നിരന്തര യാത്രകളാണ് ചെഗുവേരയെ അനീതിക്കെതിരെ പോരാടുന്നവരുടെയും സ്വതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുവാക്കളുടെയും അന്തരാഷ്ട ഐക്കണാക്കിയത്; ഈ യാത്രകളിൽ എല്ലാം അദ്ദേഹം തള്ളിപ്പറഞ്ഞത് അധികാരത്തിന്റ അഹങ്കാരങ്ങളെയും സാമ്രാജ്യവൽക്കരണത്തിന്റ അമാനവികിതകളെയുമാണ്; ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണം ഡോ. ഏണസ്റ്റോ ചെഗുവേര എന്ന ഡോക്ടർ വിഭാവനം ചെയ്ത പൊതു ജനാരോഗ്യ യജ്ഞമായിരുന്നു: ചെഗുവേരയുടെ യാത്രകളെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ പൊതു ജനാരോഗ്യ പ്രവർത്തകർ. ലോകത്തു ജന സംഖ്യ അനുപാതത്തിനസരിച്ചു ഏറ്റവും കൂടുതൽ ഡോക്ടർമാരുള്ള രാജ്യങ്ങളിലൊന്നു ക്യൂബയാണ്. അമേരിക്കൻ ഉപരോധത്തെ മറികടന്നു പൊതു ജനാരോഗ്യത്തിനും ആരോഗ്യ ഗവേഷണത്തിനും സ്വയമായി മരുന്നുകൾ വികസിപ്പിച്ച ഒരു കൊച്ചു രാജ്യത്തിന്റെ അതിജീവനത്തിന്റയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണത്.
അതിന് കാരണം ഡോ ഏണസ്റ്റോ ചെഗുവേര എന്ന ഡോക്റ്റർ വിഭാവനം ചെയ്ത പൊതു ജനാരോഗ്യ യജ്ഞമായിരുന്നു. 1959 ലെ വിപ്ലവത്തിന് ശേഷം ക്യൂബ എന്ന രാജ്യത്ത് പുതിയ പബ്ലിക് പോളിസി രൂപരേഖ യുണ്ടാക്കിയതിൽ ഫിഡൽ കാസ്ട്രോയോടൊപ്പം ചെ ഗുവേര ആയിരിന്നു. അവിടെ ധനകാര്യമന്ത്രിയും, വ്യവസായ മന്ത്രിയും, അന്തരാഷ്ട്ര പ്രതിനിധിയുമൊക്കെയാ ചെ ചെയ്ത രണ്ടു വിപ്ലവങ്ങൾ സാക്ഷരത യജ്ഞം -പൊതു വിദ്യാഭാസവും പൊതു ജനാരോഗ്യവുമാണ്.
ചെ ഗുവേരയുടെ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും യാത്രകളിലൂടെയാണ്. യാത്ര വിപ്ലവമാക്കിയ അദ്ദേഹം ചെ എന്ന മിത്ത് ആയതിന് ഒരു കാരണം ഇരുപത് വയസ്സ് മുതൽ നടത്തിയ യാത്രകളാണ്. സ്വയം കണ്ടെത്തിയും മനുഷ്യരെ അറിഞ്ഞും മനുഷ്യരെ അറിയിച്ചുമുള്ള യാത്ര. അനീതിയില്ലാത്ത വിവേചനം ഇല്ലാത്ത അസമത്വങ്ങൾ ഇല്ലാത്ത എല്ലാവരും ആയുരാരോഗ്യ സൗഖ്യങ്ങളിൽ ജീവിക്കുന്ന യുട്ടോപ്യൻ സ്വർഗ്ഗരാജ്യം തേടിയുള്ള നിരന്തരയാത്ര നടത്തിയ ഒരു മനുഷ്യൻ. യാത്രകളാണ് ചെ ജീവിച്ചിരിക്കുമ്പോൾ തന്നെ ലെജൻഡ് ആകുവാൻ ഒരു കാരണം
ഏണസ്റ്റോ ചെ ഗുവരെ ഇരുപത്തിമൂന്നു വയസുള്ള മെഡിക്കൽ വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് അർജന്റീനിയൻ തലസ്ഥാനമായ ബ്യുനെസ് അയേഴ്സിൽ നിന്നും യാത്ര തിരിച്ചത്. അതു തുടങ്ങിയത് 1952ജനുവരി 4 തീയതിയാണ്. . കൂട്ടിന് ആൽബർട്ടോ ഗ്രനടോയുമുണ്ടായിരുന്നു. ഇരുപത്തി ഒമ്പതുകാരനായ ഗ്രനോഡോ ബയോകെമിസ്റ്റായിരുന്നു. പതിമൂന്നു കൊല്ലം പഴക്കമുള്ള 500 സി സി മോട്ടോർ സൈക്കിളിൽ ആയിരുന്നു യാത്ര. തെക്കേ അമേരിക്ക മുഴുവൻ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചു ജനജീവിതവുംചരിത്രവും ഭൂപ്രകൃതിയുമൊക്കെ ഉൾ തൊട്ടറിയാനുള്ള യാത്ര. ആ യാത്ര ചെയെ മാത്രമല്ല മാറ്റിയത് ചരിത്രം തന്നെ മാറ്റി.
