Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടത്തുന്നത് ആഴ്‌ച്ചകൾ നീണ്ടുനിൽക്കുന്ന ജമാഅത്ത്; ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും; എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരനിർവ്വഹണം; 40 ദിവസങ്ങൾക്ക് ശേഷം അവലോകനത്തിനായി ദേശീയ സമ്മേളനം; കേരളത്തിലും പ്രവർത്തനങ്ങൾ സജീവം; മലപ്പുറത്തെ അതിസമ്പന്ന കുടുംബത്തിലെ ആളുകളും മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ബന്ധുക്കളും ഇവർക്കൊപ്പം സജീവം; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നടത്തുന്നത് ആഴ്‌ച്ചകൾ നീണ്ടുനിൽക്കുന്ന ജമാഅത്ത്; ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും; എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരനിർവ്വഹണം; 40 ദിവസങ്ങൾക്ക് ശേഷം അവലോകനത്തിനായി ദേശീയ സമ്മേളനം; കേരളത്തിലും പ്രവർത്തനങ്ങൾ സജീവം; മലപ്പുറത്തെ അതിസമ്പന്ന കുടുംബത്തിലെ ആളുകളും മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ബന്ധുക്കളും ഇവർക്കൊപ്പം സജീവം; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഡൽഹി നിസാമുദ്ദീനിൽ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ് ലീഗി ജമാഅത്ത് പള്ളി കോവിഡ് വ്യാപനത്തിന്റെ എപ്പിസെന്ററായി മാറിയതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ അവിടേക്ക് നീങ്ങിയിരിക്കയാണ്. ഇവിടെ നിസമുദീനിൽ 2000 പേർ പങ്കെടുത്ത പരിപാടിയിൽ സന്നിഹിതരായിരുന്ന 200ൽ അധികം പേർ കേവോഡ് പരിശോധനയ്ക്ക് വിധേയരായി. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ സന്ദർശനം നടത്തിയ പള്ളിയിൽനിന്നാണ് നിസാമുദ്ദീനിലുള്ളവർക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇത് വലിയ ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതോടെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്നത് ഏതാണ് ഈ മുസ്ലിം വിഭാഗത്തെയാണ്. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വേരുകൾ ഉള്ള തബ്‌ലീഗി ജമാഅത്തിന്റെ പ്രവർത്തന ശൈലി സലഫിസവുമായി ചേർന്നു കിടക്കുന്നത്.

ക്രൈസ്തവ വിഭാഗത്തിൽ മതപ്രബോധനം നടത്തുന്ന പെന്തകോസ്ത് ശൈലി പിന്തുടരുന്നവരാണ് തബ്‌ലീഗി ജമാഅത്ത് വിഭാഗവും. ഇസ്ലാമിക മതപ്രബോധനത്തിനായി നാടു മുഴുവൻ ചെറുസംഘങ്ങളായി ചുറ്റിയടിക്കുകയും ഇതേക്കുറിച്ച് പിന്നീട് വിശദമായി അവലോകനം നടത്താൻ യോഗം ചേരുകയും ചെയ്യുന്ന വിഭാഗമാണ് ഇക്കൂട്ടർ. കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ അതിസമ്പന്നരായ വിഭാഗക്കാർ അടക്കം ഇവരുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധു തബ്‌ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്ന വ്യക്തിയാണ്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ശേഖരമുള്ള കുടുംബത്തിനും ഈ ജമാഅത്തുമായി ബന്ധമുള്ളവരാണ്.

കേരളത്തിലെ സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ഉള്ളവർ അടക്കം ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരല്ല. ഇസ്ലാമിക പാത എന്നാൽ അത് വസ്ത്രത്തിലും വേഷവിധാനത്തിലും അടക്കം തുടങ്ങുന്നതാണ് എന്നു വിശ്വസിക്കുന്ന ഇക്കൂട്ടർ താടി വടിക്കാതെ ഇസ്ലാമിക പാതയിലേക്ക് പോകുന്നവരാണ്. ആലപ്പുഴയിൽ നിന്നും തബ് ലീഗി ജമാഅത്തുമായി ചേർന്നു പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ നിരവധി ഡോക്ടർമാർ അടക്കം ഉണ്ടെന്നതിൽ നിന്നും ഇവർക്ക് സമ്പന്ന ഇസ്ലാമിക സമൂഹവുമായുള്ള ബന്ധം വ്യക്തമാകുന്നതാണ്. വിദ്യാർത്ഥികൾ അടക്കമുള്ളവരെ സംഘടിപ്പിച്ചു കൊണ്ടാണ് ഇവരുടെ ഇസ്ലാമിക പ്രബോധനം നടത്താറ്.

