പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'; വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ: ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ് ! ഡോ എസ് ശിവപ്രസാദ് എഴുതുന്നു
ഡോ എസ് ശിവപ്രസാദ്
ഒടിഞ്ഞു തൂങ്ങിയ നാലാം തൂണ്
പിണറായി വിജയന്റെ നേതൃപാടവവും മാധ്യമ ശിങ്കങ്ങങ്ങളുടെ വിധേയത്വവും ഒപ്പിയെടുത്ത് ചരിത്ര രേഖയാക്കാവുന്നവയാണ് മുഖ്യമന്ത്രിയുടെ 'ആറ് മണി പത്ര സമ്മേളനങ്ങൾ'. വിശദീകരണങ്ങളിന്മേൽ സംശയങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കാതെ, തിരുവായ്ക്ക് എതിർ വാ ഇല്ലെന്ന മട്ടിൽ പൂർണ്ണമായും ശ്രോതാക്കളായി മാറിയ മാധ്യമ പ്രവർത്തകർ. പറയാമോ ആവോ, അതു മാത്രമായിരുന്നു ഏക കുറവ്. നാം വീട്ടിലിരുന്നു കണ്ടത് ഇവർ നേരിൽ കണ്ടു അത്രമാത്രം. ' മാധ്യമ വിദ്യാർത്ഥികൾ ഇവരെ അനുകരിക്കരുത് 'എന്ന അടിക്കുറിപ്പോടെ വേണ്ടിയിരുന്നു ഇത്തരം പത്രസമ്മേളനങ്ങൾ പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്.
മറ്റാരേയും കടിച്ചു കുടയുന്ന ഈ മര്യാദാ പുരുഷോത്തമന്മാർ അനിവാര്യമായ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉന്നയിക്കാതെ വിധേയത്വവും ഭവ്യതയും പ്രകടിപ്പിക്കുന്നതിൽ ഒന്നിനൊന്നു മത്സരിക്കുന്ന കാഴ്ച കണ്ട് സാക്ഷര കേരളം മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാകും. ആളും തരവും അറിഞ്ഞു വേണം ചോദ്യങ്ങൾ ചോദിക്കാനെന്ന് ഇവർക്ക് നന്നായറിയാം. എന്നിരുന്നാലും നമ്മൾ ഒരുകൂട്ട് എന്ന മട്ടിൽ തൊടുത്തുവിട്ട ചില കുത്തിത്തിരിപ്പ് ചോദ്യങ്ങളാകട്ടെ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു.
ഇടനിലക്കാരെന്ന നിലയിൽ ഭരണകൂടത്തിന്റെ പ്രചാരവേലയോടെ തീരുന്നതാകരുത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. അഭിപ്രായ രൂപീകരണത്തിനായുള്ള സദുദ്ദേശ സംവാദങ്ങൾ പോലും പഴങ്കഥയായി മാറുന്ന കാലമാണിത്. സ്വന്തം വർഗ്ഗത്തിൽപ്പെട്ട ഒരാളുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട ഒരാളെ സർക്കാർ സേവനത്തിൽ തിരികെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരൊറ്റ ചോദ്യമെങ്കിലും ചോദിക്കാൻ ആർക്കെങ്കിലും നട്ടെല്ലുണ്ടായിരുന്നോ. ഇവരെ ഓർത്ത് മുഖ്യൻ ഊറി ചിരിക്കുന്നുണ്ടാകും.
ദൈവ ചിന്തയെപ്പോലും വിമർശന വിധേയമാക്കുന്ന ദൈവത്തിന്റെ സ്വന്തം നാടാണിത്. മാധ്യമ സാക്ഷരത നേടിയ ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരിടം. അവരെ നയിക്കുന്നതാകട്ടെ മാധ്യമ നിഷ്പക്ഷതയെ പലകുറി ചോദ്യം ചെയ്ത നേതാവും. എത്ര തുള്ളിയിലും കാര്യങ്ങൾ അദ്ദേഹത്തിനു മനസ്സിലാകും. അതു മാത്രമാണ് അശ്വാസവും.
സർക്കാർ സാമ്പത്തികമായി ദീർഘശ്വാസം വലിക്കുന്ന വേളയിലും കോവിഡ് പരസ്യ ഇനത്തിൽ ഒരു ഉളുപ്പുമില്ലാതെ ലക്ഷങ്ങൾ കൈ നീട്ടി വാങ്ങിയതിന്റെ ഉപകാരസ്മരണയായിട്ടാകണം പ്രതിപക്ഷ പാർട്ടി പത്രങ്ങളിൽ പെട്ടവർ പോലും വായ് മൂടിക്കെട്ടിയിരുന്നത്. അല്ലാതെ കൊറോണയെ പേടിച്ചല്ല. ദുരിതത്തിന്റെ നാളുകളിലെങ്കിലും കൊറോണ ബോധവൽക്കരണ പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ ലോക ശ്രദ്ധ നേടിയേനെ.
ആരെ, എന്ത്, എങ്ങിനെ,എപ്പോൾ അറിയിക്കണമെന്ന് തീരുമാനിക്കുന്നവർ ഇവരല്ലേ. ജനം കാത്തിരിക്കും. അവർക്ക് അതിനല്ലേ കഴിയൂ. ഒക്കെ പോട്ടെ. നയാ പൈസ വരുമാനമില്ലാതിരിക്കുന്ന ഇക്കാലത്തും പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും വരിസംഖ്യയിൽ ഒരു രൂപയുടെ കുറവെങ്കിലും പ്രഖ്യാപിക്കാൻ ഇവരിലാരെങ്കിലും ഇതുവരെ തയ്യാറായോ. സാമ്പത്തികമായി വട്ടംചുറ്റുന്ന പട്ടിണിപ്പാവങ്ങൾക്കായുള്ള ഇളവുകൾ കേവലം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാത്രമല്ല എന്നെങ്കിലും ഓർക്കേണ്ടിയിരുന്നു.
നാൽപത്തി എട്ട് മണിക്കൂർ മാധ്യമവിലക്കിനെത്തുടർന്ന് നിഷ്പക്ഷതയുടേയും, നിർഭയത്വത്തിന്റേയും മൊത്തക്കച്ചവടക്കാരായ ഇവരിൽ ചിലർ എഴുതി നൽകിയ മരണ തുല്യമായ മാപ്പപേക്ഷ തലമുറകൾക്ക് പോലും മാനക്കേടാണ്. എന്നിട്ടും ആദ്യാക്ഷരം കുറിക്കാൻ നാം ഇവർക്ക് പുറകേ ഓടുന്നു. അതാണ് അവരുടെ ശക്തിയുംവിജയവും.
നിലപാടിലെ നിഷ്പക്ഷതയിന്മേലുള്ള സംശയ നിവൃത്തിക്കായി വിളിച്ച പ്രേക്ഷകനെതിരെ ചാനൽ മേധാവി ഉറഞ്ഞു തുള്ളിയ സംഭവം നടന്നിട്ട് അധിക ദിവസങ്ങളായില്ല. നിഷ്പക്ഷതയില്ലായ്മ പുറത്തായതോ ഉത്തരം മുട്ടിയതോ ആകാം അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. വിഷയം സർക്കാർ അനേഷിക്കുമെന്നും മറ്റും സ്ക്രോൾ ചെയ്തിട്ടേ ചാനൽ അടങ്ങിയുള്ളൂ. വിമർശനങ്ങൾക്ക് അതീതരാണെന്ന ചിന്തയിൽ സഹിഷ്ണുത നഷ്ടപ്പെടുന്നവർ. ഒന്ന് ഓർത്തുനോക്കൂ. എന്തു കഷ്ടമാണിത്.
മികച്ച മന്ത്രിയാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുള്ള ശൈലജ ടീച്ചർക്ക് താരപരിവേഷം നൽകി അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി നിരന്തരം വാർത്തകൾ പടച്ചുവിട്ടതിനു പിന്നിലും മുഖ്യമന്ത്രി പണ്ടു സൂചിപ്പിച്ച മാധ്യമ സിൻഡിക്കേറ്റാകണം. അന്തച്ഛിദ്രം ഉണ്ടാക്കാൻ മിടുക്കരാണവർ. മന്ത്രിസഭയുടെ തലവനെന്ന നിലയിൽ പത്ര സമ്മേളനങ്ങളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് അത്തരം എഴുത്തുകൾ അവസാനിച്ചത്. മാധ്യമ സുഹൃത്തുക്കൾ എന്നു നടിക്കുന്ന ചിലർ മനസ്സിൽ കണ്ടത് മുഖ്യൻ മാനത്തു കണ്ടു.
അസൂയ തോന്നുന്ന ഒട്ടേറെ വ്യക്തിത്വങ്ങളാൽ അനുഗൃഹീതമാണ് നമ്മുടെ മാധ്യമ രംഗം. ആ ഗണത്തിലുള്ളവർക്ക് വംശനാശം സംഭവിക്കുന്നതിന്റെ ലക്ഷണങ്ങൾ ഭീതിയോടും ആശങ്കയോടും മാത്രമേ നോക്കി കാണാനാകൂ. തലച്ചോറ് പണയം വയ്ക്കുന്നവരോ നാക്ക് വന്ധ്യംകരിച്ചവരോ ഈ പണി ചെയ്തു കൂടാ. ജനാധിപത്യത്തിന് കരുത്തേകുന്ന ഒരു നാലാംതൂണ് അതാണാവശ്യം. അതിനായി സ്വപ്നം കണ്ടുറങ്ങാം. അല്ലാതെന്തു വഴി.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ദേശീയ ഹാൻഡ് ബോൾ താരത്തെ മർദ്ദിച്ചതിന് പിന്നിൽ
- പീച്ചിയിൽ തോണിമറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
- വിദേശ രാജ്യങ്ങളിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
- അദ്ധ്യാപികയായ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