Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ നഴ്‌സുമാരുടെ മുന്നിൽ തുണിയില്ലാതെ നടന്നതും അശ്ലീല കമന്റടിച്ചതും വച്ചുപൊറുപ്പിക്കാനാവില്ല; ഗസ്സിയാബാദ് ജില്ലാ ആശുപത്രിയിലെ വനിതാ ആരോഗ്യപ്രവർത്തകരോട് തബ്ലീഗി പ്രവർത്തകർ പെരുമാറിയത് നീചമായി; ഇവർ മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ; ഇനി അവരുടെ പരിചരണത്തിനായി വനിതാ നഴ്‌സുമാരെയോ സുരക്ഷയ്ക്കായി വനിതാ പൊലീസിനെയോ നിയോഗിക്കില്ല; ഐസൊലേഷനിൽ കഴിയുന്ന ആറു ജമാ അത്ത് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്

വനിതാ നഴ്‌സുമാരുടെ മുന്നിൽ തുണിയില്ലാതെ നടന്നതും അശ്ലീല കമന്റടിച്ചതും വച്ചുപൊറുപ്പിക്കാനാവില്ല; ഗസ്സിയാബാദ് ജില്ലാ ആശുപത്രിയിലെ വനിതാ ആരോഗ്യപ്രവർത്തകരോട് തബ്ലീഗി പ്രവർത്തകർ പെരുമാറിയത് നീചമായി; ഇവർ മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ; ഇനി അവരുടെ പരിചരണത്തിനായി വനിതാ നഴ്‌സുമാരെയോ സുരക്ഷയ്ക്കായി വനിതാ പൊലീസിനെയോ നിയോഗിക്കില്ല; ഐസൊലേഷനിൽ കഴിയുന്ന ആറു ജമാ അത്ത് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ഗസ്സിയാബാദ്: കോവിഡ് ബാധയെ തുടർന്ന് ഗസ്സിയാബാദിൽ ഐസൊലേഷനിൽ കഴിയുന്ന തബ്ലീഗി ജമാഅത്ത് പ്രവർത്തകർ ആശുപത്രിയിലെ വനിത് നഴ്‌സുമാർ അടക്കമുള്ള ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്ന്‌തോടെ ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് കേസ്. ജില്ലാ ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരും ചീഫ് മെഡിക്കൽ സൂപ്രണ്ടിന് പരാതി ഉന്നയിച്ച് കത്തുനൽകിയിരുന്നു. തബ്ലിഗീ ജമാ അത്തുകാരിൽ പലരും മരുന്നുകൾ കഴിക്കുന്നില്ലെന്നും ജീവനക്കാരോട് മോശമായി പെരുമാറുന്നുവെന്നുമായിരുന്നു പരാതി. ഇവർ കൂട്ടം കൂടിയിരിക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ മാനിക്കാതിരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ആറ് രോഗികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്ിട്ടുണ്ട്.

നേരത്തെ വിസാ ചട്ടങ്ങൾ ലംഘിക്കുന്ന ജമാ അത്ത് അംഗങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. നിസാമുദ്ദീലെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തുന്ന ജമാ അത്ത് അംഗങ്ങളെ കണ്ടെത്താൻ 18 ജില്ലകളിലെ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിരുന്നു. മർക്കസിൽ പങ്കെടുത്ത ഏതെങ്കിലും വിദേശ പൗരനെ പാർപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.

എം.എം.ജി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തബ്‌ലീഗി പ്രവർത്തകർ മനുഷ്യ സമൂഹത്തിന്റെ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.വനിതാ ആരോഗ്യ പ്രവർത്തകരോട് നീചമായാണ് നിരീക്ഷണത്തിൽ കഴിയുന്നവർ പെരുമാറിയതെന്നും അവരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കൈകാര്യം ചെയ്യുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഈ തബ്ലീഗ് പ്രവർത്തകരുടെ സുരക്ഷക്കും പരിചരണത്തിനുമായി വനിതാ നഴ്‌സുകളെയോ വനിതാ പൊലീസിനെയോ ഇനി നിയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.എം.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് തബ്ലീഗ് പ്രവർത്തകർ അടിവസ്ത്രങ്ങൾ ധരിക്കാതെ വാർഡിൽ നടന്നുവെന്നും നഴ്‌സുമാരോട് അശ്ലീല ചിഹ്നങ്ങൾ കാണിച്ചുവെന്നും ആരോപിച്ച് വ്യാഴാഴ്ച എഫ്‌.െഎ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നവർക്ക് കർശന നടപടി നേരിേടണ്ടി വരുമെന്ന് ഗസ്സിയാബാദ് എംപി ജനറൽ വി.കെ സിങ് പറഞ്ഞു.തബ്ലീഗ് ആസ്ഥാനമായ മർകസിൽ നിന്ന് കോവിഡ് സംശയിച്ച നിരവധി പേരെ വ്യത്യസ്ത ആശുപത്രികളിലും മറ്റുമായി നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്.ഇന്ദോറിൽ ഡോക്ടർമാർ ആക്രമിക്കപ്പെട്ട സംഭവം അസാധാരണമാണെന്നും നിയമപരമായി സാധ്യമായ നടപടികൾ ഇതിനെതിരെ ഉണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

തബ്‌ലീഗുകാർ ആശുപത്രി ജീവനക്കാർക്ക് തലവേദ

തബ്ലീഗി ജമാഅത്തുകാർ പൊതുവേ ശാന്തരാണെന്നാണ് അവകാശ വാദമെങ്കിലും ആശുപത്രിയിൽ കഴിയുന്ന ഇവരെകുറിച്ച് അത്ര നല്ല അഭിപ്രായമല്ല പുറത്തുവരുന്നത്. ഗസ്സിയാബാദിലെ കൊറോണ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ്ലീഗി ജമാഅത്തുകാർ ആശുപത്രി ജീവനക്കാർക്ക് തലവേദന ആകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കൊണ്ട് പൊറുതിമുട്ടിയെ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്ന ഘട്ടം വരെ എത്തിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നത്.

ഗസ്സിയാബാദിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന തബ്ലീഗി ജമാഅത്തുകാർ തുണിയില്ലാതെ നഗ്‌നരായി നടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും സിഎംഒ ഗസ്സിയാബാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തബ് ലീഗുകാരായ ഇവരെ കുറിച്ച് ആശുപത്രി ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കോവിഡ് ഭീതിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ് കുഴപ്പക്കാരായിട്ടുള്ളത്. ഐസലേഷൻ വാർഡിലെ മുറിയിൽ നഗ്‌നരായി തുണിയില്ലാതെ നടക്കുകയാണ് ഇക്കൂട്ടർ.

പാൻസ് ധരിക്കാതെ നടക്കുകയും വൾഗറായി പാട്ടു പാടുകയും നഴ്സുമാർ അടക്കമുള്ളവരെ നോക്കി കമന്റടിക്കുകയും ചെയ്യുന്നു എന്നാണ് സിഎംഒ നൽകിയ പരാതിയിൽ പറുയന്നത്. ഇത് കൂടാതെ ഇവർ ഹൗസ് കീപ്പിങ് ജീവനക്കാരോട് സിഗരറ്റ് ചോദിക്കുകയും നഴ്സുമാരോട് അശ്ലീല കമന്റടിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കുന്നത് തന്നെ ദുഷ്‌കക്കരമായി മാറുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 1,306 പേർ വിദേശികളാണ്. മുഴുവൻ ആളുകളെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ ധാരാവിയിൽ 56 വയസ്സുള്ള ഒരാൾ കോവിഡ് 19 ബാധിച്ച് മരിച്ചതിനു പിന്നാലെ ഒരു ശുചീകരണ തൊഴിലാളിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ പരിസരത്തെ കെട്ടിടങ്ങൾ അടച്ചുപൂട്ടിയതായും പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.>
അതിനിടെ തബ് ലീഗി ജമാഅത്തിന്റെ മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാർച്ച് 28 മുതൽ കാണാനില്ലെന്ന വിധത്തിലും വാർത്തകൾ വരുന്നുണ്ട്. ഡൽഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് മൗലാന സാദിനെ കാണാതായത്.സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്ലീഗ് പ്രവർത്തകർക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീൻ മർക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു.

56കാരനായ മൗലാന മുഹമ്മദ് സാദ് തബ്ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീർ) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി നൂറു കോടിയിലേറെ അനുയായികളാണ് സാദിനുള്ളത്. 2015 നവംബർ 16 നാണ് സാദ് തബ്ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതൽ 2015 വരെ ഷൂറാ കൗൺസിൽ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡൽഹിയിലെ സക്കീർ നഗറിലും ഉത്തർപ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്.

അതിനിടെ മൗലാന സാദിന്റേത് എന്ന പേരിൽ സാമൂഹിക അകലം പാലിക്കലിനെ എതിർക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതർ ഉറപ്പിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ലെന്നും മതാചാരത്തിൽ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മർക്കസിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ക്ലിപ്പിൽ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഓഡിയോയിൽ സൂചിപ്പിക്കുന്നു. ഡൽഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്.

രണ്ടാമത്തെ ഓഡിയോ ക്ലിപ്പിൽ നിലപാടു മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ സംഭവിക്കുന്നത് മനുഷ്യർ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മൾ വീടുകളിൽ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിർദ്ദേശവും പാലിക്കണം. ക്വാറന്റീൻ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ ഐസലേഷനിലാണെന്നും ക്ലിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP