Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മർകസ് നിസാമുദ്ദീൻ ഒരിക്കലും നിയമ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ സന്ദർശകരോട് എല്ലായ്‌പ്പോഴും അനുകമ്പയോടും യുക്തിസഹമായും പ്രവർത്തിക്കാൻ ശ്രമിച്ചു; തെരുവുകളിൽ കറങ്ങിക്കൊണ്ട് മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ അവരെ അനുവദിച്ചില്ലെന്നും വിശദീകരണം; കൊവിഡ് 19 നെ തുടർന്നുള്ള സർക്കാർ നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് തബ് ലീഗ് ജമാഅത്ത്

മർകസ് നിസാമുദ്ദീൻ ഒരിക്കലും നിയമ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ സന്ദർശകരോട് എല്ലായ്‌പ്പോഴും അനുകമ്പയോടും യുക്തിസഹമായും പ്രവർത്തിക്കാൻ ശ്രമിച്ചു; തെരുവുകളിൽ കറങ്ങിക്കൊണ്ട് മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ അവരെ അനുവദിച്ചില്ലെന്നും വിശദീകരണം; കൊവിഡ് 19 നെ തുടർന്നുള്ള സർക്കാർ നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് തബ് ലീഗ് ജമാഅത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊവിഡ് 19 നെ തുടർന്നുള്ള സർക്കാർ നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് തബ് ലീഗ് ജമാഅത്ത്. സംസ്ഥാന സർക്കാർ ഡൽഹി അടച്ചുപൂട്ടിയതും പിന്നാലെ കേന്ദ്രസർക്കാർ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമാണ് സന്ദർശകർക്ക് തിരിച്ചുപോകാൻ കഴിയാതിരുന്നത് തബ് ലീഗ് ജമാ അത്ത് പ്രസ്താവനയിൽ അറിയിച്ചു.

പ്രയാസപ്പെട്ടാണെങ്കിലും മർകസ് കമ്മിറ്റി കുറച്ചുപേർക്ക് ഗതാഗത സൗകര്യം ഒരുക്കിയതായും ശേഷിച്ചവർക്ക് വേണ്ട ആരോഗ്യ മുൻകരുതലുകളോടെ താമസസൗകര്യം ഒരുക്കിയതായും പ്രസ്താവനയിൽ പറയുന്നു. 100 വർഷത്തോളമായി തബ് ലീഗി ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മർകസ് നിസാമുദ്ദീൻ. ലോകമെമ്പാടുമുള്ള സന്ദർശകർ/ തീർത്ഥാടകർ 3-5 ദിവസത്തിൽ കൂടാത്ത മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പരിപാടികൾക്കായി സ്ഥലത്തെത്തുന്നുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകരുടെ പങ്കാളിത്തം ആസൂത്രണം ചെയ്യുന്നതിനായി എല്ലാ പ്രോഗ്രാമുകളും ഒരു വർഷം മുമ്പുതന്നെ തീരുമാനിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2020 മാർച്ച് 22 ന് ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ, മർകസ് നിസാമുദ്ദീനിൽ നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഉടൻ നിർത്തലാക്കിയിരുന്നു. എന്നിരുന്നാലും 2020 മാർച്ച് 21 ന് രാജ്യത്തുടനീളമുള്ള റെയിൽ സർവീസുകൾ പെട്ടെന്ന് റദ്ദാക്കിയതിനെത്തുടർന്ന്, സന്ദർശകരുടെ ഒരു വലിയ സംഘം മർകസ് പരിസരത്ത് കുടുങ്ങി. മുഖ്യമന്ത്രി 2020 മാർച്ച് 31 വരെ ഡൽഹി പൂട്ടുന്നതായി പ്രഖ്യാപിച്ചു. അതുവഴി നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഈ യാത്രക്കാർക്ക് റോഡ് ഗതാഗതം ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. എന്നാലും മർകസ് ഭരണകൂടത്തിന്റെ സഹായത്തോടെ, പതിനഞ്ചോളം സന്ദർശകർക്ക് ചെറിയ ഗതാഗത സൗകര്യങ്ങൾ ഏർപ്പാടാക്കി.

മാർച്ച് 23 ന് വൈകുന്നേരം പ്രധാനമന്ത്രി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടുപോയ സന്ദർശകരെ നിശ്ചിത മെഡിക്കൽ മുൻകരുതലുകളോടെ പാർപ്പിക്കുകയല്ലാതെ മറ്റ് വഴികളിലില്ലായിരുന്നു. 2020 മാർച്ച് 24 ന് മർകസ് പരിസരം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികളെത്തിയിരുന്നു. മർകസ് അടച്ചുപൂട്ടൽ സംബന്ധിച്ച നിർദേശങ്ങൾ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും 1500 ഓളം പേർ കഴിഞ്ഞ ദിവസം പുറപ്പെട്ടതായും വിവിധ സംസ്ഥാനങ്ങളിലെ ആയിരത്തോളം സന്ദർശകരെ മർകസിലെത്തിച്ചതായും മറുപടി നൽകി.

ഈ കാലത്തിനിടയിൽ മർകസ് നിസാമുദ്ദീൻ ഒരിക്കലും നിയമ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ സന്ദർശകരോട് എല്ലായ്‌പ്പോഴും അനുകമ്പയോടും യുക്തിസഹമായും പ്രവർത്തിക്കാൻ ശ്രമിച്ചു. തെരുവുകളിൽ കറങ്ങിക്കൊണ്ടോ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കാൻ അവരെ അനുവദിച്ചില്ലെന്നും വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP