കൊറോണ വൈറസ് പ്രകൃതി മനുഷ്യന് നൽകുന്ന അവസാന മുന്നറിയിപ്പാണോ? പ്രകൃതിയുടെ സന്തുലനം തെറ്റിച്ച ജീവിതരീതികൾ തിരിച്ചറിഞ്ഞ് തിരുത്താൻ മനുഷ്യർ തയ്യാറാകുമോ? മലിനീകരണ മുക്തമായ ഭൂമിയിലെ സുസ്ഥിര വികസനം സ്വപ്നം മാത്രമായി അവശേഷിക്കുമോ? മരണവേദനയ്ക്കുമപ്പുറം കൊറോണാ കാലത്തുയരുന്ന ചില ചോദ്യങ്ങൾ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ''പ്രകൃതി ഒരു കാര്യത്തിലും ധൃതി കൂട്ടുന്നില്ല, എങ്കിലും എല്ലാം ഭംഗിയായി നിറവേറ്റും'' ചൈനയിലെ ഗൗതമ ബുദ്ധൻ എന്നറിയപ്പെടുന്ന, താവോയിസത്തിന്റെ പ്രമുഖ വക്താവായ ലാവോസിയുടെ വാക്കുകളാണിത്. ഒരുപക്ഷെ ഈ കൊറോണക്കാലത്ത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായ ഈ വാക്കുകൾ പിറന്നുവീണ മണ്ണിൽ നിന്നു തന്നെയാണ് പ്രകൃതി തന്റെ കർമ്മങ്ങൾ നിറവേറ്റാൻ ആരംഭിച്ചതെന്നത് തികച്ചും യാദൃശ്ചികമാകാം.
ലോകത്തിന്റെ പകുതിയിലധികം ഭാഗവും നിശ്ചലമായപ്പോൾ, പ്രകൃതി തന്റെ കർമ്മനിർവ്വഹണത്തിലാണ്. മനുഷ്യർ തീർത്ത മാലിന്യങ്ങളുടെ കൂമ്പാരങ്ങൾ ഒന്നൊന്നായി ഇല്ലാതെയാക്കുകയാണ് പ്രകൃതി ഈ ലോക്ക്ഡൗൺ കാലത്ത് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാമ്പും പെരുച്ചാഴിയും മൂങ്ങയും കീരിയും എല്ലാം തങ്ങൾക്ക് കൂടി അവകാശപ്പെട്ട ഭൂമി ഇപ്പോഴാണ് ഭയം കൂടാതെ ആസ്വദിക്കുന്നതെന്നാണ് ബ്രിട്ടനിലെ ഗ്രാമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ വയനാട്ടിലും, കൂർഗിലുമൊക്കെ റോഡുകളിലൂടെ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടാനകളുടെ വീഡിയോകളും ഇപ്പോൾ വൈറലാണല്ലോ.കോഴിക്കോട്ടിറങ്ങിയ ഈനാംപീച്ചിയും നോയ്ഡയിലെ റോഡുകളിലൂടെ നിർഭയം നടന്നു നീങ്ങുന്ന നീൽ ഗായുമൊക്കെ സൂചിപ്പിക്കുന്നത്, മനുഷ്യർ തീർത്ത തടവറകളിൽ നിന്നും പ്രകൃതി തന്റെ മറ്റ് മക്കളെ മോചിപ്പിക്കാൻ തുടങ്ങി എന്നതാണ്.
വെനീസിലെ കനാലുകളിലെ തെളിനെരിന്റെ ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറുനാടൻ കാണിച്ചു തന്നിരുന്നു. വിനോദസഞ്ചാരികൾ എത്താതായതോടെ കരയ്ക്കടിഞ്ഞ ബോട്ടുകൾ ഏറെ മനുഷ്യരെ കഷ്ടപ്പെടുത്തിയെങ്കിലും ഈ കനാലുകളിലെ നിരവധി വ്യത്യസ്ത സ്പീഷീസിൽ പെട്ട മത്സ്യങ്ങൾക്കത് ഉർവ്വശീ ശാപം ഉപകാരമായതായിരുന്നു. ബോട്ടുകളുടെ യാത്രയൽ കലങ്ങിയ വെള്ളവും, വെള്ളത്തിൽ കലരുന്ന ഇന്ധനത്തിന്റെ അംശവുമെല്ലാമായി ശ്വാസംമുട്ടിക്കഴിഞ്ഞിരുന്ന നിരവധി ജനജീവികൾ ഇപ്പോഴാണ് അവരുടെ ജീവിതം ശരിക്കും ആഘോഷിക്കുന്നതെന്ന് അവരുടെ തിമിർപ്പ് പറയുന്നു. വിനോദ സഞ്ചാരികൾ തിരക്കു കൂട്ടാറുള്ള, റോമിലെ ഫൗണ്ടനരികിൽ ഇളംവെയിൽ കായാനെത്തിയ താറാക്കൂട്ടങ്ങളും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ സായാഹ്ന സവാരിക്കിറങ്ങിയ പ്യൂമയുമെല്ലാം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയ സ്വാതന്ത്ര്യം ആഘോഷിക്കുകയായിരുന്നു.
കൊറോണയെന്ന ഭീകരനിലൂടെ പ്രകൃതി തന്റെ കടമ ഭംഗിയായി നിർവ്വഹിക്കുകയാണോ എന്നുപോലും തോന്നിപ്പോകും മറ്റുചില റിപ്പോർട്ടുകൾ കൂടി കണ്ടാൽ. ചൈനയുടെ അന്തരീക്ഷത്തിൽ എന്നും കനത്തുനിന്നിരുന്ന വിഷലിപ്തമായ വായുവിന് കനം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണം കാര്യമായി കുറഞ്ഞു എന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. പല നഗരങ്ങളിലും രോഗങ്ങൾ വിതച്ചുകൊണ്ടിരുന്ന പുകമഞ്ഞും ഒരു ഭൂതകാല ചിത്രമായി മാറിയിരിക്കുന്നു. തെളിഞ്ഞ നീലാകാശം പലരും ഇതാദ്യമായി കാണുവാൻ തുടങ്ങിയിരിക്കുന്നു. ലോകം മുഴുവൻ മരണം വിതച്ച് കൊറോണയുടെ തേരോട്ടം തുടരുമ്പോഴും അതുമൂലം ഒഴിവായ മലിനീകരണം 5 വയസ്സിൽ താഴെയുള്ള ചുരുങ്ങിയത് 4000 കുട്ടികളുടേയും 70 വയസ്സിനു മുകളിൽ പ്രായമുള്ള 73,000 പേരുടെയും ജീവൻ രക്ഷിച്ചുകാണുമെന്നാണ് സ്റ്റാൻസ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കണക്ക് കൂട്ടൽ.
യൂറോപ്പിലും അമേരിക്കയിലും വായുമലിനീകരണം മൂന്നിൽ ഒന്നായി കുറഞ്ഞിരിക്കുന്നു. ലണ്ടൻ, ബ്രിസ്റ്റോൾ, ബ്രിമ്മിങ്ഹാം, കാർഡിഫ് തുടങ്ങിയ നഗരങ്ങളിൽ ഇത് പകുതി വരെ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറഞ്ഞത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കാര്യമായി കുറയ്ക്കും ഇത് മലിനീകരണത്തെയും കുറയ്ക്കുന്നു.ഫെബ്രുവരിയിൽ മാത്രം ചൈനയുടെ ആഗോള താപന വാതക വികിരണത്തിന്റെ തോത് 25% കുറഞ്ഞതായി കാണപ്പെട്ടു. വ്യോമഗതാഗതം കാര്യമായി കുറഞ്ഞതും, ഉപരിതല ഗതാഗതം ഏതാണ്ട് നിശ്ചലാവസ്ഥയിൽ ആയതും മലിനീകരണം കുറയ്ക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
വേഡ്സ്വർത്ത് കവിതകളിലെ മേഘങ്ങൾ പ്രതിബിംബിക്കുന്ന തടാകങ്ങൾ വീണ്ടും പുനർജ്ജനിക്കുകയാണ് യൂറോപ്പിൽ പലയിടത്തും ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ. വസന്തത്തിന്റെ ആദ്യനാളുകളിൽ, ഇളംവെയിലേറ്റ് ഡഫോഡിൽ പൂക്കളെപരിലാളിക്കാൻ എത്തുന്ന പൂമ്പാറ്റകൾക്കും തുമ്പികൾക്കും ഇത് ഓണക്കാലം തന്നെ. ആയിരങ്ങൾ ഈ ഭീകരവൈറസിന് കീഴടങ്ങി ലോകത്തോട് യാത്രപറഞ്ഞ വേളയിൽ, അകാലത്ത് പിരിഞ്ഞ ഉറ്റവർക്കായി ഉതിർന്ന കണ്ണുനീർപ്പുഴകൾ ഇനിയും വറ്റാതിരിക്കുമ്പോൾ, പട്ടിണിയും പരിവട്ടവും മാത്രമുള്ള ഭാവിയിലേക്ക് നോക്കി ലക്ഷങ്ങൾ നെടുവീർപ്പിടുമ്പോൾ, തകർന്നടിയുന്ന സാമ്പത്തിക സ്ഥിതിയിൽ രാഷ്ട്രങ്ങൾ പലതും ആശങ്കപ്പെടുമ്പോൾ, ഇത്തരം ദൃശ്യങ്ങൾ ആസ്വദിക്കാൻ മനുഷ്യർക്ക് ആർക്കും കഴിയില്ല. പക്ഷെ, ഒന്നു ചിന്തിക്കാൻ അവസരം നൽകും, ഇതിനാരാണ് ഉത്തരവാദിയെന്ന്.
വനങ്ങൾ മരിക്കുവാൻ തുടങ്ങിയതോടെ പല വന്യജീവികളും മനുഷ്യനുമായുള്ള അകലം കുറഞ്ഞുവരികയയിരുന്നു. നിരവധി വൈറസുകളെ ഉള്ളിൽ വഹിക്കുന്ന ജീവികളിൽ നിന്നും അവ മനുഷ്യരിലേക്ക് പ്രവേശിക്കാൻ ഏറെ താമസമുണ്ടായില്ല. എബോള, സിക്ക, വെസ്റ്റ് നൈൽ... അങ്ങനെ അങ്ങനെ പലപലപേരിൽ എത്തി മനുഷ്യരെ കൊന്നൊടുക്കിയവരൊക്കെ മനുഷ്യരിലെത്താൻ ഒരു കാരണം വനനശീകരണം തന്നെയായിരുന്നു. എച്ച് ഐ വിയും നിപ്പയുമൊക്കെ ഇങ്ങനെ തന്നെ വന്നവരായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും പുതിയതരം വൈറസുകളുടെ ആവിർഭാവത്തിന് കാരണമായേക്കാം. ശീതീകരിച്ച്, മഞ്ഞുപാളികളിൽ അടയിരിക്കുന്ന വൈറസുകൾ, ആഗോളതാപനം ഉയരുന്നതിനാൽ ഉരുകിയൊലിക്കുന്ന മഞ്ഞിൽ നിന്നും വിമുക്തി നേടാൻ സാധ്യതയുണ്ട്. മാത്രമല്ല, ഉയരുന്ന താപനില നമ്മുടെ ഭക്ഷ്യോദ്പാദനത്തേയും വിപരീതമായി ബാധിക്കും. ഗ്രേറ്റ തുമ്പർഗിനേപ്പോലുള്ളവരുടെ നിതാന്ത പരിശ്രമഫലമായി 2050 ഓടെ സീറോ കാർബൺ എമിഷൻ എന്ന നിലയിലേക്കെത്താൻ പല രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.പക്ഷെ സൂര്യതാപത്തെ തിരിച്ചയയ്ക്കുന്ന ആർക്ടിക് സമുദ്രത്തിലെ വെളുത്ത മഞ്ഞുപാളികൾ ഉരുകാൻ തുടങ്ങിയതും അതിനു പകരമായി അ താപത്തെ ആഗിരണം ചെയ്യുന്ന ഇരുണ്ട ജലം നിറയുന്നതും 2050 വരെ കാത്തുനിൽക്കാൻ പ്രകൃതി തയ്യാറല്ലെന്നുള്ളതിന്റെ സൂചന തന്നെയാണ്.
അതുകൊണ്ട് തന്നെ ഇപ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ മാറ്റണം എന്നതല്ല, അതിവേഗത്തിലുള്ള മാറ്റം അല്ലെങ്കിൽ സർവ്വനാശം എന്നതായിരിക്കുന്നു വർത്തമാനകാല പ്രസ്ക്തിയുള്ള കാര്യം.വളരെയധികം ദുരന്തം വിതച്ചുവെങ്കിലും ഈ കൊറോണയെന്ന ഭീകരനാണ് നമ്മുടെ വർത്തമാനകാലത്തെ സംവിധാനങ്ങളിൽ ഉള്ള പല പിഴവുകളും നമുക്ക് ബോദ്ധ്യപ്പെടുത്തി തന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുതൽ, ആരോഗ്യ സംരക്ഷണത്തിലെ നയങ്ങൾ എങ്ങനെയായിരിക്കണം എന്നതുവരെ ബോദ്ധ്യപ്പെടാൻ ഒരു കൊറോണാ ദുരന്തത്തിനായി കാത്തിരിക്കേണ്ടിവന്നു മനുഷ്യൻ എന്ന അതിബുദ്ധിയുള്ള ജീവിക്ക്.
കൊറോണാനന്തര കാലഘട്ടം എന്നത് ഒരുപക്ഷെ നമുക്ക് പ്രകൃതി നൽകുന്ന അവസാന അവസരമായിരിക്കും. കർമ്മനിരതരാകുക അല്ലെങ്കിൽ മരണമടയുക (ഡൂ ഓർ ഡൈ) എന്ന പഴയ മുദ്രാവാക്യം പൊടിതട്ടിയെടുക്കേണ്ട സമയം ആഗതമയിരിക്കുന്നു. ഹരിത നിക്ഷേപങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം. മൂന്ന് വർഷങ്ങൾക്ക് മുൻപ് ലോകത്തിലെ മുൻനിരയിലുള്ള ബിസിനസ്സുകാർ അടങ്ങിയ ഒരു അന്താരാഷ്ട്ര സമിതി, ഏകദേശം 9.8 ട്രില്ല്യൺ പൗണ്ടിനുള്ള ഹരിത നിക്ഷേപ സാധ്യതകൾ കണ്ടുപിടിച്ചിരുന്നു. സുസ്ഥിര വികസനത്തിന് ഉതകുന്ന ഇത്തരം നടപടികൾ ചില മേഖലകളിൽ ആരംഭിച്ചിട്ടുമുണ്ട്.
കൊറോണയെ തുരത്തിയാൽ പിന്നെ അടിയന്തര ശ്രദ്ധവേണ്ട വിഷയം, ലോകം പിന്നെയും ആ പഴയ കാർബണിന്റെ കാലത്തേക്ക് മടങ്ങണമോ എന്നതാണ്. കൊറോണയുടെ ആക്രമത്തിൽ കാലിടറിയ സമ്പദ് മേഖലയെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ ഇതൊക്കെ നടപ്പാക്കാൻ ശ്രമിക്കണം. വിവിധ പാക്കേജുകളൂടെ ഭാഗമായ സഹായം ലഭിക്കുന്ന കാർ നിർമ്മാതാക്കൾ ഇലക്ട്രിക് കാർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, വിമാനക്കമ്പനികൾ നിർബന്ധമായും ലോ-കാർബൺ ഇന്ധനം ഉപയോഗിക്കണം.ഇത്തരം നിബന്ധനകൾ ഇനിയൊരു മഹാമാരിയിൽ നിന്നും നമ്മെ കാത്തു രക്ഷിച്ചേക്കും.
ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും വന്യജീവി സംരക്ഷണത്തെക്കുറിച്ചുമുള്ള രണ്ട് ആഗോള ഉച്ചകോടികളാണ് അടുത്ത വർഷം നടക്കാനിരിക്കുന്നത്. പുതിയ നയങ്ങൾ രൂപീകരിക്കുമ്പോൾ കൊറോണ പഠിപ്പിച്ച പാഠങ്ങൾ കൂടി അതിൽ ഉൾക്കൊള്ളിച്ചാൽ ലോകത്തിന് തന്നെ വലിയ മാറ്റങ്ങൾ വരും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്