കൊറോണയെന്ന ഇരുട്ടിന് പ്രകാശത്തിലൂടെ മറുപടി നൽകാം; ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് എല്ലാവരും വീട്ടിലെ ലൈറ്റുകൾ ഓഫാക്കണം; അതിന് ശേഷം കൈയിൽ ടോർച്ചോ മൊബൈലോ തെളിച്ച് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണം; ഇതിനായി ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്; ലോക് ഡൗണിൽ ആരും ഒറ്റപ്പെടുന്നില്ലെന്ന സന്ദേശം അന്ധകാരത്തെ വെളിച്ചത്തിലൂടെ ഇല്ലായ്മ ചെയ്ത് നമുക്ക് നൽകാം; കൊറോണക്കാലത്ത് പുതിയ ചലഞ്ചുമായി മോദി; ഐക്യം പ്രകടനത്തിന് ആഹ്വാനവുമായി വീണ്ടും പ്രധാനമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോക് ഡൗണിനോട് രാജ്യത്തെ ജനങ്ങൾ നിന്നായി പ്രതികിരച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോജി. പല രാജ്യങ്ങളും ഇത് മാതൃകയാക്കി. ലോക് ഡൗൺ പ്രഖ്യാപിച്ച് ഒൻപത് ദിവസമായി. കോവിഡിനെ നേരിടാൻ ഇനിയും മുമ്പോട്ട് പോകാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും സമൂഹ പ്രതിബന്ധത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ കഷ്ടതയിലാണ്. അവരെ പ്രതീക്ഷയിലേക്ക് കൊണ്ടു പോകണമെന്നും മോദി ആവശ്യപ്പെട്ടു.
അഞ്ചാം തീയതി എല്ലാവരും ചേർന്ന് കോറോണയെന്ന ഇരുട്ടിന് മറുപടി നൽകണം. ഈ അഞ്ചാം തീയതി പ്രകാശത്തിലൂടെ ഇതിന് മറുപടി നൽകണം. എല്ലാ ദേശവാസികളും ഒരുമിക്കണം. പുതിയ തലത്തിലേക്ക് കൊണ്ടു പോകണം. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ ലൈറ്റുകളും അടയ്ക്കണം. അതിന് ശേഷം ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം. മൊബൈലും ടോർച്ചും എല്ലാം ഉപയോഗിക്കാം. കൊറോണയെന്ന അന്ധകാരത്തെ ഈ വെളിച്ചത്തിലൂടെ തോൽപ്പിക്കാം. ഈ സമയം വീട്ടിലെ എല്ലാ വിളക്കും അണയ്ക്കണം. ഇതിലൂടെ പ്രകാശത്തിന്റെ മഹാശക്തിയെ തിരിച്ചറിയാം. അങ്ങനെ നമുക്ക് കരുത്ത് കാട്ടാം-മോദി പറഞ്ഞു. നേരത്തെ ആരോഗ്യ പ്രവർത്തകർക്കായി ജനതാ കർഫ്യൂ ദിനത്തിൽ കൈയടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് സമാനമാണ് ഇപ്പോഴത്തെ ചലഞ്ചും.
ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദി.. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലർക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. ഏപ്രിൽ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണിൽ തുടരവെ ജനങ്ങളോടു മോദി ആഹ്വാനം ചെയ്തു.
ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. വീട്ടിലെ ബാൽക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും മോദി അഭിപ്രായപ്പെടുന്നു.
ആരും ഒറ്റയ്ക്കല്ലെന്ന് തെളിയിക്കാനാണ് ഇപ്പോൾ പ്രകാശം രാത്രിയിൽ തെളിയിക്കാനുള്ള ആവശ്യം. ലോക് ഡൗണിൽ ആരും ഒറ്റയ്ക്കല്ല-ഇതു പറഞ്ഞാണ് പുതിയ ചലഞ്ച് മോദി മുമ്പോട്ട് വയ്ക്കുന്നത്. പത്ത് മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് മോദി നൽകിയത്. ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗൺ ഒൻപത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങൾ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണിൽ പ്രകടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗണിന്റെ നാളുകളിൽ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവർത്തിച്ചുവെന്നും മോദി വ്യക്തമാക്കി.
