ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ലോക്ഡൗണിനോട് അനുബന്ധിച്ചുള്ള പൊലീസുകാരന്റെ ജോലി തടസപ്പെടുത്തിയ യുവാക്കൾക്കെതിരേ നിസാര വകുപ്പിട്ട് കേസ് എടുത്ത കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നിർത്തിപ്പൊരിച്ചു. ജില്ലയിലെ മുഴുവൻ ഇൻസ്പെക്ടർമാരും കേൾക്കേ വയർലസ് സെറ്റിലൂടെയായിരുന്നു എസ്പിയുടെ താക്കീത്. ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെയും സത്യവാങ്മൂലം കാണിക്കാതെയും വന്ന രണ്ടു യുവാക്കളെ ഇന്നലെ വൈകിട്ട് കോന്നി പൊലീസ് സ്റ്റേഷനിലെ കൃഷ്ണകുമാർ എന്ന പൊലീസുകാരൻ തടഞ്ഞിരുന്നു. തങ്ങൾ കെയു ജനീഷ് കുമാർ എംഎൽഎയുടെ ആളുകളാണെന്നും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയതാണെന്നും തങ്ങളെ തടയാൻ താനാര് എന്നുമായിരുന്നു യുവാക്കളുടെ ചോദ്യം.
എംഎൽഎ പറഞ്ഞിട്ടാണ് തങ്ങൾ പോകുന്നതെന്നും ഇവർ പറഞ്ഞു. ആരു പറഞ്ഞിട്ടായാലും ഹെൽമറ്റ് വച്ച് പൊയ്ക്കൂടേ എന്നും ലോക്ഡൗൺ ആയതിനാൽ സത്യവാങ് മൂലം കാണിക്കണ്ടേ എന്നും പൊലീസുകാരൻ ചോദിച്ചു. അതിന് ശേഷം ഇവരെ പോകാൻ അനുവദിച്ചു. അൽപസമയം കഴിഞ്ഞ തിരിച്ചു വന്ന ഇവരിൽ എബിൻ ബേബി എന്നയാൾ രണ്ടു മൂന്നു തവണ അവിടെ റൗണ്ട് അടിച്ചു. പിന്നെ ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് വിശ്രമപ്പനതലിൽ ഇരുന്ന കൃഷ്ണകുമാറിനോട് തട്ടിക്കയറുകയായിരുന്നു. എടാ, പോടാ എന്നാണ് പൊലീസുകാരനെ ഇയാൾ അഭിസംബോധന ചെയ്തത്. എംഎൽഎ പറഞ്ഞിട്ടാണ്് തങ്ങൾ പൊതിച്ചോറുമായി പോയതെന്നും തടയാൻ നീയാരാ എന്നുമായിരുന്നു ചോദ്യം. കോന്നിയിലെ കാര്യം ഞങ്ങൾ നോക്കിക്കോളാം.
നീയൊക്കെ നിന്റെ പണി ചെയ്യൂ എന്നും ആക്രോശിച്ചാണ് എബിൻ മടങ്ങിയത്. സഹപ്രവർത്തകർക്ക് മുന്നിൽ അപമാനിതനായ പൊലീസുകാരൻ അവരുടെ കൂടി നിർദ്ദേശ പ്രകാരം പൊലീസ് ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകി. തന്റെ ഡ്യൂട്ടി തടസപ്പെടുത്തി, അസഭ്യം വിളിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കണം എന്നു കാണിച്ചായിരുന്നു റിപ്പോർട്ട്. വണ്ടി നമ്പരും പരാമർശിച്ചിരുന്നു. റിപ്പോർട്ട് കിട്ടിയ ഇൻസ്പെക്ടർ ആദ്യം ഈ വിവരം എംഎൽഎയെ അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് അടൂർ ഡിവൈഎസ്പിയെ വിളിച്ച് എന്തു ചെയ്യണമെന്ന് ചോദിച്ചു. എസ്പിയോട് ചോദിക്കൂവെന്ന് പറഞ്ഞ് അദ്ദേഹം തലയൂരി. ഇൻസ്പെക്ടർ പിന്നീട എസ്പിയെ നേരിട്ടു വിളിച്ചു. പരാതിയുടെ കാര്യം ലഘൂകരിച്ച് പറഞ്ഞു.
എന്താണ് ചെയ്യേണ്ടത് എന്ന അഭിപ്രായവും ആരാഞ്ഞു. താൻ തന്റെ പണി എന്താണെന്നു വച്ചാൽ ചെയ്യുക എന്നായിരുന്നു എസ്പിയുടെ നിർദ്ദേശം. ഇൻസ്പെക്ടർ ഉടൻ തന്നെ പ്രതിയെ വിളിച്ചു വരുത്തി മൊഴി എടുത്ത് നിസാര വകുപ്പിട്ട് കേസ് എടുക്കുകയായിരുന്നു. എന്നാൽ, ഇതിന് പൊലീസുകാരൻ വഴങ്ങിയില്ല. ഒടുവിൽ കെയു ജനീഷ്കുമാർ എംഎൽഎ നേരിട്ട് പൊലീസുകാരുടെ സമീപം എത്തി. അയാൾ ചെയ്ത തെറ്റിന് എംഎൽഎ മാപ്പു ചോദിച്ചു. ഈയവസരത്തിൽ കേസുമായി മുന്നോട്ടു പോയാൽ ജനപ്രതിനിധി എന്ന നിലയിൽ തന്നെ ബാധിക്കുമെന്ന് കണ്ടാണ് ക്ഷമ ചോദിക്കുന്നത് എന്നും എംഎൽഎ പറഞ്ഞു. താൻ ആകെ അഞ്ചു പേരെ മാത്രമാണ് പൊതിച്ചോറും മറ്റു സേവനങ്ങളും നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പൊലീസുകാരോട് പറഞ്ഞു.
അവർക്ക് തിരിച്ചറിയൽ രേഖയും നൽകിയിട്ടുണ്ട്. അവർ അല്ലാതെ ആര് തന്റെ പേര് പറഞ്ഞാലും കടത്തി വിടേണ്ടെന്ന് പൊലീസുകാർക്ക് എംഎൽഎ നിർദ്ദേശം നൽകി. കുറഞ്ഞത് 20 പേരെങ്കിലും എംഎൽഎയുടെ പേര് പറഞ്ഞ് കറങ്ങാൻ ഇറങ്ങുന്നുണ്ടെന്ന് പൊലീസുകാർ അറിയിച്ചു. എംഎൽഎയുടെ ക്ഷമാപണത്തിന് മുന്നിൽ പൊലീസുകാർ ഒത്തു തീർപ്പിന് തയാറായി. ഇൻസ്പെക്ടർ ജാമ്യം ലഭിക്കാവുന്ന വകുപ്പ് മാത്രം ഇട്ട് എടുത്ത കേസ് നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ വിവരം സ്പെഷൽ ബ്രാഞ്ച് മുഖേനെ മനസിലാക്കിയ എസ്പി കൂടത്തായി സൈമൺ ഇന്ന് രാവിലെ വയർലസിലൂടെയാണ് കോന്നി ഇൻസ്പെക്ടറെ കുടഞ്ഞത്.
സ്വന്തം കീഴുദ്യോഗസ്ഥനെ സഹായിക്കാനും സംരക്ഷിക്കാനും കഴിയാത്ത താങ്കൾ എന്തിനാണ് ഈ പണിക്ക് ഇറങ്ങിയിരിക്കുന്നത് എന്നായിരുന്നു എസ്പിയുടെ ചോദ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ രാഷ്ട്രീയമോ മറ്റ് സമ്മർദങ്ങളോ അല്ല നോക്കേണ്ടത്. പൊതുജനങ്ങളുടെയും അവരെ സംരക്ഷിക്കാൻ നിൽക്കുന്ന പൊലീസുകാരുടെയും സുരക്ഷയാണ്. എന്തിന്റെ പേരിൽ ആയാലും ആരും പൊലീസുകാരുടെ മേൽ കുതിര കയറാൻ അനുവദിക്കരുതെന്ന വ്യക്തമായ സന്ദേശം എസ്പി നൽകി. ഒരു പൊലീസുകാരന്റെ റിപ്പോർട്ട് കിട്ടിയപ്പോൾ എന്തു ചെയ്യണമെന്ന് ചോദിക്കുന്നതിന് പകരം കേസെടുത്തിട്ട് വിളിക്കുകയായിരുന്നു വേണ്ടതെന്നും എസ്പി ഓർമിപ്പിച്ചു.
എസ്പിയുടെ വാക്കുകൾ ഡ്യൂട്ടിയിലുള്ള മറ്റു പൊലീസുകാർക്കും ഊർജമാവുകയായിരുന്നു. കോന്നി ഇൻസ്പെക്ടറെ പൊലീസിന്റെ ചുമതലകളും കർത്തവ്യവൂം പഠിപ്പിച്ച ശേഷമാണ് എസ്പി ഫയറിങ് അവസാനിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കും വിടുപണി ചെയ്യേണ്ട സാഹചര്യം ഇപ്പോൾ പൊലീസിന് ഇല്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണ് എസ്പി നൽകിയത്. ഇന്നലത്തെ സംഭവത്തോടെ ഇന്ന് കോന്നിയിൽ എംഎൽഎയുടെ ആൾക്കാരെ ഒന്നും കാണാനില്ലെന്ന് പൊലീസുകാർ പറയുന്നു. ഒരാൾ പോലും എം,എൽഎയുടെ ആളായി ഇന്ന് ഇതു വരെ എത്തിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