8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിചാരിച്ചത് പോലെ അത്ര നിസ്സാരനൊന്നുമല്ല കൊറോണ എന്ന വൈറസ്. കൂടുതൽ കടുത്ത നടപടികൾ തന്നെ വേണം ഈ ഭീകരനെ തുരത്തുവാൻ എന്ന് ലോകം തിരിച്ചറിയുമ്പോൾ, അത് നേരത്തേ തിരിച്ചറിഞ്ഞ ആസ്ട്രേലിയയും ജർമ്മനിയും ഇന്ത്യയും ലോകത്തിന് മാതൃകകളാവുകയാണ്.
ഇതുവരെ കേവലം 23 പേർ മാത്രമേ മരിച്ചിട്ടുള്ളു എങ്കിലും ലോക്ക്ഡൗൺ ജൂൺ അവസാനം വരെ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ആസ്ട്രേലിയ. വളരെ നേരത്തേ ആരംഭിച്ച വ്യാപക പരിശോധനകൾ വഴി, രോഗബാധ തടയാനാവില്ലെങ്കിലും മരണസംഖ്യ കാര്യമായി കുറയ്ക്കാനാകുമെന്ന് തെളിയിക്കുകയാണ് ജർമ്മനി. അതുപോലെ, യഥാസമയത്തുള്ള നടപടികൾ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്ന് ലോകത്തിന്റെ മുൻപിൽ തെളിയിക്കുന്നു ഇന്ത്യ.
കൊറോണ കേവലമൊരു ആരോഗ്യപ്രശ്നം എന്നതിനേക്കാളേറെ ജീവിതത്തിന്റെ സമസ്തമേഖലകളേയും ബാധിക്കുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമെന്നതിൽ സംശയമൊന്നുമില്ല. അതേസമയം, ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് പല സ്ഥലങ്ങളിലും മനുഷ്യന്റെ മാനസികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ സർവ്വനാശകാരിയായ ഒരു വിപത്ത് ഒരുപക്ഷെ സമീപകാല ചരിത്രത്തിലൊന്നും മനുഷ്യൻ നേരിട്ടിട്ടില്ല. അതിനാൽ തന്നെ ലോകരാജ്യങ്ങൾ വളരെയേറെ ശ്രദ്ധയോടെയാണ് ഇക്കാര്യത്തെ സമീപിക്കുന്നതും. മറ്റ് പല രാജ്യങ്ങളിൽ നിന്നും വേറിട്ട നിലപാടുകൾക്കൊണ്ടും നടപടികൾ കൊണ്ടും ശ്രദ്ധേയമാകുന്ന മൂന്നു രാജ്യങ്ങളുടെ കഥയാണിത്.
ലോക്ക്ഡൗൺ 90 ദിവസത്തേക്ക് കൂടി നീട്ടി ആസ്ട്രേലിയൻ സംസ്ഥാനം
മറ്റ് പല പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആസ്ട്രേലിയയിൽ കാര്യമായ ഭീഷണിയൊന്നും തന്നെയില്ല എന്നു പറയാം. ഇതുവരെ 5048 പേർക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതുവരെ മരിച്ചവർ 23പേർ മാത്രമാണ്. എങ്കിലും രാജ്യം കൊറോണയെ സമീപിക്കുന്നത് വളരെ കരുതലോടെയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനം നിലവിലുള്ള ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ തുടരുമെന്ന് വ്യക്തമാക്കി. ഇന്നലെ ന്യുസൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മൈക്ക് ഫുള്ളറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് സൈന്യം രാജ്യമാകെ കർശന പരിശോധനയിലാണ്. പാർക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കാണുന്നവരെ നിർബന്ധപൂർവ്വം വീടുകളിലേക്ക് പറഞ്ഞുവിടുകയാണ്. മാത്രമല്ല, സാധുവായ കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്ക് 1000 ആസ്ട്രേലിയൻ ഡോളർ പിഴ ചുമത്തുന്നുമുണ്ട്. ന്യുസൗത്ത് വെയിൽസിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിലുള്ള 116 കേസുകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിക്കുന്നു.
ഫേസ് മാസ്ക് ഉൾപ്പടേയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ എല്ലാം തന്നെ ആസ്ട്രേലിയ വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ വിവിധ രാജ്യങ്ങൾ കൊറോണഭീതിയിൽ ആയതോടെ ഇത്തരം വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചത് ആസ്ട്രേലിയയെ വിഷമത്തിലാക്കുന്നുണ്ട്. അതിനാൽ തന്നെ രോഗവ്യാപനം തടയുക എന്നത് ആസ്ട്രേലിയക്ക് ഒരു ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. അതുതന്നെയാണ് ലോക്ക്ഡൗൺ നീട്ടുന്നതിന്റെ പുറകിലെ കാരണവും. നിലവിലുള്ള ലോക്ക്ഡൗൺ കൊണ്ട്, രോഗവ്യാപനം തടയുന്ന കാര്യത്തിൽ എത്രമാത്രം മുന്നോട്ട് പോകാനായി എന്നത് വരും നാളുകളിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.