ഒമ്പതു മാസം കോണ്ടു എണ്ണായിരം കിലോ മീറ്റർ മോട്ടർ സൈക്കിളിൽ, കുതിരപ്പുറത്തും, ബോട്ടിലും ബസ്സിലുമൊക്കെ സഞ്ചരിച്ചു. ഈ യാത്രയുടെ മനോഹരമായ വിവരണമാണ് മോട്ടർ സൈക്കിൾ ഡയറി എന്ന പുസ്തകം. ലോകത്തു ഏറ്റവും കൂടുതൽ ചെറുപ്പക്കാർ വായിച്ച പുസ്തകങ്ങളിലൊന്നു. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സൽസിന്റ പ്രശസ്തമായ സിനിമയും. എന്റെ മക്കൾക്കും അതുപോലെ കൂടെ കൂടിയ ചെറുപ്പക്കാർക്കും വായിക്കാൻ കൊടുത്ത പുസ്തകമാണ്. ബോധിഗ്രാമിലെ മിക്കവാറും യൂത്ത് ക്യാമ്പിൽ മോട്ടർ സൈക്കിൾ ഡയറീസ് കാണിക്കും. എല്ലാ ചെറുപ്പക്കാരും കണ്ടിരിക്കേണ്ട സിനിമ..
ചെയുടെ യാത്ര അര്ജന്റീന, ചിലി, പെറു, ഇക്വഡോർ, കോളിമ്പിയ, വെനുസ്വല, പനാമ ഒക്കെ കഴിഞ്ഞു മിയാമിയിൽ എത്തി. ഒരുപാടു കൊല്ലം കഴിഞ്ഞു ചെയുടെ പുസ്തത്തിലൂടെ വായിച്ചറിഞ്ഞ ഇതിൽ മിക്കവാറും രാജ്യങ്ങളിൽ യാത്ര ചെയ്തുള്ള അനുഭവങ്ങൾ എന്റെ ഓർമ്മയിലുണ്ട്. ലാറ്റിൻ അമേരിക്കൻ യാത്രകളാണ് മനസ്സിൽ ഇപ്പോഴും വേറിട്ട അനുഭവങ്ങളായി തങ്ങി നിൽക്കുന്നത്. ചെ ഗുവരെയുടെ ആദ്യംയാത്ര അദ്ദേഹത്തിന്റെ ജന്മ നാടായ അർജന്റീനയിൽ ആയിരുന്നു. ഒരു മോട്ടർ ഘടിപ്പിച്ച സൈക്കിളിൽ യാത്ര ചെയ്തത് 4500 കിലോമീറ്ററാണ്.
ഈ യാത്രയിൽ എല്ലാം ചെ ചെയ്ത ഒരു പ്രധാന കാര്യം എല്ലാവരും തള്ളി സമൂഹത്തിന് പുറത്തു താമസിക്കുന്ന കുഷ്ട്ടരോഗികളുടെ കോളനികൾ സന്ദർശിക്കുക എന്നതായിരുന്നു..മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ചെ അങ്ങനെയുള്ളിടത്തു വൊലന്റിയറായി അവരോടൊപ്പം ജോലി ചെയ്തു. അദ്ദേഹത്തിന്റെ സഹയാത്രികൻ ആൽബർട്ടോ നേരത്തെ തന്നെ അര്ജെന്റീനയിലെ കൊർഡോബാക്ക് അടുത്തു കുഷ്ട്ടരോഗികൾക്ക് വേണ്ടി ഒരു ഡിസ്പെൻസറി നടത്തിയിരുന്നു.
മോട്ടർ സൈക്കിൾ ഡയറിയിൽ എനിക്ക് മനസ്സിൽ തൊട്ടതു അവർ പെറുവിലെ സാൻപാബ്ലോയിൽ ആമസോൺ നദിക്കരയിലുള്ള കുഷ്ട്ട രോഗ കോളനിയിൽ ചില ആഴ്ചകൾ വൊലെന്റിയർ ജോലി ചെയ്തതിനു ഇടയിലെ സംഭവമാണ്. സാധാരണ രാവിലെ ബോട്ടിൽ നദി കടന്ന് വൈകുന്നേരം ഇക്കരക്ക് തിരിച്ചുവരികയാണ് അവിടെ ജോലി ചെയ്തു ഡോക്റ്റർമാർ ചെയ്തിരുന്നത്. ഒരു ദിവസം വൈകുന്നേരം ചെ യുടെ ഇരുപത്തി നാലാം പിറന്നാൾ ആഘോഷിക്കുവാനുള്ള പാർട്ടിയിൽ വച്ച് അദ്ദേഹത്തിന് പെട്ടന്ന് ഉൾവിളിയുണ്ടായി. കുഷ്ട്ടരോഗികളോടൊപ്പം അത്താഴം കഴിച്ചു അവിടെ രാത്രി കഴിക്കണമെന്ന്.
എല്ലാവരുടെയും ഉപദേശങ്ങളെ വക വയ്ക്കാതെ നിലാവുള്ള ആ രാത്രിയിൽ ഊക്കോടെ ഒഴുകുന്ന ആമസോൺ നദിയിലെക്ക് ചെ എടുത്ത് ചാടി അക്കരെയുള്ള കുഷ്ട്ടരോഗ കോളനിയെ ലക്ഷ്യമാക്കി നീന്തി. ലോകത്തെ ഏറ്റവും വലിയ നദികളിൽ ഒന്നായ മോസോണിലെ ഒഴുക്ക് മുറിച്ചു നാലു കിലോമീറ്റർ നീന്തി അക്കരെ പുറന്തള്ള പെട്ടവരെ ആശ്ലേഷിച്ച ചെ. ഇരുപതാം നൂറ്റാണ്ടിൽ ചെറുപ്പക്കാരുടെ ഐക്കോൺ ആയത് ഒഴുക്ക് മുറിച്ചു നീന്തി തിരസ്കരിക്കപ്പെട്ട ആളുകളോട് സ്നേഹത്തോടെ ആശ്ലേഷിക്കുന്ന വിപ്ലവം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയാണ്.
അതുകൊണ്ടാണ് ചെ പറഞ്ഞത് വിപ്ലവം സ്നേഹത്തിന്റ പര്യായമാണെന്നു. ഉപരി മധ്യവർഗത്തിൽ ജനിച്ച ചെ യാത്രകളിലൂടെയാണ് ദാരിദ്ര്യവും, അനീതിയും, രാഷ്ട്രീയവും ഫിലോസഫിയും വിപ്ലവവും കണ്ടത്തിയത്. അത് ഭൂമിയിൽ കൂടി മാത്രമല്ല മനുഷ്യരിൽ കൂടി മനുഷ്യനാകുവാനുള്ള ഒരു ഇരുപത്തി രണ്ടുകാരന്റെ സ്വപനമായിരുന്നു. അത് ചരിത്രത്തിലൂടെ കഥകളിലൂടെ കവിതയിലൂടെ നടത്തിയ സാഹസിക യാത്രകളുടെ, കവിത ജീവിതമാക്കിയ, യുവ സ്വപ്നാടകന്റ് യാത്രയായിരുന്നു.
ചെഗുവേര യാത്രകളിൽ ജീവിതം കണ്ടെത്തി ജീവിതം ഒരു വിപ്ലവ യാത്രയാക്കിയ ആളായിരിന്നു. മോട്ടോർ സൈക്കിൾ ഡയറി വായിച്ചത് ഇരുപത്തി രണ്ടു വയസ്സിലാണ്. ഒരു പക്ഷെ വേറിട്ട ജീവിതത്തിൽ ഉടനീളം യാത്രകൾ നടത്തുവാൻ പ്രേരണയായ പുസ്തകം. യാത്ര ജീവിതവും ജീവിതം യാത്രയാക്കാനും പ്രേരിപ്പിച്ച പുസ്തകം അതുകൊണ്ടാകണം ഇരുപത്തി മൂന്നു വയസ്സിൽ വടക്കു കിഴെക്കെ ഇന്ത്യയാകെ രണ്ടു കൊല്ലത്തോളം യാത്ര ചെയ്ത് ഗവേഷണം ചെയ്യുവാൻ പ്രചോദനമായത്. ട്രെയിനിലും, ബസിലും, ലോറികളിലും, കാറിലും, ജീപ്പിലും മോട്ടർ സൈക്കിളിലും. ആസ്സാമിലും, മേഘാലയിലും, മണിപ്പൂരിലും, നാഗാലാന്റിലും, മിസോറാമിലും. പട്ടണങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഒറ്റക്ക് നടത്തിയ യാത്രകൾ. റെയിൽവ സ്റ്റേഷനിലും ചെറിയ ലോഡ്ജുകളിലും, വഴിയരികിലെ വീടുകളുടെ വരാന്തയിലും, ടയർ റെട്രേഡിങ് കടകളിലുമൊക്കെ അന്തിയുറങ്ങി. വായിച്ചും എഴുതിയും പഠിച്ചും പഠിപ്പിച്ചും യാത്രകൾ ചെയ്ത് ഗ്രാമങ്ങളിൽ രാപാർത്തു.
അങ്ങനെയുള്ള യൗവനയാത്രകളാണ് ജീവിത വീക്ഷണവും ലക്ഷ്യവും ജീവിത രീതിയും മാറ്റി മറിച്ചത്. ചെ മോട്ടോർ സൈക്കിൾ ഡയറി കഴിഞ്ഞും ലാറ്റിൻ അമേരിക്കയിൽ യാത്ര ചെയ്തു. അർജന്റീന്റെനയിലെ ബ്യുനെസ്ഐയേഴ്സിലെ ഉപരി മധ്യവർഗ്ഗത്തിൽ ജനിച്ച ചെ ലാറ്റിൻ അമേരിക്കയിലെ യുവാക്കളുടെ പ്രചോദനമായി മാറി. യാത്രകൾകിടയിൽ മെഡിക്കൽ ബിരുദം നേടിയ ചെ മെക്സിക്കോ സിറ്റിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുമ്പൊഴാണ് റാവുൾ കാസ്ട്രോയെ പരിചയപെട്ടത്. റാവുൾ കാസ്ട്രോയാണ് അദ്ദേഹത്തത്തിന്റ സഹോദരൻ ഫിഡലിനെ പരിചയപ്പെടുത്തിയത്
അങ്ങനെയാണ് ക്യൂബ്യിലെ ബറ്റിസ്റ്റാ ഏകാധി പത്യ പട്ടാള ഭരണത്തിനെതിരായ ഗറില്ല യുദ്ധത്തിൽ ഒരു ഡോക്റ്ററായി അവരെ സഹായിക്കുവാൻ കൂട്ടിയത്. ക്യൂബൻ പട്ടാളത്തിനെതിരായ ഒളിയുദ്ധത്തിനൊടുവിൽ ചെ ഗുവേര ക്യൂബയിലെ ജനങ്ങളുടെ ഹൃദയ നായകനായി. ഡോക്റ്ററിൽ നിന്നും വിട്ടുവീഴ്ച്ചയില്ലാത്ത ഗറില്ല യുദ്ധ കമാണ്ടറിലെക്കും വിപ്ലകാരിയിലേക്കും ഭരണാധികാരിയിലെക്കും അന്താരാഷ്ട്ര ഡിപ്ലോമാറ്റിലേക്കും നിരന്തരം പരിണമിച്ച ചെ നിരന്തരമായി ചെയ്തയൊന്നു യാത്രകളാണ്.
വിപ്ളവാനന്തര ക്യൂബയിൽ ഫിദലിന്റ വലകൈയായി മാറിയ ചെ 1959 മുതൽ ക്യൂബയുടെ അന്തരാഷ്ട്ര വക്താവായി ലോകമെങ്ങും സഞ്ചരിച്ചു. അങ്ങനെയുള്ള യാത്രകളിലാണ് അതിൽ നിന്നുണ്ടായ ലോക കാഴ്ചപ്പാടുകളാണ് അദ്ദേഹത്ത അന്നും ഇന്നും വേറിട്ട് നിർത്തുന്നത്. ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഇപ്പോഴും ലോകത്തു അനശ്വരാമായ ചെയുടെ ഫോട്ടോ എടുത്തത് ആൽബർട്ടോ കോർഡേയാണ്. അത് 1961ഇൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയുള്ള അനുശോചനയോഗത്തിൽ പങ്കെടുത്തപ്പോൾ യാദൃശ്ചികമായി എടുത്ത ചിത്രമാണ്. ആർദ്രതയും നിശ്ചയദാർഢ്യവും ബുദ്ധിയുടെ തെളിമയും ഉള്കാഴ്ചകളുടെ കടലും സ്വപ്ന ങ്ങളും കണ്ണുകളിലെ തീഷ്ണതയിൽ കാണിക്കുന്ന ചിത്രം. തിളക്കുന്ന യൗവനവുമായി മുപ്പത്തി ഒന്ന് വയസ്സുള്ള ചെ യുടെ ആ ചിത്രം മനസ്സിൽപെട്ടന്ന് പതിയുന്ന ഒന്നാണ്. ഓരോ ഇഞ്ചും മനുഷ്യൻ ആയൊരു മനുഷ്യൻ. അത്കൊണ്ടാണ് സാർത്ര് പറഞ്ഞത് ' ചെ പൂർണ അർത്ഥത്തിൽ ഒരു മനുഷ്യനാണെന്ന്
നിരന്തര യാത്രകളാണ് അദ്ദേഹത്തെ അനീതിക്കെതീരെപോരാടുന്നവരുടെയും സ്വതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന യുവാക്കളുടെയും അന്തരാഷ്ട ഐക്കണാക്കിയത്. ഈ യാത്രകളിൽ എല്ലാം അദ്ദേഹം തള്ളിപ്പറഞ്ഞത് അധികാരത്തിന്റ അഹങ്കാരങ്ങളെയും സാമ്രാജ്യവൽക്കരണത്തിന്റ അമാനവികിതകളെയുമാണ്. വിയറ്റ്നാമിൽ അമേരിക്ക ചെയ്ത നിഷ്ട്ടൂര യുദ്ധത്തിനെതിരേ. സൗത് ആഫ്രിക്കയിലെ വർണ്ണ വിവേചനത്തിന് എതിരെ. സൗത് -സൗത് അന്തരാഷ്ട്ര സോളിഡാരിറ്റിയുടെ വക്താവായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ആദ്യകാലത്തു തന്നെ ഇന്ത്യയിൽ വന്നു നെഹൃവിനേയും, ഇന്തോനേഷ്യയിൽ സുകാർണോയെയും, ഈജിപ്റ്റിൽ നാസറേയും കണ്ടത് ലാറ്റിൻ അമേരിക്കയിലെ യാത്രകൾക്കൊപ്പം കൂടുതൽ യാത്ര ചെയ്തത് ഏഷ്യയിലും ആഫ്രിക്കയിലുമാണ്. ഇന്ന് ക്യൂബ അറിയപ്പെടുന്നത് അവർ അന്തരാഷ്ട്ര തലത്തിൽ പബ്ലിക് ഹെൽത്ത് അമ്പാസഡർമാരായതുകൊണ്ടാണ്. ക്യൂബയിലെ ഡോക്ടർമാർ ആഫ്രിക്കയിലും ഏഷ്യയിലും ലോകത്തും ഏറ്റവും കഷ്ട്ടമനുഭവിക്കുന്ന ജനങ്ങൾക്കോപ്പമുണ്ടാകണം എന്ന യുവാവിന്റ സ്വപ്നം..
ക്യൂബയിൽ സർക്കാർ അധികാര സന്നാഹങ്ങളിൽ ജീവിതം സെറ്റിലാകുവാൻ തയ്യാറായില്ല. അതിനോട് വിടപറഞ്ഞു ചെ വിപ്ലവ സ്വപ്നങ്ങളുമായി ലോകമെങ്ങും സഞ്ചരിച്ചു. ആഫ്രിക്കയിൽ വിപ്ലവം സ്വപ്നം കണ്ട ചെ ബൊളീവിയൻ കാടുകളിൽ 39 വയസ്സിൽ സി ഐ ഏ നിയോഗിച്ച ബൊളീവിയൻ സൈനീകരാൽ കൊല്ലപ്പെട്ടപ്പോൾ ഇരുപതാനൂറ്റാണ്ടിലെ ചെറുപ്പക്കാർക്ക് ഇടയിലെ ഏറ്റവും വലിയ കൾട്ടുകളിൽ ഒന്നായി പുനർജനിക്കുകയായിരുന്നു. കുഷ്ടരോഗികൾക്ക് ആശ്വാസമാകാനാണ് ചെ അർജന്റീനയിലും പിന്നീട് ലാറ്റിനമേരിക്കയിലും നടത്തിയ യാത്രകൾ. ആസ്തമ രോഗം അലട്ടിയപ്പോഴും ചെ യാത്ര തുടർന്നു. എന്തോ ഒരു നിയോഗം പോലെ.
അതുപോലെ ഇപ്പഴും ലോകം കൊറോണ വൈറസിന് ഭയക്കുമ്പോൾ ചെ യുടെ യും ഫിഡലിന്റെയും പൊതു ജനാരോഗ്യ ഡോക്റ്റമാർ നിർഭയമായി പല രാജ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ് സാഹസികമായി യാത്രചെയ്ത ജീവിതം തന്നെ സാഹസിക യാത്രയാക്കിയൊരാൾ. അത്കൊണ്ടാണ് ബൊളിവായിലെ കുഗ്രാമത്തിലെ ഒരു സ്കൂളിൽവച്ച് വെടിവച്ച് വധശിക്ഷ നടപ്പാക്കുവാൻ വന്നയാളോട് പറഞ്ഞത് ' ഭീരു, നിങ്ങൾ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത് '. കാരണം ആശയങ്ങളെയും സ്വപ്ങ്ങളെയും ആർക്കും വെടിവച്ച് കൊല്ലുവാൻ സാധിക്കില്ല. മരിച്ചു കഴിഞ്ഞ ചെ പിന്നീട് കാലദേശ അതിർവരമ്പുകൾ വിട്ടു നിത്യ യൗവ്വന യാത്രികനായി.
അതുകൊണ്ടാണ് ഹവാനയിലും ബ്യുനസ് അയേഴ്സിലും മെക്സിക്കോ സിറ്റിയിലുമൊക്കെ ചെ ഗുവേരെയെ അറിയുവാൻ ഞാനും യാത്രചെയ്തത്. യാത്രാ വിപ്ലവും. വിപ്ലവം യാത്രയുമാക്കിയ ചെ. അത് ജോൻ ലീ ആൻഡേഴ്സൺ എഴുതിയ ' ചെ ഗുവേര : എ റെവലുഷനറി ലൈഫ് ' എന്ന ബ്രഹത്തായ രണ്ടു വോളിയം ജീവചരിത്രം വായിച്ചാൽ കൂടുതലറിയാം. യാത്രകൾ പലപ്പോഴും നമ്മളെ കൂടുതൽ മനുഷ്യരെ അറിഞ്ഞു , അവരുടെ ജീവിതം തൊട്ട് മനുഷ്യരാക്കും. മനുഷ്യരേ അറിയുവാൻ. മനുഷ്യർ അറിയുവാൻ. മനുഷ്യനായി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്