കൊറോണയുടെ പേരിൽ വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല; ഹൈക്കോടതി ഉത്തരവ് ബാധകമാകുക നിലവിൽ ഒരു കുറ്റം മാത്രം ചെയ്തവർക്കെന്ന് ജയിൽ അധികൃതർ; വൈദ്യരുടെ പേരിൽ ഒന്നിലേറെ കേസുകൾ ഉള്ളതിനാൽ അഴിക്കുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ; സർക്കാറിന്റെ ഒത്താശ കൂടി ആയതോടെ വൈദ്യർ ആലുവ സബ് ജയിലിൽ തന്നെ തുടരും; അറസ്റ്റു ചെയ്തതുകൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം ചുമത്തി
എം മനോജ് കുമാർ
ആലുവ: ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ തടവുകാർക്ക് പരോൾ ലഭിച്ചിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ഏഴ് വർഷം വരെ തടവു ലഭിക്കുന്ന കേസുകളിലെ കസ്റ്റഡി-വിചാരണ തടവുകാർക്ക് ഏപ്രിൽ 15 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലാവധി കഴിയുന്നത് വരെയാണ് ജാമ്യമുള്ളത്. എന്നിട്ടും മോഹനൻ വൈദ്യർക്ക് മാത്രം ജാമ്യമില്ല. വൈദ്യർക്ക് പരോൾ ലഭിക്കില്ലെന്ന് ആലുവ സബ് ജെയിൽ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റൊരു ക്രൈം വൈദ്യരുടെ പേരിലുണ്ട്. വേറെ ഒരു കേസ് നിലവിലുണ്ട്. നിലവിൽ ഒരു കുറ്റം മാത്രമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ഇളവ് ലഭിക്കുക. ഇത് വൈദ്യർക്ക് ബാധകമല്ല. അതുകൊണ്ട് ആലുവ സബ് ജയിലിൽ തന്നെ വൈദ്യർ തുടരും.
വൈദ്യരെ മാറ്റിയതുകൊറോണയുണ്ട് എന്ന് സംശയം ഉന്നയിച്ചാണ് ആരോഗ്യവകുപ്പ് വൈദ്യരെ തൃശൂർ ജില്ലാ ജയിലിൽ നിന്ന് ആലുവ സബ് ജയിലിലേക്ക് മാറ്റുന്നത്. വൈദ്യർക്ക് കൊറോണയുണ്ടോ എന്ന് ചോദിച്ചപ്പോൾ ചികിത്സിക്കുന്ന ഡോക്ടർ വൈദ്യർക്ക് കൊറോണയുണ്ടെന്നു പറഞ്ഞിട്ടില്ലെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. അപ്പോൾ ജാമ്യം ലഭിക്കും വരെ വൈദ്യർ ജയിലിൽ തന്നെ എന്ന് ചോദിച്ചപ്പോൾ ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം ലഭിക്കില്ല. പക്ഷെ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം എന്നാണ് ജയിലിൽ നിന്നും ലഭിച്ച മറുപടി. മോഹനൻ വൈദ്യർക്ക് നേരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചനയാണെന്ന് വ്യക്തമാകുന്നതാണ് നിലവിലെ വൈദ്യരുടെ അവസ്ഥ.
ശബരിമല സമരകാലത്ത് അന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രനെ പൂട്ടാൻ നിരന്തരം പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കി ഇടത് സർക്കാർ ഒരു കളികളിച്ചിരുന്നു. സുരേന്ദ്രനെ അഴിക്കുള്ളിലാക്കി കേരളം മുഴുവൻ ജയിൽ വണ്ടിയിൽ ഇട്ട് ഓടിക്കാനുള്ള ഒരു ശ്രമമായിരുന്നു. സുരേന്ദ്രന് പഴം പൊരി വാങ്ങിക്കൊടുത്ത പൊലീസുകാരന് വരെ ഈ കളിയിൽ പണി കിട്ടുകയും ചെയ്തിരുന്നു. ഇത് മനസിലാക്കി കോടതി ഉണർന്നു പ്രവർത്തിച്ചപ്പോഴാണ് സുരേന്ദ്രൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഈ രീതിയിലുള്ള ഒരു കളിയാണ് ആരോഗ്യവകുപ്പ് മോഹനൻ വൈദ്യരോടും പുറത്തെടുക്കുന്നത്. കെ.സുരേന്ദ്രനെ പോലെ ചോദിക്കാനും പറയാനും അധികം ആരുമില്ലാത്തതിനാൽ ഈ കളി നടക്കും എന്നാണ് ആരോഗ്യവകുപ്പ് ഉന്നതരുടെ മനസിലിരിപ്പ്. ഈ മനസിലിരുപ്പിന്റെ ഇര തന്നെയാണ് മോഹനൻ വൈദ്യർ. ഒരു കേസിൽ പരോൾ ലഭിക്കുന്ന അവസ്ഥയിൽ വേറൊരു കേസ് മറയാക്കി വൈദ്യരെ പൂട്ടുന്നു. മണിചിത്രത്താഴിട്ട് തന്നെയാണ് പൂട്ട് എന്നതിനാൽ വൈദ്യർ ഇറങ്ങാൻ സമയം പിടിക്കും എന്ന് തന്നെയാണ് ആലുവ ജയിൽ അധികൃതരുടെ മറുപടിയിൽ നിന്നും ലഭിക്കുന്നത്.
മോഹനൻ വൈദ്യരെ എങ്ങിനെയും പൂട്ടുക എന്ന ആരോഗ്യവകുപ്പിന്റെ തീരുമാനം പ്രകാരമാണ് വൈദ്യർക്ക് മാത്രം ജാമ്യം ലഭിക്കാത്തത്. കൊറോണ രോഗിയെ വൈദ്യർ ചികിത്സിച്ചിട്ടില്ല. കൊറോണ രോഗത്തിനും മരുന്നുണ്ടെന്ന് വൈദ്യർ പറഞ്ഞതാണ് കുറ്റമായത്. കുപിതരായ ആരോഗ്യവകുപ്പ് ഉന്നതർ പൊലീസിന് നേരിട്ട് നിർദ്ദേശം നൽകി വൈദ്യരെ പൂട്ടുകയായിരുന്നു. കൊറോണയുടെ മറവിൽ ആസൂത്രിതമായ ശ്രമമാണ് വൈദ്യരെ പൂട്ടാൻ നടന്നത് എന്ന് പറഞ്ഞാൽ ഇത് നിഷേധിക്കാൻ കഴിയില്ല. അലോപ്പതി-ആയുർവേദ ഡിഎംഒമാർ വൈദ്യർ ചികിത്സിക്കുന്ന പീച്ചിയിലെ പരബ്രഹ്മം ആശുപത്രിയിൽ ചെന്നാണ് വൈദ്യരെ പൂട്ടിയത്. രണ്ടു ഡിഎംഒമാർ ഒരുമിച്ചിറങ്ങിയത് ഒരു പാവം വൈദ്യരെ പൂട്ടാനാണ്. റെയ്ഡ് എന്ന പ്രഹസനവുമായി പരബ്രഹമത്തിലേക്ക് പോകുമ്പോൾ ഒപ്പം പീച്ചി പൊലീസിനെയും കൂട്ടി. റെയ്ഡ് നടത്തിയിട്ട് എന്ത് കിട്ടിഎന്ന് ചോദിച്ചാൽ അത് ഒരു ഔദ്യോഗിക രഹസ്യമായി തന്നെ നിൽക്കും. പുറത്ത് വിടണമെങ്കിൽ വിവരാവകാശം തന്നെ നൽകേണ്ടി വരും. എന്ത് കുറ്റം ചെയ്തിട്ടാണ് ആലുവ സബ് ജെയിലിൽ വൈദ്യർ കഴിയുന്നതെന്ന് ചോദിച്ചാൽ പൊലീസും ജയിൽ അധികൃതരുമൊക്കെ കൈ മലർത്തും. ആരുടെയോ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് വൈദ്യരെ എടുത്ത് അകത്തിട്ടിരിക്കുന്നത് എന്ന ആരോപണം പുറത്ത് ശക്തമാണ്. തൃശൂർ ജയിലിലായ വൈദ്യർക്ക് പണി കൊടുക്കാനാണ് ആലുവ ജയിലിലേക്ക് മാറ്റിയത്. കൊറോണ രോഗികളുമായി വൈദ്യർ ഇടപഴകി. അതിനാൽ വൈദ്യരെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റണം. അതിനുള്ള സൗകര്യം ആലുവയിലാണ്. അങ്ങിനെ പറഞ്ഞാണ് ആലുവ സബ്ജയിലിലേക്ക് വൈദ്യരെ മാറ്റിയത്. വൈദ്യർക്ക് കൊറോണയുണ്ടോ എന്ന് ചോദിച്ചാൽ അധികൃതർ നിശബ്ദരാവുകയും ചെയ്യും.
കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്നാരോപിച്ച് വന്ന കേസിന്റെ പേരിൽ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുന്ന മോഹനൻ വൈദ്യർ ഭരണകൂട ഭീകരതയുടെ ഇരയെന്ന ആരോപണമാണ് ഉയരുന്നു നിൽക്കുന്നത്. കൊറോണയ്ക്ക് ചികിത്സ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് മോഹനൻ വൈദ്യർ ജയിലിലാകുന്നത്. ആർക്കാണ് ചികിൽസ നടത്തിയതെന്ന് ഔദ്യോഗിക സംവിധാനങ്ങളൊന്നും വിശദീകരിക്കുന്നില്ല. മോഹനൻ വൈദ്യരുടെ ചികിൽസ തേടിയ ആരും സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ ആശുപത്രിയിലോ ഇല്ലെന്നതും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കൊറോണ ചികിൽസയുടെ പേരിലാണോ മോഹനൻ വൈദ്യർ അകത്തായതെന്ന സംശയം ഉയരുന്നത്.
കൊറോണയ്ക്ക് ഉൾപ്പെടെ തന്റെ കൈയിൽ ചികിൽസയുണ്ടെന്ന് മോഹനൻ വൈദ്യർ പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിനെ കുറ്റമായി വ്യാഖ്യാനിക്കാം. അതിൽ അപ്പുറം ഒരു കുറ്റവും മോഹനൻ വൈദ്യർ ചെയ്തിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കൊറോണ ക്വാറന്റൈനിലേക്ക് മാറ്റാൻ നീക്കം നടത്തുന്നതും സംശയങ്ങൾക്ക് ഇട നൽകുന്നുവെന്ന് പാരമ്പര്യ വൈദ്യരിൽ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ജാമ്യം നൽകേണ്ട കുറ്റം മാത്രം ചെയ്ത മോഹനൻ വൈദ്യരെ എന്തിനാണ് ജയിലിൽ തളയ്ക്കുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. കോടതികൾ ഇല്ലാത്തതിനാൽ വൈദ്യർക്ക് ജാമ്യം ലഭിക്കുന്നില്ല. വൈദ്യർക്ക് ജാമ്യം നൽകുന്നതിനെതിരെ വളരെ ശക്തമായ നിലപാടാണ് സർക്കാർ അഭിഭാഷർ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ നേരെ ജയിലിൽ പോകേണ്ടിയും വന്നു.
സെല്ലിൽ ഉള്ളവർക്ക് പനി വന്നു എന്ന പേരിൽ വൈദ്യരെ ക്വാറന്റൈൻ ചെയ്യാനായി ആലുവ സബ് ജയിലിലേക്ക് പിന്നീട് മാറ്റി. കൊറോണയ്ക്ക് ചികിത്സ നടത്തുന്നു എന്നാരോപിച്ച് ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് വന്നത്. ഇതാണ് ഭരണകൂടഭീകരതയ്ക്ക് മോഹനൻ വൈദ്യർ ഇരയാകുന്നോ എന്ന സംശയം ഉയർത്തുന്നത്. വൈദ്യർ ചികിൽസിച്ച കൊറോണ രോഗി ഇല്ലാത്തതാണ് ഇതിന് കാരണം. കൊറോണയ്ക്ക് വൈദ്യർ ചികിത്സ നടത്തിയെങ്കിൽ ആ കൊറോണ രോഗി ആരാണ്? കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്ന് വന്നാൽ ആ രോഗിയെ ആദ്യം ആരോഗ്യവകുപ്പ് ഐസലേഷനിൽ ആക്കണമായിരുന്നു. വൈദ്യർ ചികിത്സ നടത്തിയതിന്റെ പേരിൽ ഒരു കൊറോണ രോഗിയെയും ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല.
അങ്ങനെയെങ്കിൽ വൈദ്യരെ ആദ്യം ഐസലേഷനിൽ ആക്കുമായിരുന്നു. കൊറോണ രോഗമുള്ളവരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തു വന്ന റൂട്ട് മാപ്പിൽ ഒന്നും മോഹനൻ വൈദ്യരുടെ അടുത്ത് ഒരു രോഗിയും എത്തിയതായി പറയുന്നില്ല. അതിൽ നിന്നു തന്നെ മോഹനൻ വൈദ്യറുടെ അടുത്തുകൊറോണ രോഗികൾ എത്തിയിട്ടില്ലെന്നും വ്യക്തമാണ്. വൈദ്യരെ അറസ്റ്റ് ചെയ്ത പീച്ചി പൊലീസ് തന്നെ പറയുന്നത് രണ്ടു ഡിഎംഒമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തതെന്നാണ്. കൊറോണ രോഗിയെ ചികിത്സിക്കാത്ത വൈദ്യർ ഈ രീതിയിൽ വന്ന ആരോപണത്തിന്റെ പേരിലാണ് ജയിലിൽ തുടരുന്നത്. മോഹനൻ വൈദ്യർ അറസ്റ്റിലാകുന്ന ദിവസം തൃശൂർ ആരോഗ്യവകുപ്പ് അധികൃതർ പരബ്രഹ്മം ആശുപത്രിയിൽ റെയിഡ് നടത്തിയിരുന്നു. ഒന്നും പിടിച്ചെടുത്തില്ലെങ്കിലും പരിശോധന രാത്രി വരെ തുടർന്നു. വൈദ്യരെ കാണാൻ അന്ന് രോഗികൾ ഒരുപാട് പേർ എത്തിയിരുന്നു. ഈ രോഗികളുടെ മൊഴിയും ആരോഗ്യവകുപ്പ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യർ വ്യാജ ചികിത്സ നടത്തുന്നു എന്ന ആരോപണം സ്ഥിരീകരിക്കാൻ വേണ്ടിയുള്ള തെളിവുകളാണ് പൊലീസ് തേടിയത്. രോഗികളെ ആശുപത്രിയിൽ നിന്ന് പരിശോധിക്കുക മാത്രമാണ് വൈദ്യർ ചെയ്തത്.
നിലവിൽ കേരളത്തിലെ വിവാദചികിത്സകനാണ് മോഹനൻ വൈദ്യർ. അശാസ്ത്രീയ ചികിത്സയാണ് വൈദ്യർ നടത്തുന്നത് എന്നാണ് ആരോഗ്യരംഗത്തെ വൈദ്യരുടെ എതിരാളികൾ ഉയർത്തുന്ന ആക്ഷേപം. നിപ്പാ കാലത്തും ആരോഗ്യവകുപ്പിനെ വിമർശിച്ചതിന്റെ പേരിൽ വൈദ്യർ വിവാദ കഥാപാത്രമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്