പരിശോധന വ്യാപകമാക്കി കൊറോണയെ തടയുവാൻ ജർമ്മനി
കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന ആഗോള സംഘടനകൾ എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമുണ്ട്, രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിലായാലും മരണസംഖ്യയിലായാലും, പാശ്ചാത്യ രാജ്യങ്ങളിൽ ജർമ്മനി നൽകുന്ന കണക്കുകളാണ് യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നത് എന്ന്/ ജർമ്മനിൻ നടപ്പാക്കിയ വ്യാപക പരിശോധന തന്നെയാണ് ഇതിന് കാരണം. ബ്രിട്ടനിൽ ഒരു ദിവസം 10,000 പേരെ പരിശോധിക്കുമ്പോൾ ജർമ്മനിയിൽ പ്രതിദിനം പരിശോധനയ്ക്ക് വിധേയരാകുന്നത് 1 ലക്ഷത്തോളം പേരാണ്.
ലോകത്തെ കൊറോണ ഗ്രസിക്കാൻ തുടങ്ങിയ കാലത്ത് തന്നെ ജർമ്മനി ചില മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്ത് രോഗപരിശോധനാ സംവിധാനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. രോഗികളുടെ യഥാർത്ഥ എണ്ണം തിരിച്ചറിഞ്ഞാൽ അത് രോഗവ്യാപനത്തെ തടയുവാൻ ഏറ്റവുമധികം സഹായിക്കും എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. മാത്രമല്ല, നേരത്തെ തിരിച്ചറിഞ്ഞാൽ രോഗം എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും, മരണസംഖ്യ കുറയ്ക്കുവാനും സാധിക്കും.
രോഗ പരിശോധന മേഖലയിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ മഹാമാരിയെ നേരിടാൻ ജർമ്മനി തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിശോധന മേഖല കൂടുതൽ വികേന്ദ്രീകൃതമാക്കുകയായിരുന്നു അതിന്റെ ആദ്യപടി. രാജ്യത്ത് നിലവിലുള്ള ലബോറട്ടറികൾ പരിഷ്കരിച്ച്, സ്വതന്ത്രമായി പരിശോധനകൾ നടത്തി ഫലം കണ്ടെത്താൻ കെല്പുള്ളതാക്കി. ഹോസ്പിറ്റലുകളിലും, ഡോക്ടർമാരുടെ ഇടങ്ങളിലും മാത്രമല്ല, തെരുവുകളിൽ പോലും പരിശോധന നടത്തുവാനുള്ള സംവിധാനങ്ങൾ ഒരുക്കി.
ഇത്തരം നടപടികൾക്കൊപ്പം, ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കടുത്തനടപടികളും കൂടി ആയപ്പോൾ ജർമ്മനിക്ക് മരണനിരക്ക് പിടിച്ചുകെട്ടാൻ ആയി. ഇന്ന് പല യൂറോപ്പ്യൻ രാജ്യങ്ങളും ജർമ്മനിയുടെ ഈ മാതൃക അനുകരിക്കുവാനുള്ള ശ്രമത്തിലാണ്. ഇറ്റലിയും ഫ്രാൻസും പരിശോധനയുടെ വ്യാപ്തി കൂട്ടിയപ്പോൾ, ബ്രിട്ടനിലും അത് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണയ്ക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ
അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇന്നനുഭവിക്കുന്ന ദുരിതത്തിന് പ്രധാനകാരണം കൊറോണ എന്ന മാരക വ്യാധിയുടെ പ്രഹരശക്തിയെ അവഗണിച്ചു എന്നതാണ്. അമേരിക്കയിൽ ഇത് ബാധിക്കുകയേയില്ല എന്ന് പ്രസിഡണ്ട് ട്രംപ് കട്ടായം പറഞ്ഞപ്പോൾ, ഈ വ്യാധിയെ അത്ര ഗൗരവകരമായി എടുക്കുവാൻ യൂറോപ്പ്യൻ രാജ്യങ്ങളും ആദ്യമാദ്യം തയ്യാറായില്ല. തനത് ജീവിതശൈലിയുടെ ഭാഗമായി തന്നെ സാമൂഹിക സമ്പർക്കങ്ങൾ ധാരാളമുള്ള ഒരു സമൂഹത്തിൽ ഇതുപോലൊരു മഹാമാരി പടർന്നുപിടിക്കാൻ ഏറെ സമയമൊന്നും വേണ്ടിവരില്ല എന്ന കാര്യം അവർ മുഖവിലയ്ക്കെടുത്തില്ല. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന ഘട്ടമെത്തിയപ്പോഴാണ് പല യൂറോപ്പ്യൻ രാജ്യങ്ങളും മനസ്സില്ലാ മനസ്സോടെയാണെങ്കിലും ലോക്ക്ഡൗൺ പോലുള്ള കടുത്ത നടപടികൾക്ക് മുതിർന്നത്. അമേരിക്കയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ പിന്നെയും ആലോചിക്കേണ്ടി വന്നു.
മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ച ഇന്ത്യ രോഗത്തിന്റെ സമൂഹവ്യാപന ഘട്ടം ആരംഭിക്കുന്നതിനു മുൻപേ ലോക്ക്ഡൗൺ പോലുള്ള നടപടികളിലൂടെ സാമൂഹിക ഇടപെടലുകൾക്ക് തടയിട്ടുകൊണ്ട് രംഗത്ത് വന്നു. മാർച്ച് 22 ലെ ജനതാകർഫ്യുവിന് ശേഷം, മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്തയിലെ രോഗബാധിതരുടെ എണ്ണം 500 ൽ താഴെ മാത്രമായിരുന്നു. ഏകദേശം പത്തോളം മരണങ്ങളും. ഇന്ന് അമേരിക്കയിലെ ന്യുയോർക്കിലോ ഇറ്റലിയിലെ ലംബോർഗിനിയിലോ സംഭവിക്കുന്നത് പോലെ ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി കൂടുതൽ രോഗബാധ കണ്ടെത്തിയിട്ടുമില്ലായിരുന്നു. അതായത്, കൊറോണയുടെ സമൂഹവ്യാപന ഘട്ടം എത്തിയിട്ടില്ലായിരുന്നു എന്നർത്ഥം.
ജനുവരി 31 നായിരുന്നു ഇറ്റലിയിൽ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ഫെബ്രുവരി 21 മുതൽക്കാണ് സമൂഹവ്യാപനം ആരംഭിച്ചത് എന്നാണ് കരുതുന്നത്. ഫെബ്രുവരി 21 ന് 16 രോഗികളുണ്ടായിരുന്നത് 22 ന് 66 രോഗികളായി വർദ്ധിച്ചു. പിന്നെ ഈ വ്യാപനം അതിവേഗം തുടരുകയായിരുന്നു. ഇതേദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കേവലം 11 മുൻസിപ്പൽ പ്രദേശങ്ങളിൽ മാത്രമായി ഒതുക്കുകയായിരുന്നു. പിന്നീട് ഇത് പലഘട്ടങ്ങളായി കർക്കശമാക്കി മാർച്ച് 9 ന് രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 5000 കടന്നിരുന്നു. ഏകദേശം 230 പേർ മരണമടയുകയും ചെയ്തിരുന്നു.
ഇതുതന്നെയാണ് അമേരിക്കയിലും സംഭവിച്ചത്. സമൂഹവ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുവാൻ തുടങ്ങിയ നേരത്താണ് ഭാഗികമായെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുവാൻ അമേരിക്കൻ ഭരണകൂടം തയ്യാറായത്. വൈകിയെടുത്ത തീരുമാനങ്ങൾ ഈ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പലരും ചികിത്സപോലും ലഭ്യമാകാതെ മരണമടയുകയും ചെയ്തു. ഈ അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടു എന്നതാണ് ഇന്ത്യയുടെ നേട്ടം. മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, രോഗബാധിതരുടെ എണ്ണം 500 ൽ താഴെ മാത്രമായിരുന്നു.
മാത്രമല്ല, ന്യുയോർക്കിലേതു പോലെയോ, ഇറ്റലിയിലെ ലംബോർഗിനിയേ പോലെയോ, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ക്രമാതീതമായി രോഗവ്യാപനം ഉണ്ടായിട്ടുമില്ല. അതായതുകൊറോണയുടെ സമൂഹ വ്യാപനഘട്ടം ആരംഭിച്ചിരുന്നില്ല എന്നർത്ഥം. കൃത്യ സമയത്തുള്ള നടപടി, ഇന്ത്യയെ രക്ഷിച്ചു എന്നതിന് തെളിവാണ്, സമൂഹ വ്യാപനഘട്ടം ആരംഭിച്ചിട്ടും രോഗവ്യാപനത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ വർദ്ധിക്കുന്നില്ല എന്നത്.
വിദഗ്ദരുടെ അഭിപ്രായപ്രകാരം സമൂഹവ്യാപനഘട്ടം ആരംഭിച്ചിട്ടേയുള്ളു. ഇനിയുള്ള നാളുകളാകും ഏറെ പ്രാധാന്യമുള്ളതാകുക. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ ആവശ്യമുള്ളതും ഈ നാളുകളിൽ തന്നെയാണ്. രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ എടുത്ത നടപടികൾക്ക് പൂർണ്ണഫലം സിദ്ദിഖണമെങ്കിൽ, ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഇനിയും മൂന്നു മാസത്തേക്ക് കൂടി നീട്ടേണ്ടി വരും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ആസ്ട്രേലിയ ചെയ്തതുപോലെ ഈ മഹാമാരിയെ പൂർണ്ണമായും തൂത്തെറിയും വരെ ഇന്ത്യൻ ജനത കൂടുതൽ നിയന്ത്രണങ്ങൾക്ക് വിധേയരായിരിക്കും എന്ന് ചുരുക്കം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്