കൊറോണയുടെ അന്തകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനതാ കർഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അർപ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളിലെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
കൊറോണ വ്യാപനം തടയാൻ അടച്ചിടൽ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നൽകിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകർഫ്യൂ, അടച്ചിടൽ പ്രഖ്യാപനങ്ങൾ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിലെത്താറുള്ളത് പതിവിൽ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം എത്തിയത്. അതും രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നടത്തേണ്ട ചലഞ്ചുമായി.
കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൺസ് മുഖേന ചർച്ച നടത്തിയിരുന്നു. കൊറോണ വ്യപനം തടയാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ചർച്ചയിൽ അദേഹം പ്രശംസിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലെ സാധ്യതകളെക്കുറിച്ച് അദേഹം മുഖ്യമന്ത്രിമാരെ ധരിപ്പിച്ചു. പിഎം കെയർസ് ഫണ്ട് വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പരക്കുന്നുണ്ട്. പിഎം കെയർ ഫണ്ട് വിദേശ രാജ്യങ്ങളിലെ ഭാരതീയരിൽ നിന്നും വിദേശരാജ്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകളും സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മോദിയുടെ വീഡിയോ സന്ദേശം.
ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.
പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം:
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായ ദേശവ്യാപക ലോക്ഡൗണിന്റെ ഒമ്പതാം ദിവസമാണ് ഇന്ന്. ഈ കാലയളവിൽ നിങ്ങൾ പ്രകടിപ്പിച്ച അച്ചടക്കവും സേവന മനോഭാവവും അനിതരസാധാരണവും ഈ രണ്ടു കാര്യങ്ങളുടെയും അർത്ഥം അതിന്റെ ശരിയായ അർത്ഥത്തിൽ പ്രകടമാക്കുന്നതുമാണ്.
സാധ്യമാകുന്നത്ര മികവുറ്റ വിധം ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാൻ ഗവൺമെന്റും ഭരണസംവിധാനവും പൊതുജനവും കൂട്ടായ മഹദ് പ്രയത്നത്തിലേർപ്പെട്ടു. കൊറോണ വൈ റസിനെതിരെ പൊരുതുന്നവർക്ക് നന്ദി അറിയിക്കാൻ മാർച്ച് 22നു നാം സ്വീകരിച്ച രീതി ഇന്നിപ്പോൾ എല്ലാ രാജ്യങ്ങൾക്കും മാതൃകയായിരിക്കുന്നു. പലരും അത് ഇപ്പോൾ പകർത്തുകയാണ്.
അത് ജനതാ കർഫ്യൂവാകട്ടെ, മണികൾ മുഴക്കലാകട്ടെ, കൈയടിയാകട്ടെ, പാത്രങ്ങളിൽ മുട്ടലാകട്ടെ, എല്ലാം പ്രകടമാക്കിയത് ഈ പരീക്ഷണകാലത്ത് രാജ്യത്തിന്റെ യോജിച്ച കരുത്തുതന്നെയാണ്. കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ രാജ്യത്തിന് ഒന്നിച്ചു നിൽക്കാൻ സാധിക്കും എന്ന വിശ്വാസം അത് അരക്കിട്ടുറപ്പിച്ചു. നിങ്ങളുടെയും നമ്മുടെ രാഷ്ട്രത്തിന്റെയും ഈ യോജിച്ച ഊർജ്ജം ഈ ലോക്ഡൗൺ കാലത്തും ദൃശ്യമാണ്.
സുഹൃത്തുക്കളേ, ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ ഇന്ന് സ്വന്തം വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ്. സ്വന്തം നിലയിൽ തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ആരും ചോദിച്ചു പോകുന്നത് സ്വാഭാവികവുമാണ്. ഇത്ര വലിയ ഒരു യുദ്ധത്തിൽ തങ്ങൾ എങ്ങനെയാണ് പോരാടേണ്ടത് എന്നതിനേക്കുറിച്ച് ചിലരുടെ വിഷമം. ഈ വിധം എത്ര ദിവസം ചെലവിടേണ്ടി വരും എന്ന് നിരവധിയാളുകൾക്ക് ഉത്കണ്ഠയുണ്ട്.
