സിനിമാ നിർമ്മാതാവിന് മംഗലാപുരത്തെ കോളേജ് ഉടമ നൽകാനുള്ളത് വാങ്ങി കൊടുക്കാൻ ക്വട്ടേഷൻ എടുത്തത് 25 ലക്ഷത്തിന്; സിഐ സാജു വർഗീസിനെ കുടുക്കിയത് അറസ്റ്റിലായ ഡ്രൈവർ; എസ് പി ഹരിശങ്കറിന്റെ റിപ്പോർട്ടിൽ സസ്പെൻഷനും; ഒപ്പം ഉയരുന്നത് കേസ് അട്ടിമറിയും കൈക്കൂലിയും മുതൽ മദ്യവിൽപ്പനയ്ക്കുള്ള ഒത്താശ വരെ; രൂക്ഷവിമർശനം നടത്തി ഹൈക്കോടതിയും; വകുപ്പ് തല അന്വേഷണം നടക്കവേ സാജു മോന് ഡിവൈഎസ്പിയായി നിയമനവും; പാർട്ടിക്കൂറിൽ അഴിമതിക്കാരനെ ഡിവൈഎസ്പിയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കോട്ടയം പൊലീസിലെ വിവാദ പുരുഷനായ തൃക്കൊടിത്താനം സിഐ സാജു വർഗീസിന് ഡിവൈഎസ്പിയായി പ്രമോഷൻ നൽകിയത് വിവാദമാകുന്നു. സിനിമാ നിർമ്മാതാവിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയത് ഉൾപ്പെടെ ഒട്ടനവധി ആരോപണങ്ങൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഡിവൈഎസ്പിയായി പ്രമോഷൻ നൽകിയിരിക്കുന്നത്. ഈ ക്വട്ടേഷൻ ഏറ്റെടുത്ത് മംഗലാപുരം സ്വദേശിയായ കോളേജ് ഉടമയെ തട്ടിക്കൊണ്ടു പോന്നതിനു സാജു വർഗീസിന് സസ്പെൻഷൻ ലഭിച്ചിരുന്നു. മംഗലാപുരത്ത് മെഡിക്കൽ സീറ്റിനു നൽകിയ 70 ലക്ഷം രൂപ തിരികെ വാങ്ങി നൽകിയതിനു കമ്മിഷൻ ഇനത്തിൽ സിനിമ നിർമ്മാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയതിനാണ് ഈ സിഐയ്ക്ക് എതിരെ അന്വേഷണം വന്നത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജിയായിരുന്ന വിജയ് സാഖറെയാണ് സാജു വർഗീസിനെ സസ്പെൻഡ് ചെയ്തത്. ക്വട്ടേഷൻ കേസിൽ സസ്പെൻഷൻ ലഭിച്ചതിനെ തുടർന്നു വകുപ്പ് തല അന്വേഷണം നടക്കവേയാണ് ഡിവൈഎസ്പിയായി പ്രമോട്ടും ചെയ്യുന്നത്. കോട്ടയത്തെ സിപിഎം അനുകൂല വാട്സ് അപ്പ ഗ്രൂപ്പുകളിൽ ഡിവൈഎസ്പിയായ സാജു വർഗീസിന് ആശംസകൾ നേർന്നു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിട്ടുണ്ട്. സാജു വർഗീസിനെതിരെ അക്കമിട്ടുയർന്നആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയരുന്നത്.
