'വടംവലിപ്രേമികൾ' എന്ന ഗ്രൂപ്പിൽ പഴയചിത്രം പങ്കുവെച്ചത് വിനയായി; അജ്ഞാത മനുഷ്യനായി ചർച്ചകളിൽ എത്തിയപ്പോൾ വീട്ടുകാർ പോലും സംശയിച്ചു; വടംവലി മത്സരത്തിനു പോകുന്നത് മോഷ്ടിക്കാനാണോ എന്നും ഇത്തരത്തിൽ കിട്ടുന്ന പണം വീടിനു വേണ്ടെന്നും പറഞ്ഞും അമ്മ പോലും വീട്ടിൽ കയറാൻ സമ്മതിച്ചില്ല; സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്നിവയോടൊപ്പം കള്ളനെന്ന പേരുചാർത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ അന്തർദേശീയ വടംവലി താരത്തിന്റെ ഫോട്ടോ; മറുനാടനോട് ബനാത്ത് പുല്ലാര വേദന പറയുമ്പോൾ
ജംഷാദ് മലപ്പുറം
മലപ്പുറം: ഇതാണ് കോവിഡ്കാലത്ത് രാത്രി ജനത്തെ ഭീതിപ്പെടുത്താനെത്തുന്ന അജ്ഞാത മനുഷ്യൻ, സ്പ്രിംങ് മനുഷ്യനെന്നും കള്ളനെന്നും പേരുചാർത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ നിഷ്കളങ്കനായ അന്തർദേശീയ വടംവലി താരത്തിന്റെ ഫോട്ടോ. വ്യാജപ്രചരണം കാരണം വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട ബനാത്ത് പുല്ലാരക്ക് പറയാനുള്ളത് കേൾക്കൂ...തൃശൂർ കുന്നംകുളം മേഖലയിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യൻ ഇദ്ദേഹമാണെന്നും ഇയാൾ അറസറ്റിലായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പുല്ലാര സ്വദേശിയും അന്തർദേശീയ വടംവലി താരവുമായ ബനാത്ത് പുല്ലാരയുടെ് (വലിയകത്ത് അബ്ദുള്ള -40) ഫോട്ടോയാണ് സോഷ്യൽമീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.
എനിക്കു ഭാര്യയും നാല് മക്കളും ഉണ്ട്. വ്യാജ പ്രചരണം കാരണം സ്വന്തം വീട്ടിൽ നിന്നും വരെ അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വന്തം മാതാവ് പോലും തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. രണ്ടും മൂന്നും ദിവസങ്ങളെടുത്ത് വടംവലി മത്സരത്തിനു പോകുന്ന താൻ മോഷ്ടിക്കാനാണോ പോകുന്നതെന്നും ഇത്തരത്തിൽ കിട്ടുന്ന പണം ഈ വീടിനുവേണ്ടെന്ന് പറഞ്ഞ് മാതാവ് വീട്ടിൽകയറാൻ സമ്മതിക്കാത്ത അവസ്ഥവരെയുണ്ടായെന്നും ബനാത്ത് പറയുന്നു. മാതാവും വീട്ടുകാരുമെല്ലാം വ്യാജ പ്രചരണം കണ്ടു കരിച്ചിലാണിപ്പോൾ. തൃശൂർ കുന്നംകുളം മേഖലയിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യൻ ഇദ്ദേഹമാണെന്നാണ് പ്രചാരണം.
ഫേസ്ബുക്കിലെ 'വടംവലിപ്രേമികൾ ' എന്ന ഗ്രൂപ്പിൽ ബനാത്തിന്റെ പഴയചിത്രം സുഹൃത്തുക്കൾ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് പിന്നീട് ദുരുപയോഗം നടത്തി പ്രചരിപ്പിച്ചത്. കുന്നംകുളത്ത് ജനങ്ങൾ പിടിച്ച കള്ളൻ എന്ന രീതിയിലാണ് പ്രചാരണം. ഇതിനോടൊപ്പം വോയിസ് ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. രാവിലെ സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് സംഭവമറിഞ്ഞതെന്ന് ബനാത്ത് പറഞ്ഞു. ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എടപ്പാൾ ആഹാ ഫ്രണ്ട്സ് വടംവലി ടീമിന്റെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെ കൂട്ടായ്മകൾക്കും ക്ലബുകൾക്ക് വേണ്ടിയും മത്സരിച്ചു. താരത്തിന്റെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ബനാത്ത് പുല്ലാര മഞ്ചേരി പൊലീസിൽ പരാതി നൽകി. വടംവലി മൽസരത്തിനു മുന്നോടിയായി മൽസരാർഥിയുടെ തൂക്കം കുറക്കുന്നതിന്റെ ഭാഗമായി കാറിന്റെ ഹീറ്റർ ഓൺ ചെയ്ത് ബനാത്ത് ശരീരം ചൂടാക്കുന്നതിന്റെ ചിത്രമാണ് അജ്ഞാതരൂപം പിടിയിലായെന്ന പേരിൽ പ്രചരിപ്പിച്ചത്. സമൂഹമാധ്യങ്ങളിൽ വാർത്ത വൈറലായതോടെ വീടു വിട്ടു പോവാൻ ഉമ്മ ആവശ്യപ്പെട്ടു. ടൗണിലേക്ക് ഇറങ്ങിയപ്പോൾ നാട്ടുകാരിൽ ചിലരും കള്ളനേപ്പോലെയാണ് നോക്കുന്നത്. വടംവലി മൽസരത്തിന്റെ ഭാഗമായി നാലും അഞ്ചും ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കാറുണ്ട്. ഈ യാത്രകൾ മോഷണത്തിനു വേണ്ടിയാണോ എന്നു പോലും കളിയാക്കിയവരുണ്ട്. മൽസരത്തിൽ പങ്കെടുക്കാൻ കുവൈത്തിലേക്ക് പോവാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. രണ്ടു സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആരാധകരുള്ള താരത്തിനാണ് ഈ അപമാനം.
അതേ സമയം കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളിൽ പലയിടത്തും അദൃശ്യമനുഷ്യനെത്തുന്നതായി പ്രചരണം നടക്കുന്നുണ്ട്. ചില വീടുകളുടെ വാതിലുകളിൽ തട്ടിയെന്നും ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ പതിഞ്ഞതായുംവരെ നാട്ടുകാർപറയുന്നു. പ്രത്യേക തരം കോൽ ഉപയോഗിച്ചുകൊണ്ട് വേഗത്തിൽ ചാടിമറയുമെന്നും പ്രചരണം നടക്കുന്നു. ഇത്തരത്തിൽ മലപ്പുറം എടപ്പാളിൽ നടക്കുന്നത് അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനങ്ങളാണ്.
അദൃശ്യ മനുഷ്യന്റെ പേരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ അദൃശ്വ മനുഷ്യനെ കുറിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതേ തുടർന്ന് മേഖലയിൽ പലയിടത്തും ഇത്തരം മനുഷ്യന്റെ സാന്നിധ്യം കണ്ടതായി പ്രചരണമുണ്ടായി. പലയിടത്തും വീടുകളുടെ വാതിലുകളിൽ തട്ടുന്നതായും പരാതി ഉയർന്നു. ഇതോടെ രാത്രികാലങ്ങളിൽ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ടെന്നിരിക്കെ ഇവ ലംഘിച്ചുകൊണ്ടാണ് തിരച്ചിൽ നടക്കുന്നത്. രാത്രി പത്ത് മണിയോടെ തുടങ്ങുന്ന തിരച്ചിൽ പലപ്പോഴും പുലർച്ചെ വരെ നീണ്ട് നിൽക്കുന്നുണ്ട്.
ചിലയിടങ്ങളിൽ ജനൽ ചില്ലകളിൽ കൈപാടുകൾ പതിഞ്ഞതായും ചിലയിടങ്ങളിൽ ഇത്തരം രൂപം കണ്ടതായും ,പ്രത്യേക തരം കോൽ ഉപയോഗിച്ചു കൊണ്ട് വേഗത്തിൽ ചാടിമറയുന്നതായുമൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലോക് ഡൗൺ സംഘനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമായി.ഇതിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങരുതെന്നും പൊലീസ് പറയുന്നു.
എന്നാൽ ഈ നിർദ്ദേശങ്ങളൊക്കെ കാറ്റിൽ പറത്തി യുവാക്കൾ വ്യാപകമായ തിരച്ചിലിലാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് എരുവപ്രക്കുന്ന്, വട്ടംകുളം ചോലക്കുന്ന് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യനെ കണ്ടതായി പ്രചാരണമുണ്ടായി. ഇതോടെ യുവാക്കൾ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി നിരീക്ഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂട്ടംകൂടരുതെന്ന അധികൃതരുടെ നിർദ്ദേശം ലംഘിച്ചു കൊണ്ട് പ്രദേശത്തെ പാടശേഖരത്തിൽ ഒട്ടേറെ പേർ സംഘടിച്ചത് നാട്ടുകാർക്ക് തലവേദനയായി. അതേ സമയം ഇതിനു മുമ്പു കോക്കൂർ, പാവിട്ടപ്പുറം, കല്ലൂർമ, കാഞ്ഞിയൂർ, ചേലക്കടവ്, നരണിപ്പുഴ ഭാഗങ്ങളിൽ ഓടി മറയുന്ന അദൃശ്യമനുഷ്യനെ കാണുന്നതായും് നാട്ടുകാർ പറഞ്ഞിരുന്നു. വീടുകളുടെ വാതിലിൽ മുട്ടുക, പുറത്തെ ടാപ്പുകൾ തുറന്നിടുക തുടങ്ങിയവയാണത്രെ അജ്ഞാതന്റെ വികൃതികളെന്നും ഇവർ പറയുന്നു.
ശബ്ദം കേട്ട് വീട്ടുകാർ നോക്കുമ്പോൾ അസാധാരണ ഉയരമുള്ള ആൾ രൂപം ഓടി മറയുന്നതാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നത്. ഇതോടെ ആളുകൾ സംഘടിച്ചെത്തി പരിശോധിക്കുകയും പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായില്ല. നേരത്തേ, തൃശൂർ ജില്ലയിലെ പഴഞ്ഞി, കാട്ടകാമ്പാൽ കുന്നംകുളം, ചമ്മന്നൂർ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി പറയുന്നു. സാമൂഹിക വിരുദ്ധരുടെ നടപടിയാണിതെന്നും എവിടെയും മോഷണം നടന്നതായും ആക്രമിച്ചതായും പരാതികൾ ഇല്ലെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു.വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ പേരിൽ ആളുകൾ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് ചങ്ങരംകുളം എസ്ഐ ടി.ഡി.മനോജ് കുമാർ അറിയിച്ചു.
യുവാക്കളിൽ പലരും 'അദൃശ്യ മനുഷ്യനെ' പിടികൂടാൻ കൂട്ടമായി പുറത്തിറങ്ങുകയാണ്.ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സാമൂഹിക വിരുദ്ധർ രംഗത്തിറങ്ങി ഭീതി പരത്തുന്നുണ്ടോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്