പോർക്കുളത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികൾ; പചരിപ്പിക്കുന്നത് നിലമ്പൂർ കരുളായിയിൽ നിന്ന മോഷണ ദൃശ്യം; ബ്ലാക്ക് മാനായി അവതരിപ്പിക്കുന്നത് വടംവലി താരത്തെ! കുന്ദംകുളത്തെ വ്യാജ പ്രചണം വെട്ടിലാക്കിയത് അന്തർദേശീയ താരമായ മഞ്ചേരിക്കാരനെ; അജ്ഞാത ജീവിക്ക് പിന്നിൽ തീവ്ര സ്വഭാവ സംഘടനകളോ? ഭായി ലഹളയ്ക്ക് ശേഷം സംശയം നീളുന്നത് എട്ടടി മനുഷ്യനിലേക്ക്; അപൂർവ്വജീവിയിൽ നിറയുന്നത് വ്യാജ പ്രചരണം
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ : 'ബ്ലാക്ക്മാൻ' എന്നും അജ്ഞാത ജീവി എന്നും എട്ടടി മനുഷ്യൻ എന്നുമെല്ലാമുള്ള പ്രചാരണം തീർത്തും വ്യാജം. തൃശൂരിൽ നിന്നുള്ള മന്ത്രി എ സി മൊയ്ദീൻ നേരിട്ടാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. തന്റെ മണ്ഡലത്തിൽ ബ്ലാക്ക്മാൻ ഭീതിയുള്ള ആറോ ഏഴോ സ്ഥലങ്ങളിൽ പോയി. നേരിട്ടുകണ്ട ആരുമില്ല. ഊഹാപോഹം പ്രചരിപ്പിച്ച് ആശയക്കുഴക്കം ഉണ്ടാക്കാൻ എതോ കുബുദ്ധി ചെയ്തതാണിത്. വസ്തുത ഒന്നുമില്ലെന്ന് മൊയ്ദീൻ പറയുന്നു. അതിനിടെ പൊലീസും പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഇനി എടുക്കും.
തെറ്റായപ്രചാരണം നടത്തുന്നവരെ സൈബർസെൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക്മാൻ, അപൂർവജീവി എന്നിവ പരാമർശിച്ച് ഏതെങ്കിലും രീതിയിലുള്ള ചലഞ്ചുകളോ മൊബൈൽഗെയിമുകളോ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു. നിലമ്പൂർ കരുളായിയിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ ബ്ലാക്മാന്റെ ദൃശ്യം എന്നരീതിയിൽ പ്രചരിക്കുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കള്ളനെ തിരിച്ചറിയാൻവേണ്ടി പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്തുപയോഗിക്കുന്നത്.
ബ്ലാക്ക്മാന്റെ ഉയരത്തെക്കുറിച്ചാണ് അബദ്ധപ്രചാരണങ്ങളിലൊന്ന്. 30 പേരുള്ള സംഘമാണ് വന്നതെന്ന പ്രചാരണവുമുണ്ട്. പക്ഷേ, ആരും പകൽവെളിച്ചത്തിൽ കണ്ടിട്ടില്ല. കാലിനുപകരം സ്പ്രിങ് ആണെന്നും മറ്റൊരുകൂട്ടർ പറയുന്നു. മോഷണം നടത്തില്ലെങ്കിലും ആളുകളെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പ്രചാരണം. സ്ത്രീകളെയും കുട്ടികളെയുമാണ് ഉപദ്രവിക്കുന്നത് എന്നാണ് ചില വോയ്സ് മെസേജുകളിൽ പറയുന്നത്. ജനലിന് എറിയുക, പൈപ്പുതുറക്കുക, വീടിനുമുകളിലൂടെ നടക്കുക എന്നെല്ലാമാണ് ബ്ലാക്ക്മാന്റെ ലക്ഷണങ്ങൾ എന്നും വ്യാജമായി പ്രചരിപ്പിച്ചു. ഇതോടെയാണ് വീഡിയോയുടെ ആധികാരികത തേടി പൊലീസ് ഇറങ്ങിയത്. സൈബർ സെല്ലും ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തുന്നുണ്ട്.
വിഡിയോയിൽ കാണിക്കുന്ന ആളിന്റെ ഉയരം കൂടുതൽ തോന്നിപ്പിക്കുന്നരീതിയിൽ ആണ് എഡിറ്റ് ചെയ്തത്. മഞ്ചേരിയിലെ ഒരു വടംവലി താരത്തിന്റെ ചിത്രവും ബ്ലാക്ക്മാൻ എന്ന രീതിയിൽ ഉപയോഗിക്കുന്നു. വെള്ള ലേസർ ലൈറ്റ് അടിച്ച് ഭീതി പരത്തുന്ന വീഡിയോയാണ് പ്രചരിക്കുന്ന മറ്റൊന്ന്. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഉടൻ കണ്ടെത്തും. ഏതായാലും തൃശൂരിൽ ബ്ലാക് മാൻ ഭീതി തീരുകയാണ്. കെട്ടുകഥ വിശ്വസിച്ച് നൂറു കണക്കിനാളുകൾ രാത്രി വീടിനു പുറത്തിറങ്ങുന്ന സ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടായത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വീട്ടിലിരിപ്പിനെ തകർക്കുന്ന തരത്തിലായിരുന്നു ഇത്. ഇതുകൊണ്ടുതന്നെ ഈ പ്രചാരണം നിഷ്കളങ്കമാണെന്നോ തെറ്റിദ്ധാരണകൊണ്ട് ഉണ്ടാവുന്നതോ ആകണമെന്നില്ലെന്നാണ് പൊലീസിന് കിട്ടിയ രഹസ്യവിവരം. ഇതരസംസ്ഥാന തൊഴിലാളികളെ റോഡിൽ ഇറക്കിയതിന് സമാനമാണ് കാര്യങ്ങൾ. പായിപ്പാട്ടെ സംഭവത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിന് സമാനമായ ഇടപെടൽ തൃശൂരിലും നടന്നുവെന്നാണ് വിലയിരുത്തൽ. എല്ലാ വിശദമായി തന്നെ പരിശോധിക്കും. ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടിയും എടുക്കും. ഇതിനുള്ള തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുകയാണ് പൊലീസ്.
ആളുകളെ ഇളക്കിവിടുന്ന വിധമുള്ള ചില വാട്സാപ്പ് സന്ദേശങ്ങളെ ഈ സാഹചര്യത്തിൽ പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ജനം പുറത്തിറങ്ങിയ സ്ഥലങ്ങളിൽ പൊലീസിന് ഏറെ നേരം പരിശോധനയ്ക്ക് ഇറങ്ങേണ്ടി വന്നിരുന്നു. ചില പ്രചാരണങ്ങൾ തെറ്റിദ്ധാരണ കൊണ്ടും ഉണ്ടായിട്ടുണ്ട്. പോർക്കുളം ഭാഗത്ത് ബ്ലാക്ക്മാനെ അന്വേഷിച്ച് പനയുടെ ചുവട്ടിൽ കൂടിയ ആൾക്കൂട്ടത്തിലേക്ക് മുകളിൽ നിന്നും ഇറങ്ങിവന്നത് മൂന്നു മരപ്പട്ടികളായിരുന്നു. ഇവ ഒരുമിച്ച് പനയിലേക്ക് കയറുന്നത് അകലെ വീടിന്റെ ടെറസിൽനിന്നും നോക്കുമ്പോൾ ആൾരൂപമായി തോന്നിയതാണ് സംശയത്തിന് കാരണം. ബ്ലാക്ക് മാനെ കുറിച്ചുള്ള പ്രചരണമാണ് ഇതിനെല്ലാം കാരണം.
തൃശ്ശൂരിൽ കുന്നംകുളം ഭാഗത്താണ് ഈ പ്രചാരണം തുടങ്ങിയത്. ഗുരുവായൂർ, ചാവക്കാട് പ്രദേശങ്ങളിലേക്കും ചേർപ്പ് ഭാഗത്തേക്കും എല്ലാം ഇതു വ്യാപിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചിലഭാഗങ്ങളിലേക്കും ഇത് പരക്കുന്നു. ബ്ലാക്മാനെ നേരിട്ടുകണ്ടെന്ന ദൃക്സാക്ഷി വിവരണങ്ങൾ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കുന്നംകുളം എസ്.എച്ച്.ഒ. കെ.ജി. സുരേഷ് അറിയിച്ചു. അതിനിടെ ഈ പ്രചരണം കൊണ്ട് ബുദ്ധിമുട്ടിയ ഒരു യുവാവുണ്ട് മഞ്ചേരിയിൽ. മഞ്ചേരി പുല്ലാര സ്വദേശിയും അന്തർദേശീയ വടംവലി താരവുമായ ബനാത്താണ് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവരുടെ പുതിയ ഇര. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് കുന്നംകുളത്തെ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചിലർ. എടപ്പാൾ ആഹാ ഫ്രണ്ട്സ് വടംവലി ടീമിലെ താരമാണ് ബനാത്ത്.
കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് ബനാത്ത്. താരത്തിന്റെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോൾ സ്പ്രിങ്മാൻ, ബ്ലാക്ക്മാൻ തുടങ്ങിയ പേരുകളിൽ പ്രചരിക്കുന്നത്. തന്റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബനാത്ത് പുല്ലാറ പറഞ്ഞു. ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ബനാത്ത്.
തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തും പരിസരങ്ങളിലുമാണ് ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പഴഞ്ഞി, കാട്ടകാമ്പാൽ, പെങ്ങാമുക്ക് എന്നിവടങ്ങളിൽ ബ്ലാക്ക്മാനെ കണ്ടതായി പറയുന്നു. രാത്രിയിൽ അതിവേഗത്തിൽ നീങ്ങുന്ന ഈ മനുഷ്യനെ പിടികൂടാൻ നാട്ടുകാർ രംഗത്തിറങ്ങിയതോടെ പൊലീസിനും തലവേദനയായി. ലോക്ഡൗൺ സമയമായതിനാൽ ആളുകൾ കൂട്ടം കൂടുന്നതും ബഹളം വക്കുന്നതുമൊക്കെ നിയമവരുദ്ധമായതിനാൽ ബ്ലാക്ക് മാൻ നാടിന്റെ ക്രമസമാധാനപ്രശ്നമായി. വളരെ ഉയരത്തിൽ ചാടി നടക്കാൻ കഴിയുന്ന ഈ പ്രതിഭാസം മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് ചാടി മറയുകയുണ്ടായതായി ഉറക്കമിളച്ച് ബ്ലാക്ക് മാനെ പിടികൂടാൻ ഇറങ്ങിയവർ പറയുന്നു. പക്ഷേ ഇതൊന്നും പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രചരണത്തിലെ കള്ളങ്ങൾ പിടികിട്ടിയത്.
പുരുഷന്മാർ ഇല്ലാത്ത വീടുകളിൽ കഴിയുന്ന സ്ത്രീകൾ വലിയ ഭീതിയിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്. സംഭവങ്ങളുടെ വോയ്സും ഗൂഗിളിൽ നിന്നെടുക്കുന്ന ഫോട്ടോയും വീഡിയോയും ഉപോയോഗിച്ച് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോക്ഡൗൺ ആയതിനാൽ നേരത്തെ തന്നെ ജനങ്ങൾ ഉറക്കം ആരംഭിക്കുന്നതിനാൽ അവസരം മുതലെടുത്ത് ഭീതി പടർത്താൻ ചില സാമൂഹ്യവുരുദ്ധരാണ് അദൃശ്യമനുഷ്യനാകുന്നതെന്നാണ് നിഗമനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്