Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2002-ൽ പുറത്തിറങ്ങിയ 'ധ്രുവ'യിലൂടെ സിനിമാ രംഗത്ത് എത്തി; സ്ഥിരം യാത്ര ബുള്ളറ്റിലായതിനാൽ സിനിമാ ലോകം ബുള്ളറ്റ് പ്രകാശ് എന്നു വിളിച്ചു: 44-ാം വയസ്സിൽ ബുള്ളറ്റ് പ്രകാശനെ മരണം കവർന്നെടുത്തപ്പോൾ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി കന്നഡ സിനിമാ ലോകം

2002-ൽ പുറത്തിറങ്ങിയ 'ധ്രുവ'യിലൂടെ സിനിമാ രംഗത്ത് എത്തി; സ്ഥിരം യാത്ര ബുള്ളറ്റിലായതിനാൽ സിനിമാ ലോകം ബുള്ളറ്റ് പ്രകാശ് എന്നു വിളിച്ചു: 44-ാം വയസ്സിൽ ബുള്ളറ്റ് പ്രകാശനെ മരണം കവർന്നെടുത്തപ്പോൾ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി കന്നഡ സിനിമാ ലോകം

സ്വന്തം ലേഖകൻ

ബെംഗളൂരു: പ്രശസ്ത കന്നഡ ഹാസ്യനടൻ 'ബുള്ളറ്റ്' പ്രകാശ (44)ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രകാശൻ തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെമരണത്തിന് കീഴടങ്ങുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരൾ, വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ മൂന്നുമാസമായി സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നില്ല.

2002-ൽ പുറത്തിറങ്ങിയ 'ധ്രുവ'യിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. മുന്നൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐതലക്കാടി, ആര്യൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സ്ഥിരം സഞ്ചരിക്കുന്നതിനാലാണ് ഇദ്ദേഹം ബുള്ളറ്റ് പ്രകാശ് എന്ന് അറിയപ്പെട്ടത്. 2015-ൽ ഇദ്ദേഹം ബിജെപി.യിൽ ചേർന്നിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു. ഭാര്യ: മഞ്ജുള പ്രകാശ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP