പിണറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യെച്ചൂരിയുടെ പോക്കറ്റിൽ തിരുകിയത് സ്വാർത്ഥത നിറയുന്ന കത്ത്; ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാന്റെ കസേരയിൽ ഇരുന്ന് നൽകിയത് അഞ്ച് റിപ്പോർട്ടുകൾ; ഒന്നും വായിച്ചു നോക്കുകയോ നടപ്പാക്കുകയോ ചെയ്യാതെ പ്രതികാരം തീർത്ത് സർക്കാരും; ഇതുവരെ ഒഴുക്കിയത് 7.13 കോടി രൂപയും; മരിക്കുന്നതുവരെ പൊതു ഖജനാവിൽനിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും വിഎസിനെ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ; കാബിനറ്റ് പദവി വി എസ് ഒഴിയുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്ത് ധൂർത്തില്ലാതെ ധനവിനിയോഗം നടത്തണമെന്ന് ആഹ്വാനം ചെയ്ത വി എസ്.അച്യുതാനന്ദൻ തീർത്തും വെട്ടിൽ. മരിക്കുന്നതുവരെ പൊതുഖജനാവിൽനിന്ന് പണം വേണമെന്ന് വാശിപിടിക്കേണ്ട സമയമല്ലിതെന്നും സ്ഥാനം ഒഴിഞ്ഞ് കമ്മീഷൻ ഇല്ലാതാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം. സാറിന്റെ ഭരണ പരിഷ്കാര കമ്മീഷൻ പിരിച്ച് വിട്ട്,,,,, സാമ്പത്തികമായി ജനങ്ങളെ സഹായിക്കുക,,,-ഇതാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരവും. കാബിനറ്റ് പദവി വി എസ് ഒഴിയുമെന്നും സൂചകളുണ്ട്.
പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി എസ് അച്യുതാനന്ദന്റെ കൈയിൽ കണ്ട കുറിപ്പിനു് വിശദീകരണവുമായി സീതാറാം യച്ചൂരി എത്തിയത് വലിയ ചർച്ചയായിരുന്നു. ചടങ്ങിനിടെ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് വി എസ് തനിക്ക് കൈമാറുകയായിരുന്നെു യച്ചൂരി പറഞ്ഞിരുന്നു. കാബിനറ്റ് റാങ്കോടെ മന്ത്രിസഭാ ഉപദേഷ്ടാവാക്കുക, എൽഡിഎഫ് ചെയർമാൻ ആയി നിയമിക്കുക, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നൽകുക എന്നീ ആവശ്യങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. പേഴ്സണൽ സ്റ്റാഫ് നൽകിയ കുറിപ്പ് വായിച്ചുനോക്കിയ ശേഷം വി എസ് തനിക്ക് കൈമാറുകയായിരുന്നെന്നും യച്ചൂരി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഭരണ പരിഷ്കാര കമ്മീഷൻ രൂപീകരിച്ചതും അച്യുതാനന്ദനെ ചെയർമാനാക്കിയതും. അന്ന് കേരളം മനസ്സിൽ കണ്ടെതെല്ലാം സംഭവിച്ചു. വിഎസിന് പദവിയും ശമ്പളവും ജീവനക്കാരേയും നൽകാനുള്ള വെറും പദവി മാത്രമായി അത് മാറി. ഖജനാവിനെ മുടുപ്പിക്കുന്ന വെള്ളാന.
വി എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ കഴിഞ്ഞ ഡിസംബർ വരെയുള്ള ചെലവ് 7.13 കോടി രൂപയാണ്. 5 റിപ്പോർട്ടുകളാണ് കമ്മിഷൻ ഇതുവരെ സമർപ്പിച്ചിട്ടുള്ളത്. പി.ടി.തോമസിന്റെ ചോദ്യത്തിന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പങ്കുവച്ച ചെലവ് വിവരമാണിത്. എന്നാൽ വി എസ് സമർപ്പിച്ച ശുപാർശയൊന്നും നടപ്പാക്കിയതുമില്ല. അതായത് പണം ചെലവാക്കാൻ മാത്രമായി ഒരു കമ്മീഷൻ. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കൊറോണയിൽ വി എസ് ഇട്ട പോസ്റ്റ് ചർച്ച തുടങ്ങാൻ അവസരമാകുകയും ചെയ്തു. വിഎസിന്റെ ഫേസ്ബുക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: 'രാജ്യത്ത് ഉൽപാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളർച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലം കൂടി സാമ്പത്തിക കുഴപ്പം തുടരുക തന്നെ ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ധൂർത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭവുമാണിത്.'
ആ വരികളിൽ പിടിച്ചാണ് ഭരണപരിഷ്കാര കമ്മിഷന്റെ ചെലവുകളിലെ ചർച്ച. ഇതിനോട് വി എസ് പ്രതികരിക്കുന്നുമില്ല. സൈബർ സഖാക്കൾ പോലും കൃത്യമായ അകലം പാലിക്കുന്നു. ഏത് സർക്കാരു വന്നാലും ഇമ്മാതിരി കൊറെ തീറ്റപ്പണ്ടാരങ്ങൾക്ക് തീറ്റ കൊടുത്തേ മതിയാവു. പൊതുജീവിത രംഗത്ത് ചാക്ക് കണക്കിന് ആദർശങ്ങൾ വാരി വിതറിയ നേതാവാണ് വി എസ് അച്ചുതാനന്ദൻ. അങ്ങേരെയും കുടുംബത്തേയും ക്യാബിനറ്റ് ചെലവിൽ പോറ്റേണ്ട ഗതികേടാണ് നാം പേറുന്നത്. നിയമസഭാ സാമാജികനെന്ന. നിലയിൽ ധാരാളം സൗകര്യങ്ങൾ ഉണ്ടെന്നിരി ക്കെയാണ് പുതിയ പദവിക്കു വേണ്ടി ആക്രാന്തം കാണിച്ചത്. പരിഷ്കാരി കമ്മീഷൻ നാല് റിപ്പോർട്ട് കൊടുത്തത് പിണറായി തട്ടിൻ പുറത്ത് ഉണക്കാൻ വെച്ചിരിക്കയാണ് - റിപ്പോർട്ട് പൊതിഞ്ഞുവെച്ച കടലാസു പോലും തമ്പുരാൻ പൊളിച്ചു നോക്കിയിട്ടില്ല - പിന്നെന്തിനാണ് ഈ പരിഷ്കാരിക്ക് വേണ്ടി ഇങ്ങനെ കാശ് മൊടക്കുന്നത്. ? മാനാഭിമാനമുണ്ടെങ്കിൽ വി എസ് അച്ചുതാനന്ദൻ ഈ സ്ഥാനം വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോകണം.-ഇതാണ് മാധ്യമ പ്രവർത്തകനായ റോയ് മാത്യു ഫെയ്സ് ബുക്കിൽ ഇട്ട പോസ്റ്റ്.
ഇങ്ങനെ കാശ് ധൂർത്തടിച്ചത് കെ. കരുണാകരനോ മറ്റ് വല്ലോരുമായിരുന്നെങ്കിൽ സി പി എം അവരുടെ പുലകുളി അടിയന്തരം നടത്തുമായിരുന്നു. തോറ്റ എം പി, ഹൈക്കോടതിയിലെ വേലപ്പൻചേട്ടൻ, ഏഴെട്ട് ഉപദേശിമാർ തുടങ്ങി എത്രയോ ഭുത ഗണങ്ങൾക്കാണ് ഇപ്പോ ചെല്ലും ചെലവും കൊടുക്കുന്നത്- നാളെ വേറൊരു സർക്കാർ വരുമ്പോൾ അവമ്മാര് ഇമ്മാതിരി വളയമില്ലാ ചാട്ടങ്ങൾ നടത്തിയാൽ ചോദിക്കാൻ പോലും ആർക്കും ധൈര്യമുണ്ടാവില്ലെന്നും റോയി മാത്യു ചർച്ചയാക്കുന്നു. ചോദിക്കാനും പറയാനും ആളില്ലെൽ ഇതുപോലെ മൂട്ടകൾ ഇനിയും ഉണ്ടാകും... എന്ന കമന്റും ശ്രദ്ധേയമാണ്. അങ്ങനെ വിഎസിന്റെ പദവിയിൽ സോഷ്യൽ മീഡിയ ചർച്ച തുടരുകയാണ്.
കൊറോണയിലെ വി എസ് അച്യുതാനന്ദന്റെ പുതിയ പോസ്റ്റിലുള്ളത് പിണറായി സർക്കാരിനുള്ള കുത്താണെന്ന ചർച്ചയും സജീവമാണ്. വസുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകൾ, സാമൂഹ്യ സുരക്ഷാ നടപടികൾക്കാവശ്യമായ വിഭവങ്ങൾ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂർത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭവുമാണിതെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വിഎസിന്റെ പോസ്റ്റ്. ധൂർത്തും സുതാര്യതയും ഇതിലേക്ക് മനപ്പൂർവ്വം കൊണ്ടു വന്നതാണെന്ന ചർച്ചയാണ് ഒരു വിഭാഗം ഉയർത്തുന്നത്. എന്നാൽ ധൂർത്തിന് തെളിവായ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വിഎസിന് രാജിവച്ചുകൂടേ എന്ന മറു ചോദ്യവും സജീവമാക്കിയാണ് കാര്യങ്ങൾ പിണറായി അനുകൂലികൾ നിയന്ത്രണത്തിലാക്കിയത്.
കൊറോണ വൈറസിന്റെ ആക്രമണത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചുവീഴുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേൽക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണെന്ന പുകഴ്ത്താണ് പോസ്റ്റിന്റെ തുടക്കത്തിൽ വി എസ് നിറയ്ക്കുന്നത്. ഇതിനൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തെ കുറിച്ചു പറയുന്നുമുണ്ട്. ചർച്ചയാക്കുന്നത് ഐക്യവും കൂട്ടായ്മയും. എന്നിട്ടും ഇതിനിടെയിൽ ഉപദേശ രൂപേണ ധൂർത്തും സുതാര്യതയും കടന്നു വന്നത് ബോധപൂർവ്വമാണെന്ന വാദമാണ് കടുത്ത സൈബർ സഖാക്കൾ ഉയർത്തുന്നത്. പിണറായിയെ വി എസ് ട്രോളിയതാണെന്ന് പ്രതിപക്ഷവും വിലയിരുത്തുന്നു.
നേതാവിനെ മൂലക്കിരുത്തുവാൻ വേണ്ടി മാത്രം ഭരണ പരിഷ്ക്കാര കമ്മീഷൻ എന്ന പദവി നൽകി കോടികൾ ധൂർത്തടിക്കുന്നതും ഈ സർക്കാർ ....തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭമാണ്. സാറിന്റെ ഓഫീസ് പിരിച്ചു വിട്ട് ആ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കുമോ-ഇതാണ് വിഎസിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിലൊന്ന്. കേരളത്തിന്റെ ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാനും ചോര ചെങ്കൊടിയുടെ വിപ്ലവ മുത്തുമായ കേരള ജനതയുടെ കാവലാൾ പുന്നപ്ര വയലാറിന്റെ സമരനായകൻ സഖാവ് 'വി.എന്റെ ഈ പോസ്റ്റിൽ കുറെ കൂലി എഴുത്തുകാരെ കണ്ടു ആ കൂലി എഴുത്തുകാർ ഒന്ന് ഓർത്താൽ നല്ലതാണ് ,,, ഞങ്ങൾ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സഖാക്കളും പ്രവർത്തകരും ഒന്ന് ശബ്ദമുയർത്തിയാൽ മതി പിന്നെ ഒരു കൂലി എഴുത്തുകാരനും ഇവിടെ കാണില്ല സൂക്ഷിക്കുക ' നമ്മുടെ മുഴുവൻ സഖാക്കളും പ്രതികരിക്കുക പ്രതിഷേതിക്കുക... സഖാക്കളെ മുന്നോട്ട് വിപ്ലവ സൂര്യൻ മുന്നോട്ട്'...-ഇതാണ് വിഎസിന് ഒപ്പം നിൽക്കുന്നവരുടെ നിലപാടും. അങ്ങനെ വിഎസിന്റെ പോസ്റ്റ് കൊറോണക്കാലത്ത് ഫേസ്ബുക്കിൽ ചർച്ചയാവുകയാണ്.
വിഎസിന്റെ പോസ്റ്റിന് താഴെ എത്തിയ ചില കമന്റുകൾ
- ഒരു ഉപകാരവുമില്ലാത്ത താങ്കളുടെ പദവി രാജി വെച്ചു അത് കൂടി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കട്ടെ.. അതാണ് ഹീറോയിസം
- കൊറോണ വ്യാപനം ഏറ്റവും ഫലപ്രദമായി ചെറുത്ത സംസ്ഥാനം എന്ന നിലയിൽ പിണറായി വിജയനോട് ഉള്ള ആദര സൂചകമായി മോദി വിലക്ക് കൊളുത്തിയത് കേരള തനിമയിൽ. കേരള വിജ യ മാതൃക ഇന്ത്യ മാതൃക ആക്കണം എന്ന സന്ദേശം കൂടി നൽകുക ആയിരുന്നു അദ്ദേഹം..
- താങ്കളും ബാലകൃഷണപ്പിള്ളയുമടക്കം ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത പൊതു ഖജനാവ് കാലിയാക്കുന്ന കുറേ കാബിനറ്റ് റാങ്കുകാർ സ്വയം മാറി നിന്ന് ഈ അവസരത്തിൽ മാതൃകയാകണം ..
- സർ എത്രയാണ് ശമ്പളം വാങ്ങുന്നത് ഭരണപരിഷ്കാരത്തിന്റെ പേരിൽ അതൊന്നു പിരിച്ചു വിട്ടു കൂടെ
- സാറിന്റെ ഭരണ പരിഷ്കാര കമ്മീഷൻ പിരിച്ച് വിട്ട്,,,,, സാമ്പത്തികമായി ജനങ്ങളെ സഹായിക്കുക,,,
വി എസ് അച്യുതാനന്ദന്റെ പോസ്റ്റ് ചുവടെ
കൊറോണ വൈറസിന്റെ ആക്രമണത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചുവീഴുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേൽക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്.
പക്ഷെ, രാജ്യത്ത് ഉൽപ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളർച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാൻ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളിൽനിന്ന് കരകയറാൻ വേണ്ടി പരസ്പരം കൈകോർക്കാനും നാം കാണിക്കേണ്ടിവരും. സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകൾ, സാമൂഹ്യ സുരക്ഷാ നടപടികൾക്കാവശ്യമായ വിഭവങ്ങൾ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂർത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദർഭവുമാണിത്.
ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തിൽ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാർ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാൻ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തിൽ വിള്ളൽ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാൻ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- പിണറായി തന്നോട് കടക്ക് പുറത്ത് എന്നു പറഞ്ഞിട്ടില്ല; ടി ജി നന്ദകുമാർ
- സി കൃഷ്ണചന്ദ്രൻ എഴുതുന്നു 'ഒരുസോളാർ കത്ത് അപാരത'
- നൂറനാട്ട് നിന്ന് ഒരു സൈക്കോ പ്രതികാരകഥ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്