Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് മാതാവിന്റെ ജീവനെടുത്തത് മകളുടെ അവിഹിത ബന്ധം; ഭാര്യയുമായി പിണങ്ങിയ ശെൽവമണിയും ഭർത്താവുമായി വേർപിരിഞ്ഞ ഗേർട്ടിയുടെ ഇളയ മകളുമായി പ്രണയത്തിലായി; കല്യാണം കഴിച്ചു തരണമെന്ന ആവശ്യം തള്ളിയോടെ കാമുകിയുടെ അമ്മയോട് കടുത്ത ദേഷ്യം; ഇന്ന് പുലർച്ചെ വീട്ടിലെത്തിയത് രണ്ട് കന്നാസിൽ പെട്രോളുമായി; മുൻവാതിലിന് തീയിട്ടതോടെ വീട്ടിൽ കുടുങ്ങി കുടുംബാംഗങ്ങൾ; പിൻവാതിൽ വഴി പുറത്തുകടന്ന ഗേൽട്ടി ശെൽവമണിയെ നേരിട്ടതോടെ ഇരുവരും ആളിക്കത്തി; ചികിത്സയിൽ ഇരിക്കവേ രണ്ടുപേരും മരിച്ചു

കൊല്ലത്ത് മാതാവിന്റെ ജീവനെടുത്തത് മകളുടെ അവിഹിത ബന്ധം; ഭാര്യയുമായി പിണങ്ങിയ ശെൽവമണിയും ഭർത്താവുമായി വേർപിരിഞ്ഞ ഗേർട്ടിയുടെ ഇളയ മകളുമായി പ്രണയത്തിലായി; കല്യാണം കഴിച്ചു തരണമെന്ന ആവശ്യം തള്ളിയോടെ കാമുകിയുടെ അമ്മയോട് കടുത്ത ദേഷ്യം; ഇന്ന് പുലർച്ചെ വീട്ടിലെത്തിയത് രണ്ട് കന്നാസിൽ പെട്രോളുമായി; മുൻവാതിലിന് തീയിട്ടതോടെ വീട്ടിൽ കുടുങ്ങി കുടുംബാംഗങ്ങൾ; പിൻവാതിൽ വഴി പുറത്തുകടന്ന ഗേൽട്ടി ശെൽവമണിയെ നേരിട്ടതോടെ ഇരുവരും ആളിക്കത്തി; ചികിത്സയിൽ ഇരിക്കവേ രണ്ടുപേരും മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കാവനാട് രണ്ട് പേരുടെ ജീവനെടുത്ത സംഭവത്തിലേക്ക് നയിച്ചത് വിവാഹിതരായ രണ്ട് വ്യക്തികൾ തമ്മിലുള്ള അവിഹിത പ്രണയബന്ധം. യുവതിയെ വിവാഹം കഴിച്ചു തരണമെന്ന ആവശ്യം നിരസിച്ചതോടെ കലിപ്പിലായ കാമുകൻ വീടിന് തീയിടുകയായിരുന്നു. ഇയാളെ ചെറുക്കുന്നതിനിടെയാണ് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. യുവാവും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞു.

മുക്കാട് റൂബിനിവാസിൽ ഗേർട്ടിരാജൻ (65), ഇവരുടെ ബന്ധു കൂടിയായ കടവൂർ മതിലിൽ സ്വദേശി ശെൽവമണി (37) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ മരിച്ചത്. ഗേർട്ടിയുടെ മൂത്ത മകൾ റൂബിക്കും പൊള്ളലേറ്റിട്ടുണ്ട്. മീനത്തുചേരി മുക്കാട് കോൺവെന്റിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഗേർട്ടിയുടെ ഭർത്താവ് വിദേശത്താണ്. ഇവരുടെ ഇളയ മകളുമായി ശെൽവമണിക്കുണ്ടായ പ്രണയതും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് തീവെപ്പിലേക്ക് നയിച്ചത്.

പ്രണയനൈരാശ്യംമൂലം ശെൽവമണി വീടിന് തീവെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കൊല്ലത്തെ ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭർത്താവാണ് ശെൽവമണി. ഇയാളുടെ ബന്ധുമാണ് ഗേർട്ടിയും. ഗേർട്ടിയുടെ രണ്ട് പെൺമക്കളെയും വിവാഹം ചെയ്ത് അയച്ചതാണ്. രണ്ടാമത്തെ യുവതിയുമായി ശെൽവമണി അടുക്കുകുകയായിരുന്നു. ഈ ബന്ധം പുറത്തറിഞ്ഞതോടെ യുവതിയുടെ ദാമ്പത്യത്തിലും പ്രശ്‌നങ്ങുണ്ടായി. ഭർത്താവുമായി അകന്നു സ്വന്തം വീട്ടിൽ ഇവർ കഴിയുകയായിരുന്നു..

ഇതിനിടെ ശെൽവമണി ഇവരെ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു ഗേർട്ടിയെ സമീപിച്ചു. എന്നാൽ, രക്തബന്ധം ചൂണ്ടിക്കാട്ടിയും മാതാവ് മകളെ വിവാഹം ചെയ്തു തരാൻ സാധിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതായി മൂത്തമകൾ റൂബി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. തന്റെ ഭാര്യയെ ഡിവേഴ്‌സ് ചെയ്യാനും ശെൽവമണി ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിൽക്കേയാണ് ഇന്ന് കാവനാടുള്ള വീട്ടിൽ ശെൽവമണി എത്തിയത്.

ഞായറാഴ്ച പുലർച്ചെ രണ്ട് കന്നാസുകളിലായി സ്‌കൂട്ടറിൽ എത്തിയ ശെൽവമണി ഗേർട്ടിയുടെ വീടിന്റെ മുൻവാതിലിന് തീവയ്ക്കുകയായിരുന്നു. ഗേർട്ടിയും രണ്ട് പെൺമക്കളും മൂത്ത മരുമകനും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഗേർട്ടിയുടെ മരുമകൻ മുൻവശത്തു കൂടി തന്നെ പുറത്തെത്തി. പുറത്തിറങ്ങിയ ഗേർട്ടിയും മരുമകനും പെട്രോളുമായി നിൽക്കുന്ന ശെൽവമണിയെക്കണ്ടു. ഇതിനിടെ വീടിന്റെ പിൻവാതിലിലും തീവച്ച ശെൽവമണിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഗേർട്ടിക്ക് പൊള്ളലേറ്റത്.

ശെൽവമണിയുടെ കൈയിലിരുന്ന പെട്രോൾ പേരുടെയും ദേഹത്തു വീണതോടെ ഇരുവരും നിന്നു കത്തുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ തീകെടുത്തി. ചാമക്കടയിൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും ചേർന്നാണ് വീട്ടിനുള്ളിൽ കുടുങ്ങിയ ഗേർട്ടിയുടെ രണ്ട് പെൺമക്കളെയും ഇവരുടെ നാല് കുട്ടികളെയും പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗേർട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരിച്ചത്. തി

പൊള്ളലേറ്റ ശെൽവമണിയെ ആദ്യം കൊല്ലം ജില്ല ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശെൽവമണി കുടുംബവുമായി അകന്ന്, ശക്തികുളങ്ങരയിലുള്ള ഒരു ബന്ധുവിനൊപ്പമാണ് താമസം. തീപ്പിടിത്തത്തിൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഗേർട്ടിയുടെ മൂത്ത് മകൾക്ക് നേരിയ പൊള്ളൽ മാത്രമാണ് ഏറ്റത്. ഇതോടെ ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. ശെൽവമണിയും ഗേർട്ടിയുടെ വീട്ടുകാരും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാരും പൊലീസും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP