കോവിഡ് മഹാമാരിക്കിടെ മർകസ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത് 'താലിബാനി കുറ്റം'; നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല; തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി; അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തണം; തബ് ലീഗി ജമാഅത്തുകാരെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി; സർക്കാറുകളുടെ പരാജയമെന്ന് പറഞ്ഞ് തബ്ലീഗുകാരെ ന്യായീകരിച്ച് ഇ ടി മുഹമ്മദ് ബഷീർ എംപിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡ് 19 മഹാമാരിക്കിടെ ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് മർക്കസിൽ മതസമ്മേളം നടത്തിയതോടെ ഇന്ത്യയിലെ രോഗബാധയുടെ എപ്പിസെന്ററായി ഇവിടം മാറിയിട്ടുണ്ട്. ഇവിടെ നിന്നും എണ്ണായിരത്തേളം പേരാണ് കോവിഡ് ഭീതിയിലായത്. പല കോണുകളിൽ നിന്നും ഇവർക്കെതിരെ വിമർശനം ഉയരുന്നുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വിയും സംഭവത്തിൽ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തി. ലോകവ്യാപകമായ കോവിഡ്19 മഹാമാരിക്കിടെ ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ മതസമ്മേളനം നടത്തിയത് താലിബാനി കുറ്റകൃത്യമാമാണെന്ന് മുക്താർ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു.
ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് 13 നും 15 നും ഇടയിലാണ് നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്ലീഗ് ജമാഅത്തിന്റെ അന്താരാഷ്ട്രസമ്മേളനം നടത്തിയത്. ഇതോടെ ഇന്ത്യയിലെ പ്രധാന കോവിഡ്19 ഹോട്ട് സ്പോട്ടായി നിസാമുദ്ദീൻ മാറി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ 99% ജനങ്ങളും സർക്കാരിന്റെ ശ്രമങ്ങളെ ശക്തമായി പിന്തുണക്കുന്നുണ്ട്. കോവിഡ് -19 നെതിരായ പോരാട്ടത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസിനെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒന്നിക്കുന്ന സാഹചര്യത്തിൽ മർകസ് നിസാമുദ്ദീന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു താലിബാനി കുറ്റമാണ്. നിയമം സംവിധാനം മാത്രമല്ല, സർവ്വശക്തൻ പോലും ഇത്തരമൊരു കുറ്റം ക്ഷമിക്കില്ല. തികച്ചും അശ്രദ്ധമായ സമീപനം മൂലം നിരവധി ആളുകളുടെ ജീവൻ അപകടത്തിലായി. മറ്റൊരു പ്രശ്നം ഈ സമയത്ത് ധാരാളം വിദേശികളും അവിടെ താമസിച്ചിരുന്നു എന്നതാണ്. ഭരണകൂടവും അന്വേഷണ ഏജൻസികളും ഈ വിഷയങ്ങളിൽ കർശന പരിശോധന നടത്തുമെന്നും നടപടിയുണ്ടാകുമെന്നും കരുതുന്നു. ഇത് രോഗബാധിതരുമായി ബന്ധപ്പെട്ട കാര്യമാത്രമല്ല, കോവിഡ് -19 മഹാമാരിക്കെതിരായ പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അശ്രദ്ധമായിരിക്കാനോ ക്രിമിനൽ ഗൂഢാലോചന നടത്താനോ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മാർച്ച് 22 ന് ജനത കർഫ്യൂവിൽ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് പലരും മർകസിൽ നിന്നും പോകാതിരുന്നതെന്ന തബ്ലീഗ് പ്രവർത്തകരുടെ ഒഴികഴിവ് അംഗീകരിക്കാൻ കഴിയില്ലെന്നും നഖ്വി കൂട്ടിച്ചേർത്തു.
രാജ്യത്തെ ന്യൂനപക്ഷകാര്യ മന്ത്രി തബ്ലീഗ് ജമാഅവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസ്താവന നടത്തുമ്പോൾ അത് മുസ്ലിം സമുദായത്തിനെതിരാവില്ലേ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങൾ ഹിന്ദു അല്ലെങ്കിൽ മുസ്ലിം എന്ന മതത്തിന്റെ കണ്ണാടിയിലൂടെ നോക്കില്ലെന്നാണ് നഖ്വി മറുപടി നൽകിയത്. നിസാമുദ്ദീനിൽ നടന്നത് കുറ്റമായിരുന്നു. സമ്മേളനം നടന്ന സ്ഥലം ഒരു മതവിഭാഗത്തിൽ പെട്ടതാണ്. അവരിൽ പലർക്കും കോവിഡ് രോഗം പിടിപ്പെട്ടു. കോവിഡ് -19 നെതിരായ പോരാട്ടത്തിൽ എല്ലാ മതനേതാക്കളും പൊതുജനങ്ങളും വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചിരുന്നത്. അതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, വെള്ളിയാഴ്ച പള്ളികളിലെ നമസ്കാരം ഒഴിവാക്കി വീടുകളിൽ പ്രാർത്ഥന നടത്താൻ എല്ലാ വിഭാഗങ്ങളും സ്വമേധയാ തീരുമാനമെടുത്തു. എന്നാൽ ജമാഅത്ത് സമ്മേളനം പോലുള്ളവ കർശനമായി കൈകാര്യം ചെയ്യണം. ഈ സംഭവത്തെ ഒരു സമുദായവുമായും ബന്ധിപ്പിക്കാൻ കഴിയില്ല. അത്തരം കുറ്റകൃത്യങ്ങൾ ഏതെങ്കിലും സമുദായവുമായോ ജാതിയുമായോ ബന്ധപ്പെട്ടിട്ടല്ല നടക്കുന്നതെന്നും നഖ്വി കൂട്ടിച്ചേർത്തു.
അതേസമയം മർക്കസ് അധികൃതരെ പിന്തുണച്ചു കൊണ്ട് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറും രംഗത്തെത്തി. കൊറോണ പ്രതിരോധത്തിന് മുമ്പായി ഡൽഹിയിൽ നടന്ന നിരവധി പരിപാടികളിൽ ഒന്നായ നിസാമുദ്ദീനിലെ മർക്കസിലെ പരിപാടിയുടെ പേരിൽ അവരെ വേട്ടയാടുന്നത് നീതിയല്ലെന്ന് ഇടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. രാജ്യ നിവാസികൾ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ട ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പരാജയം മറച്ചുവെക്കുകയും ഒരു പ്രത്യേക മത വിഭാഗത്തിനും സംഘത്തിനുമെതിരേ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വർഗീയത വളർത്തുവാനുമുള്ള ശ്രമമാണ് നടക്കുന്നത്.
രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രിഖ്യാപിച്ചത് ആവശ്യമായ മുൻകരുതലുകളോ ആസൂത്രണമോ ഇല്ലാതെയായിരുന്നു എന്ന ആരോപണം ശക്തമായി നില നിൽക്കുന്നുണ്ട്. അതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ ഡൽഹിയുടെ തെരുവുകളിൽ നിറഞ്ഞൊഴുകിയത്. പതിനായിരങ്ങൾ വീടണയാൻ വേണ്ടി കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വന്നത് അത്യധികം ഭീതിജനകമാണ്. തബ്ലീഗ് ജമാഅത്തിനും മർക്കസിനുമെതിരേ കേസെടുക്കുന്നതിന് മുമ്പ് ഒന്നാമതായി എഫ്ഐആർ തയ്യാറാക്കേണ്ടത് ഡൽഹി സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയാണെന്ന സ്ഥാപനം അധികൃതരുടെ ആരോപണം ഗൗരവമർഹിക്കുന്നതാണ്. ലോക്ക്ഡൗണിന്റെ ഭാഗമായി ആവശ്യമായ സജ്ജീകരണങ്ങളൊരുക്കുന്നതിലും പരിഭ്രാന്തരായ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വിഷയത്തിലും ഡൽഹി സർക്കാർ സമ്പൂർണ്ണ പരാജയമായിരുന്നു.
മാർച്ച് 25ന് രാജ്യമൊന്നടങ്കം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സന്ദർഭത്തിൽ മർക്കസ് ഭാരവാഹികൾ തങ്ങളുടെ സ്ഥാപനത്തിൽ ധാരാളം പേർ താമസിക്കുന്നുണ്ടെന്നും അവരെ അവരുടെ പ്രദേശങ്ങളിലേക്കെത്തിക്കുവാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും വാഹന സൗകര്യമുൾപ്പെടെ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മൂന്ന് അപേക്ഷകൾ ഡൽഹി പൊലീസ് അധികാരികൾക്ക് നൽകിയെന്നാണ് തബ്്ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. അവ അനുഭാവപൂർവ്വം പരിഗണിക്കുവാനോ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനോ അവർ തയ്യാറായില്ലെന്നതാണ് പ്രശ്നം സങ്കീർണമാക്കിയത്. ലോക്ഡൗണിന് മുമ്പ് ഒരു കേന്ദ്രത്തിൽ ഒരുമിച്ച്കൂടി അധികൃതരോട് സഹായം അഭ്യർത്ഥിച്ചവരെ ക്രിമിനലുകളെപോലെ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാവുന്നതല്ലെന്നും എംപി കൂട്ടിച്ചേർത്തു.
Stories you may Like
- ആലുവക്കാരൻ മുഹമ്മദ് ബഷീർ അകത്താകുമ്പോൾ
- മുഖ്യമന്ത്രി നടത്തിയ പരാമർശം ഖേദകരമാണെന്ന പത്തനംതിട്ട മുസലിം ജമാഅത്ത്
- ഹർഭജൻ മതം മാറാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം ഉൾ ഹഖ്
- ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ബീമാപള്ളി ജമാ അത്ത്
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