വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടത്തുന്നത് ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന ജമാഅത്ത്; ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും; എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരനിർവ്വഹണം; 40 ദിവസങ്ങൾക്ക് ശേഷം അവലോകനത്തിനായി ദേശീയ സമ്മേളനം; കേരളത്തിലും പ്രവർത്തനങ്ങൾ സജീവം; മലപ്പുറത്തെ അതിസമ്പന്ന കുടുംബത്തിലെ ആളുകളും മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ബന്ധുക്കളും ഇവർക്കൊപ്പം സജീവം; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഡൽഹി നിസാമുദ്ദീനിൽ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ് ലീഗി ജമാഅത്ത് പള്ളി കോവിഡ് വ്യാപനത്തിന്റെ എപ്പിസെന്ററായി മാറിയതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ അവിടേക്ക് നീങ്ങിയിരിക്കയാണ്. ഇവിടെ നിസമുദീനിൽ 2000 പേർ പങ്കെടുത്ത പരിപാടിയിൽ സന്നിഹിതരായിരുന്ന 200ൽ അധികം പേർ കേവോഡ് പരിശോധനയ്ക്ക് വിധേയരായി. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ സന്ദർശനം നടത്തിയ പള്ളിയിൽനിന്നാണ് നിസാമുദ്ദീനിലുള്ളവർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇത് വലിയ ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതോടെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്നത് ഏതാണ് ഈ മുസ്ലിം വിഭാഗത്തെയാണ്. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വേരുകൾ ഉള്ള തബ്ലീഗി ജമാഅത്തിന്റെ പ്രവർത്തന ശൈലി സലഫിസവുമായി ചേർന്നു കിടക്കുന്നത്.
ക്രൈസ്തവ വിഭാഗത്തിൽ മതപ്രബോധനം നടത്തുന്ന പെന്തകോസ്ത് ശൈലി പിന്തുടരുന്നവരാണ് തബ്ലീഗി ജമാഅത്ത് വിഭാഗവും. ഇസ്ലാമിക മതപ്രബോധനത്തിനായി നാടു മുഴുവൻ ചെറുസംഘങ്ങളായി ചുറ്റിയടിക്കുകയും ഇതേക്കുറിച്ച് പിന്നീട് വിശദമായി അവലോകനം നടത്താൻ യോഗം ചേരുകയും ചെയ്യുന്ന വിഭാഗമാണ് ഇക്കൂട്ടർ. കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ അതിസമ്പന്നരായ വിഭാഗക്കാർ അടക്കം ഇവരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധു തബ്ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ശേഖരമുള്ള കുടുംബത്തിനും ഈ ജമാഅത്തുമായി ബന്ധമുള്ളവരാണ്.
കേരളത്തിലെ സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഉള്ളവർ അടക്കം ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരല്ല. ഇസ്ലാമിക പാത എന്നാൽ അത് വസ്ത്രത്തിലും വേഷവിധാനത്തിലും അടക്കം തുടങ്ങുന്നതാണ് എന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ താടി വടിക്കാതെ ഇസ്ലാമിക പാതയിലേക്ക് പോകുന്നവരാണ്. ആലപ്പുഴയിൽ നിന്നും തബ് ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ നിരവധി ഡോക്ടർമാർ അടക്കം ഉണ്ടെന്നതിൽ നിന്നും ഇവർക്ക് സമ്പന്ന ഇസ്ലാമിക സമൂഹവുമായുള്ള ബന്ധം വ്യക്തമാകുന്നതാണ്. വിദ്യാർത്ഥികൾ അടക്കമുള്ളവരെ സംഘടിപ്പിച്ചു കൊണ്ടാണ് ഇവരുടെ ഇസ്ലാമിക പ്രബോധനം നടത്താറ്.
ഇസ്ലാമിക പ്രബോധനത്തിനായി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്ത ശേഷം 40 ദിവസങ്ങൾക്ക് ശേഷം ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വേണ്ടി ഒത്തുകൂടുന്നവരാണ് ഇക്കൂട്ടർ. തുടർന്നുള്ള സമ്മേളനത്തിൽ മൂന്ന് ദിവസങ്ങളിലായി ഇവരുടെ അനുഭവങ്ങൾ പങ്കുവെക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇത്തരത്തിൽ പ്രബോധനം നടത്തുന്നവരുണ്ട്. കാനഡയും അടക്കമുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിൽ തബ് ലീഗി ജമാഅത്തിന്റെ പ്രബോധകർ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 40 ദിവസങ്ങൾക്ക് ശേഷമുള്ള സമ്മേളനമായിരുന്നു ഡൽഹിയിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ നടന്നത്. ഇതാണ് കൊറോണ വൈറസ് വ്യാപനത്തിലേക്ക് വഴിവെച്ചതും. ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും. എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരങ്ങൾ നിർവഹിക്കും. കേരളത്തിലും പ്രവർത്തനങ്ങൾ സജീവമാണ്.
ആളുകളെ തങ്ങൾക്കൊപ്പം ചേർക്കാൻ ഭക്ഷണവും കിറ്റും അടക്കം വിതരണം ചെയ്യുന്ന ഈ വിഭാഗം ഫണ്ട് സമാഹരിക്കുന്നതും മതപ്രഭാഷണങ്ങൾ വഴിയാണ്. അടുക്കം ചിട്ടയോടും പ്രവർത്തിക്കുന്ന ഇവരുടെ ഏറ്റവും വലിയ സമ്മേളനം നടക്കുന്നത് ബംഗ്ലാദേശ് ആസ്ഥാനമായ ധാക്കയിലാണ്. അറഫ് സംഗമം കഴിഞ്ഞാൽ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനമെന്ന വിധത്തിൽ പോലും ഈ സമ്മേളനം വിലയിരുത്തുന്നവരുണ്ട്. സലഫിസം ഐഡിയോളജിയായി പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത് അല്ലാഹുവിന്റെ പാതയിൽ മുന്നോട്ടു പോകുന്നു എന്നാണ്. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കേരളത്തിലെ മുഖ്യാധാര മുസ്ലിം സമൂഹം തയ്യാറാകാറില്ലെന്നതാണ് വസ്തുത.
പാരമ്പര്യമായി നിലനിർത്തി പോരുന്ന വിശ്വാസ കർമ്മ തലങ്ങളിൽ കൈകടത്തലുകൾ നടത്തുകയും, മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി രചനകൾ നടത്തുകയും ചെയ്തവരാണിവർ എന്നാണ് ഇവരുടെ കുറിച്ചുള്ള പരാതി. തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ അടിച്ചേൽപ്പിക്കാൻ വേണ്ടി സുന്നി ഭൂരിപക്ഷ മേഖലയിൽ അതിന് അനുസരിച്ചു ഉത്ബോധനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ലോകത്ത് നവീന ചിന്താഗതികളുമായി രംഗ പ്രവേശനം ചെയ്ത സലഫി ധാരയുടെ മറ്റൊരു പതിപ്പാണ് തബ് ലീഗ് ജമാഅത്ത്. മുസ്ലിം ആചാരങ്ങളെ കുഫ്ർ ആരോപിച്ച് കൊണ്ട് തഖ്വിയത്തുൽ ഈമാൻ , സ്വിറാത്തുൽ മുസ്തഖീം തുടങ്ങിയ രചനകളിലൂടെ കുപ്രസിദ്ധനായ ഇസ്മാഈൽ ദഹ്ലവിയാണ് തബ്ലീഗിന്റെ ആദർശ ഗുരു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് മുഹമ്മദ് ഇൽയാസാണ്.
ഇന്ത്യയിൽ ഉടലെടുത്ത തബ് ലീഗ് എന്ന സലഫി പ്രസ്ഥാനത്തെ മുസ്ലിം പണ്ഡിതർ എതിർക്കുകയും, രചനകൾ നടത്തി സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യാൻ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ 1965 ൽ ആധികാരിക പണ്ഡിത സഭ സമസ്ത തബ് ലീഗ് ജമാഅത്ത് പുത്തനാശയമാണെന്നും ജനങ്ങൾ അതിനോട് അകന്ന് നിൽക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇസ്മാഈൽ ദഹ്ലവി, റഷീദ് ഗങ്കോഹി ,ഖലീൽ അഹ്മദ് സഹാറർപൂരി , അശ്റഫലി ഥാനവി, ഖാസിം നാനൂതവി തുടങ്ങിയ ദേവ്ബന്ദികളുടെ രചനകളാണ് തബ്ലീഗിന്റെ മുഖ്യ അവലംബം. ഇവരെ മഹത്വപ്പെടുത്തുന്ന വിവരങ്ങൾ തബ്ലീഗിന്റെ മലയാള പുസ്തകങ്ങളിൽ കാണാം.
തബ് ലീഗി ജമാഅത്തിന്റെ നിസാമുദ്ദീനിലെ കേന്ദ്രം പ്രവർത്തിക്കുന്നത് മുഖ്യ സംഘാടകനായ മൗലാന സാദ് കൺഡൽവിയുടെ നേതൃത്വത്തിലാണ്. ഇദ്ദേഹത്തിനെതിരെ അടക്കം ഇപ്പോൾ കേസെടുത്തിട്ടുണ്ട്. നിസാമുദ്ദൂൻ മേഖലയിലെ കോവിഡ് വ്യാപനത്തിന് മുഖ്യ കാരണക്കാരനായി മാറിയത് മൗലാന സൗദ് കൺഡൽവിയാണ് എന്ന നിഗമനത്തിലാണ് പൊലീസും ആരോഗ്യ പ്രവർത്തകരും. ലോക്ക് ഡൗണിനെ തുടർന്നു പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാതെ തോന്നും വഴി കാര്യങ്ങൾ മുന്നോട്ടു പോകുകയായിരുന്നു.
മാർച്ച് പകുതിയോടെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ്ലീഗി ജമാഅത്ത് പ്രസംഗകരുടെ ഒത്തുചേരലിനെ തുടർന്നാണ് രോഗം പടർന്നതെന്നാണ് സൂചന. ഒരേസമയം പരിശോധന നടത്തുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്. 1200 പേർ പള്ളിയിൽ ഒത്തുചേർന്നിരുന്നെന്നാണ് വിവരം. ജനതാ കർഫ്യൂ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് എത്തി ഇവരിൽ പലരെയും വിമാനത്താവളങ്ങളിൽ എത്തിക്കുകയായിരുന്നു. എന്നിട്ടും 2000ത്തോളം ആളുകൾ ബാക്കിയുണ്ടായിരുന്നെന്നും അവരിൽ 280 പേർ വിദേശികളായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
ഇവരിൽ 300 പേർ കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ലക്ഷണങ്ങളുള്ളവരെ പിന്നീട് ആശുപത്രികളിൽ പ്രവേശിപ്പിക്കുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്യുകയായിരുന്നു. മരണപ്പെട്ട തമിഴ്നാട്ടിൽനിന്നുള്ള വ്യക്തിക്ക് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പൊലീസ് കനത്ത നിരീക്ഷണമാണ് പ്രദേശത്ത് നടത്തുന്നത്. ആളുകൾ നിബന്ധനകൾ ലംഘിക്കുന്നുണ്ടോ എന്നറിയാൺ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചയാളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. കശ്മീരിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇദ്ദേഹം യു.പിയിലെ ദയൂബന്തിൽ എത്തിയിരുന്നു.
ഡൽഹി, ശ്രീനഗർ, ദയൂബന്ത് എന്നിവിടങ്ങളിൽ വൈറസ് ബാധിതരെ തിരിച്ചറിയാൻ കോണ്ടാക്ട് ട്രേസിങ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പരിപാടിക്ക് ശേഷം സന്ദർശകരിൽ പലരും രാജ്യമുടനീളം സഞ്ചരിച്ചിരുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന് ശേഷം ഇരുപതോ മുപ്പതോ ബസുകളിൽ കയറിയാണ് ഇവർ മടങ്ങിയത്. നാടെങ്ങും സഞ്ചരിക്കുന്ന വിഭാഗക്കാർ ആയതു കൊണ്ടു തന്നെയാണ് കോവിഡ് വ്യാപനത്തിന് തബ്ലീഗി ജമാഅത്തുകാർ കാരണമായി മാറിയതും.
Stories you may Like
- ഹർഭജൻ മതം മാറാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം ഉൾ ഹഖ്
- മുഖ്യമന്ത്രി നടത്തിയ പരാമർശം ഖേദകരമാണെന്ന പത്തനംതിട്ട മുസലിം ജമാഅത്ത്
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ബീമാപള്ളി ജമാ അത്ത്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്