314 കോവിഡ് കേസുകളുള്ള കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേന്ദ്രം അനുവദിച്ചത് 157 കോടി മാത്രം; 122 കേസുകൾ മാത്രമുള്ള ഗുജറാത്തിന് കിട്ടിയത് 662 കോടിയും: എംപിമാരുടെ ഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തി വയ്ക്കാനുള്ള തീരുമാനം കേരളത്തിന് ഇരുട്ടടിയാകുമോ? എംപി ഫണ്ടിൽ നിന്ന് മിന്നൽ വേഗത്തിൽ കോവിഡ് ടെസ്റ്റ് കിറ്റുകൾ എത്തിച്ച ശശി തരൂർ അടക്കമുള്ളവർ എതിർപ്പുമായി രംഗത്ത്; ഇവിടെ ഒരു രാജാവും ഷോയും മാത്രം മതി എന്നാണ് തീരുമാനത്തിന്റെ അർഥമെന്ന് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിടെ എംപി ഫണ്ടുകൾ ഇല്ലാതാക്കിയതോടെ 7,900 കോടി രൂപയാണ് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക പോവുക. ഇക്കാര്യം കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടുവർഷത്തേക്ക് എംപി ഫണ്ട് അതാത് സംസ്ഥാനങ്ങൾക്ക് നഷ്ടമാവുകയാണ്. വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം നടപ്പാക്കുന്ന തീരുമാനത്തിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു. എംപിമാരുടെ പ്രാദേശിക വികസന നിധി കേന്ദ്രം ഏറ്റെടുത്തതോടെ കേരളത്തിൽ നിന്ന് 29 എംപിമാർക്ക് കിട്ടിക്കൊണ്ടിരുന്ന 145 കോടി രൂപ ഇല്ലാതാവും. അതൊപ്പം നോമിനേറ്റഡ് എംപിമാരുടെ വിഹിതം കൂടി ചേർത്ത് 300 കോടി കൂടി നഷ്ടമാകും. ഈ വിഷയത്തിലുള്ള ചില പ്രതികരണങ്ങൾ നോക്കാം. കേരളത്തിൽ റാപ്പിഡ് ടെസ്റ്റനുള്ള ഉപകരണങ്ങൾ എംപി ഫണ്ട് വഴി ദ്രുതഗതിയിൽ എത്തിച്ച ശശി തരൂർ എംപിയുടെ പ്രതികരണം ഇങ്ങനെ:
എംപിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ തരൂർ സ്വാഗതം ചെയ്തു. ഇത് രാജ്യത്ത് കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള നല്ല വഴിയാണ്. എന്നാൽ രണ്ടുവർഷത്തേക്ക് എംപി ഫണ്ട് നിർത്തലാക്കാനും അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റാനുമുള്ള കേന്ദ്രസർക്കാർ തീരുമാനം കുഴപ്പം പിടിച്ചതാണ്.
തങ്ങളുടെ മണ്ഡലങ്ങളിൽ നേരിട്ട് വികസനത്തിനുള്ള വിഭവങ്ങൾ എത്തിക്കുന്നതിനുള്ള ഒരുമാർഗ്ഗം മാത്രമാണ് എംപി ഫണ്ട്. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ടി എന്ന ഫണ്ടും നീക്കി വയ്ക്കുന്നതിനുള്ള ഉത്തരവും സ്വാഗതാർഹമായിരുന്നു, എന്റെ ഫണ്ട് തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകർക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ നൽകാൻ വിനിയോഗിച്ച കാര്യം ഓർക്കുക.
ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ മുൻഗണനങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചായിരിക്കും പദ്ധതികൾക്ക് പണം അനുവദിക്കുക. ഇത് 543 മണ്ഡലങ്ങളുടെപ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമാകണമെന്നില്ല. ഉദാഹരണത്തിന് 314 കോവിഡ് കേസുകളുള്ള കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേന്ദ്രം അനുവദിച്ചത് 157 കോടി മാത്രമാണ് അനുവദിച്ചത്. എന്നാൽ, 122 കേസുകൾ മാത്രമുള്ള ഗുജറാത്തിന് കിട്ടിയത് 662 കോടിയും. എംപി ഫണ്ട് അനുവദിക്കുന്നതിലും ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥ ഉണ്ടാകുമോ? ഇത്തരത്തിലുള്ള അനീതി ഒഴിവാക്കാൻ എംപി ഫണ്ടുകൾ മണ്ഡലാടിസ്ഥാനത്തിൽ ചെലവഴിക്കുന്നതാവും ഉചിതം. അതുകൊണ്ട് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ പ്രാദേശിക ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ എംപിമാരെ അനുവദിക്കും വിധം തീരുമാനത്തിൽ പരിഷ്കരണം വരുത്തണമെന്നും തരൂർ തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകനായ കെ.ജെ.ജേക്കബിന്റെ പ്രതികരണം
എം പിമാരുടെ പ്രാദേശിക വികസന നിധി കേന്ദ്രം ഏറ്റെടുക്കും.
കേരളത്തിൽനിന്ന് 29 എം പിമാർ. അതുവഴി ഒരു വർഷം ഇവിടെ കിട്ടിക്കൊണ്ടിരുന്നത് 145 കോടി രൂപ. പിന്നെ നോമിനേറ്റഡ് എം പിമാർ. രണ്ടു വര്ഷം ഏകദേശം മുന്നൂറു കോടി രൂപ.
അത് പോയിക്കിട്ടി.
(മറ്റേ ദുരിതാശ്വാസനിധിയുടെ അനുപാതത്തിൽ എന്തെങ്കിലും കിട്ടിയാൽ സി പി ജോണിന്റെ ഭാഷയിൽ പറഞ്ഞാൽ ലോട്ടറി)
അവന്മാരുടെ ഒന്നാം നമ്പർ സ്റ്റെയ്റ്റ്! ഇനി മറ്റേ കിറ്റോക്കെ വരുന്നത് ഒന്ന് കാണണം.
മിത്രങ്ങളുടെ ആഘോഷം തുടങ്ങിക്കാണുമല്ലോ, അല്ലെ?
ബഷീർ വള്ളിക്കുന്ന്
കോവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ എം പി മാരുടെ ശമ്പളം മുപ്പത് ശതമാനം കുറക്കാനുള്ള തീരുമാനം നല്ലത് തന്നെ,
എന്നാൽ രണ്ട് വർഷത്തേക്ക് എം പി ഫണ്ട് ഇല്ലാതാക്കുന്നത് അധികാരം വീണ്ടും ഒരു രാജാവിലേക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കമാണ്..
ധാരാളം പ്രാദേശിക വികസന സംരംഭങ്ങൾക്ക് എം പി മാർക്ക് ഈ ഫണ്ട് ഉപയോഗിക്കാൻ പറ്റുന്നുണ്ട്.. കഴിഞ്ഞ ദിവസം കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാൻ ശശി തരൂർ ഉപയോഗിച്ചത് ഈ ഫണ്ടാണ്.. ഓരോ എം പി മാരുടേയും ജീവനാണ് അവരുടെ കയ്യിലുള്ള ഈ ഫണ്ട്.. അത് അടുത്ത രണ്ട് വർഷം കോവിഡുമായി ബന്ധപ്പെട്ട പ്രാദേശിക ആവശ്യങ്ങൾക്കും മെഡിക്കൽ സംരംഭങ്ങൾക്കും ഉപയോഗിക്കണം എന്ന് പറഞ്ഞാൽ അതിലൊരു ലോജിക്കുണ്ട് എന്ന് വെക്കാം. എന്നാൽ ആ ഫണ്ടും ഒരു ഷോ മാനിലേക്ക് മാത്രമായി പരിമിതപ്പെടുന്നത് തികഞ്ഞ സ്വേച്ഛാധിപത്യ നീക്കമാണ്.
എം പി മാർക്ക് പൊതുജനങ്ങൾക്കിടയിൽ പേര് ലഭിക്കുന്നത് വേണ്ട, ഇവിടെ ഒരു രാജാവും അയാളുടെ ഷോയും മാത്രം മതി എന്നാണ് ഈ തീരുമാനത്തിന്റെ അർത്ഥം. അത് നടപ്പിലാക്കാൻ കോവിഡിനെ ഒരവസരമാക്കി എന്ന് മാത്രം. പാർട്ടി വ്യത്യാസങ്ങൾക്കപ്പുറം എല്ലാ ജനാധിപത്യ വിശ്വാസികളുടേയും വലിയ പ്രതിഷേധം ഉയർന്നു വരേണ്ട ഒരു വിഷയമാണിത്..
ഇന്ത്യ ഒരു രാജാവിന്റേയും തറവാട്ട് സ്വത്തല്ല..
ഏപ്രിൽ ഒന്നുമുതൽതീരുമാനത്തിന് പ്രാബല്യം
ഈ ഏപ്രിൽ ഒന്നു മുതലാണ് തീരുമാനത്തിനു പ്രാബല്യമുണ്ടാവുക. ഒരു വർഷത്തേക്കാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതിന് 1954ലെ മെമ്പേഴ്സ് ഒഫ് പാർലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കുമെന്ന് കേന്ദ്ര മന്ത്രി പ്രപകാശ് ജാവ്ദേക്കർ അറിയിച്ചു. എംപിമാരുടെ ശമ്പളം നിയമ ഭേദഗതിയിലൂടെ കുറയ്ക്കുന്നതിനു പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ ശമ്പളത്തിൽ വെട്ടിക്കുറവു വരുത്തും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് ജാവഡേക്കർ പറഞ്ഞു.
എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിൽനിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വർഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്. എംപി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേക്കാണ് (202021, 202122)നിർത്തിവെക്കാനുമാണ് കാബിനെറ്റ് തീരുമാനിച്ചിരിക്കുന്ത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക. പത്ത് കോടി രൂപയാണ് കോവിഡ് ഫണ്ടിലേക്ക് എംപിമാർ നൽകുക. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരുകളും സമാന രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം രണ്ട് വർഷത്തേക്ക് എംപി ഫണ്ട് വെട്ടിച്ചുരുക്കിയതിൽ എതിർപ്പുമായി കേരളത്തിലെ എംപിമാർ രംഗത്തെത്തി. എംപി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചു നടക്കുന്ന വികസന പദ്ധതികൾക്ക് അടക്കം പണം കിട്ടാത്ത അവസ്ഥ ഇനി ഉണ്ടാകുമെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നും കേരളാ എംപിമാർ ചോദിക്കുന്നു. നേരത്തെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 40-ാം വാർഷികദിനത്തോട് അനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. മുഖാവരണങ്ങൾ മറ്റുള്ളവർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. അഞ്ച് നിർദ്ദേശങ്ങളും മോദി പാർട്ടി പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിച്ചു. രാജ്യത്ത് ആരും പട്ടിണി കിടക്കാൻ ഇടവരരുത്. പാവപെട്ടവർക്ക് റേഷൻ എത്തിക്കാൻ ബിജെപി പ്രവർത്തകർ തയാറാകണം. ലോക്ക്ഡൗണിനെ തുടർന്നു യാത്രയ്ക്കു നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമീപത്തെ വീടുകളിൽ റേഷൻ എത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണം. ഇത്തരത്തിൽ പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മുഖാവരണം മറ്റുള്ളവർക്ക് വിതരണം ചെയ്യാനും പ്രവർത്തകർ തയാറാകണം. ബാങ്ക് ജീവനക്കാർ, പൊലീസുകാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് നൽകണം. പിഎം ഫണ്ടിലേക്ക് പ്രവർത്തകർ സംഭാവന നൽണം. പൊതു ജനങ്ങളോടും പിഎം ഫണ്ടിലേക്ക് സംഭാവന നൽകാൻ പ്രവർത്തകർ അഭ്യർത്ഥിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്