ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റർ ചെയ്തത് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിന്; ഒരു ദിവസം ഭക്ഷണം ലഭിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്ക്; അടുത്ത ദിവസം വൈകീട്ട് അഞ്ചു മണിക്ക് ലഭിച്ചു; പിന്നെ സിപിഎം ഊരുവിലക്ക് കാരണം ഭക്ഷണമില്ല; രണ്ടു തവണ കൊലക്കത്തിയിൽ നിന്ന് രക്ഷപ്പെട്ട വയോധികൻ മൂന്നു ദിവസമായി മുഴുപ്പട്ടിണിയിൽ; വധിക്കാൻ കഴിയാത്തതുകൊണ്ട് പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമമെന്ന് മറുനാടനോട് രാമചന്ദ്രൻ; കൊറോണക്കാലത്ത് മട്ടന്നൂരിലെ രാഷ്ട്രീയ പക ചർച്ചയാകുമ്പോൾ
എം മനോജ് കുമാർ
കണ്ണൂർ: കൊറോണ കാലത്തെ കമ്മ്യൂണിറ്റി കിച്ചൻ രാഷ്ട്രീയ വിരോധത്തിന്റെ ഉപകരണമായി മാറുന്നുണ്ടോ? മട്ടന്നൂരിൽ നിന്നും വരുന്ന വാർത്ത ഈ രീതിയിലുള്ളതാണ്. തനിക്ക് ഭക്ഷണം ലഭിക്കാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധം നിമിത്തമാണേന്നാണ് ഭക്ഷണം ലഭിക്കാത്ത രാമചന്ദ്രൻ എന്ന വയോധികന്റെ ആരോപണം. രണ്ടു തവണ സിപിഎമ്മിൽ നിന്നും വധശ്രമം നേരിട്ട വ്യക്തികൂടിയാണ് രാമചന്ദ്രൻ. തറവാട്ട് വീട്ടിലെ ക്ഷേത്രോത്സവമായി ബന്ധപ്പെട്ടു സിപിഎം ആക്രമണത്തിന്നിരയായി പരുക്കുകളോട് മല്ലിടുന്ന മട്ടന്നൂരിലെ ആർ.എം.രാമചന്ദ്രൻ നിലവിൽ മുഴുപ്പട്ടിണിയിലാണ്. . മട്ടന്നൂർ പത്താം വാർഡിലെ രയരോത്ത് തറവാട്ട് വീട്ടിൽ തനിച്ച് താമസിക്കുന്ന രാമചന്ദ്രന് പേര് രജിസ്റ്റർ ചെയ്തിട്ടും കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണമില്ല. മൂന്നു നാല് ദിവസമായി രാമചന്ദ്രൻ മുഴുപ്പട്ടിണിയിലാണ്.
സിപിഎമ്മിന് തന്നോടു വിരോധം നിലനിൽക്കുന്നതിനാൽ സിപിഎം ഇടപെട്ടാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും തനിക്കുള്ള ഭക്ഷണം നിഷേധിക്കുന്നത് എന്നാണ് രാമചന്ദ്രന്റെ ആരോപണം. കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു കടകൾ അടഞ്ഞു കിടക്കുന്നതിനാൽ രാമചന്ദ്രന് ഭക്ഷണം ലഭിക്കാൻ വഴിയില്ല. ലോക്ക് ഡൗൺ കാലത്തുള്ള കമ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം തേടി രാമചന്ദ്രൻ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ആദ്യ രണ്ടു മൂന്നു ദിവസം മാത്രമാണ് ഭക്ഷണം ലഭ്യമായത്. ഇപ്പോൾ പൂർണ പട്ടിണിയിലും. സിപിഎം തനിക്ക് നേരെ നടത്തിയ കൊലപാതക ശ്രമം പരാജയപ്പെട്ടതിനെ തുടർന്നു കൊറോണ മറയാക്കി ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു കൊല്ലാനാണ് ഇപ്പോഴത്തെ ശ്രമം-മറുനാടനോട് രാമചന്ദ്രൻ പറഞ്ഞു.
മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ പത്താം വാർഡിലെ രയരോത്ത് തറവാട്ട് വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. സിപിഎമ്മിൽ നിന്നേറ്റ ഭീകര മർദ്ദനത്തെ തുടർന്നു തലശ്ശേരി സർക്കാർ ആശുപത്രിയിൽ നിന്ന് ഈയിടെയാണ് രാമചന്ദ്രൻ ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. ഈ ആക്രമണത്തിന്റെ പരുക്കുകൾ ഭേദമാകാത്തതിനാൽ ഒറ്റയ്ക്ക് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നില്ല. അതിന്നിടയിലാണ് കൊറോണ വൈറസ് ബാധ പരക്കുന്നതും. ഇതോടെ കടകൾ അടഞ്ഞു. അതിനാലാണ് കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം തേടി രാമചന്ദ്രൻ മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ പേർ രജിസ്റ്റർ ചെയ്തത്. പക്ഷെ ആദ്യ രണ്ടു മൂന്നു ദിവസം ഭക്ഷണം ലഭിച്ചപ്പോൾ പിന്നീട് ലഭ്യമായില്ല. ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭക്ഷണം കിട്ടി. പിന്നീടത് അഞ്ചു മണിയായി. ഇപ്പോൾ ഒന്നും ലഭിക്കുന്നില്ല. ഈ പ്രായമായ അവസ്ഥയിൽ, സിപിഎം മർദ്ദനത്തെ തുടർന്നുള്ള പരുക്കുകൾ വേട്ടയാടുമ്പോൾ എനിക്ക് ഭക്ഷണത്തിനു എന്ത് ചെയ്യാൻ കഴിയും-നിസ്സഹായാവസ്ഥ വിരൽ ചൂണ്ടി രാമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ തറവാട് ഉത്സവത്തിൽ രാമചന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം മറുനാടൻ വാർത്തയാക്കിയിരുന്നു. ഈ പരുക്ക് എപ്പൊഴും ഭേദവുമായിട്ടില്ല. ഭാര്യയുമായി അകന്നു കഴിയുകയാണ്. ഏക മകൻ വിദേശത്താണ്. ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിലും തറവാട്ടു ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു ഇവർ അകന്നു നിൽക്കുകയാണ്. ഈ തർക്കത്തെ തുടർന്നു തന്നെയാണ് ഉത്സവം നടക്കുമ്പോൾ സിപിഎം സംഘം തറവാട്ടു മുട്ടത്തിട്ടു രാമചന്ദ്രനെ കൊല്ലാക്കൊല ചെയ്തത്. കമ്പിപ്പാര കൊണ്ടുള്ള സിപിഎം ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ആ പരുക്കുകൾ വേട്ടയാടുമ്പോൾ തന്നെയാണ് കൊറോണ കാരണമുള്ള പ്രശ്നങ്ങളെ തുടർന്നു രാമചന്ദ്രൻ മുഴുപ്പട്ടിണിയിലുമാകുന്നത്.
ഭാര്യയുമായി മുൻപ് തന്നെ വേർപിരിഞ്ഞ അവസ്ഥയിലാണ്. ഏക മകൻ ഗൾഫിലും. ബന്ധുക്കൾ ചുറ്റുമുണ്ടെങ്കിലും ഇവരുമായി രസത്തിലുമല്ല. ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ രാമചന്ദ്രൻ പേര് രജിസ്റ്റർ ചെയ്തിരുന്നു. സിപിഎം ഇടപെടൽ വന്നതിനെ തുടർന്നാണ് ഭക്ഷണം മുടങ്ങിയത്. സിപിഎമ്മുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പട്ടിണിക്കിട്ട് പ്രതികാരം തീർക്കുകയാണ് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ ക്ഷേത്രോത്സവത്തിനു കമ്പിപ്പാരകൊണ്ട് മർദ്ദിച്ച് എന്നെ കൊല്ലാൻ നോക്കി. തലയ്ക്ക് ആഴത്തിലുള്ള മുറിവും ദേഹാസകലം മർദ്ദനവുമാണ് അന്ന് ഏൽക്കേണ്ടി വന്നത്. അന്ന് എന്നെ കൊല്ലാനാണ് നോക്കിയത്. അതിനു കഴിയാത്തതിനാൽ ഇപ്പോൾ പട്ടിണിക്കിട്ട് കൊല്ലാൻ നോക്കുകയാണ്. മുൻസിപ്പാലിറ്റി ഭരിക്കുന്നത് സിപിഎം ആയതിനാലാണ് തനിക്ക് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം ലഭിക്കാത്തത് എന്നാണ് രാമചന്ദ്രൻ പറയുന്നത്.
രാമചന്ദ്രന് മുൻസിപ്പാലിറ്റി ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യുമെന്ന് മട്ടന്നൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പുരുഷോത്തമൻ മറുനാടനോട് പറഞ്ഞു. ഭക്ഷണം ലഭിക്കുന്നില്ല എങ്കിൽ ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യും. അന്വേഷിച്ചപ്പോൾ കുറെ സാധനങ്ങൾ വേണം എന്ന് രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അവയെല്ലാം വാങ്ങി നൽകിയിട്ടുണ്ട്. ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഭക്ഷണം ഞങ്ങൾ വിതരണം ചെയ്യും. കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം ലഭ്യമാക്കും-പുരുഷോത്തമൻ പറഞ്ഞു. കുടുംബ പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളുമെല്ലാം നേരിടുന്ന വ്യക്തിയാണ് പുരുഷോത്തമൻ. കൊറോണ കാലമാണ്. ഞങ്ങൾ ഒന്നും കാര്യമാക്കുന്നില്ല. ഭക്ഷണം ലഭ്യമാക്കുക തന്നെ ചെയ്യും-പുരുഷോത്തമൻ പറയുന്നു.
തറവാട്ട് വീട്ടിലേ ക്ഷേത്രത്തിൽ കാരണവർ എന്ന രീതിയിൽ കഴിഞ്ഞ ഉത്സവത്തിനു രാമചന്ദ്രൻ പങ്കെടുക്കാൻ ശ്രമിച്ചത്. കേസും കൂട്ടവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി രസത്തിലല്ല. ഉത്സവത്തിൽ രാമചന്ദ്രൻ പങ്കെടുക്കുന്നത് സിപിഎം വിലക്കിയിരുന്നു. ബന്ധുക്കളുടെ സഹായവും ഈ കാര്യത്തിൽ രാമചന്ദ്രന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സിപിഎം എതിരാണ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഭർത്താവ് ഭാസ്ക്കരൻ മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ആയിരിക്കെ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഭാസ്ക്കരന് എതിരെ രാമചന്ദ്രൻ കേസ് നടത്തി വിജയിച്ചിരുന്നു. സ്വന്തം സ്ഥലം റോഡിനായി ഏറ്റെടുക്കാൻ രാമചന്ദ്രന്റെ അനുവാദമില്ലാതെ മുൻസിപ്പാലി ശ്രമിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ ഹൈക്കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ വിജയം രാമചന്ദ്രനായിരുന്നു. ഇതിനെ തുടർന്നു സിപിഎമ്മും രാമചന്ദ്രനും ഉരസി. ഈ പ്രശ്നം നിലനിൽക്കുമ്പോൾ തന്നെയാണ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു രാമചന്ദ്രന് സിപിഎം വിലക്ക് വരുന്നത്. സിപിഎം വിലക്ക് ലംഘിച്ച് കഴിഞ്ഞ ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രൻ വന്നപ്പോഴാണ് സിപിഎം ഗുണ്ടാ സംഘം രാമചന്ദ്രനെ ഭീകര മർദ്ദനത്തിനു ഇരയാക്കിയത്.
രാമചന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉൾപ്പെടുന്ന മട്ടന്നൂർ രയരോത്ത് ക്ഷേത്രത്തിൽ തിറ നടന്നുകൊണ്ടിരിക്കെയാണ് സിപിഎം അക്രമി സംഘം രാത്രി പത്ത് മണിയോടെ രാമചന്ദ്രനെ ആക്രമിച്ചത്. ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള രാമചന്ദ്രന് നേർക്കാണ് ആക്രമണം നടന്നത്. തിറയിൽ പങ്കെടുക്കാനെത്തിയ നൂറു കണക്കിന് പേർ നോക്കി നിൽക്കെയാണ് കമ്പിപ്പാര വരെ ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രൻ തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. . സിപിഎം ഗുണ്ടാ സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ദേഹമാസകലം മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. മുൻവൈരാഗ്യം വച്ചാണ് സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. 2004 നു നടന്ന സിപിഎം വധശ്രമത്തിൽ രാമചന്ദ്രന് ഗുരുതരമായി പരുക്കേൽക്കുകയും കുറെനാൾ ആശുപത്രിയിൽ കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം നടക്കുന്ന രണ്ടാമത് വധശ്രമാണ് ഇന്നലെ സിപിഎം നടത്തിയത്. സിപിഎം പ്രവർത്തകർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ കൂത്തുപറമ്പ് കോടതിയിൽ രാമചന്ദ്രൻ കേസ് നൽകിയിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവർ ക്ഷേത്രത്തിൽ കയറരുത് എന്ന് ഇഞ്ചക്ഷൻ ഓർഡറുമുണ്ട്. ഈ ഓർഡർ നിലനിൽക്കെയാണ് പ്രതിസ്ഥാനത്തുള്ളവർ വീട്ടിൽ കയറി രാമചന്ദ്രന് നേരെ ആക്രമണം നടത്തിയത്.
വീടിരിക്കുന്ന ക്ഷേത്രപറമ്പിലെ ഇരുപത്തിയഞ്ചു സെന്റ് സ്ഥലം രാമചന്ദ്രനും കുടുംബത്തിനും നഷ്ടമായിരുന്നു. ഭാസ്ക്കരൻ മാസ്റ്റർ മുൻസിപ്പൽ ചെയർമാനായിരിക്കുമ്പോഴാണ് ഈ സ്ഥലത്തിൽ സിപിഎം കയ്യേറ്റം നടക്കുന്നത്. വീടിനു നാല് വശവും നടന്ന കയ്യേറ്റത്തിലാണ് സ്ഥലം നഷ്ടമായത്. റോഡിനു വേണ്ടിയാണ് രാമചന്ദ്രന്റെ അനുമതി വാങ്ങാതെ സ്ഥലം സിപിഎം കവർന്നെടുത്തത്. തുടർന്ന് ഹൈക്കോടതിയിൽ കേസ് നൽകി സ്ഥലം ഇദ്ദേഹം തിരികെ പിടിച്ചിരുന്നു. ഇതിൽ സിപിഎം കടുത്ത വിരോധത്തിലായിരുന്നു. ഇതിനെ തുടർന്ന് നിരന്തര വിരോധമാണ് രാമചന്ദ്രൻ നേരിട്ടത്. സിപിഎം ആക്രമണത്തെ തുടർന്ന് നിരവധി പരാതികൾ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രാമചന്ദ്രൻ നൽകിയിട്ടുണ്ട്. പക്ഷെ ഇതിലൊന്നും കാര്യമായ നടപടികൾ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നിരുന്നില്ല. ഇന്നലെ കൂത്ത്പറമ്പ് മുൻസിപ്പൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയിരിക്കെയാണ് ആക്രമണം നടക്കുന്നത്. സിപിഎം സ്വാധീനം കാരണം മട്ടന്നൂർ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് കാരണമാണ് ആക്രമണമെന്നാണ് രാമചന്ദ്രൻ അന്ന് മറുനാടനോട് പറഞ്ഞത്.
ക്ഷേത്രത്തിൽ തെയ്യം നടന്നുവരുകയാണ്. രാമചന്ദ്രനാണ് കാരണവർ. പക്ഷെ സിപിഎം ഭീഷണി കാരണം ഉത്സവത്തിൽ പങ്കെടുക്കാൻ രാമചന്ദ്രന് സാധിച്ചിരുന്നില്ല. 2004-ലെ വധശ്രമത്തിനു ശേഷം രാമചന്ദ്രന് താൻ കാരണവരായ ക്ഷേത്രത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവ് വഴി പൊലീസ് സംരക്ഷണത്തോടെ തിറയിൽ പങ്കെടുക്കാൻ രാമചന്ദ്രൻ എത്തിയതോടെയാണ് ഇന്നലെ രാത്രി ആക്രമണവും നടന്നത്. രാമചന്ദ്രന് പ്രൊട്ടക്ഷൻ നൽകാൻ കൂത്തുപറമ്പ് കോടതി ഉത്തരവിട്ടിരുന്നു. അത് പ്രകാരം ഇന്നലെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതാണ്. പൊലീസ് സംരക്ഷണമില്ലാതെ തിറയിൽ പങ്കെടുക്കാൻ കഴിയില്ലാ എന്നാണ് മട്ടന്നൂർ പൊലീസ് പറഞ്ഞത്. പക്ഷെ ഒരു കുഴപ്പവും വരില്ല. നിങ്ങൾക്ക് പോകാം എന്നാണ് പൊലീസ് പറഞ്ഞത്. ഇങ്ങനെ പൊലീസ് സംരക്ഷണമില്ലാതെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഇതിൽ പൊലീസിന്റെ ഒത്തുകളികൂടിയുണ്ട് എന്നാണ് രാമചന്ദ്രൻ മറുനാടനോട് പറഞ്ഞത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിൽ തനിക്ക് നേരെ ആക്രമണം നടക്കില്ലായിരുന്നു. രാമചന്ദ്രൻ പറയുന്നു. ഇതിനെല്ലാം പുറമേയാണ് പട്ടിണിക്കിട്ട് കൊല്ലാനുള്ള ശ്രമവും-രാമചന്ദ്രൻ ആരോപിക്കുന്നു. എന്തായാലും രാമചന്ദ്രന് ഭക്ഷണം എത്തിക്കും എന്നാണ് മുൻസിപ്പൽ വൈസ് ചെയർമാൻ അറിയിച്ചിരിക്കുന്നത്.
Stories you may Like
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- റഹ്മത്തിന്റെയും കുഞ്ഞിന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് മട്ടന്നൂർ
- നിർണ്ണായക നീക്കങ്ങളിൽ എൻഐഎ; എസ് ഡി പി ഐ കേന്ദ്രങ്ങളിൽ റെയ്ഡിനും സാധ്യത
- ട്രെയിനിലെ ആസൂത്രിത ആക്രമണത്തിൽ ജീവൻ പോയത് കണ്ണൂരുകാർക്ക്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്