ക്വട്ടേഷൻ കേസിൽ സസ്പെൻഷൻ ലഭിച്ചത് പ്രമോഷൻ സാധ്യതകളെ ബാധിച്ചിരിക്കെ തന്നെയാണ് ഡിവൈഎസ്പിയുമാക്കി പ്രമോഷൻ നൽകിയിരിക്കുന്നത്. സിപിഎമ്മുമായി പുലർത്തുന്ന ഉറ്റ ബന്ധമാണ് ഈ വിവാദ ഉദ്യോഗസ്ഥനെ ഡിവൈഎസ്പിയായി പ്രമോട്ട് ചെയ്യാൻ കാരണം എന്നാണ് ലഭിക്കുന്ന സൂചന. സിപിഎം പറഞ്ഞാൽ എന്തും ചെയ്യും എന്നതിനാൽ കോട്ടയത്ത് നിന്ന് ഈ സിഐയെ സ്ഥലം മാറ്റാറുമില്ല. ഒതുക്കി തീർക്കലിനും പാർട്ടി പ്രശ്നങ്ങൾക്കും കുടപിടിക്കുന്ന ഉദ്യോഗസ്ഥൻ ആയതിനാൽ വിവാദ കേസുകളിൽ കൂടി അന്വേഷണ സംഘത്തിൽ സാജു വർഗീസ് ഉൾപ്പെടാറുമുണ്ട്. നെടുങ്കണ്ടം രാജ്കുമാർ ഉരുട്ടിക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിൽ ഈ രീതിയിൽ സാജു വർഗീസിനെയും ഉൾപ്പെടുത്തിയിരുന്നു. ഇത് അന്ന് വിവാദമായി മാറിയിരുന്നു. ഈ കേസ് പിന്നെ സർക്കാർ സിബിഐയ്ക്ക് വിടുകയായിരുന്നു.
നിർമ്മാതാവിന് ലഭിക്കാനുള്ള തുക മംഗലാപുരത്തെ കോളേജ് ഉടമയിൽ നിന്നും വാങ്ങി നൽകാൻ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുത്തതോടെയാണ് സാജു വർഗീസ് ഡിപ്പാർട്ട്മെന്റിൽ വിവാദ പുരുഷനായി മാറുന്നത്. ഈ കേസിൽ തന്നെയാണ് സസ്പെൻഷനും ലഭിച്ചത്. ഡിവൈഎസ്പിയാകാനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചാണ് ഈ സസ്പെൻഷൻ നിലവിൽ വന്നത്. പക്ഷെ നിയമങ്ങൾ വകവയ്ക്കാതെ പിണറായി സർക്കാർ ഈ ഉദ്യോഗസ്ഥനെ ഡിവൈഎസ്പിയായി പ്രമോട്ട് ചെയ്യുകയായിരുന്നു. കൃത്യവിലോപം , പെരുമാറ്റ ദൂഷ്യം , അച്ചടക്ക ലംഘനം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഈ സിഐയ്ക്ക് എതിരെ അന്വേഷണത്തിൽ വെളിവായത്. 2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം.
നിർമ്മാതാവിന് വേണ്ടി ക്വട്ടേഷൻ
പുതുപ്പള്ളി സ്വദേശിയായ നിർമ്മാതാവ് പ്രകാശ് ദാമോദരനു ലഭിക്കാനുള്ള 83.50 ലക്ഷം രൂപ മംഗലാപുരം സ്വദേശിയായ കോളേജ് ഉടമയിൽ നിന്നു വാങ്ങി നൽകാനായിരുന്നു ക്വട്ടേഷൻ. പുതുപ്പള്ളിയിലെ പ്രാദേശിക സി പി എം നേതാവിന്റെ നിരദേശാനുസരണം ഇവർ ആദ്യം അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് ഈസ്റ്റ് എസ് ഐ രഞ്ജിത്ത് കെ വിശ്വനാഥ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇട്ട് കേസ് സാജുവിന് കൈമാറുകയായിരുന്നു. നിർമ്മാതാവ് ഏർപ്പെടുത്തിയ ഗുണ്ടകൾക്കൊപ്പം മൂന്ന് സ്വകാര്യ കാറുകളിൽ മംഗലാപുരത്ത് എത്തി കേസിലെ അഞ്ചാം പ്രതിയായ കോളജ് ഉടമയെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഇത് വെളിയിൽ വന്നിരുന്നില്ല.
ഈ ക്വട്ടേഷൻ സമയത്ത് സാജുവിന്റെ വാഹനം ഓടിച്ച യുവാവിനെ മറ്റൊരു കേസിൽ ഈസ്റ്റ് പൊലീസ് പിടികൂടുകയും മർദിക്കുകയും ചെയ്തു. ഇതോടെ സംഭവത്തെപ്പറ്റി യുവാവ് വെളിപ്പെടുത്തി. സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ പത്രവാർത്തകൾ വരുകയും ചെയ്തു. വാർത്ത വിവാദമായതോടെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി.യെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി. സി ഐ സാജു വർഗീസ് വീഴ്ച വരുത്തിയതായി കണ്ടെത്തി കഴിഞ്ഞ ആഴ്ച എസ് പി യ്ക്ക് റിപ്പോർട്ട് നൽകി. പ്രതിയായ കോളജ് ഉടമയെ മംഗലാപുരത്ത് നിന്ന് പിടികൂടിയതിനും കേസെടുത്തതിനും രേഖകളുണ്ട്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചതായും കേസ് ഡയറിയിൽ പറയുന്നു. ണം നൽകി കേസ് ഒത്തു തീർപ്പായതായി വാക്കാൽ പറഞ്ഞെങ്കിലും രേഖകൾ ഒന്നുമില്ല. പ്രതിയെ വിട്ടയച്ചത് സംബന്ധിച്ച് രേഖകളൊന്നുമില്ല. കേസ് ഒത്തുതീർന്നതായി പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതാണ് സാജു വർഗീസിന് കുടുക്കായത്.
ഒട്ടനവധി ആരോപണങ്ങളും ഈ സിഐയ്ക്ക് എതിരെ ഉയർന്നിരുന്നു. കോട്ടയം ഈസ്റ്റിൽ സിഐ ആയിരിക്കെയാണ് മാങ്ങാനത്തു യുവാവിന്റെ തല അറുത്തു കൊന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോട്ടയത്തെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു. പുതുപ്പള്ളി മുൻ ഈസ്റ്റ് എസ്ഐയും പാമ്പാടി എസ്ഐയുമായിരുന്നു അന്ന് പ്രതിയെ പിടിച്ചത്. ഈ സംഭവത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ സാജു വർഗീസ് നടത്തിയ ശ്രമങ്ങൾ അന്ന് വിവാദമായിരുന്നു. സ്വത്ത് വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനെ ചൊല്ലിയും ആരോപണവിധേയനായി. കോട്ടയത്ത് ഈസ്റ്റ് സിഐ ആയിരിക്കെ ത്മസിച്ച്ത് വെസ്റ്റ് സിഐയുടെ പരിധിയിലായിരുന്നു. ഇതും ഒരു ആരോപണമായി ഉയർന്നുവന്നിരുന്നു. പൊലീസ് ജീപ്പ് സ്വകാര്യ ആവശ്യത്തിനു സ്ഥിരമായി ഉപയോഗിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയും സാജു വർഗീസിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കളത്തിപ്പടി സ്വദേശിയായ വൃദ്ധൻ കോട്ടയം എസ്പി ക്കുനൽകിയ പരാതി അന്വേഷിക്കാൻ നിയുക്തനായത് സാജു വർഗീസ് ആയിരുന്നു. ഈ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. വെസ്റ്റ് എസ്ഐ ആയിരിക്കെതന്നെ അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ടും സാജു വർഗീസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോഴുള്ള ഡിവൈഎസ്പിയായുള്ള പ്രമോഷനും.
സാജു വർഗീസിനെതിരെ സോഷ്യൽ മീഡിയയിലേ ആരോപണങ്ങൾ
ആരുണ്ടിവിടെ ചോദിക്കാൻ ???
നിയമം പാലിക്കാത്ത നിയമ പാലകൻ.......
കോട്ടയം ഈസ്റ്റ് C I സാജുവർഗീസ്....
01 - പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധിക്കുള്ളിൽ താമസിക്കണം എന്ന നിയമം ടിയാൻ പാലിക്കുന്നുണ്ടോ ?
ടിയാൻ പാമ്പാടി C I ആയിരുന്നപ്പോൾ താമസിച്ചിരുന്നത് കോട്ടയത്ത്.
നിലവിൽ ഈസ്റ്റ് C I ആയ ടിയാൻ താമസിക്കുന്നത് കോട്ടയം വെസ്റ്റ് C I യുടെ അധികാര പരിധിയിൽ.
02 - എല്ലാവർഷവും സ്വത്തുവിവരങ്ങൾ ഡിപ്പാർട്ട്മെന്റ്നു നൽകണം എന്ന നിബന്ധന ടിയാൻ പാലിക്കുന്നുണ്ടോ ?
03 - പൊലീസ് ജീപ്പ് മേലധികാരത്തിന്റെ അനുമതി കൂടാതെ സ്വകാര്യ ആവശ്യത്തിനു സ്ഥിരമായി ഉപയോഗിക്കുന്നു.
04 - ടിയാൻ കോട്ടയം ഈസ്റ്റിൽ ചാർജ് എടുത്ത ഉടനായിരുന്നു മാങ്ങാനത്തു യുവാവിന്റെ തല അറുത്തു കൊലചെയ്ത സംഭവം.
അന്ന് പുതുപ്പള്ളിയിലെ D Y F I പ്രവർത്തകരുടെയും മുൻ ഈസ്റ്റ് S I യും നിലവിലെ പാമ്പാടി C I യുമായ ബഹുമാനപ്പെട്ട ശ്രീജിത്ത് സാറിന്റെയും ശ്രമഭലമായിപ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് കസ്ടടിയിൽ എടുത്തിരുന്നു.
ഈ സംഭവത്തിന്റെ ക്രെടിട്റ്റ് അടിച്ചെടുക്കാൻ സാജു വർഗീസ് നടത്തിയ ശ്രമങ്ങൾ പാർട്ടി അണികളിൽ വരേ അമർഷം ഉണ്ടാക്കിയിരുന്നു .....
05- സാജു വെസ്റ്റ് S I ആയിരിക്കെ കോട്ടയം ടൗണിൽ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടു Rs.10000/- {പതിനായിരം} കൈക്കൂലി വാങ്ങിയതിനു ദൃക്സാക്ഷിയായ ആളെ കോട്ടയം S P യോ സ്പെഷ്യൽ ബ്രാൻചോആവശ്യപ്പെടുന്ന പക്ഷം നേരിട്ട് ഹാജരാക്കാം .അന്ന് ടിയാൻ
കുടുംബമായി താമസിച്ചിരുന്നത് കോട്ടയം ദേശാഭിമാനി ഓഫീസിന്റെ സമീപമുള്ള ഫ്ളാറ്റിന്റെ താഴത്തെ നിലയിൽ ആയിരുന്നു.അവിടെ വച്ചാണ് മേൽപ്പടി പതിനായിരം രൂപ ടിയാൻ കൈപ്പറ്റിയിരുന്നത്.
Crime 744/2007/Kottayam West PS എന്ന മേൽപ്പടി കേസിൽ ബഹു:മാനപ്പെട്ട കേരളാ ഹൈക്കോടതി ടിയാനെ കേസിന്റെ അന്വേഷണത്തിൽ നിന്നും നീക്കം ചെയ്തിരുന്നു . ടി ഹൈക്കോടതി ഉത്ടരവ് gokulan Vs State of kerala എന്ന പേരിൽ Indian Law സെർച്ചിങ് വെബ് സൈറ്റായ kanoon india.com - ൽ ഇപ്പോളും ലഭ്യമാണ്.ഉന്നത നീതി പീഠത്തിന്റെ സൽപ്പേര് എക്കാലവും കാത്തു സൂക്ഷിച്ചിരുന്ന Hon.ജസ്റ്റിസ് R.ബസന്താണ് അന്നത്തെ വെസ്റ്റ് S I യും ഇന്നത്തെ വിവാദ C I യുമായ സജു വർഗീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ള
ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
06 - ഏതാനും മാസങ്ങൾക്ക് മുന്പ്കോട്ടയം കളത്തിപ്പടി സ്വദേശിയായ വൃദ്ധൻ കോട്ടയം S P ക്കുനൽകിയ പരാതി ടിയാണ് അന്വേഷിക്കാൻ നൽകിയത് ബാഹ്യപ്രേരണക്ക് വശംവദനായി അട്ടിമറിച്ചതുമായി ബന്ധപ്പെട്ട സംഭവവും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ടി സംഭവവുമായി ബന്ടപ്പെട്ടു മേൽപ്പടി കേസിലെ പരാതിക്കാരൻ കേരളാ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി കാത്തിരിക്കുകയാണ്.
07 - ടിയാണ് തിരുവാർപ്പ് ഭാഗത്തുള്ള മണ്ണ് മാഫിയയായിട്ടുള്ള ബന്ധങ്ങളും മറ്റ് ബ്ലേഡ് ഇടപാടുകളും ഇന്ത്യയിലെ പ്രമുഖ ഇന്ഗ്ലീഷ് ദിനപ്പത്രത്തിന്റെ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ഞാൻ നേരിട്ട് കേട്ട് അറിഞ്ഞി ട്ട്ഉള്ളതാണ്.
08 - ടിയാൻ വെസ്റ്റ് S I ആയിരിക്കെതന്നെ കോട്ടയം ആതിരാബാറിൽ അന്ന് നടന്നുവന്നിരുന്ന അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ടിയാനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നു.ബാർ അവുധി ദിവസങ്ങളിലുൾപ്പടെ 24 മണിക്കൂറും 'കിളിവാതിൽ കച്ചവടം' അനുവദിച്ചിരുന്നതിനു Rs.16500/- മാസപ്പടി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൈപ്പറ്റിയിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ പരാതികൾ.
09 - ലക്ഷങ്ങളുടെ ക്വോട്ടേഷൻ നേരിട്റെടുക്കുന്ന ലെവൻ കുറഞ്ഞ കേസുകളിൽ ഏജന്റിനെ വച്ചിരിക്കുന്നു.... മീനടം സ്വദേശി തടിച്ച കുള്ളനും ലെവന്റെ കളക്ഷൻ ഏജന്റ്.....
10 - നിങ്ങൾ പറയൂ.......
സഖാവ് പിണറായ് വിജയൻ ഭരിക്കുന്ന കേരളത്തിൽ അദ്ദേഹം ഭരിക്കുന്ന പൊലീസ് വകുപ്പിൽ ഏന്റെയും നിങ്ങളുടെയും നികുതി പണത്തിൽനിന്നും അഞ്ചക്ക ശമ്പളം നൽകി ഇതുപോലുള്ള മൂന്നാം കിട ക്രിമിനലുകളെ പോറ്റേണ്ട ആവശ്യം ഉണ്ടോ ?
Stories you may Like
- കൂട്ടക്കൊലയിൽ വില്ലൻ 'ജെ ഡി' എന്ന ജാക് ഡാനിയൽ
- കൊന്നിട്ടും കലി; റിമാൻഡിൽ കഴിയവേ സാജു ശ്രമിച്ചത് ഭാര്യയെ മോശക്കാരിയായി ചിത്രീകരിക്കാൻ
- എന്നെ കൊല്ല്'' എന്നാക്രോശിച്ച സാജുവിനെ പൊലീസ് കീഴ്പ്പെടുത്തിയത് ടീസർ ഗൺ ഉപയോഗിച്ച്
- ജിഫ്രി മുത്തുക്കോയ തങ്ങളുടെ രാജി നയപരം
- ശിക്ഷയിൽ ഇളവ് നേടാൻ ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെ തോൽപ്പിക്കുന്ന ബുദ്ധിയുമായി സാജു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്