ഇസ്ലാമിക പ്രബോധനത്തിനായി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്ത ശേഷം 40 ദിവസങ്ങൾക്ക് ശേഷം ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ വേണ്ടി ഒത്തുകൂടുന്നവരാണ് ഇക്കൂട്ടർ. തുടർന്നുള്ള സമ്മേളനത്തിൽ മൂന്ന് ദിവസങ്ങളിലായി ഇവരുടെ അനുഭവങ്ങൾ പങ്കുവെക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇത്തരത്തിൽ പ്രബോധനം നടത്തുന്നവരുണ്ട്. കാനഡയും അടക്കമുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിൽ തബ് ലീഗി ജമാഅത്തിന്റെ പ്രബോധകർ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 40 ദിവസങ്ങൾക്ക് ശേഷമുള്ള സമ്മേളനമായിരുന്നു ഡൽഹിയിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ നടന്നത്. ഇതാണ് കൊറോണ വൈറസ് വ്യാപനത്തിലേക്ക് വഴിവെച്ചതും. ഗ്രാമപ്രദേശങ്ങളിലെത്തി മതപ്രബോധനം നടത്തി ആളുകളുമായി സംവദിക്കും. എത്തിപ്പെടുന്ന സ്ഥലങ്ങൾക്കനുസരിച്ച് ആചാരങ്ങൾ നിർവഹിക്കും. കേരളത്തിലും പ്രവർത്തനങ്ങൾ സജീവമാണ്.

ആളുകളെ തങ്ങൾക്കൊപ്പം ചേർക്കാൻ ഭക്ഷണവും കിറ്റും അടക്കം വിതരണം ചെയ്യുന്ന ഈ വിഭാഗം ഫണ്ട് സമാഹരിക്കുന്നതും മതപ്രഭാഷണങ്ങൾ വഴിയാണ്. അടുക്കം ചിട്ടയോടും പ്രവർത്തിക്കുന്ന ഇവരുടെ ഏറ്റവും വലിയ സമ്മേളനം നടക്കുന്നത് ബംഗ്ലാദേശ് ആസ്ഥാനമായ ധാക്കയിലാണ്. അറഫ് സംഗമം കഴിഞ്ഞാൽ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനമെന്ന വിധത്തിൽ പോലും ഈ സമ്മേളനം വിലയിരുത്തുന്നവരുണ്ട്. സലഫിസം ഐഡിയോളജിയായി പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത് അല്ലാഹുവിന്റെ പാതയിൽ മുന്നോട്ടു പോകുന്നു എന്നാണ്. എന്നാൽ, ഇവരുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കേരളത്തിലെ മുഖ്യാധാര മുസ്ലിം സമൂഹം തയ്യാറാകാറില്ലെന്നതാണ് വസ്തുത.

പാരമ്പര്യമായി നിലനിർത്തി പോരുന്ന വിശ്വാസ കർമ്മ തലങ്ങളിൽ കൈകടത്തലുകൾ നടത്തുകയും, മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി രചനകൾ നടത്തുകയും ചെയ്തവരാണിവർ എന്നാണ് ഇവരുടെ കുറിച്ചുള്ള പരാതി. തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ അടിച്ചേൽപ്പിക്കാൻ വേണ്ടി സുന്നി ഭൂരിപക്ഷ മേഖലയിൽ അതിന് അനുസരിച്ചു ഉത്‌ബോധനങ്ങൾ നടത്തുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ലോകത്ത് നവീന ചിന്താഗതികളുമായി രംഗ പ്രവേശനം ചെയ്ത സലഫി ധാരയുടെ മറ്റൊരു പതിപ്പാണ് തബ് ലീഗ് ജമാഅത്ത്. മുസ്ലിം ആചാരങ്ങളെ കുഫ്ർ ആരോപിച്ച് കൊണ്ട് തഖ്വിയത്തുൽ ഈമാൻ , സ്വിറാത്തുൽ മുസ്തഖീം തുടങ്ങിയ രചനകളിലൂടെ കുപ്രസിദ്ധനായ ഇസ്മാഈൽ ദഹ്ലവിയാണ് തബ്ലീഗിന്റെ ആദർശ ഗുരു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് മുഹമ്മദ് ഇൽയാസാണ്.

ഇന്ത്യയിൽ ഉടലെടുത്ത തബ് ലീഗ് എന്ന സലഫി പ്രസ്ഥാനത്തെ മുസ്ലിം പണ്ഡിതർ എതിർക്കുകയും, രചനകൾ നടത്തി സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യാൻ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ 1965 ൽ ആധികാരിക പണ്ഡിത സഭ സമസ്ത തബ് ലീഗ് ജമാഅത്ത് പുത്തനാശയമാണെന്നും ജനങ്ങൾ അതിനോട് അകന്ന് നിൽക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇസ്മാഈൽ ദഹ്ലവി, റഷീദ് ഗങ്കോഹി ,ഖലീൽ അഹ്മദ് സഹാറർപൂരി , അശ്‌റഫലി ഥാനവി, ഖാസിം നാനൂതവി തുടങ്ങിയ ദേവ്ബന്ദികളുടെ രചനകളാണ് തബ്ലീഗിന്റെ മുഖ്യ അവലംബം. ഇവരെ മഹത്വപ്പെടുത്തുന്ന വിവരങ്ങൾ തബ്ലീഗിന്റെ മലയാള പുസ്തകങ്ങളിൽ കാണാം.

തബ് ലീഗി ജമാഅത്തിന്റെ നിസാമുദ്ദീനിലെ കേന്ദ്രം പ്രവർത്തിക്കുന്നത് മുഖ്യ സംഘാടകനായ മൗലാന സാദ് കൺഡൽവിയുടെ നേതൃത്വത്തിലാണ്. ഇദ്ദേഹത്തിനെതിരെ അടക്കം ഇപ്പോൾ കേസെടുത്തിട്ടുണ്ട്. നിസാമുദ്ദൂൻ മേഖലയിലെ കോവിഡ് വ്യാപനത്തിന് മുഖ്യ കാരണക്കാരനായി മാറിയത് മൗലാന സൗദ് കൺഡൽവിയാണ് എന്ന നിഗമനത്തിലാണ് പൊലീസും ആരോഗ്യ പ്രവർത്തകരും. ലോക്ക് ഡൗണിനെ തുടർന്നു പ്രഖ്യാപിച്ച സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാതെ തോന്നും വഴി കാര്യങ്ങൾ മുന്നോട്ടു പോകുകയായിരുന്നു.

മാർച്ച് പകുതിയോടെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ തബ്ലീഗി ജമാഅത്ത് പ്രസംഗകരുടെ ഒത്തുചേരലിനെ തുടർന്നാണ് രോഗം പടർന്നതെന്നാണ് സൂചന. ഒരേസമയം പരിശോധന നടത്തുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്. 1200 പേർ പള്ളിയിൽ ഒത്തുചേർന്നിരുന്നെന്നാണ് വിവരം. ജനതാ കർഫ്യൂ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പൊലീസ് എത്തി ഇവരിൽ പലരെയും വിമാനത്താവളങ്ങളിൽ എത്തിക്കുകയായിരുന്നു. എന്നിട്ടും 2000ത്തോളം ആളുകൾ ബാക്കിയുണ്ടായിരുന്നെന്നും അവരിൽ 280 പേർ വിദേശികളായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

ഇവരിൽ 300 പേർ കൊവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ലക്ഷണങ്ങളുള്ളവരെ പിന്നീട് ആശുപത്രികളിൽ പ്രവേശിപ്പിക്കുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്യുകയായിരുന്നു. മരണപ്പെട്ട തമിഴ്‌നാട്ടിൽനിന്നുള്ള വ്യക്തിക്ക് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പൊലീസ് കനത്ത നിരീക്ഷണമാണ് പ്രദേശത്ത് നടത്തുന്നത്. ആളുകൾ നിബന്ധനകൾ ലംഘിക്കുന്നുണ്ടോ എന്നറിയാൺ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചയാളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. കശ്മീരിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇദ്ദേഹം യു.പിയിലെ ദയൂബന്തിൽ എത്തിയിരുന്നു.

 

ഡൽഹി, ശ്രീനഗർ, ദയൂബന്ത് എന്നിവിടങ്ങളിൽ വൈറസ് ബാധിതരെ തിരിച്ചറിയാൻ കോണ്ടാക്ട് ട്രേസിങ് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പരിപാടിക്ക് ശേഷം സന്ദർശകരിൽ പലരും രാജ്യമുടനീളം സഞ്ചരിച്ചിരുന്നു എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന് ശേഷം ഇരുപതോ മുപ്പതോ ബസുകളിൽ കയറിയാണ് ഇവർ മടങ്ങിയത്. നാടെങ്ങും സഞ്ചരിക്കുന്ന വിഭാഗക്കാർ ആയതു കൊണ്ടു തന്നെയാണ് കോവിഡ് വ്യാപനത്തിന് തബ്‌ലീഗി ജമാഅത്തുകാർ കാരണമായി മാറിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP