Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിൽ നിന്നെത്തി രോഗികളെ സേവിച്ച നഴ്സും ശ്രീലങ്കക്കാരനായ സെബാസ്റ്റ്യൻ പിള്ള എന്ന ഡോക്ടറും മരിച്ചു; ബ്രിട്ടനിൽ കൊറോണ യുദ്ധമുഖത്ത് ഇതുവരെ മരിച്ച് വീണത് ഡോക്ടർമാരും നഴ്സുമാരുമായി 13 പേർ

സിംഗപ്പൂരിൽ നിന്നെത്തി രോഗികളെ സേവിച്ച നഴ്സും ശ്രീലങ്കക്കാരനായ സെബാസ്റ്റ്യൻ പിള്ള എന്ന ഡോക്ടറും മരിച്ചു; ബ്രിട്ടനിൽ കൊറോണ യുദ്ധമുഖത്ത് ഇതുവരെ മരിച്ച് വീണത് ഡോക്ടർമാരും നഴ്സുമാരുമായി 13 പേർ

സ്വന്തം ലേഖകൻ

യുകെയിൽ കൂട്ടമരണങ്ങൾ സൃഷ്ടിച്ച് അനുദിനം നിരവധി പേരെ ബാധിച്ച് കൊണ്ട് മുന്നേറുന്ന കൊറോണയെന്ന മഹാമാരിയ പിടിച്ച് കെട്ടാൻ എൻഎച്ച്എസിന്റെ പോർമുഖത്ത് നിലകൊള്ളുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവൻ നഷ്ടപ്പെടുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ അനുദിനം പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. പുതിയ സംഭവങ്ങളിൽ കൊലയാളി വൈറസ് ബാധയാൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്ന എൻഎച്ച്എസിലെ സിംഗപ്പൂർകാരിയായ നഴ്സ് ആലീസ് കിറ്റ് ടാക് ഓൻഗിനും എൻഎച്ച്എസിലെ ഡോക്ടറും ശ്രീലങ്കക്കാരനുമായ ആന്റൻ സെബാസ്റ്റ്യൻ പിള്ളയ്ക്കുമാണ്. ഇവർ രണ്ട് പേർക്കും 70 വയസായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ യുകെയിൽ കൊറോണ യുദ്ധമുഖത്ത് ഇതുവരെ മരിച്ച് വീണത് ഡോക്ടർമാരും നഴ്സുമാരുമായി 13 പേരാണ്.

സിംഗപ്പൂരിൽ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വർഷങ്ങളായി എൻഎച്ച്എസിൽ സ്തുത്യർഹമായ സേവനം നടത്തിയ നഴ്സാണ് കൊറോണക്ക് കീഴടങ്ങിയ ആലീസ്. രോഗം വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ഇവർ മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇവർ. ജോലിയോട് അത്യധികമായ ആത്മാർത്ഥത പുലർത്തിയിരുന്ന ആലീസ് കോവിഡ്-19 ബാധിച്ച് വീഴുന്നത് വരെ ജോലിയിൽ സജീവമായിരുന്നുവെന്നാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും വേദനയോടെ അനുസ്മരിക്കുന്നത്.

മറ്റുള്ളവരെ സഹായിക്കുന്നതിനായിരുന്നു തന്റെ അമ്മ ജീവിതത്തിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നതെന്നാണ് ആലീസിന്റെ മകളായ മെലിസ വേദനയോടെ സ്മരിച്ചത്. തന്റെ ജോലിയെയും രോഗികളെയും അമ്മ ഏറെ സ്നേഹിച്ചിരുന്നുവെന്നും മെലീസ പറയുന്നു. കോവിഡ്-19നെ പ്രതിരോധിക്കുന്നതിനുള്ള പ്രൊട്ടക്ടീവ് എക്യുപ്മെന്റില്ലാതെ കൊറോണ രോഗികളെ അടുത്തിടപഴകി പരിചരിച്ചതിനെ തുടർന്നാണ് ആലീസിന് രോഗബാധയുണ്ടായതെന്ന് റിപ്പോർട്ടുണ്ട്.തന്റെ 23ാമത്തെ വയസിലായിരുന്നു ആലീസ് യുകെയിൽ നഴ്സായി സേവനം നടത്താനെത്തിയിരുന്നത്.

കൊറോണ അധികരിച്ചതിനെ തുടർന്ന് കിങ്സ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് ഡോ. സെബാസ്റ്റ്യൻ പിള്ള മരിച്ചത്. 1967ൽ ശ്രീലങ്കയിൽ നിന്നും ഡോക്ടറായി യോഗ്യത നേടിയ ഇദ്ദേഹം കൺസൾട്ടന്റ് ജെറിയാട്രീഷ്യൻ എന്ന നിലയിലാണ് പേരെടുത്തത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ഹോസ്പിറ്റലിൽ അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാർച്ച് 20നായിരുന്നു അദ്ദേഹം അവസാനം ജോലിയെടുത്തിരുന്നതെന്നാണ് കിങ്സ്റ്റൺ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടഷൻ ട്രസ്റ്റ് വെളിപ്പെടുത്തുന്നത്.പിള്ളയുടെ മരണം തീരനഷ്ടമാണെന്നാണ് കിങ്സ്റ്റൺ ഹോസ്പിറ്റലിന് തീരാനഷ്ടമാണെന്നാണ് ട്രസ്റ്റിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ പെറാദെനിയ മെഡിക്കൽ സ്‌കൂളിൽ നിന്നാണ് 1967ൽ ഡോ. പിള്ള യോഗ്യത നേടിയത്. ഇദ്ദേഹത്തിന്റെ മരണം കടുത്ത ദുഃഖമാണുണ്ടാക്കുന്നതെന്നാണ് ആക്ടിങ് ലിബറൽ ഡെമോക്രാറ്റ് നേതാവായ എഡ് ഡാവെ പ്രതികരിച്ചിരിക്കുന്നത്.

കോവിഡ്-19 തട്ടിയെടുത്ത എൻഎച്ച്എസ് ജീവനക്കാർ

യുകെയിൽ ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടർമാരും നഴ്സുമാരും മറ്റ് ഹെൽത്ത് കെയർ വർക്കർമാരുമാണ് മരിച്ചിരിക്കുന്നത്. കാർഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യൻ ഡോക്ടർ ജിതേന്ദ്ര റാത്തോഡ്(58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്..ലിവർ പൂളിൽ ഒരു നഴ്സും എസെക്സിൽ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്.

റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്‌സായ ഗ്ലാനിസ്റ്റർ എന്ന 68 കാരി എയിൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ദീർഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു.എസെക്സിലെ ഹാർലോയിലെ ദി പ്രിൻസസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിൻസെ കവൻട്രി(54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു.ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്‌ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്‌സായ ജോൺ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.

കൂടാതെ വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു.ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ്ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർവർക്കറായ ഗ്ലെൻ കോർബിൻ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാർക്ക് റോയൽ സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ 1995 മുതൽ ജോലി ചെയ്ത് വരുകയും റിട്ടയർ ചെയ്യുകയും ചെയ്ത കോർബിൻ കൊറോണയുടെ സാഹര്യത്തിൽ വീണ്ടും സേവനത്തിനായി എൻഎച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാർച്ച് 31ന് വിറ്റിങ്ടൺ ഹോസ്പിറ്റലിലെ ഡോ. അൽഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു.നൈജീരിയക്കാരനായ ഇദ്ദേഹം 40 വർഷങ്ങളായി എൻഎച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.

മാർച്ച് 28ന് ലെയ്‌സെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലെ ഇഎൻടി സ്‌പെഷ്യലിസ്റ്റായ ഡോ. അംഗദ് എൽ ഹവ്‌റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ് ബോൺ ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായ പൂജ ശർമ(33)മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാർച്ച് 25ന് സൗത്തൻഡ് ഹോസിപിറ്റലിൽ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരൻ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെർഫോർഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആൻഡ് ഇയിൽ ജോലി ചെയ്തിരുന്ന ഡോ. ൽെ ടയാർ വെസ്റ്റ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP