കൊറോണയെ കരുതാൻ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും കൊല്ലം കളക്ടർ വിളിച്ചുകൂട്ടിയ യോഗത്തിൽ വൻആൾക്കൂട്ടം; സാമൂഹിക അകലം പാലിക്കേണ്ട സമയത്തെ ആൾക്കൂട്ടത്തെ ചോദ്യം ചെയ്ത് അഭിഭാഷകന്റെ എഫ്ബി പോസ്റ്റ്; കൂട്ടത്തിൽ ഒരുകൊറോണ രോഗി ഉണ്ടായിരുന്നെങ്കിൽ കൊല്ലത്തിന്റെ അവസ്ഥ എന്തെന്ന് ബോറിസ് പോൾ; പ്രകോപിതനായി അഭിഭാഷകനെതിരെ ജാമ്യമില്ലാ കെസ് എടുത്ത് കളക്ടർ അബ്ദുൾ നാസർ; വ്യക്തിവിരോധം തീർക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് ബോറിസിന്റെ പരാതിയും
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്ത് സംസ്ഥാനം മറ്റെല്ലാം മറന്ന് രോഗബാധ തടയാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കൊല്ലം കളക്ടർ അഭിഭാഷകരെ പ്രതിചേർത്ത് പൊലീസിനെക്കൊണ്ട് ജാമ്യമില്ലാ കേസ് എടുപ്പിച്ചത് വിവാദമാകുന്നു. കൊറോണ സമയത്ത് കളക്ടർ അബ്ദുൽ നാസറിന് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടി കളക്ടർക്ക് എതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയതിനാണ് അഭിഭാഷകർ അടക്കമുള്ളവരെ പ്രതികളാക്കി കൊല്ലം വെസ്റ്റ് പൊലീസ് കേസ് എടുത്തത്. കളക്ടർ കൊല്ലം എസ്പിക്ക് നേരിട്ട് നൽകിയ പരാതിയിലാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസ് എടുത്തത്. ഐപിസി 505, 189, 190, കേരള പൊലീസ് ആക്റ്റ് 120 (0) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ 505 ജാമ്യമില്ലാ വകുപ്പാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അധികാരം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ അവരെ തടസപ്പെടുത്തി. എന്നൊക്കെയുള്ള പരാതികൾ വരുമ്പോൾ എഴുതി ചേർക്കുന്ന വകുപ്പാണ് ഇത്. ഇതോടെയാണ് വ്യക്തിവിരോധം തീർക്കാൻ കളക്ടർ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ബോറിസ് പോൾ കളക്ടർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്ന കൊല്ലം കളക്ടറുടെ പരാതിയിലാണ് അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊറോണയെ കേരളം ഭയന്ന് തുടങ്ങുമ്പോൾ കൊല്ലം കളക്ടർക്ക് പറ്റിയ പാളിച്ച ചൂണ്ടിക്കാട്ടിയാണ് താൻ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത്. ഈ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുപിതനായാണ് കൊറോണ കാലം മറയാക്കി തനിക്കെതിരെ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചത് എന്നാണ് പരാതിയിൽ അഭിഭാഷകൻ വ്യക്തമാക്കുന്നത്. കേരള സർക്കാർ കൊറോണ ഭീതിയിൽ അതീവജാഗ്രതയിലാണ്. കൊല്ലത്തുകൊറോണ ഭീതി നിലനിൽക്കെ പ്രവർത്തനങ്ങളിൽ കളക്ടർക്കും അതിപ്രധാനമായ ഒരു പങ്കുണ്ട്. എന്നാൽ കൊറോണ കാലത്ത് കളക്ടറുടെ പിഴവ് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം നടത്തിയ ഫെയ്സ് ബുക്ക് ചൂണ്ടിക്കാട്ടിയാണ് ഏപ്രിൽ ഒന്നാം തീയതി കളക്ടർ പൊലീസിനെക്കൊണ്ട് എഫ്ഐആർ ഫയൽ ചെയ്യിപ്പിച്ചത്. പരാതിക്കാധാരമായ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത് മാർച്ച് പതിമൂന്നിനാണ്. കലക്ടർ യോഗം വിളിച്ചത് മാർച്ച് പന്ത്രണ്ടിന്. എന്നാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ഏപ്രിൽ ഒന്നിനും--പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കൊറോണ കാലം വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിക്കാമോ എന്നാണ് പരാതിയിൽ ബോറിസ് ചോദിക്കുന്നത്.
കൊറോണയുമായി ബന്ധപ്പെട്ടു കൊല്ലം കളക്ടർ കളക്ടറേറ്റ് ചേംബറിൽ വിളിച്ചു ചേർത്ത പൗരാവലി യോഗത്തെക്കുറിച്ചാണ് പരാതിയിൽ പറയുന്നത്. കൊറോണയുമായി ബന്ധപ്പെട്ടു കടുത്ത നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കെയാണ് കളക്ടർ പൗരാവലിയുടെ യോഗം വിളിച്ചു ചേർക്കുന്നത്. ആൾക്കൂട്ടം നിരോധിച്ച കാര്യം ജനങ്ങളെ അറിയിക്കാൻ ആൾക്കൂട്ട യോഗം കലക്ടർ വിളിച്ചു ചേർത്തതാണ് താൻ ഫെയ്സ് ബുക്കിൽ ചൂണ്ടിക്കാട്ടിയത്. യോഗത്തിൽ ഒരു കൊറോണ രോഗിയുണ്ടായിരുന്നെങ്കിൽ കൊല്ലത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. കളക്ടർ വിളിച്ചു ചേർത്ത യോഗത്തിന്റെ പാകപ്പിഴയാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ വിഷയമാക്കിയത്. ഇത് കളക്ടറെ ചൊടിപ്പിച്ചു. നൂറിലധികം പേർ ആ പോസ്റ്റിൽ കമന്റിട്ടപ്പോൾ ഇതിൽ നിന്ന് അഭിഭാഷകരും സാമൂഹ്യപ്രവർത്തകരെയും തിരഞ്ഞുപിടിച്ചു പ്രതികളാക്കി കളക്ടർ എഫ്ഐആർ രജിസ്റ്റർ ചെയ്യിക്കുകയായിരുന്നു. നിലനിൽക്കാത്ത എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ് കളക്ടറുടെ നടപടി. ജനാധിപത്യത്തിൽ പൗരനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ഭീഷണിപ്പെടുത്താൻ കൊല്ലം ജില്ലാ കളക്ടർ പൊലീസ് സംവിധാനം ദുരുപയോഗിച്ചിരിക്കുന്നു. ഇത് കടുത്ത അധികാര ദുർവിനിയോഗം കൂടിയാണ്. അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി ഈ പരാതിയിൽ അടിയന്തിര നടപടി വേണമെന്ന് അഭ്യർത്ഥിക്കുന്നു-പരാതിയിൽ പറയുന്നു.
കളക്ടറുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ വിവരം പത്രമാധ്യമങ്ങളിലൂടെയാണ് അഭിഭാഷകൻ അറിയുന്നത്. എഫ്ഐആർ ചോദിച്ച് സ്റ്റേഷനിൽ ചെന്നെങ്കിലും നൽകിയില്ല. എഫ്ഐആർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന പരിപാടിയുണ്ട്. ആ രീതിയിൽ അപ്ലോഡ് ചെയ്യാം എന്ന് കരുതിയപ്പോൾ അപ്ലോഡും ചെയ്തിരുന്നില്ല. ഇതിലുള്ള കള്ളക്കളി മനസിലാക്കി ബോറിസ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് മെയിൽ ചെയ്തു. നടപടി ക്രമത്തിലെ പാളിച്ചകൾ മനസിലാക്കിയ ഡിജിപി, എഫ്ഐആർ അപ്ലോഡ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. എഫ്ഐആർ ലഭിച്ചപ്പോഴാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എന്നത് മനസിലാക്കുന്നത്. ഇതോടെയാണ് മുഖ്യമന്ത്രിക്ക് ബോറിസ് പരാതി നൽകുന്നത്. കളക്ടറുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ പാകപ്പിഴയാണ് ബോറിസ് ചൂണ്ടിക്കാട്ടിയത് എന്നാണ് കൊല്ലത്തെ അഭിഭാഷകർ മറുനാടനോട് വ്യക്തമാക്കിയത്. ആൾക്കൂട്ടം നിരോധിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയാണ്. ലോകം കൊറോണയെ ഭീതിയോടെ കാണുന്നു. ഈ സമയത്താണ് കളക്ടർ ആൾക്കൂട്ട യോഗം വിളിച്ചു ചേർക്കുന്നത്. ആർക്കൊക്കെ കൊറോണയുണ്ടെന്നു ആർക്കുമറിയാത്ത സാഹചര്യമാണ്. യോഗത്തിൽ നൂറോളം ആളുകൾ തിങ്ങിക്കൂടിയിരുന്നു. കളക്ടർ പറയുന്നത് ആൾക്കൂട്ടം നിരോധിച്ചു എന്നാണ്. ആൾക്കൂട്ടത്തെ നിരോധിച്ച കാര്യം അറിയിക്കാൻ ആൾക്കൂട്ടത്തെ വിളിച്ചു ചേർക്കുന്ന വിചിത്രകാര്യമാണ് കലക്ടർ ചെയ്തത്. ഇത് ബോറിസ് ചൂണ്ടിക്കാട്ടി. ഇതോടെ കളക്ടർ ക്ഷുഭിതനായി. കളക്ടർ വിളിച്ചു ചേർത്ത യോഗം നടക്കുന്നത് മാർച്ച് പന്ത്രണ്ടിനാണ്. കൊറോണ കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ സന്ദേശവും കൊറോണയ്ക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകുന്നത് ഫെബ്രുവരി ഇരുപത്തിയാറിനാണ്. അത് മറക്കരുത്. ഫെബ്രുവരി ഇരുപത്തിയാറു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് കളക്ടർ ആൾക്കൂട്ട യോഗം വിളിക്കുന്നത് എന്നതും ഓർക്കണം.
കലക്ടർ ക്ഷുഭിതനാകാൻ വേറെയും കാരണമുണ്ടെന്നു ഇതേ അഭിഭാഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിനും മുൻപ് വേറെ ഒരു പ്രശ്നം വന്നു. കൊല്ലം ബാർ അസോസിയേഷൻ ഹാളിനകത്ത് അഭിഭാഷകർക്ക് വേണ്ടി ചായ നൽകുന്ന പരിപാടിയുണ്ട്. ഈ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഡൊമസ്റ്റിക്ക് സിലിണ്ടർ ആണെന്ന് ചൂണ്ടിക്കാട്ടി ആരോ കളക്ടർക്ക് ഊമക്കത്ത് അയച്ചു. കലക്ടർ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. റെയിഡ് വൈകിയപ്പോൾ കളക്ടർ വീണ്ടും നിർദ്ദേശം നൽകി. ഇതിനെ തുടർന്നു താലൂക്ക് സപ്ലൈ ഓഫീസറും മൂന്നു നാല് ഉദ്യോഗസ്ഥരും വന്നു പരിശോധന നടത്തി. അത് കമേർഷ്യൽ സിലിണ്ടർ ആണെന്ന് താലൂക്ക് ഓഫീസർ റിപ്പോർട്ട് നൽകി. അപ്പോഴും ബോറിസ് ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തി. കളക്ടറുടെ നടപടിക്ക് എതിരെയായിരുന്നു ഈ പോസ്റ്റും. കൊല്ലം ബാർ അസോസിയേഷൻ ഓഫീസിനുള്ളിൽ ഊമ പരാതിയുടെ പേരിൽ റെയ്ഡ്. കളക്ടറേറ്റിന്നകത്ത് കളക്ടർക്ക് എന്തൊക്കെ ജോലികളുണ്ട്. ഈ സമയം അതിനു വിനിയോഗിക്കാമായിരുന്നു. എത്രയോ വാഹനങ്ങൾ കളക്ടറെറ്റിൽ തുരുമ്പ് എടുത്ത് നശിക്കുന്നു. ഇത് ലേലം ചെയ്തു വിട്ടിരുന്നെകിൽ എത്ര തുക സർക്കാരിനു ലഭിക്കുമായിരുന്നു. ഇല്ലാത്ത പരാതിയുടെ പേരിൽ എന്തിനു സമയം കളയണം. എന്നൊക്കെയുള്ള ഫെയ്സ് ബുക്ക് പോസ്റ്റാണ് നടത്തിയത്. . ഇതാണ് കളക്ടറെ പ്രകോപിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് കൊറോണ യോഗത്തിൽ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തുന്നത്. പഴയ സംഭവം മറക്കാതിരുന്ന കളക്ടർ എല്ലാം ചേർത്ത് പൊലീസിനെക്കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു-ഇതാണ് കേസിനു പിന്നിലെ കാര്യം-അഭിഭാഷകർ വിരൽചൂണ്ടുന്നു.
മുഖ്യമന്ത്രിക്ക് ബോറിസ് നൽകിയ പരാതി
ശ്രീ പിണറായി വിജയൻ,
ബഹു കേരള മുഖ്യമന്ത്രി,
തിരുവനന്തപുരം.
സർ,
ഞാൻ 25 വർഷമായി കൊല്ലത്ത് അഭിഭാഷകനാണ്. കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നയാളും വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹിയായിട്ടും മറ്റും പൊതുപ്രവർത്തനം നടത്തി വരുന്നയാളുമാണ്. കൊല്ലം ജില്ലാ കളക്ടറെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചു എന്നാരോപിച്ച് എനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ക്രിമിനൽ കേസ് കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തതായി ഏപ്രിൽ 2ലെ പത്രങ്ങളിൽ വന്ന വാർത്തയിൽ നിന്നും അറിഞ്ഞിട്ടുള്ളതാണ്. അന്വേഷണത്തിൽ ക്രൈം 427/2020 നമ്പരായി IPC 505, 189, 190, ഗജ അര േ120 ( ീ) എന്നീ വകുപ്പുകൾ ചേർത്ത് തീർത്തും നിയമവിരുദ്ധമായിട്ടാണ് 1-4-2020 രാത്രി 10 മണിക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തതായി കാണുന്നത്. 20-02-2020 മുതൽക്കുള്ള എന്റെ വിമർശനപരമായ ഫേസ്ബുക്ക് പോസ്റ്റുകളാണ് കേസിന് ആധാരമാക്കിയിട്ടുള്ളത്.
സർക്കാരിന്റെ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനകാലത്തെ ജില്ലാ കളക്ടറുടെ തിരക്കുകൾക്കിടയിൽ ഇത്രയും പഴയ പോസ്റ്റുകൾ നോക്കിയെടുത്ത് കേസെടുപ്പിച്ചതിൽ തന്നെ സംശയങ്ങളുണ്ട്. ഞാൻ എഴുതിയതൊക്കെയും ജില്ലാ കളക്ടറുടെ വീഴ്ചകളെക്കുറിച്ചാണ്. അതിൽ ഏറ്റവും പ്രധാനം മാർച്ച് 12ന് ജില്ലാ കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ കൊല്ലത്തെ പൗരാവലിയെ ക്ഷണിച്ച് വരുത്തി ഹാളിനുള്ളിൽ ആൾക്കൂട്ടം സൃഷ്ടിച്ച ശേഷം ആൾക്കൂട്ടം നിരോധിച്ച സർക്കാർ തീരുമാനം അറിയിക്കാനാണ് യോഗം വിളിച്ചതെന്ന് പറഞ്ഞ കളക്ടറുടെ പ്രവർത്തിയെക്കുറിച്ചാണ്. അന്ന് അവിടെ ഒരു കോവിഡ് രോഗിയുണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥ ചിന്തനീയമാണ്. എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നൂറിന് മേൽ വ്യക്തികൾ കമന്റിട്ടിട്ടുണ്ട്. അതിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 3 പേരെ തെരഞ്ഞ് പിടിച്ച് എന്നോടൊപ്പം കൂട്ടുപ്രതികളാക്കിയിട്ടുമുണ്ട്.മേലിൽ കളക്ടറുടെ വീഴ്ചകൾ ആരും വിമർശിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇത്തരമൊരു കള്ളക്കേസ് എടുപ്പിച്ച ശേഷം കളക്ടർ പത്രമാധ്യമങ്ങളിലൂടെ വാർത്ത പ്രസിദ്ധീകരിപ്പിച്ചതെന്ന് വ്യക്തമാണ്.
കടുത്ത സമ്മർദ്ദത്തിന് വിധേയമായാണ് നിയമപരമായി നിലനിൽക്കാത്ത FIR രജിസ്റ്റർ ചെയ്യാൻ കൊല്ലം വെസ്റ്റ് പൊലീസ് നിർബന്ധിതരായതെന്ന് ഞാൻ മനസ്സിലാക്കുന്നു. സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ് കളക്ടറുടെ നടപടി. ജനാധിപത്യത്തിൽ പൗരനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ഭീഷണിപ്പെടുത്താൻ കൊല്ലം ജില്ലാ കളക്ടർ പൊലീസ് സംവിധാനം ദുരുപയോഗിച്ചിരിക്കുന്നു. ഇത് കടുത്ത അധികാര ദുർവിനിയോഗം കൂടിയാണ്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിൽ നിന്നും അറസ്റ്റ് പോലെയുള്ള കൂടുതൽ കടുത്ത നടപടികൾ ഉടൻ ഉണ്ടാകുമെന്ന് ഞാൻ ഭയക്കുന്നു. ആയതിനാൽ വളരെ അടിയന്തിര സ്വഭാവമുള്ള പരാതിയായി ഇത് പരിഗണിച്ച് ഉചിതമായ നടപടികൾ കൊല്ലം ജില്ലാ കളക്ടർക്കെതിരെ സ്വീകരിച്ചും പൊലീസിന് ഉചിതമായ നിർദ്ദേശം നൽകിയും ഉത്തരവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. എകഞ ന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
എന്ന്,
വിധേയൻ,
അഡ്വ ബോറിസ് പോൾ,
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്