കോവിഡ് 19ന് യുകെ മലയാളികൾക്കിടയിൽ ആദ്യ രക്തസാക്ഷി; ബിർമിൻഹാമിൽ കൊറോണയ്ക്ക് കീഴടങ്ങിയത് 80 കാരനായ മലയാളി ഡോക്ടർ; സ്വാൻസിയിൽ മരണം അടഞ്ഞവരിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗമായ വടക്കേ ഇന്ത്യാക്കാരി കന്യാസ്ത്രീയും; ഒന്നിലേറെ മലയാളികൾക്ക് രോഗബാധയെന്ന് റിപ്പോർട്ട്; നഴ്സുമാർക്കും ഡോക്ടർമാർക്കും പോലും പ്രതിരോധ വസ്ത്രങ്ങൾ ഇല്ലാതെ വലയുന്ന ബ്രിട്ടനിൽ മലയാളികൾ ഇരകളാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിൽ കോവിഡ് രോഗത്തിന്റെ എപിസെന്ററുകൾ ആയി മാറികൊണ്ടിരിക്കുന്ന ലണ്ടനും മിഡ്ലാൻഡ്സും ഓരോ ദിവസവും നൂറുകണക്കിന് രോഗികളുടെ മരണം എത്തിക്കുമ്പോൾ അക്കൂട്ടത്തിൽ ആദ്യമായി ഒരു മലയാളിയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു . ഇന്നലെ ബിർമിങ്ഹാം സിറ്റി ഹോസ്പിറ്റലിൽ മരണപ്പെട്ട ഡോ ഹംസ പച്ചേരിൽ ആണ് യുകെ മലയാളികൾക്കിടയിൽ കോവിഡിന്റെ ആദ്യ രക്തസാക്ഷിയായി മാറിയിരിക്കുന്നത് . സ്വാൻസിയിൽ മരണം അടഞ്ഞവരിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗമായ വടക്കേ ഇന്ത്യാക്കാരി കന്യാസ്ത്രീയും ഉൾപ്പെടുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം എംബിബിഎസ് ബാച്ചിൽ ഉൾപ്പെട്ട ഹംസ (80) നീണ്ടകാലമായി യുകെയിലെ വിവിധ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു. കഴിഞ്ഞ പത്തു ദിവസത്തിലേറെയായി അനാരോഗ്യം അലട്ടിയതിനെ തുടർന്ന് അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഒരാഴ്ചക്കിടയിൽ രണ്ടു വട്ടം ആംബുലൻസ് സേവനം തേടുകയും ചെയ്തിരുന്നു . ഇന്നലെ രാവിലെ ബിർമിങ്ഹാം സിറ്റി ഹോസ്പിറ്റലിൽ വച്ച് മരണമടയുക ആയിരുന്നു എന്നാണ് വിവരം . പെരിന്തൽമണ്ണ സ്വദേശിയായ ഡോ ഹംസയുടെ കബറടക്കം യുകെയിൽ തന്നെ ഉടൻ നടന്നേക്കുമെന്നു സൂചനയുണ്ട് .
മലപ്പുറം ജില്ലയിലെ പൊന്നംകുറിശി സ്വദേശിയായ ഡോക്ടർ ഹംസ യുകെയിൽ എത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാർക്ക് എന്നും സഹായിയായിരുന്നു . ഡോക്ടർമാരുടെ സംഘടനാ കൂട്ടായ്മകളിൽ പ്രായം മറന്നും സഹകരിക്കാൻ ഡോക്ടർ ഹംസ തയാറായിരുന്നു . കോയമ്പത്തൂർ സ്വദേശിയായ റോഷ്നയാണ് പത്നി . ശബ്നം , സകീർ എന്നിവർ മക്കളും .
അതിനിടെ നിലവിൽ ചികിത്സയിൽ ഉള്ള മലയാളികളിൽ ഒരാൾ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ആണെന്നും സൂചനയുണ്ട് . ഈ രോഗിയും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളെ പരിചരിക്കാൻ മുന്നിൽ നിന്നിരുന്നതാണ് . യുകെയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾക്ക് ആശന്ക നൽകുന്ന വിവരങ്ങൾ ആയതിനാൽ രോഗിയുടെ വിശദംശങ്ങൾ പുറത്തു വിടാൻ കഴിയില്ല . ഒട്ടുമിക്ക എൻഎച്ച്എസ് ആശുപത്രികളിലും മലയാളി നേഴ്സുമാരും ഡോക്ടർമാരും കോവിഡ് രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ് . ആവശ്യമായ പി പി ഇ കിറ്റുകൾ ലഭ്യമല്ലെന്ന പരാതിയും ശക്തമാണ് .
അതിനിടെ കൂടുതൽ ഡോക്ടർമാർ യുകെയിൽ കോവിഡ് രോഗികളായി മാറുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട് . എസ്കസ് ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ആയി വിരമിച്ച ആഫ്രിക്കൻ വംശജനായ ഡോ ആൽഫാ സദു നിര്യാതനായ വിവരമാണ് ഇന്നലെ പുറത്തു വന്നത് . സർക്കാർ അഭ്യർത്ഥന മാനിച്ചു 68 കാരനായ അദ്ദേഹം വീണ്ടും മെഡിക്കൽ സേവനം ചെയ്യാൻ തയ്യാറായതാണ് കോവിഡ് ബാധയ്ക്കു കരണമാക്കിയത് . നൈജീരിയയിൽ നിന്നും 12 വയസിൽ യുകെയിൽ എത്തിയ അദ്ദേഹം പ്രാദേശിക നൈജീരിയൻ സംഘടനയുടെ പ്രെസിഡന്റ്റ് കൂടിയാണ് .
സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിറ്റർ സിയെന്നയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് വടക്കേ ഇന്ത്യാക്കാരിയായ ഇവരെ ആശുപത്രിയിലാക്കിയത്. ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കിൽ തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 48 ശതമാനം വർദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വർദ്ധിപ്പിച്ച് 2352 ൽ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടൻ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ അഞ്ചാം സ്ഥാനത്തെത്തി. വെയിൽസിൽ ഇന്നലെ 29 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ സ്കോട്ട്ലാൻഡിൽ 16 മരണങ്ങളും നോർത്തേൺ അയർലൻഡിൽ 2 മരണവുമാണ് രേഖപ്പെടുത്തിയത്. 486 മരണങ്ങളുമായി ഇംഗ്ലണ്ട് ഏറെ ദൂരം മുന്നിലാണ്. ബാക്കി 11 പേർ ഏത് മേഖലയിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇത്രയും വലിയൊരു പ്രതിസന്ധി നേരിടാൻ ബ്രിട്ടൻ തീരെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ പോലും യഥാർത്ഥ കണക്കുകളല്ല എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രികളിൽ എത്തുന്നവരെ മാത്രം പരിശോധിക്കുക എന്ന ഏറെ വിവാദമുയർത്തുന്ന നയം കാരണമാണ് യഥാർത്ഥ രോഗബാധിതരുടെ എണ്ണം ലഭിക്കാത്തത്. മാത്രമല്ല, നേരിയ ലക്ഷണങ്ങൾ കാണിച്ച്, വീടുകളിൽ തന്നെ ഇതിന്റെ ചികിത്സയുമായി ഇരിക്കുന്നവരേയും ഈ കണക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് മരണസംഖ്യയുടെ കാര്യവും. ആശുപത്രികളിൽ രേഖപ്പെടുത്തുന്ന മരണങ്ങൾ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുന്നുള്ളു.
വർദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ബ്രിട്ടനിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കനത്ത സമ്മർദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. രോഗബാധയുമായി എത്തുന്ന എല്ലാവർക്കും ചികിത്സ ലഭ്യമാക്കുവാൻ പോലും ആകാത്ത അവസ്ഥയിലാണ് ഇന്ന് ബ്രിട്ടൻ. ഇന്നലത്തെ പതിവ് പത്രസമ്മേളനത്തിൽ ബിസിനസ് സെക്രട്ടറി അലോക് ശർമ്മക്ക് എൻ എച്ച് എസ് ജീവനക്കാരുടെ പരിശോധനയുടെ അപര്യാപ്തതയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ നേരിടേണ്ടിവന്നു. ദിവസേന 10,000 പരിശോധനകൾ മാത്രം നടത്തുന്ന ബ്രിട്ടനിൽ ഇതുവരെ കേവലം 2000 ആരോഗ്യപ്രവർത്തകരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു.
പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ കാര്യക്ഷമമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പറഞ്ഞൊഴിഞ്ഞതല്ലാതെ, അത് ഏതുവിധത്തിൽ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.
യു.എസിൽ രണ്ടുപേരടക്കം വിദേശത്ത് അഞ്ചുമലയാളികൾ മരിച്ചു
കണ്ണൂർ കതിരൂർ ആണിക്കാംപൊയിലിൽ വലിയപറമ്പത്ത് വീട്ടിൽ അശോകൻ (63) മുംബൈയിൽ മരിച്ചു. സാക്കിനാക്കയിലായിരുന്നു താമസം. പനിബാധിച്ച് വീട്ടിലായിരുന്നു. ചൊവ്വാഴ്ചയാണു മരിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് കൊറോണയാണെന്നു സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളെ സമ്പർക്കവിലക്കിലാക്കി. ടൂൾ ആൻഡ് ഡൈ മേക്കിങ് കമ്പനിയിലാണു ജോലി.
തൃശ്ശൂർ കയ്പമംഗലം മൂന്നുപീടിക പള്ളിത്താനം സ്വദേശി തേപറമ്പിൽ ബാവുവിന്റെ മകൻ പരീദ് (69) ദുബായിൽ മരിച്ചു. മൂന്നുപീടിക പുത്തൻപള്ളി ജുമാമസ്ജിദിലെ മുക്രിയായിരുന്നു. 10 മാസമായി അർബുദം ബാധിച്ച് ദുബായിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായ് അൽ-ഖൂഫ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽഫരീദ്, അബ്ദുൽഫത്താഹ്, സൈഫുദീൻ, സാജിദ്. മരുമക്കൾ: സന, അഷ്ന, നെസിയ.
പത്തനംതിട്ട ഇലന്തൂർ ഈസ്റ്റ് ആലുനിൽക്കുന്നതിൽകുഴിക്ക് വീട്ടിൽ തോമസ് ഡേവിഡ് (44) ന്യൂയോർക്കിൽ മരിച്ചു. ന്യൂയോർക്ക് സിറ്റി ട്രാൻസ്പോർട്ടേഷൻ അഥോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോർക്കിൽ റെയിൽവേ ജീവനക്കാരനായിരുന്ന എ.ജെ. ഡേവിഡിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. 35 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ്. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശിനി സൈജുവാണ് ഭാര്യ. മക്കൾ: മേഘ, നിയ, എലീസ.
രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവൽ അമേരിക്കയിലെ ന്യൂജെഴ്സിയിൽ മരിച്ചു. കൊച്ചി കാക്കനാട് ജയരാജ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി സാമുവലിന്റെ ഭാര്യയാണ്. മക്കൾ: ലൂസി (ന്യൂജെഴ്സി), മോഹൻ (മുംബൈ).
പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശി പച്ചീരി ഹംസ (80) ലണ്ടനിൽ മരിച്ചു. കോറോണ ബാധിതനായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ലണ്ടനിലെ വെസ്റ്റ് മിഡ്ലൻഡിൽ ഡോക്ടറായിരുന്നു. ലണ്ടനിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം അവിടെത്തന്നെയായിരുന്നു. ഭാര്യ: റോസ്ന(കോയമ്പത്തൂർ). മക്കൾ: ഷബ്നം, സക്കീർ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്