നിസാമുദ്ദീൻ ഇഫക്ടിൽ തമിഴ്നാട്ടിൽ രോഗികൾ കുതിച്ചുയരുന്നു; ഡൽഹിക്കും തബ്ലീഗ് ജമാഅത്ത് സമ്മേളനം കടുത്ത വെല്ലുവിളിയാകും; ബീഹാറിൽ നിന്ന് പൊക്കിയത് 70 വിദേശ മതപ്രചാരകരെ; ഇങ്ങനെ പോയാൽ ഇന്ത്യയിലെ രോഗികളുടെ എണ്ണം അതിവേഗം 5000 കടക്കും; മർക്കസിൽ എത്തിയവരെ കണ്ടെത്താൻ അതിവേഗ നീക്കങ്ങൾ; രാജ്യത്തെ കോവിഡ് ബാധിതരിൽ 20% പേർ നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവർ; ഡൽഹിയിലെ ഒത്തുചേരൽ കോവിഡിന് തുണയായപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരിൽ 20% പേർ നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവർ. രാജ്യത്ത് രോഗികളുട എണ്ണം അതിവേഗം 2500 കടന്നത് ഇതു കൊണ്ടാണ്. നിലവിൽ 2300ഓളം ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത് മുന്നൂറോളം പേർക്ക് സുഖപ്പെട്ടു. ആത്മവിശ്വാസത്തോടെ രാജ്യം മുമ്പോട്ട് പോകുമ്പോഴാണ് നിസാമുദ്ദീനിലെ വിഷയം പുറത്താകുന്നത്. ഇതോടെ കൊറോണ ബാധിതരുടെ പട്ടികയിൽ തമിഴ്നാടും ഡൽഹിയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി. കേരളം നാലാമതും. മഹാരാഷ്ട്രയിലും നിസാമുദ്ദീനിൽ നിന്ന് എത്തിയ നിരവധി പേരുണ്ട്. കേരളത്തിലും ചില കേസുകൾ പോസിറ്റീവായി. നിസാമുദ്ദീന്റെ ഇഫക്ട് തിരിച്ചറിയാൻ ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും. അപ്പോൾ മാത്രമേ കുടുംബ വ്യാപനത്തിന് പുറത്ത് സമൂഹത്തിലേക്ക് വൈറസ് എത്തിയോ എന്ന് വ്യക്തമാകൂ.
തബ്ലീഗ് ജമാഅത്ത് പ്രവർത്തകരും അവരുമായി ബന്ധപ്പെട്ടവരും ഉൾപ്പെടെ 9000 പേരെ കണ്ടെത്തി രാജ്യത്ത് സമ്പർക്കവിലക്കിലാക്കി. ഇവരിൽ 1306 പേർ വിദേശികളാണ്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 19 പേർ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ ഒൻപത് മരണം തെലങ്കാനയിലാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും രണ്ടുമരണം വീതം റിപ്പോർട്ട് ചെയ്തു. ഡൽഹി പൊലീസ് കേസെടുത്ത് തെരയുന്ന തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദ് ഖണ്ഡാൽവി 'അജ്ഞാതസ്ഥലത്ത്' സ്വയം സമ്പർക്കവിലക്കിലാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. തമിഴ്നാടും സമ്മേളനത്തെ കുറിച്ചോർത്ത് ഭീതിയിലാണ്.
തമിഴ്നാട്ടിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 75 പുതിയ കേസുകളാണ്. അതിൽ 74 ലും ഡൽഹിയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്. ഇതുവരെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവാണ്. 75-ൽ 74 പേരും ഡൽഹിയിലേക്ക് യാത്ര നടത്തിയവരാണ്. കുറേ പേർ സ്വമേധയാ റിപ്പോർട്ട് ചെയ്തു. ഞങ്ങൾ അവർ ആരൊക്കെയുമായി സമ്പർക്കം പുലർത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ 309 രോഗികളാണ് ഇപ്പോഴുള്ളത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ സേഫ് സോണിൽ ഒന്നായിരുന്നു തമിഴ്നാട്. എന്നാൽ ചിത്രം അതിവേഗം മാറുകയാണ്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2280 ആയി. പുതുതായി പന്ത്രണ്ടോളം മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ അമ്പതായി. 14-ന് അടച്ചുപൂട്ടൽ പിൻവലിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. രോഗപരിശോധന, രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിയൽ, സമ്പർക്കവിലക്ക്, നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകാനും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
സമ്പർക്കവിലക്കിലായ 9000 പേരിൽ രണ്ടായിരത്തോളം പേർ ജമാഅത്ത് പ്രവർത്തകരാണ്. ഇവരിൽ 250 വിദേശികളും ഉൾപ്പെടും. 1804 പേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കും 302 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിലേക്കും മാറ്റിയതായി ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി പുനിയ എസ്. ശ്രീവാസ്തവ അറിയിച്ചു. ഡൽഹി, ജമ്മു കശ്മീർ, തമിഴ്നാട്, തെലങ്കാന, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം, ഉത്തർപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, കേരളം എന്നിവിടങ്ങളിൽനിന്നുള്ള ജമാഅത്ത് പ്രവർത്തകരെയാണു തിരിച്ചറിഞ്ഞത്.
ഇവിടങ്ങളിൽ നിസാമുദ്ദീൻ ബന്ധമുള്ള 400 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ കൂടുതൽ പേർ തമിഴ്നാട്ടിലാണ്. അടച്ചുപൂട്ടൽ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണനിയമപ്രകാരം കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ, ഈറോഡ്, തിരുനെൽവേലി, നാമക്കൽ, തേനി എന്നിവിടങ്ങളിൽ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കായി രാജ്യമെമ്പാടും നടന്ന തിരച്ചിലിനിടെ വ്യക്തിവിവരങ്ങൾ മറച്ച് ബിഹാറിൽ രഹസ്യമായി കഴിഞ്ഞ 70 വിദേശ മതപ്രചാരകരെ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരുമറിയാതെ കഴിയുകയായിരുന്നു ഇവർ. നിസാമുദ്ദീൻ മർക്കസിലെ സമ്മേളനവുമായി ഇവർക്കു നേരിട്ടുബന്ധമില്ലെങ്കിലും ഇവർ നടത്തിവന്ന വലിയ തോതിലുള്ള യാത്രകൾ പരിഗണിച്ച് കോവിഡ്-19 ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി. ബിഹാർ പൊലീസ് ഇവരെ ക്വാറന്റീൻ ചെയ്തു. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ ബിഹാറിൽനിന്ന് 86 പേരാണ് പങ്കെടുത്തത്. ഇവരിൽ ഭൂരിഭാഗവും ഡൽഹിയിലാണ്. ബിഹാറിൽ തിരിച്ചെത്തിയ ഒരാളെ വീട്ടിൽ ക്വാറന്റീൻ ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 57 വിദേശ തബ്ലീഗ് പ്രവർത്തകർക്കായും ബിഹാറിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ 35 പേരെ കണ്ടെത്താൻ കഴിഞ്ഞു.
ഇവർക്കായുള്ള തിരച്ചിലിനിടയിലാണ് 70 വിദേശ മതപ്രചാരകരെ കണ്ടെത്തിയത്. മൂന്നു മാസമോ അതിനു മുൻപോ ഇന്ത്യയിൽ എത്തിയതാണിവർ. ഇന്ത്യയിലെമ്പാടും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതരുമായി ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. ബിഹാറിൽ നിന്ന് തബ്ലീഗിൽ പങ്കെടുത്ത 86 പേരിൽ മിക്കവരും ഡൽഹിയിൽ തന്നെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഒരാളെ ബിഹാറിൽ ഐസലേഷനിലാക്കി. ബിഹാറിൽ 23 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാൾ മരിക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