്ച പ്രവാസിക്ക് പണി കിട്ടുമ്പോൾ
മറുനാടൻ ഡെസ്ക്
കൊച്ചി: ഒരാളുടെ ജോലി കളയുന്നത് നല്ലതാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേര് ഈ വഴി വരും എന്നെനിക്കറിയാം. ആരുടെയും ജോലി കളയുന്നത് നല്ല കാര്യമല്ല. ഇയാൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടല്ല ഇയാളുടെ ജോലി പോയത്. ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാൻ വേണ്ടി സെക്സ് ചോദിച്ചിട്ടാണ്. രാഷ്ട്രീയം പറയുന്ന, സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ മുഴുവൻ വഴിപിഴച്ചവരും വെടികളുമാക്കുന്ന എല്ലാ പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്കും പ്രത്യേകിച്ച് സംഘികൾക്ക് ഇത് സമർപ്പിക്കുന്നു-സുനിതാ ദേവദാസിന്റെ ഈ കുറിപ്പ് ചർച്ചയാകുകയാണ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ആൾക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കുകായണ് മാധ്യമ പ്രവർത്തക കൂടിയായ സുനിതാ ദേവദാസ്
ഇന്നലെയാണ് വിജയ കുമാർ പിള്ള മോശമായ രീതിയിൽ സുനിതയോട് പ്രതികരിക്കുന്നത്. ഉടൻ തന്നെ ഗൗരവത്തോടെ തന്നെ വിഷയം എടുത്തു. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനം കണ്ടെത്തി. അവിടേക്ക് പരാതി മെസേജായി അയച്ചു. അങ്ങനെ കമ്പനിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നു. വികെഎൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ജോലിയും വിജയ കുമാർ പിള്ളയ്ക്ക നഷ്ടമായി. അങ്ങനെ അടുത്ത ദിവസം രാവിലെ ആത്മാഭിമാനത്തോടെ ഉണരാനായെന്ന് സുനിത പറയുന്നു. സുനിതയുടെ കുറിപ്പ് ശരിക്കുമുള്ള കഥ വെളിപ്പെടുത്തുന്നുമുണ്ട്.
സുനിതാ ദേവദാസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
പ്രിയപെട്ടവരെ,
1 . ഇന്നലെ രാവിലെ ഉണർന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു മെസേജ് വായിച്ചു കൊണ്ടാണ്. Vijaya Kumar Pillai എന്നൊരു സംഘി എനിക്കൊരു മെസേജ് അയച്ചിരിക്കുന്നു. ' Ninne onnu ..... pattumo .....' എന്ന്. സത്യത്തിൽ ഞെട്ടിപ്പോയി. അസ്വസ്ഥതയായി. ശരീരം വിൽക്കുന്നവളല്ല. പലരോടൊപ്പം കഴിയുന്നവളല്ല. വിളിക്കുന്നവരോടൊപ്പം പോകുന്നവളല്ല. ഞാൻ ആരെന്നു പോലും അയാൾക്ക് അറിയില്ല. ഞാൻ ചെയ്ത കുറ്റം പ്രധാനമന്ത്രിയെ വിമർശിച്ചു എന്നതാണ്. അതിനുള്ള ശിക്ഷ ഇതാണെന്നു അയാൾ നിശ്ചയിക്കുന്നു. അതെന്നോട് പറയുന്നു.
സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്. അവളുടെ കെട്ട്യോൻ പോരാ. ഞാൻ നല്ല മിടുക്കൻ ആൺകുട്ടിയാണ്. എന്റെ കയ്യിൽ ഒന്ന് കിട്ടിയാൽ അവളുടെ കഴപ്പ് ഞാൻ തീർക്കും . പിന്നെയവൾ രാഷ്ട്രീയം പറയുന്നത് പോയിട്ട് ആഹാരം കഴിക്കാൻ പോലും വാ തുറക്കില്ലെന്ന് .
സ്ത്രീകളും രാഷ്ട്രീയം പറയും, ഭരണകർത്താക്കളെ വിമർശിക്കും, ആനുകാലിക വിഷയങ്ങളിൽ അഭിപ്രായം പറയും. അത് അവരുടെ രാഷ്ട്രീയ ബോധമാണ്. അവരും സാമൂഹ്യജീവിയാണ് എന്ന കാര്യം എന്നാണ് ഇത്തരം ആണുങ്ങൾ മനസിലാക്കുക? സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സെക്സ് അല്ല. അവരും നിങ്ങളെ പോലെ മനുഷ്യരാണ്. അവർക്കുമുണ്ട് പൊതുകാര്യങ്ങളിലൊക്കെ താല്പര്യം. രാഷ്ട്രീയം പറയുന്ന സ്ത്രീയെ റേപ്പ് ചെയ്താൽ വിഷയം തീരില്ല. രാഷ്ട്രീയ സംവാദമാണ് ആവശ്യം. നിങ്ങൾ എന്തുകൊണ്ട് ആ കാര്യത്തോട് വിയോജിക്കുന്നു എന്ന് മാന്യമായ ഭാഷയിൽ പറയുക. കാര്യകാരണ സഹിതം.
രാഷ്ട്രീയം പറയുന്ന സ്ത്രീകൾ വെടിയാണ്, പിഴയാണ് എന്നൊക്കെ പറഞ്ഞതുകൊണ്ട് വിഷയം തീരില്ല.
സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം പറയുന്നവരോട് ഇത്തരത്തിൽ പെരുമാറുന്ന Vijaya Kumar Pillai യും ബാക്കിയുള്ളവരും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളാണ്. ഓൺലൈനിൽ ആയതു കൊണ്ട് മെസേജ് അയക്കുന്നു. കമന്റ് ഇടുന്നു. നേരിട്ട് കിട്ടിയാൽ റേപ്പ് ചെയ്യും. ഡൽഹി പെൺകുട്ടിയെ ബലാൽസംഗം ചെയ്തിട്ട് റേപ്പിസ്റ്റുകൾ പറഞ്ഞത് ' അവൾ രാത്രി ഇറങ്ങി നടന്നു ' എന്നാണ്. രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്യാം എന്ന്.
2 . ഇന്നുണർന്നത് ആത്മാഭിമാനത്തോടെയാണ്. Vijaya Kumar Pillaiജോലി ചെയ്തിരുന്നത് ബഹറിനിൽ VKL Holdings and Al Namal Group of Companies ൽ ആണ്. അതിന്റെ ഉടമ ഒരു മലയാളിയാണ്. വർഗീസ് കുര്യൻ. ഇന്നലെ ഞാൻ ഫേസ്ബുക്കിൽ Vijaya Kumar Pillai ഇങ്ങനെ പറഞ്ഞെന്നു പോസ്റ്റ് ഇട്ടപ്പോ തൊട്ട് എന്റെ സുഹൃത്തുക്കൾ ഇതിന്റെ പുറകെ തന്നെ ആയിരുന്നു. പലരും കമ്പനി അഡ്രസ് എടുത്തു മെയിൽ അയച്ചു. കമ്പനിയുടെ ഫേസ്ബുക്കിൽ പോയി കമന്റ് ഇട്ടു. വർഗീസ് കുര്യനോടും മകനോടും പലരും നേരിട്ട് തന്നെ കാര്യം പറഞ്ഞു. സത്യത്തിൽ ബഹറിൻ ഒരു കുഞ്ഞു രാജ്യമാണ്. അവിടെയുള്ള മനുഷ്യരൊക്കെ ഇത് സീരിയസ് വിഷയമായിട്ട് തന്നെ എടുത്തു.
(https://www.facebook.com/photo.php?fbid=1299436413586383&set=a.171420263054676&type=3&theater)
ഇന്നുണർന്നപ്പോൾ കണ്ട വാർത്ത Vijaya Kumar Pillai യെ കമ്പനി പിരിച്ചു വിട്ടു എന്നതാണ്.
3 ഒരാളുടെ ജോലി കളയുന്നത് നല്ലതാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേര് ഈ വഴി വരും എന്നെനിക്കറിയാം. ആരുടെയും ജോലി കളയുന്നത് നല്ല കാര്യമല്ല. ഇയാൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടല്ല ഇയാളുടെ ജോലി പോയത്. ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാൻ വേണ്ടി സെക്സ് ചോദിച്ചിട്ടാണ്. രാഷ്ട്രീയം പറയുന്ന, സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്ന സ്ത്രീകളെ മുഴുവൻ വഴിപിഴച്ചവരും വെടികളുമാക്കുന്ന എല്ലാ പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്കും പ്രത്യേകിച്ച് സംഘികൾക്ക് ഇത് സമർപ്പിക്കുന്നു.
കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. കാരണം ഏറ്റവും വലിയ മുറിവ് ആത്മാഭിമാനത്തിനു ഏൽക്കുന്ന മുറിവാണ്. ശരീരത്തിൽ തൊട്ടാൽ മാത്രമല്ല സ്ത്രീകൾ അപമാനിതരാവുക. ഇത്തരത്തിൽ സൈബർ റേപ്പുകളും വലിയ വിഷയം തന്നെയാണ്. അത് മനസിലാക്കി കൂടെ നിന്നത് ആയിരങ്ങളാണ്.
VKL Holdings and Al Namal Group of Companies ചെയ്തത് ഒരു മാതൃകയായി മാറട്ടെ. പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും. അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി.
എല്ലാവരെയും ഹൃദയത്തോട് ചേർത്ത് കെട്ടിപ്പിടിക്കുന്നു. അത്രയും മുറിവേറ്റ ഒരു സ്ത്രീയുടെ സ്നേഹപ്രകടനങ്ങൾ ഇങ്ങനെയൊക്കെ ആവുമായിരിക്കും.
NB: ഞാൻ ഇവിടെ തന്നെ കാണും. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം പറഞ്ഞു കൊണ്ട്. അനിൽ നമ്പ്യാരോക്കെ പറയുന്നത് കേട്ട് പാവപ്പെട്ട സംഘികൾ സൈബർ റേപ്പുമായി ഇതുവഴി വരരുത്. ഇത് പോലെ പണി കിട്ടും.
Sunitha Devadas
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