സുഹൃത്തുക്കളേ, ഇത് നിശ്ചയമായും ലോക്ഡൗൺ കാലമാണ്, നമ്മളിൽ ഭൂരിഭാഗവും നമ്മുടെ വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ്; പക്ഷേ, നമ്മിൽ ഒരാൾ പോലും ഒറ്റയ്ക്കല്ല. 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ കരുത്ത് നാം ഓരോരുത്തർക്കും ഒപ്പമുണ്ട്, അതാണ് നാം ഓരോരുത്തരുടെയും കരുത്ത്. ഓരോ സമയവും ഈ കൂട്ടായ കരുത്തിന്റെ മഹത്വവും ഗാംഭീര്യവും ദൈവികതയും നമ്മുടെ രാജ്യവാസികൾ അനുഭവിക്കേണ്ടതായുണ്ട്.
സുഹൃത്തുക്കളേ. പൗരാവലിയെ ദൈവത്തിന്റെ തന്നെ സാക്ഷാത്കാരമായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കപ്പെടുന്നത്. രാഷ്ട്രം ഇത്തരമൊരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ജനതയുടെ രൂപത്തിലാണ് ഈ കൂട്ടായ അതീതശക്തി അനുഭപ്പെടുന്നത്. ഈ അനുഭവം നമ്മുടെ ആത്മവീര്യം വർധിപ്പുക്കുന്നു, നമുക്കു ദിശാബോധവും വ്യക്തതയും നൽകുന്നു. പൊതുവായ ഒരു ലക്ഷ്യവും അതിൽ എത്തിച്ചേരാനുള്ള ഊർജ്ജവും നൽകുന്നു.
സുഹൃത്തുക്കളേ, കൊറോണ പകർച്ചവ്യാധിയുടെ ഇരുട്ട് നമുക്കു ചുറ്റും പരക്കുമ്പോൾ നാം തുടർച്ചയായി വെളിച്ചത്തിലേക്കും പ്രതീക്ഷയിലേക്കും നീങ്ങുകതന്നെ ചെയ്യണം. നമ്മിൽ ആരെയാണ് രോഗം കൂടുതൽ ബാധിച്ചത്, ആ പാവപ്പെട്ട സഹോദരീ സഹോദരന്മാരെ നിരാശയിൽ നിന്നു പ്രതീക്ഷയിലേക്കു കൈപിടിച്ച് ഉയർത്താൻ നാം ശ്രമിച്ചുകൊണ്ടേയിരിക്കണം. പ്രകാശത്തിലേക്കും പ്രത്യാശയിലേക്കും നീങ്ങിക്കൊണ്ട് ഈ പ്രതിസന്ധിയുടെ ഇരുട്ടിനെയും അനിശ്ചിതത്വത്തെയും നാം അവസാനിപ്പിച്ചേ പറ്റുകയുള്ളു. എല്ലാ വശങ്ങളിലേക്കും പ്രകാശത്തിന്റെ ആനന്ദം പ്രസരിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധിയുടെ കൂരിരുട്ടിനെ നാം തോൽപ്പിക്കുകതന്നെ ചെയ്യണം.
വരുന്ന ഞായറാഴ്ച, ഏപ്രിൽ അഞ്ചിന് നാം ഒന്നിച്ച് കൊറോണ പ്രതിസന്ധി പരത്തുന്ന ഈ ഇരുട്ടിനെ വെല്ലുവിളിക്കണം; വെളിച്ചത്തിന്റെ കരുത്ത് അറിയിക്കണം, 130 കോടി ഇന്ത്യൻ ജനതയുടെ അതീതശക്തിയായി നാം ഉയിർത്തെഴുന്നേൽക്കണം. 130 കോടി ഇന്ത്യക്കാരുടെ അതിഗംഭീര ഇച്ഛാശക്തി എത്ര വലിയ ഉയരത്തിലും നാം പ്രകടിപ്പിക്കണം.
ഏപ്രിൽ അഞ്ച് ഞായറാഴ്ച ഞാൻ നിങ്ങളെല്ലാവരോടും 9 മിനിറ്റ് ചോദിക്കുകയാണ്, രാത്രി 9 മണിക്ക്. ശ്രദ്ധിച്ചു കേൾക്കുക, ഏപ്രിൽ 5നു രാത്രി 9ന് നിങ്ങളുടെ വീട്ടിലെ എല്ലാ വെളിച്ചങ്ങളും അണയ്ക്കുക, എന്നിട്ട് ഴെുകുതിരിയോ റാന്തലോ മൊബൈൽ ഫോൺ വെളിച്ചമോ ടോർച്ചു ലൈറ്റോ തെളിച്ചുകൊണ്ട് നിങ്ങളുടെ വാതിൽക്കലോ ബാൽക്കണിയിലോ 9 മിനിറ്റു നിൽക്കുക. ഞാൻ ആവർത്തിക്കുന്നു, ഏപ്രിൽ 5നു രാത്രി 9ന് 9 മിനിറ്റ്.
വീട്ടിലെ എല്ലാ വെളിച്ചങ്ങളും കെടുത്തി നാം എല്ലാവരും ഒരേ ദിശയിൽ മനസ്സുറപ്പിച്ചു നിൽക്കുന്നത് ഒരു പ്രഭാപൂരിതമായ വേളയാണ്. നാം അപ്പോൾ അനുഭവിക്കുന്നത് വെളിച്ചത്തിന്റെ അതീതശക്തിയായിരിക്കും; എല്ലാവരും എന്തിനു വേണ്ടിയാണോ കൂട്ടായി പൊരുതുന്നത് ആ പൊതുവായ ലക്ഷ്യത്തിന്റെ പ്രഭാപൂരത്തിലാകും നാം. ആ വെളിച്ചത്തിൽ, ആ പ്രഭയിൽ, രശ്മികളിൽ, നാം ഒന്നാണ് എന്ന ദൃഢപ്രതിജ്ഞ മനസ്സുകളിൽ ഉറപ്പിക്കാം; പൊതു ലക്ഷ്യത്തിനു വേണ്ടി കൂട്ടായ പ്രതിബദ്ധതയോടെ നിലകൊള്ളുന്ന 130 കോടി ഇന്ത്യക്കാരിൽ ഒരാൾ പോലും ഒറ്റയ്ക്കല്ല എന്നുറപ്പിക്കാം.
സുഹൃത്തുക്കളേ, ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു അഭ്യർത്ഥന കൂടിയുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നമ്മിലൊരാളും ഒരിടത്തും ഒത്തുകൂടരുത്. റോഡിൽ ഇറങ്ങിപ്പോകരുത്, നിങ്ങളുടെ പ്രദേശത്തെ തെരുവിൽപ്പോലും ഇറങ്ങരുത്; നിങ്ങളുടെ വീടിന്റെ വാതിൽപ്പടിയിലോ ബാൽക്കണിയിലോ നിൽക്കുക. സാമൂഹിക അകലം പാലിക്കലിന്റെ 'ലക്ഷ്മണരേഖ' ഒരാൾ പോലും മറികടക്കരുത്. ഒരു സാഹചര്യത്തിലും സാമൂഹിക അകലം പാലിക്കൽ ലംഘിക്കരുത്. കൊറോണ രോഗാണുവിന്റെ കണ്ണി മുറിക്കാനുള്ള ഒരേയൊരു വഴി അതു മാത്രമാണ്.
ഏപ്രിൽ 5 രാത്രി 9. കുറച്ചുസമയം ഏകാന്തതയെ ഭജിക്കുക, ഭാരത മാതാവിനെക്കുറിച്ച് ഓർക്കുക, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ഇഛാശക്തി, 130 കോടി ഇന്ത്യൻ ജനതയുടെ കൂട്ടായ ശക്തി അനുഭവിച്ചറിയൂ. ഇത് നമുക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ പോരാട്ട വീര്യവും വിജയിക്കാനുള്ള ആത്മവിശ്വാസവുമേകും.
ഇങ്ങനെ പറയപ്പെടുന്നു
ഉത്സാഹോ ബൽവാൻ ആര്യ,
നാ അസ്തി ഉത്സാഹ് പരം ബൽവാൻ
സാഹ് ഉത്സാഹായ ലോകേഷു,
നാ കിൻചിത് അപി ദുർലഭം
ഇത് അർത്ഥമാക്കുന്നത്, നമ്മുടെ അതിയായ താൽപര്യത്തെയും ഉൽസാഹത്തെക്കാളും വലുതായി ലോകത്ത് ഒന്നുമില്ല. ഈ കരുത്തിനാൽ നമുക്കു നേടിയെടുക്കാനാകാത്ത ഒന്നും ഈ ലോകത്തിൽ ഇല്ല.വരൂ, നമുക്ക് ഒന്നിച്ചു നിന്ന് ഈ കൊറോണ വൈറസിനെ പരാജയപ്പെടുത്താം; നമുക്ക് നമ്മുടെ രാജ്യത്തെ വിജയിപ്പിക്കാം
നിങ്ങൾക്ക് എല്ലാവർക്കും എന്റെ നന്ദി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്